Monday, 31 July 2017

ഓണവും പരശുരാമനും മഹാബലിയും

ഉണ്ണി കൊടുങ്ങല്ലൂര്‍
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി?

Saturday, 29 July 2017

കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍
കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍July 29, 2017
വിളകളുടെ പൂവ് വിരിഞ്ഞു കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നതായി പല കൃഷിക്കാരും പറയാറുണ്ട്. നിരവധി വളങ്ങളും മറ്റും പരീക്ഷിച്ചു നോക്കിയിട്ടും ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയാറില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഈ പ്രശ്‌നമുണ്ടാകാറുണ്ട്. ചിലപ്പോള്‍ കായ് പിടിച്ച ശേഷമായിരിക്കും കൊഴിഞ്ഞു പോകല്‍. മത്തന്‍, കുമ്പളം, പാവയ്ക്ക തുടങ്ങിയ വിളകളിലാണ് ഇതു കൂടുതല്‍ കാണുന്നത്. കൃഷി ചെയ്യല്‍ മടുത്ത് ഈ മേഖലയില്‍ നിന്നു പലരും പിന്‍വാങ്ങാന്‍ തന്നെയിതു കാരണമാകുന്നു. പരാഗണത്തിലെ കുറവാണ് ഇതിനു കാരണം.
തേനീച്ച വളര്‍ത്തല്‍
പുരയിടത്തും കൃഷിത്തോട്ടത്തിലും ഒരു തേനീച്ച കൂടു സ്ഥാപിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. നല്ല ശുദ്ധമായ തേനും ഇതുവഴി സ്വന്തമാക്കാം. അടുക്കളത്തോട്ടമാണെങ്കില്‍ ഒരു പെട്ടി സ്ഥാപിച്ചാല്‍ മതി. തേനീച്ചക്കോളനികളെ വിശ്വസിക്കാവുന്ന സ്ഥലത്ത് നിന്നു വാങ്ങുക. വലിയ പരിചരണമൊന്നും നല്‍കാതെ തേനീച്ചകള്‍ വളര്‍ന്നു കൊള്ളും. ഇവ അടുക്കളത്തോട്ടത്തിലെയും ടെറിസുകൃഷിയിലെയും ചെടികളില്‍ നിന്നു തേന്‍ ശേഖരിച്ച് പരാഗണം ശരിയായി നടത്തും.
സ്വയം പരാഗണം
പരാഗണം ശരിയായി നടക്കാതെ പൂക്കളും കായ്കളും കൊഴിയുന്ന അവസ്ഥയില്‍ നമുക്കും പരാഗണം നടത്താം. പൂക്കള്‍ വിരിഞ്ഞ ഉടന്‍ തന്നെ രാവിലെ ആണ്‍ പൂക്കള്‍ ശേഖരിച്ചു പൂമ്പൊടിയുള്ള ഭാഗം പെണ്‍പൂക്കളുടെ ഉള്‍ഭാഗത്ത് മുട്ടിച്ചു കൊടുക്കുന്നതു കായ്കള്‍ ഉണ്ടാകാന്‍ സഹായികരമാകും. മത്തന്‍, കുമ്പളം എന്നിവയിലാണ് ഈ എളുപ്പത്തില്‍ വിജയിക്കും.

ഹോര്‍മോണ്‍
മത്തന്‍, കുമ്പളം തുടങ്ങി ആണ്‍ പൂക്കും പെണ്‍പൂക്കളും പ്രത്യേകമായി ഉണ്ടാകുന്ന വിളകളില്‍ പെണ്‍പൂക്കളുടെ എണ്ണം വര്‍ധിപ്പിച്ചു വിളവ് കൂട്ടാന്‍ ‘എത്രല്‍ ‘ എന്ന ഹോര്‍മോണ്‍ ഉപയോഗിക്കാം. 100 പിപിഎം (3.3 മില്ലി ലിറ്റര്‍ എത്രല്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) സാന്ദ്രതയില്‍ രണ്ടില പ്രായത്തിലും 15 ദിവസത്തിനു ശേഷവും മത്തന്‍, കുമ്പളം എന്നിവയുടെ തൈകളില്‍ തളിക്കുകയാണ് ഇതിനു വേണ്ടത്. രാവിലെ തന്നെ ഹോര്‍മോണ്‍ തളിച്ചിരിക്കണം.

Saturday, 22 July 2017

കൊഴുപ്പ

ഉണ്ണി കൊടുങ്ങല്ലൂര്‍

കൊഴുപ്പ

മറ്റ്പേരുകള്‍
ഇതിന് ഉപ്പുചീര എന്നും പേരുണ്ട്. ഇംഗ്ലീഷിൽ Purslane, Pursleyഎന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.
വിവരണം
സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര.ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് കൊഴുപ്പ. ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കളസസ്യമായിട്ടാണ് ഇത് സാധാരണ കണ്ടുവരുന്നത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.
ഔഷധയോഗ്യഭാഗം
സമൂലം
ഔഷധഗുണങ്ങള്‍
പല ആയുര്‍വേദ മരുന്നുകളുടെയും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഔഷധമാണ് ഇത്. ആയുര്‍വേദ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു

തൂവയില

ഔഷധ ഗുണങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ്  തൂവയില. പച്ച മരുന്നായി ഇത് ഉപയോഗിക്കുന്നു കൂടാതെ തൂവയില തോരനും, മെഴുക്കുവരട്ടിയും ഉണ്ടാക്കാന്‍ വളരെ നല്ലതാണ്. തൂവയില ഉണക്കി പൊടിച്ച് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും.

ഞൊട്ടാഞൊടിയാന്‍

മറ്റ്പേരുകള്‍
ഞൊടിഞെട്ട,മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി,ഞെട്ടാമണി,ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളില്‍ ഞൊട്ടാഞൊടിയന്‍ അറിയപ്പെടുന്നു.
വിവരണം
ഞൊട്ടാഞൊടിയന്‍ അലങ്കാരത്തിനും അല്ലാതെ പഴുത്ത്‌കഴിഞ്ഞാല്‍ പഴമായും കഴിക്കാം നമ്മുടെ നാട്ടില്‍സാധാരണ കാണുന്ന ഞൊട്ടാഞൊടിയിടയനില്‍നിന്നും ചെറിയ വ്യത്യാസങ്ങളെ ഈ ചെടിക്കുള്ളൂ. വിത്ത്‌ മുളച്ചുണ്ടാകുന്നതൈ 6 ഇഞ്ചു ഓളംവളര്‍ന്നാല്‍മുരടിച്ചുതുടങ്ങും പിന്നീട്മണ്ണിനടിയില്‍ നിന്നുംപുതിനകിളിര്‍ക്കുന്ന പോലെനിറയെതൈകള്‍ഉണ്ടാകും സാധാരണ കായ്കളെക്കാള്‍വലിപ്പമുണ്ടാകും പഴം വിളഞ്ഞ് കഴിഞ്ഞാല്‍ ഡാര്‍ക്ക് ഓറഞ്ചു കളര്‍ആയിരിക്കുംകാണാന്‍നല്ലഅഴകാണ്.
ഔഷധഗുണം
ഏഴിലം പാല,ദന്തപാല,കുടക പാല,ചെന്തളിര്‍പാല,കൂനമ്പാല ഇവയിലെതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഞൊട്ടാഞൊടിയന്‍ ഇട്ടു പഴവെളിചെണ്ണയൊഴിച്ചു പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ ചൂടാക്കി ജലാംശം വറ്റിച്ച് കഴിയുമ്പോള്‍ തൈലം തയ്യാരാവുന്നതാണ്.ഈ തൈലം സോറിയാസിസ് ബാധിച്ച ഭാഗത്ത് പുരട്ടുക.പതിനാലുദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം വറ്റിയില്ലെങ്കില്‍ വീണ്ടും പതിനാല് ദിവസം കൂടി സൂര്യസ്ഫുടം ചെയ്യണം.ഈ തൈലം കുപ്പിയില്‍ സൂക്ഷിച്ചാല്‍ ഒരുപാടുനാള്‍ ഇരിക്കുന്നതാണ്

ഒരാണ്ടന്‍ മുരിങ്ങ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒരാണ്ടന്‍ മുരിങ്ങ

മറ്റു പേരുകള്‍
സംസ്‌കൃതത്തില്‍ ‘ശ്രിശു‘ എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ ഡ്രംസ്റ്റിക് എന്നപേരിലറിയപ്പെടുന്നു
സ്വദേശം
ഇന്ത്യ
ലഭ്യമായ സ്ഥലങ്ങള്‍
ഒട്ടുമിക്ക രാജ്യങ്ങളിലും കൃഷി ചെയ്യുന്നു.
വിവരണം
കാറ്റിന്‍റെ സഹായത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. മുരിങ്ങയുടെ ഇല ഇലക്കറികളില്‍ വച്ച് ഏറ്റവും ഗുണമുള്ളതാണ്. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരിനമാണ്‌ ഒരാണ്ടന്‍ മുരിങ്ങ. പുറമ്പോക്കുകളിലും റോഡരികിലുമെല്ലാം നിറയെ കായ്ച്ചുനില്‍ക്കുന്ന മുരിങ്ങാമരങ്ങള്‍ നല്‍കുന്ന ദൃശ്യവിരുന്ന് അതിമനോഹരമാണ്. .മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്.വര്‍ഷത്തില്‍ ഒരു തവണ മാത്രം കായ്ക്കുന്ന വളരെ നീളം കൂടിയ ഒരിനം മുരിങ്ങയാണ് ഒരാണ്ടന്‍.മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നു. ഈ എണ്ണയെ ബെന്‍ ഓയില്‍ എന്ന് വിളിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും എല്ലാ രോഗങ്ങള്‍ക്കും ഔഷധമാണ്.
രുചി
ചവര്‍പ്പ് രസമാണ് മുരിങ്ങയിലയില്‍.
ഭക്ഷ്യയോഗ്യത
മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ ,അവിയല്‍ , തീയല്‍, തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്,
ഇനങ്ങള്‍
PKM-1, PKM-2
ഘടകങ്ങള്‍
  • പ്രോട്ടീന്
  • മാംസ്യം
  • പോഷകങ്ങള്‍.
  • ജീവകം എ
  • കാത്സ്യം
ഔഷധയോഗ്യം
  1. മുരിങ്ങയില അരച്ച് കല്ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ പ്രമാണം കഴിച്ചാല് രക്താതിമര്ദം ശമിക്കും.
  1. മുരിങ്ങയില്‍ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് തിമിരത്തെ ഇല്ലാതാക്കും.
  1. മുരിങ്ങ വേരിന്റെ കഷായം തൊണ്ട വേദന ഇല്ലാതാക്കും.
  1. ജ്വരം,വാതരോഗം,അപസ്മാരം,ഉന്മാദം,വിഷബാധ എന്നിവയെ ശമിപ്പിക്കാന്‍ മുരിങ്ങ വേരിന്‍ കഷായം വളരെ നല്ലതാണ്.
  1. മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുന്നു, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണ്.
  1. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും.
  1. മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.
മറ്റ് ഉപയോഗങ്ങള്‍
  1. മുരിങ്ങക്കായുടെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണ വിളക്കുകളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നും സാലഡുകളിലും ഭക്ഷ്യവിഭവങ്ങളും ചേര്‍ക്കാവുന്നതുമാണ്.
  1. പുഷ്പങ്ങളുടെ ഇതളുകളില്‍ നിന്നും സുഗന്ധത്തെ ആഗിരണം ചെയ്തെടുക്കാനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും പാചകാവശ്യത്തിനും മുരിയങ്ങയെണ്ണയെ ഉപയോഗിക്കുന്നു.
കൃഷിരീതി
വേനലില്‍ വളരുന്ന മുരിങ്ങ നല്ല വെയിലത്ത്‌ മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് ഒരാണ്ടന്‍ മുരിങ്ങ കായ്ക്കുന്നതാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. വെള്ളം വാര്ന്നുപോകാന്‍ ചെടിയ്ക്ക്‌ ചുറ്റുമായി തടമെടുക്കെണ്ടാതാണ്.
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം.മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.
. ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ –സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ – സോപ്പ്‌ലായനി തയ്യാര്‍.ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍.ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി

കാച്ചില്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാച്ചില്

മറ്റു നാമങ്ങള്‍
കുത്തുകിഴങ്ങ്, കാവത്ത്. Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളിലും അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
Dioscorea alate linn
കുടുംബം
Dioscoreacea
സ്വദേശം
കേരളം
ഇനങ്ങള്‍
ശ്രീകീര്‍ത്തി, ശ്രീരൂപ, ഇന്ദു, ശ്രീധന്യ, ശ്രീപ്രിയ,പ്രധാന ഇനങ്ങള്‍.
വിവരണം
കേരളത്തില്‍ ധാരാളമായി ഇത് കൃഷി ചെയുന്നു.ഇത് ഒരു വള്ളിചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകള്‍ക്ക് ചതുരാകൃതിയാണുള്ളത്.ഇലകള്‍ വലുപ്പമുള്ളതും മിനുസമാര്‍ന്നതും ദീര്‍ഘചതുരാകൃതി ഉള്ളതുമാണ്.
രുചി
മധുര രസമാണ്.
ഭക്ഷ്യയോഗ്യത
ഇതൊരു ഭക്ഷ്യയോഗ്യ വിളയാണ്.ഇത് അവിച്ചും കറിവച്ചുമൊക്കെ ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.
ഘടകങ്ങള്‍
  • ലവണങ്ങള്‍,
  • ധാതുക്കള്‍,
  • നാരുകള്‍,
  • മാംസ്യം
ഔഷധയോഗ്യം
കാട്ടുകാച്ചില്‍ ഇനങ്ങളായ ഡിമെക്സികാന എന്നിവയില്‍ നിന്നും സഫോജനിന്‍സ് എന്നാ രാസവസ്തു ഉത്പാദിപ്പിക്കുന്നു.ഇതില്‍ നിന്ന് വിലയേറിയ അലോപ്പതി ഉല്പന്നങ്ങളായ കോര്ട്ടിസോന്‍,ടെസ്റ്റോസ്റ്റിറോണ്‍ എന്നാ പുരുഷ ഹോര്‍മോണും പ്രോജസ്ട്ടിരോണ്‍ എന്നാ സ്ത്രീ ഹോര്‍മോണും ഉത്പാദിപ്പിക്കുന്നു.ഇതിന്‍റെ കാണ്ഡമാണ് ഔഷധയോഗ്യമായിട്ടുള്ളത്.
കൃഷിരീതി
നാടന്‍,ആഫ്രിക്കന്‍ എന്നിങ്ങനെ രണ്ടു തരം കാച്ചിലുകളുണ്ട്. നൈജീരിയയില്‍ നിന്ന് കൊണ്ടുവന്നതാണ് ആഫ്രിക്കന്‍കാച്ചില്‍. നാടന്‍ഇനങ്ങലെക്കാള്‍ വലുപ്പം വയ്ക്കുന്ന ഇനങ്ങളാണ്ഇവ. ഇത് ഒരു ഇട വിളയാണ്. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍കൃഷി ചെയ്യാം. നടീല്‍ വസ്തു കിഴങ്ങ് തന്നെയാണ്. സ്ഥലം ഉഴുത് പാകപ്പെടുത്തി കുഴികള്‍ എടുത്താണ് കാച്ചില്‍ നടുക. വള്ളിയോട്‌ ചേര്‍ന്ന തലപ്പ്‌ ഭാഗം മുറിച്ച് ചാണകകുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം മാത്രമോ നടാന്‍ പാടുള്ളൂ. വളരെ കാലം ഇവ വച്ചിരുന്നാല്‍ വള്ളി വളരും. വള്ളി വന്ന ശേഷം കിഴങ്ങ് നട്ടാല്‍ വിളവ് കുറയുമെന്നതിനാല്‍ അതിനനുസരണമായി വിത്ത് തയാറാക്കണം.അടിവളമായി കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നടീല്‍ വസ്തു ഇട്ട ശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകള്‍ ആക്കണം.വള്ളി തറയില്‍ പടരാന്‍ അനുവദിച്ചാല്‍ വിളവു കുറയും.കുംഭ മാസത്തില്‍ നട്ടാല്‍ വൃശ്ചിക മാസത്തില്‍ വിളവെടുക്കാം.പത്തുമാസം കൊണ്ട് വിളവെടുക്കാം.നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഈ വളങ്ങള്‍ മണ്ണില്‍ അടിവളമായി ഇടുക.വളപ്രയോഗം കഴിഞ്ഞു ഒരുമാസത്തിന് ശേഷം നന്നായി നനയ്ക്കുക.
കൃഷിയിടത്തില്‍ നീരൂറ്റികുടിക്കുന്ന ശല്ക്ക പ്രാണികള്‍ കിഴങ്ങുകളെ ആക്രമിക്കാറുണ്ട്.വിത്ത് കിഴങ്ങുകള്‍ 0.05% വീര്യമുള്ള മോണോക്രോട്ടോഫൈഡ് കീടനാശിനി ലായനിയില്‍ 10 മില്ലി മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്

കക്കിരി

ഉണ്ണി കൊടുങ്ങല്ലൂര്‍

കക്കിരി

മറ്റു പേരുകള്‍
പൊട്ടു വെള്ളരി,കീര.കക്കരിയെ ഹിന്ദിയില്‍ കീര എന്നു വിളിക്കുന്നു. മുള്ളൻ വെള്ളരിയെന്നും ചില സ്ഥലങ്ങളില്‍ കക്കരിയെ അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
കുക്കുമിസ് സറ്റൈവസ്
കുടുംബം
കുക്കുർബിറ്റേസീ
സ്വദേശം
ഉത്തരേന്ത്യ
വിവരണം
വെള്ളരിയോടു സാദൃശ്യമുള്ള ഒരു വര്ഷ‍കാല വള്ളിച്ചെടി ആണ് കക്കിരി. ഇതിന്റെയ പൂക്കള്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു. കക്കിരി കഴിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. സൂര്യാഘാതത്തിൽനിന്നു രക്ഷനേടാൻ ഉത്തരേന്ത്യക്കാർ കക്കരിക്കായ്കൾ പച്ചയായി ഭക്ഷിക്കും. കക്കരിയുടെ വിത്തില്‍ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു.വളരെയധികം പോഷകങ്ങളാല്‍ സമ്പന്നമാണ് കക്കരി വിത്ത്.അതികഠിനമായ ചൂടിനെ ചെറുത്തുനിര്ത്താങന്‍ കക്കരി ജ്യുസ് നല്ലതാണ്.ഇതൊരു ശൈത്യകാല വിളയാണ്..ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നതാണ് ഈ പച്ചക്കറിയുടെ പ്രത്യേകത..ഇതിന്റെത വള്ളികള്‍ പടര്ന്നു കയറുന്ന ഒന്നാണ്. തണ്ണിമത്തന്റെ. അതേ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴ വർഗമാണ് കക്കരി.
ഭക്ഷ്യയോഗ്യത
പച്ചയ്ക്കും ജ്യൂസ് അടിച്ചുമൊക്കെ ഭക്ഷിക്കാവുന്ന ഒരു വിളയാണ് കക്കരി.തോരന്‍,പച്ചടി എന്നിവയും ഉണ്ടാക്കാവുന്നതാണ്.
ഘടകങ്ങള്‍
• ധാതുക്കൾ,
• വിറ്റാമിൻ,
• കാൽസ്യം,
• ഇരുമ്പ്,
• പ്രോട്ടീൻ,
• നാര്
• അയേണ്‍
• മഗ്നീഷ്യം
• സിങ്ക്
ഔഷധയോഗ്യം
ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം തടയും.മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിനുള്ളിലെ വിഷാംശം പുറന്തള്ളും.അമിതവണ്ണം നിയന്ത്രിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്തപാട് ഒഴിവാക്കാൻ കക്കരി തണുപ്പിച്ച് കണ്ണിനു ചുറ്റും വയ്ക്കാവുന്നതാണ്. രക്തസമ്മർദം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും.കക്കരി ക്യാൻസറിനെ പ്രതിരോധിക്കുന്നു. രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഔഷധമാണ് കക്കരി.ഇതില്‍ സള്ഫതര്‍ അടങ്ങിയിട്ടുണ്ട്.കുടല്‍,കരള്‍,മൂത്രസഞ്ചി,ശ്വാസകോശം എന്നീ അവയവങ്ങളെ അര്ബുിദതത്തില്‍ നിന്നും സംരക്ഷിക്കാനുള്ള കഴിവുണ്ട്.ഈ പച്ചക്കറി ജ്യുസ് ശീലമാക്കുന്നതിലൂടെ ധമനികളിലെ അനാവശ്യമായ കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.പ്രമേഹ രോഗികള്ക്ക്ഴ ഏറ്റവും നല്ലൊരു ഭക്ഷണമാണ് കക്കരി.കക്കരിയും ഈന്തപ്പഴവും ചേര്ത്ത്പ കഴിച്ചാല്‍ തടി വയ്ക്കുന്നതാണ്.മൂത്രതടസ്സം ഉള്ളവര്ക്ക്ു കക്കരി ജ്യൂസ് വളരെ നല്ലതാണ്.വായ്നാറ്റം തടയുന്നതിനും വായ്ക്കുള്ളിലെ ബാക്ടീരിയകളെ തടയുന്നതിനും കക്കരി സഹായിക്കുന്നു.
മറ്റ് ഉപയോഗങ്ങള്‍
ചര്മ്മഉ സംരക്ഷണത്തിനും കക്കരി വളരെ ഉപയോഗപ്രദമായ ഒരു പച്ചക്കറിയാണ്
കൃഷിരീതി
കുറച്ചു ചകിരി തൊണ്ട് മുറിച്ചു പരത്തി വെച്ചു. അതിനു മുകളില്‍ മണ്ണും ഉണങ്ങിയ ചാണകപൊടിയും ചകിരി ചോറും 1:1:3 അനുപാതത്തില്‍ ഇട്ടു. മണല്‍ ചേര്ത്തി ല്ല, അതിനു പകരം ഇരട്ടി ചകിരി ചോറ്.കക്കിരി വിത്തുകള്‍ വേഗത്തില്‍ മുളക്കാന്‍ രാവിലത്തെ ചായപിണ്ടി ഒന്ന് കൂടി തിളപ്പിച്ച്‌ ആ കട്ടന്‍ ചായ കൊണ്ട് നനച്ചു.അതിനുശേഷം പോട്ടിംഗ് മിക്സ്ചര്‍ ഇടുക. ചെടി വലുതാകുന്നതിനനുസരിച് കുറേശ്ശെ എല്ലാ ആഴ്ചയിലും മിക്സ്ചര്‍ ഇടുക. അപ്പോള്‍ ചെടിക്ക് തുടര്ച്ചതയായി നല്ല ഭക്ഷണം കിട്ടും. ബാഗിന് തീരെ കനം ഇല്ല. കളകള്‍ വരില്ല. ചാക്കിന്റെം മടക്കി വെച്ച മുകള്‍ ഭാഗം നിവര്തിയാല്‍ ബാഗിന്റെല വലുപ്പം കൂട്ടാം. നാല് കോലുകള്‍ ഉള്ളില്‍ തന്നെ നാട്ടാം അപ്പോള്‍ ചാക്ക് കുറച്ചു കൂടി നിവര്ന്നി രിക്കും. കക്കരി വള്ളി പരമാവധി 12 അടി വരെ മാത്രമേ നീളം വെയ്ക്കൂ. അപ്പൊ ഈ വള്ളികളെ നൂലുകളിലൂടെ വട്ടത്തില്‍ ചുറ്റി കുറഞ്ഞ ഉയരത്തില്‍ നില നിര്ത്താം

കുറ്റികുരുമുളക്

ഉണ്ണി കൊടുങ്ങല്ലൂര്‍

കുറ്റികുരുമുളക്

മറ്റു പേരുകള്‍
‘കറുത്ത പൊന്ന്’
കുടുംബം
പൈപ്പറെസ്യ
ഇനം
കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി
വിവരണം
സപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസമാണ് കുരുമുളകിന്റെോ തൈകള്‍ മുളപ്പിക്കാന്‍ ഏറ്റവും നല്ല സമയം.ഏതുകാലാവസ്ഥയിലുംനന്നായിവളരുന്നകുരുമുളക്സസ്യവര്‍ഗ്ഗത്തില്‍പ്പെട്ടകാട്ടുപിപ്പലിയില്‍ കുരുമുളക്വള്ളിയുടെകണ്ണികള്‍ഗ്രാഫ്റ്റ്ചെയ്ത്നടാവുന്നതാണ്. അതിനുപുറമേ ഒരുപാട് ഔഷധഗുണം കൂടി കുരുമുളകിനുണ്ട്.
രുചി
എരിവ്
ഭക്ഷ്യയോഗ്യത
കുരുമുളക് ഉണക്കി തരിയായി പൊടിച്ച് ഭക്ഷ്യ വസ്തുക്കളില്‍ രുചിയ്ക്കും മണത്തിനും ഉപയോഗിക്കുന്നു.
ഘടകങ്ങള്‍
ജീവകങ്ങള്‍
ഔഷധയോഗ്യം
വളരെ ഔഷധഗുണമുള്ള ഒന്നാണ് കുറ്റികുരുമുളക്.ചുമ,പനി ,തൊണ്ടവേദന എന്നിവയ്ക്കെല്ലാം കുരുമുളക് ചേര്ത്ത് കഴിക്കുന്നത് ആശ്വാസമേകും.
കൃഷിരീതി
ദൈനംദിനാവശ്യത്തിന് വേണ്ട കുരുമുളക് സ്വന്തം വീട്ടുമുറ്റത്തോ, പറമ്പിലോ, ടെറസ്സിലോ നമുക്ക് നട്ടുവളര്ത്താം . കുട്ടികുരുമുളകിനു കൂടുതല്‍ സ്ഥലപരിതി വേണ്ടതില്ല.ചട്ടികളിലാണ് നടുന്നതെങ്കില്‍ 1:1:1 എന്ന അനുപാതത്തില്‍ മേല്മ ണ്ണ്, ചാണകപ്പൊടി, മണല്‍ ഇവ ചേര്ന്നട പോര്ട്ടി ങ് മിശ്രിതം കൊണ്ട് ചട്ടി നിറയ്ക്കണം. എന്നിട്ട് വേണം തൈകള്‍ പാകാന്‍.
നടുമ്പോള്‍ ഒന്നോ രണ്ടോ ഇലകള്‍ തണ്ടില്‍ നിലനിര്ത്താ ന്‍ ശ്രദ്ധിക്കണം. കുട്ടികുരുമുളകിനു കൂടുതല്‍ വെയില്‍ ആവശ്യമില്ല.തണലത്തു വേണം നടാന്‍.കുരുമുളകിന്റെണമൂന്നോനാലോപര്‍വ്വസന്ധികളുള്ളകാണ്ഡഭാഗങ്ങള്‍കൊളബ്രീനചെടിയില്‍ഗ്രാഫ്റ്റ
ചെയ്ത്പിടിപ്പിക്കുന്നു. 7മാസത്തിനുള്ളില്‍ഇവകായ്ച്ചുതുടങ്ങും. സാധാരണജൂണ്‍-ജൂലായ്മാസങ്ങളിലാണ്കുരുമുളക്തിരിയിട്ട്കായ്ക്കുന്നതെങ്കില്‍ഇങ്ങനെഗ്രാഫ്റ്റ്ചെയ്തകുറ്റികുരു
മുളകില്‍വര്‍ഷംതോറും കൂടുതല്വിങളവുണ്ടാവും. ഇങ്ങനെ ചെയുന്നതിലൂടെ കുരുമുളകുമണിക്ക്വലിപ്പവുംതൂക്കവുംകൂടും. കുരുമുളക് മണികള്‍ പച്ചയും വിളഞ്ഞു കഴിയുമ്പോള്‍ ചുവപ്പും നിറത്തില്‍ കാണപ്പെടുന്നു. വിളഞ്ഞു കഴിഞ്ഞാല്‍ പറിച്ചെടുത്ത് ഉണക്കിയെടുക്കണം.ഉണങ്ങികഴിയുമ്പോള്‍ കറുത്ത നിറത്തില്‍ കാണപ്പെടുന്നു. വിപണിയില്‍ നല്ല വിലയാണ് കുരുമുളകിനുള്ളത്.ഏത്കാലാവസ്ഥയിലുംനനച്ചുകൊടുത്താല്‍നന്നായിതിളില്‍ത്ത്കായ്ക്കുന്നു. കുരുമുളക് കൃഷിയ്ക്ക് പരിചരണം വളരെ കുറവാണ്.എപ്പോള്‍ വേണമെങ്കിലും ആര്ക്കും കൃഷി ചെയാവുന്ന ഒരു വാര്ഷിപക വിളയാണ് കുരുമുളക്.
വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്ഡോാ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും. കുരുമുളകിന് വെള്ളം താളിക്കുമ്പോള്‍ ചെടിക്ക് മൊത്തമായി ഒഴിക്കുന്നത് നല്ലതാണ്.എന്തെന്നാല്‍
കുരുമുളകിന്റെഎ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയാണ്. സാധാരണ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുന്നു.നടുമ്പോള്ഒ്രടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്ന്ന്് കുഴലിന്റെ മുകള്ഭാടഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്ശ്വര ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്വെഉച്ച് വളര്ത്തി്യാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്ക്കാ ത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മിശ്രിതം നിറച്ച് നടാം. കുറ്റികുരുമുളക് നടാന്‍ സ്ഥലം വളരെ കുറച്ചു മതി. താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്ത്താം . പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്കാംല..

കോവല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

കോവല്‍

മറ്റു പേരുകള്‍
വടക്കൻകേരളത്തിൽ കോവ,സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി, മധുശമനി,ഇന്ധിശം എന്നീ പേരുകൾ ഉണ്ടു്. ഇഗ്ലിഷില്‍ ‘കോവൈഫ്രുട്ട്’ എന്നും അറിയപ്പെടുന്നു. ഐവിഗോര്ഡ്സ‌, മിറ്റില്‍ ഗോര്ഡ്ല‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
‘coccinia grandis’
കുടുംബം
കുക്കുര്‍ ബിറ്റെസി
സ്വദേശം
ഇന്ത്യ
ഇനം
സുലഭ.
വിവരണം
ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ …ഉഷ്ണമേഖലാ കാലാവസ്ഥയാണ് കോവലിനു ഏറ്റവും അനുയോജ്യം.ശരീരത്തിന് കുളിര്മയേകുന്നതും ആരോഗ്യധായകവുമാണ് കോവയ്ക്ക. കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. വെള്ളരി വര്ഗത്തിലെ ദീര്ഘകാല വിളയാണ് കോവല്‍. പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്ത്തി യാണ് കോവല്‍ നടുന്നത്. ഇത്‌ വളരെ വേഗം വളരുകയും പടര്ന്നു കയറുകയും ചെയ്യും. ആണ്പൂവും പെണ്പൂ‍വും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്വ്വം സസ്യങ്ങളില്‍ ഒന്നാണ്‌ കോവല്‍. പെണ്ചെിടിയില്നി്ന്നുമുള്ള വള്ളികള്‍ മുറിച്ചു നട്ടാണ്‌ കോവലിന്റെ് പ്രധാന പ്രവര്ത്തനം. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ്‌ കേരളത്തിലെ ഉപഭോക്‌താക്കള്ക്ക് കൂടുതല്‍ പ്രിയങ്കരം.
രുചി
പഴുക്കുമ്പോള്‍ മധുരവും പച്ചയ്ക്ക് ചവര്പ്പ് രസവുമാണ്‌.
ഭക്ഷ്യയോഗ്യത
കോവയ്ക്ക പച്ചയ്ക്ക് മെഴുക്കുപുരട്ടി,തോരന്‍,തിയ്യല്‍ എന്നിങ്ങനെ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.പാകം ചെയ്യാതെയും ഭക്ഷ്യയോഗ്യമാണ്.
ഘടകങ്ങള്‍
• പ്രോട്ടീന്‍,
• വിറ്റാമിന്‍ സി
ഔഷധയോഗ്യം
രോഗപ്രതിരോധശേഷികൂടുതല്‍ അടങ്ങിയിരിക്കുന്നു കോവയ്ക്കയില്‍. പ്രകൃതി കനിഞ്ഞു നല്കിഷയ ഇന്സുിലിനാണ് കോവല്‍.കോവയ്ക്കയും ഇലയും ഔഷധഗുണമുള്ളതാണ്.
  1. പ്രമേഹ രോഗികള്ക്ക് വളരെ ഉപയോഗമുള്ളതാണ് ഇത്.
  2. ഹൃദയം,തലച്ചോര്‍ എന്നിവയുടെ ശേഷി വര്ദ്ധിപ്പിക്കാനും ശരീര മാലിന്യങ്ങളെ നീക്കി പുനര്നവമാക്കാനും സഹായിക്കുന്നു.
  3. പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല്‌ പൊടിച്ചു കളയുന്നതിനു കോവയ്ക്ക പൊടിച്ച് പാലില്‍ ചേര്ത്ത് ‌ കഴിക്കുന്നത് നല്ലതാണ്..
  4. കോവ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും.
  5. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്ക്കും ശ്വാസകോശ രോഗങ്ങള്ക്കും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.
  6. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്ജി്ക്ക്‌ ഇലകള്‍ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌.
കൃഷിരീതി
വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.
. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്ക്കു ക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്ത്തി യാല്‍ മതിയാകും. കുഴിയൊന്നിന്‌ 70 ഗ്രാം നൈട്രജനും 25 ഗ്രാം വീതം ഫോസ്‌ഫറസും പൊട്ടാഷും രാസവളമായി നല്കു ന്നത്‌ കായ്‌ഫലം കൂട്ടും. വള്ളികള്‍ വളര്ന്ന് ‌ 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.
മണ്ണില്‍ എപ്പോഴും ഈര്പ്പം നിലനിര്ത്തേ ണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട്‌ നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്ക്കാ നും പാടില്ല. വള്ളികള്‍ നട്ട്‌ രണ്ട്‌ മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാവുന്നതാണ്. മൂന്നു വര്ഷുത്തോളം തുടര്ച്ച യായി കായ്കള്‍ ഉണ്ടാകുന്നതാണ്. വീട്ടുവളപ്പിലും നട്ടുവളര്ത്താ വുന്ന പച്ചക്കറി വിളയാണ്‌ കോവല്‍. ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ജൈവ കീടനാശിനി പ്രയോഗിക്കാം.
വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ മണ്ണിളക്കിചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക. ഒരു മാസം കഴിയുമ്പോള്‍ കായകള്‍ ഉണ്ടായിതുടങ്ങും. കാര്യമായ പരിചരണം ആവശ്യമില്ല

ബസല്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

ബസല്ല

മറ്റു പേരുകള്‍
വള്ളിച്ചീര, മലബാര്‍ സ്പിനാഷ്
ശാസ്ത്രീയനാമം
Basella alba
കുടുംബം
ബസല്ലെസിയ
വിവരണം
നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.സാധാരണഗതിയില്‍ വള്ളിച്ചീരയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടാം.
ഇനം
  • പച്ച ഇനം
  • വയലറ്റ് ഇനം
രുചി
പച്ചയിനം വള്ളിചീര ഏറെ രുചികരമാണ്.
ഭക്ഷ്യയോഗ്യത
ഈ ചെടിയുടെ ഇല ഉപയോഗിച്ച് തോരന്‍ പോലുള്ള പല വിഭവങ്ങളും പാകം ചെയ്ത് ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.
ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
  • ജീവകം ‘എ’
  • ഇരുമ്പ്
  • കാത്സ്യം
  • മാംസ്യം
ഔഷധയോഗ്യം
വളരെ ഔഷധഗുണമുള്ള ഒന്നാണ് ബസല്ല.
കൃഷിരീതി
വൈകുന്നേരങ്ങളില്‍  നടുന്നതാണുത്തമം . മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം.

മാവില

ഉണ്ണി കൊടുങ്ങല്ലൂര്‍

മാവില

വിവരണം
പണ്ടുകാലം മുതല്‍ക്കേ വിവിധ മരുന്നുകള്‍ക്കായി ചൈനക്കാര്‍ മാവിലയുടെ സത്ത് ഉപയോഗിക്കാറുണ്ട്. പലവിധ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ് മാവില.മാങ്ങയെക്കാള്‍ ഗുണമുള്ളതാണ് മാവില.
ഘടകങ്ങള്‍
  • കഫിക് ആസിഡ്
  • പോളി ഫിനോസ്റ്റ്റ്
  • ഫ്ലവനോയിടുകള്‍
  • ഗാലിക് ആസിഡ്
ഔഷധഗുണങ്ങള്‍
  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുന്നു. മാവിലയിലെ സത്ത് ഇന്‍സുലിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഗ്ലൂക്കൂസിന്‍റെ അളവ് കുറയ്ക്കുന്നു.
  2. പ്രമേഹം കണ്ണിനെ ബാധിക്കുന്നത് മൂലം ഉണ്ടാകുന്ന ഡയബറ്റിക്ക് റെറ്റിനോപ്പതിയുടെ സാദ്യത കുറയ്ക്കാന്‍ മാവിലയ്ക്ക് സാധിക്കുന്നു.
  3. മാവിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു.
  4. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും കരള്‍,വൃക്ക എന്നിവയുടെ ആരോഗ്യത്തിനും മാവില ഉത്തമമാണ്.
  5. ക്ഷീണവും സമ്മര്‍ദവും മാറാന്‍ മാവിലയിട്ട് കാച്ചിയ ജലത്തില്‍ കുളിച്ചാല്‍ മതി.
മാവില എങ്ങിനെ കഴിക്കണം.
  1. ഇളം പച്ച നിറത്തിലും ഇടത്തരം വലിപ്പത്തിലുമുള്ള മാവില നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ചവച്ചു കഴിക്കണം.
  2. മാവില രാത്രിയില്‍ വെള്ളത്തിലിട്ട ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക.
  3. മാവില നന്നായി കഴുകിയെടുത്ത് ഉണക്കി പൊടിച്ചെടുക്കുക.ഈ പൊടി രാവിലെയും രാത്രിയും വെള്ളത്തിലിട്ട് ഓരോ ഗ്ലാസ് കുടിക്കുക.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നു

മഹാകൂവളം

ഉണ്ണി കൊടുങ്ങല്ലൂര്‍

മഹാകൂവളം

ശാസ്ത്രീയ നാമം
ഏയ്‌ഗ്ളി മെർമെലോസ്(Aegle marmelos)
സ്വദേശം
ഉത്തരേന്ത്യ.
ലഭ്യമാകുന്ന സ്ഥലം
കേരളം,തമിഴ്നാട്.
രുചി
മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’.
വിവരണം
ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവളത്തിന്റെ ഇല മാലചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.
ഭക്ഷ്യലഭ്യത
പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.
ഘടകങ്ങൾ
Ephedrine , Adrenalin എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
ഔഷധയോഗ്യമായ ഭാഗം
• ഇല
• തൊലി
• വേര്
താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.
കൃഷിരീതി
മഹാകൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കിീ ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നന നല്കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കുo
ഉണ്ണി കൊടുങ്ങല്ലൂര്‍

ഉത്പാദനം ഔഷധസസ്യങ്ങൾ മരുന്നു ചെടികള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മരുന്നു ചെടികള്‍



നോനി

മറ്റു പേരുകൾ
മഞ്ഞണാത്തി, ഇന്ത്യൻമൾബറി, ബീച്ച്മൾബറി, നൊനൂ, അമേരിക്ക നോനോ
ശാസ്ത്രീയ നാമം
മോറിന്ഡീസിട്രിഫോലിയ (Morinda Sitrifoliaea)
സ്വദേശം
വിദേശരാജ്യങ്ങൾ
വിവരണം
ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. അനേകം വർഷങ്ങൾക്കു മുന്നേ തന്നെ പല രാജ്യങ്ങളും ഈ ചെടി ഉപയോഗിച്ചുവരുന്നു.ഈ ചെടി വളരുമ്പോൾ പച്ച,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു.പഴുത്തു കഴിഞ്ഞാൽ നിറം മാറി വെളുത്ത നിറമായി ഇലകൾ കൊഴിഞ്ഞു വീഴുന്നു.പാകമെത്തിയ നോനിയ്ക്ക് ശീമച്ചക്കയുടെ സാമ്യവും ഉരുളകിഴങ്ങിന്റെ വലിപ്പവുമാണ്‌ ഉള്ളത്. അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ്നോനി. നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങൾക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു.
ലഭ്യമായ സ്ഥലങ്ങൾ
കേരളം,തമിഴ്‌നാട്‌
രുചി
മധുരവും ചവർപ്പും കൂടികലർന്ന രുചിയാണ് നോനി പഴത്തിന്.
ഭക്ഷ്യയോഗ്യത
മൂത്തുപഴുത്ത കായ്കളുടെ കുരു നീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകൾക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരു നീക്കി പൾപ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം.
ഘടകങ്ങൾ
• ന്യൂട്രാസ്യൂട്ടിക്കലുകൾ,
• ആമിനോ ആസിഡുകൾ,
• ക്ഷാരകൽപങ്ങൾ
ഔഷധയോഗ്യം
സർവ്വ രോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. കാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ കുറക്കാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും. ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, ഹൃദ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താദി സമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥിരോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം , ട്യൂമറുകൾ, ത്വക്ക് രോഗങ്ങൾ, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾ , ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്. പനി മാറുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനകൾക്ക് കുറവു വരും. അൾസറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആർത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചിൽ, പ്രമേഹം, കരൾരോഗങ്ങൾ, ചുമ, തൊലിപ്പുറത്തെപാട്, ആസ്മ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. ഈ ചെടിയുടെ ഇല,കായ്,വേര്,തണ്ട് എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളതാണ്.വളരെ രൂക്ഷ ഗന്ധമാണ് ഈ ചെടിയുടെത്.ആയുർ വേദവൈദ്യന്മാർ ഈ ചെടിയുടെ പഴം പാകമാകുന്നതിനു മുന്നേ പറിച്ച് ഉണക്കിയശേഷം ഇടിച്ചു ചതച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം അതിന്റെ നീര് തുണിയിൽ അരിച്ചെടുത്ത് രസായനം ആക്കുന്നു.വായ്പുണ്ണ്‍ രോഗത്തിന് ഇതിന്റെ ഗുളിക വളരെ നല്ലതാണ്.അൾസർ,സന്ധിവാതം,പ്രമേഹം,കാൻസർ ,വേദന സംഹാരി എന്നിവയ്ക്കെല്ലാം നോനി ചെടിയിൽ നിന്ന്‍ മരുന്ന്‍ നിർമ്മിക്കുന്നു.
കൃഷിരീതി
കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീൽ വസ്തുവാക്കാം. നട്ടുപത്തു മാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാൻ 18 മാസം വേണം. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറുപ്രായത്തിൽ പച്ചനിറവും മൂപ്പെത്തുമ്പോൾ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോൾ വെള്ള നിറവുമാകും. പാകമാകുമ്പോൾ തോടിന് കട്ടി കുറയുകയും മത്തു പിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. ഇതിന് കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനി വിളയായും കൃഷിചെയ്യാം. തനി വിളയാക്കുമ്പോൾ പരമാവധി 20 അടി വരെ ഉയരം വെക്കും ഇടവിളയാകുമ്പോൾ 8-12 അടിയിൽ കൂടാറില്ല. പതിവെക്കൽ രീതിയിലാണ് നടീൽ വസ്തുക്കൾ തയാറാക്കുന്നത്. ആദ്യ മാസങ്ങളിൽ വളർച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടിൽ നിന്ന് അല്പം മാറ്റി പുതയിട്ടു കൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വള പ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
ഗുണങ്ങൾ
നാല്പതോളം ഒഷധക്കൂട്ടുകളിലെ ചേരുവയാണിത്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നോനി ജ്യൂസ് ഒരു മരുന്നല്ല, കോശാധിഷ്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്
ചെടിയുടെ വിവിധ അവശിഷ്ടങ്ങൾ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോർമോണുകളായും ഇത് പ്രവർത്തിച്ച് വരുന്നു.
പ്രകൃതി ദത്ത ആന്റി ബയോട്ടിക്കായും, ആന്റി ഒക്സിടന്റായും പ്രവർത്തിക്കുന്നു.

മഹാകൂവളം

ശാസ്ത്രീയ നാമം
ഏയ്‌ഗ്ളി മെർമെലോസ്(Aegle marmelos)
സ്വദേശം
ഉത്തരേന്ത്യ.
ലഭ്യമാകുന്ന സ്ഥലം
കേരളം,തമിഴ്നാട്.
രുചി
മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’.
വിവരണം
ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവളത്തിന്റെ ഇല മാലചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.
ഭക്ഷ്യലഭ്യത
പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.
ഘടകങ്ങൾ
Ephedrine , Adrenalin എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
ഔഷധയോഗ്യമായ ഭാഗം
• ഇല
• തൊലി
• വേര്
താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.
കൃഷിരീതി
മഹാകൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കിീ ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നന നല്കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും