Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts

Sunday, 29 April 2018

30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:

ഉണ്ണി കൊടുങ്ങല്ലൂര്‍
‌ 30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
‌ വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയും മാണ് മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാട കോഴി മുഴൽ താറാവ് ആട് പശു ഇവയ്ക്ക് നൽക്കുമ്പോൾ തീറ്റയുടെ ചെലവ് 30% വരെ ലഭിക്കാം.മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം 20 cm ആയം വേണം വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.
പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള ചുവന്ന മണ്ണ് നിരത്തണം 10cm അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി 20℅ ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. 9 ദിവസം കോണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.
വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. ബയോഗ്യാസ് പ്ലാന്റിലും മണ്ണിര കമ്പോസ്റ്റിലും ഉപയോഗിക്കാം വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. 6 മാസം കഴിഞ്ഞാൽ പഴയതു മാറ്റി പുതിയ കുളം നിർമികണ്ണം കുളത്തിലെ വെള്ളം എല്ലായ്പ്പോഴും 20cm ആയി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. ഭാഗികമായി തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.
‌അസോള പായലിനേ കുറിച്ച് കുടുതൽ അറിയാനും വിത്ത് ലഭിക്കുന്നതിനെ കുറിച്ച് അറിയാനും whatsapp 9544211110
NB
കിണ്ണർ വേള്ളം ഉപയോഗിക്കുക്ക
രാസ വള്ളം ചേരാത്ത മണ്ണ് ഉപയോഗിക്കുക '
ഉണ്ണക്ക (പഴയ ചാണ്ണക്കം ) ഉപയോഗിക്കരുത്
‌.

Friday, 27 April 2018

വാഴയുടെ രോഗങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഴയെ ബാധിക്കുന്ന രോഗങ്ങളും നിയന്ത്രണ മാര്ഗ്ഗങ്ങളും



ആമുഖം

വാഴകൃഷിയില്‍ കേരളം ഒന്നാമതാണെങ്കിലും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തോക്ക് പിന്തളളപ്പെടുകയാണ്.അടുക്കും ചിട്ടയുമില്ലാത്ത കൃഷിരീതികള്‍,ജലസേചനത്തിന്റെ കുറവ്,അശാസ്ത്രീയമായ വളപ്രയോഗം,കീട-ബാധകള്‍ തുടങ്ങിയവയാണ് ഇതിനു കാരണങ്ങള്‍.ഇവയ്ക്കെല്ലാം തക്കസമയത്ത് വേണ്ടപ്രതിരോധ നിയന്ത്രണനടപടികള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ നഷ്ടങ്ങള്‍ഒഴിവാക്കി ഉല്‍പ്പാദക്ഷമത കൂട്ടാവുന്നതാണ്.
വാഴകൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ഗണ്യമായ നഷ്ടമാണ് വിളവിലും ആദായ ത്തിലും  ഉണ്ടാക്കുന്നത് .സൂക്ഷ്മാണു ജീവികളായ കുമിളുകള്‍‌,വൈറസുകള്‍ തുടങ്ങിയവയുടെ ആക്രമണം മൂലമുണ്ടാകുന്ന രോഗങ്ങള്‍പലപ്പോഴും വ്യാപകമായ വിളനാശത്തിനും കാരണമാ .യേക്കാം.

    ഇലപ്പുളളി രോഗം

പല തരം കുമളികളുടെ ആക്രമണം മൂലം കേരളത്തില്‍വിവിധയിനം വാഴകളില്‍ഏക ദേശം ആറു തരത്തില്‍പ്പെട്ട ഇലപ്പുളളി രോഗങ്ങള്‍കണ്ടുവരുന്നു .അവയില്‍ സിഗറ്റോക്ക,കോര്‍ഡാന,ഫ്രെക്കിള്‍തുടങ്ങിയവയാണ് പ്രധാനം .ഇവ മൂന്നും ഒന്നിച്ച് വാഴയുടെ ഇലയെ ബാധിക്കുന്നുണ്ടെങ്കില്‍ അത് വിളവിനെ സാരമായി ബാധിക്കും.സിഗറ്റോക്ക ഇലപ്പുളളി രോഗമാണ് വാഴക്കൃഷിക്ക്  ഭീഷണിയായിത്താര്‍ന്നിട്ടുളളത്. കേരളത്തില്‍ നേന്ത്രന്‍,റോബറ്റ,കദളി ഇനത്തില്‍പ്പെട്ട വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.ഇവയില്‍ സന്നച്ചെങ്കദളി,മനോരഞ്ജിതം,തിരുവനന്തപുരം, പിസാംഗ് ലിലിന്‍ തുടങ്ങിയഇനങ്ങള്‍ക്ക് ഈ രോഗത്തെ ചെറുത്തു നില്‍ക്കാന്‍ശക്തി യുണ്ട്.

  • സിഗറ്റോക്ക ഇലപ്പുളളി രോഗം

കാലവര്‍ഷാരംഭത്തോടുകൂടിയാണ് ഈ കുമിള്‍ രോഗം കേരളത്തില്‍അധികമായും കണ്ടുവരുന്നത്.സെര്‍ക്കോസ് പോറാ മ്യൂസേ എന്ന ശാസ്ത്രനാമമുളള കുമിള്‍മൂലമാണ് ഈ രോഗം ഉണ്ടാകുന്നത് .വാഴയുടെ പ്രായം ഇലകളില്‍ മഞ്ഞനിറത്തിലുളള ചെറിയ പൊട്ടുകളുടെയും വരകളുടെയും രൂപത്തിലായിരിക്കും രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടു തുടങ്ങുന്നത്.ഇവ വലുതായി മദ്ധ്യഭാഗം കരിഞ്ഞ് അവിടം ചാരനിറമോ,തവിട്ടുനിറമോ ആയിത്തീരുന്നു.ചെറിയ ചെറിയ പൊട്ടുകള്‍ കൂടിച്ചേര്‍ന്ന് ഇലയില്‍വലിയ പുളളികള്‍ഉണ്ടാകുന്നു.ഇങ്ങനെ രോഗം കൂടുന്നതോടുകൂടി ഇലകള്‍കരിഞ്ഞു നശിച്ചു പോകുന്നു.ഇപ്രകാരം  ഇലകള്‍ക്ക് കേട് സംഭവിക്കുന്നതു കാരണം വാഴയുടെ അന്നജ നിര്‍മ്മാണപ്രക്രിയയില്‍തടസ്സംഉണ്ടാകുകയും തന്മൂലം കായകളുടെ വലുപ്പവും കുലയുടെ തൂക്കവും കുറയുന്നു.

  • കോര്‍ഡാനാ ഇലപ്പുളളി രോഗം

കോര്‍ഡാനാമ്യൂസേ എന്ന കുമിള്‍മൂലമുണ്ടാകുന്ന ഈ ഇലപ്പുളളി രോഗത്തിന്റെ ആദ്യ  ലക്ഷണം  ഇലയുടെ വക്കുകളില്‍ നിന്നും തുടങ്ങി ഏതാണ്ട് കണ്ണിന്റെ ആകൃതിയിലും ചെളിയുടെ നിറത്തിലും ഉണ്ടാകുന്നപാടുകളാണ്.ഇങ്ങനെ അടുത്തടുത്തുണ്ടാകുന്ന പാടുകള്‍ ഒന്നിച്ചുചേര്‍ന്ന് ഇലകരിച്ചിലുണ്ടാകുന്നു.

  • ഫ്രെക്കിള്‍ ഇലപ്പുളളി രോഗം
ഇലയുടെ  മുകള്‍ഭാഗത്ത് തരുതരായുളള ഇലപ്പുളളികള്‍കാണുന്നതാണ് ആദ്യ ലക്ഷണം .ഇവ കൂടുതലായാല്‍ വാഴയുടെ അന്നജനിര്‍മ്മാണപ്രക്രിയയില്‍തടസ്സം വരുത്തുകയും ക്രമേണ അവ വിളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ശരി യായ അകലം,നീര്‍വാര്‍ച്ചാ സൌകര്യം,കൃത്യസമയത്തെ കള നിയന്ത്രണം,ആവശ്യ ത്തിലധികമുളള കന്നു നശിപ്പിക്കല്‍ എന്നിവമൂലം ചെടിയുടെ ഇടയില്‍ലഭ്യമാകുന്ന അന്തീരക്ഷത്തിലെഈര്‍പ്പത്തിന്റെഅളവില്‍സാരമായവ്യത്യാസംവരുത്താവുന്നതാണ്. വളം ആവശ്യത്തിനു മാത്രം നല്‍കുക.അധിക വളപ്രയോഗം പ്രത്യേകിച്ച് പാക്യ ജനകം രോഗം കൂടുന്നതിനു കാരണമാകുന്നു.
രോഗം കൂടുതലായഇലകള്‍മുറിച്ചുമാറ്റിനശിപ്പിക്കുന്നത് രോഗം പടരാതിരിക്കാന്‍സഹാ യിക്കും .എന്നിട്ട് സ്യൂഡമോണസ് ഫ്ളൂറസെന്‍സ്/ട്രൈക്കോഡെര്‍മspp.ഇവയില്‍ ഏതെങ്കിലുമൊന്ന് 10-20 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍ കലക്കി ഇലകളുടെ രണ്ടു ഭാഗത്തും വീഴത്തക്കവണ്ണം തളിക്കണം. രോഗ രൂക്ഷമാണെങ്കില്‍ രോഗബാധയേറ്റ  ഇലകള്‍ വെട്ടിമാറ്റിയതിനുശേഷം ഒരു ശതമാനം വീര്യമുളള ബോര്‍‍ഡോ മിശ്രിതം അല്ലെങ്കില്‍ 0.1 %വീര്യമുളള ബാവിസ്റ്റിന്‍ ഇലയുടെ രണ്ടു വശത്തും വീഴത്തക്കണ്ണം തളിക്കണം.ഒരു ഗ്രാം കുമിള്‍ നാശിനി ഒരു ലിറ്റര്‍വെളളത്തില്‍ലയിപ്പിച്ചാല്‍മേല്‍പ്പ റഞ്ഞവീര്യത്തിലുളള  കുമിള്‍നാശിനി മിശ്രിതം കിട്ടും.

    കുറുനാമ്പുരോഗം(കൂമ്പടപ്പ്)

വാഴയ്ക്കുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് കൂമ്പടപ്പ് അഥവാ കുറുനാമ്പു രോഗം.വാഴയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ രോഗം ഉണ്ടാകാനിടയുണ്ട്. കുറുനാമ്പുരോഗ നിര്‍ണ്ണയത്തിന് സഹായമായ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യ ലക്ഷണവുമാണ് നാമ്പിലകളുടെ അടിഭാഗത്ത് തണ്ടിനോട് ചേര്‍ന്ന ഭാഗത്തുളള  ഇല ഞരമ്പുകളിലും തണ്ടുകളിലും ഉണ്ടാകുന്ന കടും പച്ച നിറത്തിലുളളചെറിയ പൊട്ടുകളും വരകളും  ഇല ഞരമ്പുകളിലെ ഇത്തരം അടയാളങ്ങള്‍ ഇലയുടെ മദ്ധ്യത്തിലെ  തണ്ടുകളിലേക്ക്എത്തുമ്പോള്‍വളഞ്ഞു കാണപ്പെടുന്നു. ഈലക്ഷണവുംനാമ്പിലകള്‍വി ടര്‍ന്നു വരുന്നതിനുളള കാലതാമസവുമാണ് കുറുനാമ്പുരോഗത്തിന്റെ ആദ്യലക്ഷണ ങ്ങള്‍.അതിനു ശേഷം ഉണ്ടാകുന്ന ഇലകളുടെ നിറം വിളറുകയും ഇവ വലിപ്പം കുറഞ്ഞ് കുത്തനെ മുകളിലേക്ക് എഴുന്നു നില്‍ക്കുകയും ചെയ്യുന്നു.ക്രമേണ ഇങ്ങനെ ചെറുതായ ഇലകളെല്ലാം കൂടി ഒത്തു ചേര്‍ന്നു മുകളിലേക്ക്എഴുന്നു നില്‍ക്കുമ്പോള്‍കുറുനാമ്പുരോഗ ത്തിന്റെ സര്‍വ്വ സാധാരണ ലക്ഷണമായിത്തീരുന്നു. ഇളം പ്രായത്തില്‍വാഴകള്‍ക്ക് രോഗം ബാധിച്ചാല്‍ വളര്‍ച്ച നിലച്ച് കൂമ്പടച്ച് നശിച്ചു പോകുന്നു.കുല പുറത്തു വരുന്നതി നു മുമ്പായി രോഗം ബാധിച്ചാല്‍ ശുഷ്ക്കിച്ച ചെറിയ കുലകള്‍ആയിരിക്കും പുറത്തു വരുന്നത്. രോഗം ബാധിച്ച വാഴയുടെ മാണവും വേരും ക്രമേണ ചീയുവാന്‍തുടങ്ങു കയും ചെയ്യും.ബനാന ബഞ്ചിടോപ്പ് എന്ന സൂക്ഷ്മാണു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.രോഗ ബാധ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം കൂമ്പടപ്പു വന്ന വാഴയുടെ കന്നുകള്‍ നടുന്നത് മൂലമാണ്.രോഗം ബാധിച്ച വാഴയുടെ കന്നുകളില്‍മിക്കതും തന്നെ ഈ രോഗം ഉളളവയായിരിക്കും.ഇത്തരം കന്നുകള്‍നട്ടാല്‍നേര്‍ത്ത് വിളറിയ ചെറിയ ഇലകള്‍ മാത്രം ഉണ്ടാകുകയും വാഴ ഒരു മീറ്ററിലധികം ഉയരം വെയ്ക്കാതെ ബൊക്കെ മാതിരി നില്‍ക്കുകയും ചെയ്യും.പെന്റലോണിയ നൈഗ്രോനെര്‍വോസ എന്ന വാഴപ്പേന്‍ഈ രോഗം പരത്തുന്നു. കൂമ്പടപ്പു രോഗം ബാധിച്ച വാഴയുടെ നീരു കുടിച്ച ശേഷം അതേ വാഴപ്പേന്‍തന്നെ പിന്നീട് രോഗബാധയില്ലാത്ത വാഴയില്‍ ചെന്ന് നീരു കുടിക്കാന്‍ഇടയായല്‍വാഴ പ്പേനിന്റെ ഉമിനീരില്‍ക്കൂടി ഈ രോഗത്തിനു കാരണമായ വൈറസ്  പകരുന്നു. വാഴപ്പേന്‍ കുറഞ്ഞത് 17 മണിക്കൂര്‍നേരത്തേക്കെങ്കിലും രോഗമുളള വാഴയിലിരുന്നു നീരു കുടിച്ചാല്‍ മാത്രമെ വൈറസ്നെ പകര്‍ത്തുവാന്‍കഴിവുളളതായിത്തീരുകയുളളൂ. പക്ഷെ ഈ രോഗം ആരോഗ്യമുളള വാഴയിലേക്ക് പകര്‍ത്താന്‍ഇങ്ങനെ നീരുറ്റി ക്കുടിച്ച ഒരൊറ്റ വാഴപ്പേന്‍ തന്നെ മതിയാകും.ഇങ്ങനെയുളള ഒരു വാഴപ്പേനിന് 13 ദിവസം വരം രോഗസംക്രമണ ശേഷി ഉണ്ടായിരിക്കും.വാഴപ്പേനുകള്‍ നീരു കുടിച്ച ശേഷം ഏകദേശം 30-40 ദിവസങ്ങള്‍കഴിഞ്ഞാണ് വാഴയില്‍രോഗലക്ഷണങ്ങള്‍പ്ര ത്യക്ഷപ്പെടുന്നത് .വാഴയിലകള്‍ തമ്മില്‍തൊടുന്നതുമൂലമോ,മണ്ണില്‍ക്കൂടിയോ,കാറ്റില്‍ പറന്നോ ആണ് ഈ വാഴപ്പേനുകള്‍ ഒരു വാഴയില്‍നിന്നും മറ്റു വാഴകളിലേക്കെത്തി ച്ചേരുന്നത്.നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍-
കുറുനാമ്പുരോഗം  വരാതിരിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍നാം ശ്രദ്ധിക്കണ്ടതുണ്ട്.
  1. രോഗം ബാധിയ്ക്കാത്ത  വാഴയില്‍നിന്നും എടുത്തതാണെന്നു പൂര്‍ണ്ണബോദ്ധ്യ മുളള വാഴക്കന്നുകള്‍ മാത്രമേ നടാന്‍ഉപയോഗിക്കാവൂ.കുല വരാന്‍ തുടങ്ങിയ വാഴയ്ക്കു പിന്നീട് ഈ രോഗബാധയുണ്ടായാല്‍ഇലകളിലും മറ്റും രോര ലക്ഷണങ്ങള്‍ ഓളുപ്പം കാണാറില്ല.എന്നാല്‍ വാഴക്കുലയുടെ കൂമ്പിലെവിരിയാ തെ നില്‍ക്കുന്ന പോളകളില്‍വിളറിയ ചില പാടുകള്‍കാണുകയും  ഇത്തരം വിരിയാത്ത പോളകളുടെ അഗ്രഭാഗം മുകളിലേയ്ക്ക് വളഞ്ഞു കാണുകയുംചെയ്യും ഈ ലക്ഷണങ്ങള്‍കാണുന്ന വാഴയുടെ കന്നുകളില്‍രോഗബാധയുണ്ടായിരിക്കു ന്നതാണ്.അത്തരം വാഴകളുടെ കന്നുകള്‍ നടാന്‍ഉപയോഗിക്കരുത്
  1. വാഴയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ഒട്ടുംതാമസിയാതെ തന്നെ അവ  മൂടോടുകൂടെ പിഴുതെടുത്ത് കുഴിച്ചുമൂടുകയോ,ഉണങ്ങിയ ഇലകളും ചവറുകളും കൂടി അതിലിട്ട് കത്തിച്ച് നശിപ്പിക്കുകയോ വേണം.രോഗം ബാധിച്ച വാഴ തോട്ടങ്ങ ളില്‍ വളരാന്‍അനുവദിച്ചാല്‍അവയില്‍‍നിന്ന് രോഗാണുക്കള്‍മറ്റ് ആരോഗ്യ മുളള വാഴകളിലേക്ക്  പടര്‍ന്ന് പിടിക്കാനിടയുണ്ട് .അങ്ങനെ അവിടെയുളള ഒട്ടേറെ വാഴ നശിച്ചുപോകാന്‍ അത് കാരണമാകും.
  1. രോഗലക്ഷണമുളള വാഴവെട്ടി കുഴിച്ചുമൂടി നശിപ്പിക്കുന്നതിനുമുമ്പ് മണ്ണെണ്ണയോ, പുകയിലകഷായനമോ,സോപ്പുവെളളമോ വാഴയുടെ മുകള്‍ഭാഗത്തും അടി ഭാഗത്തും പോളക്കള്‍ക്കിടയിലും ഒഴിച്ച് വാഴപ്പേനുകളെ നശിപ്പിക്കാനും ശ്രദ്ധിക്കണം.
  1. താരതമ്യേന രോഗപ്രതിരോധ ശേഷിയുളള കാഞ്ചികേല,കര്‍പ്പൂരവളളി,കൂമ്പില്ലാക്കണ്ണന്‍,ഞാലിപ്പൂവന്‍ മുതലായ വാഴയിനങ്ങള്‍കൃഷിചെയ്യുന്നത് കൂമ്പടപ്പ് ഒഴിവാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.
  1. വാഴപ്പേനുകളെ നശിപ്പിക്കാന്‍ കാര്‍ബോസള്‍ഫാന്‍6%Gവാഴ നട്ട്20ദിവസം കഴിഞ്ഞ് 25ഗ്രാം മണ്ണില്‍ ഇട്ടുകൊടുക്കണം. ഒരു തീപ്പെട്ടികൂടിനകത്ത് കൊളളുന്നത്ര എടുത്താല്‍ ഈ അളവ് കിട്ടും .പിന്നീട് വാഴ നട്ട് രണ്ടര മാസത്തിലും (75 ദിവസം)അഞ്ചര മാസത്തിലും(165ദിവസം)വാഴക്കവിളുകള്‍ക്കിടയില്‍ഇതിന്റെ  പകുതി വീതം (12.5ഗ്രാം) വീണ്ടും ഇട്ടുകൊടുക്കുന്നതും നല്ലതാണ്.ഈ മരുന്ന് പ്രയോഗിക്കുമ്പോള്‍ മണ്ണില്‍ഈര്‍പ്പമുണ്ടായിരിക്കാന്‍പ്രത്യേകം ശ്രദ്ധിക്കണം കീടനാശിനി പ്രയോഗം കൊണ്ട് വാഴപ്പേനുകളെ നശിപ്പിക്കാനും രോഗം പകരുന്നത് തടയാനും മാത്രമേ കഴിയുകയുളളൂ.അല്ലാതെ ഈ രോഗത്തിനു കാരണമായ വൈറസിനെ ഒര് വിധത്തിലും ഈ കീടനാശിനി പ്രയോഗം കൊണ്ട്നശിപ്പിക്കാന്‍സാധിക്കുകയില്ല.അതിനാല്‍രോഗബാധയേറ്റുകഴിഞ്ഞി ട്ടുണ്ടെങ്കില്‍ അത്തരം വാഴകളെ രക്ഷിക്കുവാനും കഴിയുകയില്ല.
  1. രോഗബാധയുളള പ്രദേശങ്ങളില്‍ വാഴകളില്‍പുകയിലക്കഷായമോ,സോപ്പു വെളളമോ പോളകള്‍ക്കിടയില്‍വീഴത്തക്കവിധത്തില്‍പതിവായി തളിച്ചാല്‍വാ ഴപ്പേനുകളെ ഫലപ്രദമായ തോതില്‍നശിപ്പിക്കുവാന്‍കഴിയും.
  1. കുറ്റിവിളവെടുപ്പിലും,വീട്ടുവളപ്പിലും വാഴയുടെ ആവശ്യമില്ലാത്ത കന്നുകള്‍ വളര്‍ന്നു വരാതെ പാടേ നശിപ്പിക്കുവാന്‍പ്രത്യേകം ശ്രദ്ധിക്കണം .വാഴത്തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
  1. ചണ്ണക്കൂവ,കാട്ടുചേമ്പ്/വാഴച്ചെടി മുതലായ പല കളച്ചെടികളിലും ഈ വാഴപ്പേനുകള്‍ വളര്‍ന്നു പെരുകാനിടയുണ്ട്.അതു കൊണ്ട് വാഴത്തോട്ടങ്ങളില്‍ കള നിയന്ത്രണം നടത്തുന്നത് വാഴപ്പേന്‍ നിയന്ത്രണത്തിനും ഇതു മൂലം കുറുനാമ്പു രോഗം ചെറുക്കുന്നതിനും സഹായകരമാണ്.


ബനാനാ ബ്രാക്ട് മൊസേക്

  • കൊക്കാന്‍’ അല്ലെങ്കില്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന ഈ വൈറസ് രോഗം 1966 മുതല്‍ത്യശൂര്‍ജില്ലയില്‍നേന്ത്രവാഴയിലാണ് കണ്ടു തുടങ്ങിയത് നേന്ത്രവാഴയില്‍മാത്രം കണ്ടിരുന്ന ഈരോഗം ഇപ്പോള്‍പാളയം കോടന്‍, പൂവന്‍,ചെങ്കദളി,കൊടപ്പനില്ലാക്കുന്നന്‍,തിരുവനന്തപുരം,ലാംബി മുതലായ ഇനങ്ങളിലും കണ്ടുവരുന്നുണ്ട്.കോട്ടയം,തൃശൂര്‍,മലപ്പുറം,എറാണകുളം എന്നീ ജില്ലകളില്‍ ഈ രോഗം കൂടുതലായി കാണുന്നു.poty virus ഗ്രൂപ്പില്‍പെട്ട ‘ബനാന ബ്രാക്ററ് മൊസേക് വൈറസ്’ എന്ന സൂക്ഷ്മാണു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.Aphis gossypii,Rhopalosiphum Pentalonia sp എന്നീ പ്രാണികളാണ് ഈ രോഗം പരത്തുന്നത്
വാഴയിനങ്ങളുടെ വ്യത്യാസമനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. നേന്ത്രവാഴയിലാണെങ്കില്‍ പുറം പോളയില്‍അസാധാരണമായ ചുവപ്പുനിറം താഴെ നിന്നും മുകളിലേയ്ക്ക് നീളത്തില്‍വരകളായി പടര്‍ന്നു കയറുന്നു.എന്നാല്‍ ലാംബി,ചെങ്കദളി,തിരുവനന്തപുരം എന്നീ ഇനങ്ങളില്‍ കറുത്ത വരകളാണ് പ്രത്യക്ഷപ്പെടുന്നത്.ക്രമേണ പുറം പോളകള്‍ തടയില്‍നിന്നും ഇളകുകയും മാര്‍ദ്ദവമേറുകയാല്‍അവ എളുപ്പത്തില്‍ഒടിയുകയും ചെയ്യുന്നു.രോഗം രൂക്ഷമാ കുന്നതോടുകൂടി പോളകളിലെ ചുവപ്പുനിറം ഏറി ഇരുണ്ട നിറമാകുകയും വാഴ ശോഷിച്ചു പോകുകയും ചെയ്യുന്നു.കൂടാതെ വാഴക്കയ്യിലും ഇല ഞരമ്പുകളിലും തവിട്ടു നിറത്തിലുളള വരകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍രോഗത്തിന്റെ കാഠി ന്യമനുസരിച്ച് വാഴ കുലയ്ക്കാതെ തന്നെ നശിച്ചു പോകുന്നു.അഥവ് കുലച്ചാല്‍ തന്നെയും കുലയുടെ തൂക്കം ഒരു കിലോഗ്രാമോ അതില്‍ കുറവായിരിക്കും.കൊക്കാന്‍ ബാധിച്ച വാഴകള്‍കുലയ്ക്കുന്നതിന് 20-25 ദിവസം കൂടുതലായി എടുക്കാറുണ്ട്.കായ്കളുടെ മൂപ്പില്‍കാര്യമായ മാറ്റം വരാറില്ല.രോഗം ബാധിച്ച വാഴയുടെ കുല പൊതുവിലും കായ്കള്‍പ്രത്യേകിച്ചും ചെറുതും വളഞ്ഞതുമായി രിക്കും.വാഴക്കൂമ്പിന് താരതമ്യേന വലുപ്പം കുറവായിരിക്കും.നിറത്തില്‍ വളരെ വ്യത്യാസവും കാണും.നല്ല മൂപ്പെത്തിയതിനുശേഷം മുറിച്ചെടുത്താല്‍തന്നെയും രോഗം ബാധിച്ച വാഴയുടെ കുല പഴുക്കാന്‍ അഞ്ചെട്ടു ദിവസം കൂടുതല്‍വേണ്ടി വരുന്നു.പഴം പൊതുവെ മധുരം കൂടിയും,പുളികുറഞ്ഞതും കല്ലിച്ചുമിരിക്കും.പച്ചക്കാ യ് കറികള്‍ ഉണ്ടാക്കാനായാലും വറുക്കാനായാലുംരുചി കുറഞ്ഞിരിക്കുംകൂമ്പടപ്പ്,മൊസേക്ക്,കരിക്കാന്‍,നിമാവിരഎന്നിവയുടെആക്രമണംകൊക്കാന്‍ബാധിച്ച വാഴയില്‍‍കൂടുതലായി കാണപ്പെടുന്നുണ്ട്.നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍-രോഗം ബാധിച്ച വാഴയില്‍നിന്നും എടുക്കുന്ന കന്നുകള്‍ക്കൊല്ലാം തന്നെ രോഗം വരുമെന്നുളളത് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.അതിനാല്‍ രോഗം ഇല്ലായെന്ന് ഉറപ്പുളള വാഴയില്‍ നിന്നു വേണം കന്നുകളെടുക്കേണ്ടത്.കൂടാതെ വാഴ നട്ട് രണ്ട് മൂന്നുമാസ ങ്ങള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍പ്രത്യക്ഷപ്പെടും.അപ്പപ്പോള്‍ തന്നെ അവ പിഴുതി മാറ്റി ഈ രോഗത്തെ നിയന്ത്രിക്കാം.


മൊസേക് (മഞ്ഞളിപ്പ് രോഗം)

വിളനഷ്ടത്തിന്റെഅടിസ്ഥാനത്തില്‍നോക്കുമ്പോള്‍ഈരോഗത്തിന് കുറഞ്ഞ പ്രാധാന്യമേഉളളൂ.നേന്ത്രന്‍,പാളയകോടന്‍,മൊട്ടപ്പൂവന്‍,മധുരാഗ,പേയ്കുന്നന്‍,ദക്ഷിണ്‍സാഗര്‍,തുടങ്ങിയ വാഴകളിലും ഈ രോഗം പടര്‍ന്നിരിക്കുകയാണ്. കുറുനാമ്പുരോഗം പോലെ ഒരു വൈറസ് രോഗത്തില്‍പ്പെട്ടതാണ് മൊസേക്. ‘കുക്കുമ്പര്‍മൊസേക് വൈറസ്’ (CMV)എന്ന സൂക്ഷ്മാണുവാണ് രോഗഹേതു. എഫിസ് ക്രാസ്സിവോറ, എഫിസ് ഗോസിപ്പി തുടങ്ങിയ ഇലപ്പേനുകളാണ് ഈ രോഗം പരത്തുന്നത്.
പ്രായം കുറഞ്ഞ വാഴയിലകളില്‍പച്ചയുംമഞ്ഞയും ഇടകലര്‍ന്നു സമാന്തര വരകളു ടെ രൂപത്തിലായിരിക്കും രോഗലക്ഷണം ആദ്യംകാണുന്നത്.പിന്നീട്അവപ്രായമേറിയ ഇലകളിലേയ്ക്ക് വ്യാപിക്കുന്നു.ക്രമേണ വാഴയുടെ വളര്‍ച്ച മുരടിക്കുകയുംകൂമ്പില ചീയുക യും കരിയുകയും ചെയ്യുന്നു.ഇത്തരം വാഴകളും കുലയ്ക്കാറുണ്ട്.കുലച്ചാല്‍തന്നെയും മൂ ന്നോ നാലോ കിലോഗ്രാം തൂക്കമുളള കുലകളായിരിക്കും ലഭിക്കുക.
കേരളത്തിലെ കാലാവസ്ഥയും വാഴയുടെ ഇടവിളകളും ഈ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  1. രോഗം വന്ന വാഴകളെ ഉടന്‍  തന്നെനശിപ്പിക്കണം
  2. രോഗബാധയേറ്റവാഴയില്‍നിന്നുംയാതൊരു കാരണവശാലുംകന്നെടുക്കരുത്.
  3. വാഴത്തോട്ടത്തിലെകളകള്‍ നശിപ്പിച്ച് തോട്ടം വൃത്തിയായി  സൂക്ഷിക്കണം.
  4. മറ്റു വൈറസ് രോഗങ്ങള്‍ക്കുളള നിവാരണമാര്‍ഗ്ഗങ്ങള്‍ഇവിടെയുംപാലിക്കണം.
  5. വെളളരി വര്‍ഗ്ഗത്തിലുളളതും പയറുവര്‍ഗ്ഗത്തില്‍പെട്ടതുമായ ഇടവിളക്കൃഷി കഴിവതും ഒഴിവാക്കണം.
മഴക്കാലം തുടങ്ങുന്നതോടുകൂടി ഈ രോഗം കണ്ടുതുടങ്ങുന്നു.നീര്‍വാര്‍ച്ചാ സൌ കര്യമില്ലാത്തിടത്തും,തുടര്‍ച്ചയായി വാഴക്കൃഷി ചെയ്യുന്നിടത്തുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.പൂവന്‍,നേന്ത്രന്‍ തുടങ്ങിയ ഇനങ്ങളെയാണ് ഈ രോഗം ബാധിക്കാറ് പതിവ്‍‌‍.
ഫ്യൂസേറിയം ഓക്സിസ് പോറം ക്യുബെന്‍സ് എന്ന ശാസ്ത്രനാമമുളള ഒരു കുമികളാണ് ഈ വാട്ടരോഗത്തിനുകാരണം.തുടക്കത്തില്‍,രോഗം ബാധിച്ച വാഴയുടെ ഏറ്റവും പുറമെയുളള ഇലകള്‍മഞ്ഞളിക്കുന്നതായി കാണാം. ഈ മഞ്ഞളിപ്പ് ഇലകളുടെ അരികില്‍ നിന്നും നടുഞരമ്പിലേയ്ക്ക് വ്യാപിക്കുന്നു. ക്രമേണ ഏറ്റവും ഉളളിലെ ഇലയൊഴിച്ച് ബാക്കിയെല്ലാം വാടിത്തൂങ്ങുകയും വാഴയുടെ തണ്ടുകളില്‍ അവിടവിടെയായി വിളളലുകള്‍കാണപ്പെടുകയും ചെയ്യുന്നു.രോഗം കൂടുതലായി ബാധിച്ച വാഴകള്‍ സാധാരണ കുലയ്ക്കാറില്ല. രോഗം മൂര്‍ച്ഛിക്കുന്നതോടുകൂടി വാഴ കടയോടുകൂടി ചരിഞ്ഞു വീഴുന്നു.ഇവയുടെ മാണം മുറിച്ചുനോക്കിയാല്‍ തവിട്ടുനിറത്തിലോ ചുവന്ന നിറത്തിലോ കറുപ്പു നിറത്തിലോ ഉളള വരകള്‍ കാണാം.വേരുപടലം അഴുകി ചീഞ്ഞു പോകുകയും ചെയ്യുന്നു.
  1. ആദ്യമായി തോട്ടത്തിലെ നീര്‍വാര്‍ച്ചാസൌകര്യം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. യാതൊരു കാരണവശാലും വാഴയുടെ കടയ്ക്കല്‍ വെളളം കെട്ടി നില്‍ക്കാന്‍അനുവദിക്കരുത്.അപ്പപ്പോള്‍ തന്നെ ചെറിയ ചാലുകള്‍ കീറി വെളളം ഒഴുകിപ്പോകാന്‍അനുവദിക്കണം.
  2. അസുഖം ബാധിച്ച വാഴകള്‍ഉടന്‍തന്നെ നീക്കം ചെയ്യുകയും തോട്ടം വൃ ത്തിയായി സൂക്ഷിക്കുകയും  വേണം.
  3. അമ്ളത്വം കൂടിയ മണ്ണില്‍കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്. (ഒരു വാഴയ്ക്ക് 1 കിലോഗ്രാം കുമ്മായം)
  4. രോഗം കണ്ട സ്ഥലത്ത് തുടര്‍ച്ചയായി വാഴക്കൃഷിചെയ്യാതെ നിലം തരിശാക്കിയിടുകയോ,മറ്റു വിളകള്‍  കൃഷി ചെയ്യുകയോ വേണം.
  5. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെ ടുക്കരുത്
  6. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം.
  7. രോഗം പകരുന്നത് തടയാനായിനടുന്നതിനുമുമ്പ് വാഴക്കന്ന്നല്ലവണ്ണം ചെത്തി വൃത്തിയാക്കി സൂഡമോണസ് കലര്‍ത്തിയ വെളളത്തില്‍അ ല്ലെങ്കില്‍കാര്‍ബെണ്ടാസിം(0.2 ശതമാനം)എന്നകുമിള്‍നാശിനിയില്‍മു ക്കി നടണം. ഒരു ലിറ്റര്‍ വെളളത്തില്‍രണ്ടു ഗ്രാം കുമിള്‍നാശിനി എന്ന തോതില്‍ കലക്കിയെടുത്താല്‍0.2 ശതമാനം വീര്യമുളള ലായനി കിട്ടും.
മാണം അഴുകല്‍(റൈസോം റോട്ട്)

ഇത് എര്‍വീനിയ കരോട്ടോവോറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു  രോഗമാണ്. സാധാരണ മഴക്കാലത്തും നീര്‍വാര്‍ച്ചയില്ലാത്തിടത്തും, പാടത്തും കൃഷി ചെയ്യുന്ന വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.രോഗത്തിന്റെ പ്രാരംഭദശയില്‍ പുറമെയുളള ഇലകള്‍മഞ്ഞളിക്കുകയും കൂമ്പില വിടാരതെ നില്‍ക്കുകയും ചെയ്യുന്നു.കുലച്ച വാഴയേയും ഈ രോഗം ബാധിക്കാറുണ്ട്.രോഗം രൂക്ഷമാകുന്നതോടെ വാഴ കടയോടു കൂടി ചരിഞ്ഞു വീഴുന്നു.അത്തരം വാഴകളുടെ മാണം പരിശോധിച്ചാല്‍ചു റ്റിനുമുളള ഭാഗം ചീയാതെയും ഉള്‍ഭാഗം ചീഞ്ഞുകാണും.ചീഞ്ഞഭാഗത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും.കൂടാതെ വേരുകളിലും കന്നുകളി ലും ഈ ചീയല്‍ കാണാം.
  1. മണ്ണിന്റെ നീര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തണം.
  1. രോഗംബാധിച്ച വാഴകള്‍കടയോടെപിഴുതെടുത്ത് നശിപ്പിക്കണം
  1. രോഗം പകരാതിരിക്കാനായി രോഗം ബാധിച്ച വാഴനീക്കംചെയ്ത കുഴിയിലും ചുറ്റിനുമുളള വാഴകള്‍ക്കും നിര്‍ബന്ധമായും കുമ്മായം ഇടണം.
  1. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെടുക്കരുത്
  1. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50-100 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം
  1. രോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ കുമ്മായം  ഇട്ട് ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്സിക്ലോറൈഡ് (ഫൈറ്റോലാന്‍)എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍കലക്കി വാഴയുടെകടയ്ക്കല്‍മണ്ണുകുതിരത്തക്കവണ്ണംഒഴിച്ചുകൊടുക്കണം.ഇതിനോടൊപ്പം 200 മില്ലിഗ്രാംസ് ട്രെപ്റ്റോ സൈക്ളിനുംചേര്‍ ത്ത് കടയ്ക്കല്‍ ഒഴിച്ചു കൊടുത്താല്‍ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.


രിങ്കുലരോഗം (ആന്ത്രക് നോസ്)

കൊളിറ്റോട്രിക്കംഗ്ളിയോസ്പോറിയോയിഡ്സ്എന്നഒരുകുമിളിന്റെആക്രമണംമൂലമാണ്ഈരോഗംഉണ്ടാകുന്നത്.പൂവുകളും ഇളം  കായ്കളും രോഗം ബാധിച്ച് കറുത്ത് ചുക്കി ചുളിഞ്ഞ് കാണുന്നു. പിങ്ക് നിറത്തിലുളള പൂപ്പലുകള്‍ കറുത്ത കായ്കളുടെ തൊലിപ്പുറത്തുകാണാം.കുലയും തണ്ടും രോഗം ബാധിച്ച് കറുത്ത് ഉണങ്ങിപ്പോകുന്നു.ഇതേ കുമിള്‍മൂലമാണ് കായ് പഴുക്കുമ്പോ ള്‍ പഴത്തൊലിയുടെ പുറത്ത് കടുംതവിട്ടുനിറത്തിലുളള പാടുകള്‍ഉണ്ടാക്കുന്നതും പഴം അളിഞ്ഞുകേടായി പോകുന്നതും .കുല മുറിച്ചെടുക്കുമ്പോഴും മറ്റും കായ്കള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍ ഈ പൂപ്പലിന്റെ  ആക്രമണം രൂക്ഷമാക്കുന്നു.ഞാലിപ്പൂവന്‍,കുഴിപ്പൂവന്‍,അമ്യത് സാഗര്‍,പിസാംഗ് ലിലിന്‍,മട്ടി,ഗ്രോമിഷല്‍എന്നീ ഇനങ്ങളില്‍ ഈരോഗം കൂടുതലായി  കണ്ടു വരുന്നു. പഠനങ്ങളില്‍ നിന്നും പാളയം കോടന്‍,നേന്ത്രപടറ്റി,കാഞ്ചികേല,പിസാംഗ് മാസ്,ബൂദിദബൊന്തബത്തീസ തുടങ്ങിയവയ്ക്ക് രോഗപ്രതിരോധശക്തിയുളളതായി തെളിഞ്ഞിട്ടുണ്ട്.നിയന്ത്രണമാര്‍ഗ്ഗങ്ങള്രോഗം ബാധിച്ചകുലകള്‍കാണുമ്പോള്‍തന്നെ എടുത്തു നശിപ്പിക്കണം.രോഗബാധ ഉണ്ടാകാ നിടയുളള സ്ഥലങ്ങളിലെ കുലകളില്‍സ്യൂഡമോണസ് ഫ്ളൂറസന്‍സ് 10-20 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍അല്ലെങ്കില്‍ഒരു വീര്യമുളള ബോര്‍ഡോമിശ്രിതംഅല്ലെങ്കില്‍ഫൈറ്റോലാ ന്‍ മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളം എന്ന തോതില്‍തളിച്ചു കൊടുക്കണം.


സിഗാര്‍ എന്‍ഡ് റോട്ട്

ഇത് ഒരു കുമിള്‍രോഗമാണ്.വെര്‍ട്ടിസീലിയം തിയോബ്രോമെ,ട്രൈക്കോതീഷിയംറോസിയം, ബോട്രിഡിപ്ളോഡിയ തിയോബ്രോമെ എന്നീ കുമിളുകളാണ് രോഗഹേതുകള്‍പകുതി മൂപ്പായ കായ്കളിലാണ് ആദ്യലക്ഷണം തുടങ്ങുന്നത് .ചില കുലകളില്‍കുറച്ചു കായ്കളിലേ രോഗം കാണു കയുളളൂ.എന്നാല്‍ ചിലതില്‍എല്ലാകായ്കളെയും ബാധിക്കും.രോഗം ബാധിച്ച കുല മൂപ്പാകാത തന്നെ നശിച്ചു പോകുന്നു.
രോഗം തൊലിയുടെ അറ്റത്തു നിന്നും തുടങ്ങി,ഉള്‍ഭാഗത്തെ കോശങ്ങളെ ബാധിച്ച് അവ കറുത്ത്, ചുക്കിച്ചുളിഞ്ഞ്ചുരുണ്ട് മടങ്ങിയതുപോലെ ആയിത്തീരുന്നു.ഇപ്രകാരം രോഗം ബാധിച്ചഭാഗങ്ങള്‍ ചീയുകയുംപൂപ്പലുകള്‍ചീഞ്ഞഭാഗത്ത് ധാരാളമായി കാണുകയും ചെയ്യുന്നു അവസാനം രോഗബാധയുളളഭാഗം കത്തിക്കരിഞ്ഞ .സിഗരറ്റ് കുറ്റിപോലെ ആയിത്തീരുന്നു. വളരെ സാവധാനത്തിലാണ് ഈ രോഗം ബാധിക്കുന്നത് .രോഗത്തിന്റെഅവസാന ദശയി ല്‍രോഗം ബാധിച്ച ഭാഗം രോഗമില്ലാത്ത ഭാഗങ്ങളില്‍നിന്നും വേറിട്ടു പോകുന്നുതായി കാണാം.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍‍-
രോഗബാധയേറ്റകുലകള്‍നശിപ്പിക്കണം.രോഗംപകരാതിരിക്കാനായികുലകളില്‍സ്യൂഡമോണസ് ഫ്ളൂറസന്‍സ് 10-20 ഗ്രാം ഒരുലിറ്റര്‍വെളളത്തില്‍അല്ലെങ്കില്‍ഒരുശതമാനംവീര്യമുളള ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ഫൈറ്റോലാന്‍3ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍കലക്കി തളിക്കണം.


ഇലത്തണ്ടുചീയല്‍

രോഗത്തിന്റെ ആരംഭത്തില്‍വാഴയുടെ ഇലത്തണ്ടിലും പ്രധാന ഞരമ്പിന്റെ മുകളിലും വെളള ത്തില്‍ കുതിര്‍ന്നതുപോലെയുളള പാടുകള്‍കാണുന്നു.പാടുകള്‍ഒന്നിച്ചുചേര്‍ന്ന് തണ്ടില്‍ചീയല്‍ സംഭവിച്ച് ക്രമേണ ഇലഒടിഞ്ഞു വീഴുന്നു.സാധാരണയായി കുലയ്ക്കാറായവാഴകളുടെ പ്രായം കൂടിയ ഇലകളിലാണ് രോഗലക്ഷണം ആദ്യം കാണുന്നത്.പിന്നീട് തുടര്‍ന്നുളളഇലകളിലേയ് ക്കും രോഗം വ്യാപിക്കുന്നു.ഇത്തരം വാഴകളില്‍ ഉണ്ടാവുന്നകുലകളിലെ കായ്കള്‍പുഷ്ടിപ്രാപിക്കാ തിരിക്കുകയും,കുലയുടെ വളര്‍ച്ച,തൂക്കം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിപണന യോഗ്യമല്ലാതായിത്തീരുകയും ചെയ്യും.ചില തരം കുമിളുകളുടെ ആക്രമണം കാരണം ഇലയുടെ മുകളില്‍തവിട്ടുനിറമുളള പാടുകളുംകാണപ്പെടുന്നു. ക്രമേണ തവിട്ടുനിറം ഇല മുഴുവന്‍ വ്യാപിക്കുന്നു.ഇലത്തണ്ടിലും പോളയിലും കൂടുതല്‍ വെളളം ശേഖരി ക്കപ്പെടുകയും അവിടെ സ് പോഞ്ച് പോലെ ആയിത്തീരുകയും ചെയ്യുന്നു.ഈ ഭാഗം വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍വെളളം തെറിക്കുന്നതുപോലെ കാണാം.ഇപ്രകാരംജലംനിറഞ്ഞിരി ക്കുന്നതിനാല്‍ പലപ്പോഴും ചെറിയ കാറ്റത്തുപോലും വാഴ ഒടിഞ്ഞുവീഴാറുണ്ട്.ചെടിയുടെ കീഴ് ഭാഗത്തു നിന്നും മുകളിലേയ്ക്ക് കൂടുതല്‍വെളളം നിറയുന്നതുകൊണ്ടായിരിക്കും.
ഈരോഗത്തിന്റെ കാരണം പൊട്ടാഷ്അഥവാ ക്ഷാരത്തിന്റെ അഭാവം കൊണ്ടാണെന്ന് പഠനങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്
രോഗം ബാധിച്ച വാഴകളില്‍ആരോഗ്യമുളള ഇലകളുടെ കുറവ് കാരണം ചെടിക്ക് വേണ്ടത്ര ആഹാരം പാകം ചെയ്യാന്‍‍സാധിക്കാതെ വരുന്നത്കായ്കളുടെ വളര്‍ച്ചയെബാധിക്കുകയും ചെയ്യുന്നു.കൂടാതെ പൊട്ടാഷിന്റെ അഭാവത്തില്‍പ്രകാശ സംശ്ലേഷണം കുറയുകയും അങ്ങനെ ചെടികളുടെ അന്നജാംശം കുറയുകയും ചെയ്യുന്നു.ഇത് രോഗബാധയുളള ചെടി കളുടെ വളര്‍ച്ചയെപ്രതികൂലമായി ബാധിക്കുകയുംതന്‍‍മൂലം കായ്കള്‍പുഷ്ടിപ്രാപിക്കാതിരിക്കുക യും ചെയ്യുന്നു.ഉത്തരകേരളത്തില്‍ഇടവപ്പാതി കഴിഞ്ഞതിനുശേഷമാണ് വാഴകള്‍ക്ക് ഈ രോഗം വ്യാപകമായി കണ്ടു തുടങ്ങിയത്.ശക്തമായ മഴക്കാലത്ത് മണ്ണിലെ ക്ഷാരം ജലത്തി ‍ല്‍ലയിച്ച് നഷ്ടപ്പെടുന്നതാവാം ഇതിന് ഒരു കാരണം.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വാഴക്കൃഷിയില്‍ക്ഷാരം/പൊട്ടാഷിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്.വാഴയ്ക്ക് ശുപാര്‍ശ ചെ യ്തിരിക്കുന്നക്ഷാരം ലഭിക്കുവാന്‍ വേണ്ടഅളവില്‍മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്  500ഗ്രാം ചേര്‍ത്തുകൊടുക്കുകയാണ് ഈ രോഗം വരാതിരിക്കാന്‍ചെയ്യേണ്ടത്
വാഴകൃഷിയില്‍ കേരളം ഒന്നാമതാണെങ്കിലും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍മൂന്നാം സ്ഥാനത്തോക്ക് പിന്തളളപ്പെടുകയാണ്.അടുക്കും ചിട്ടയുമില്ലാത്ത കൃഷിരീതികള്‍,ജലസേച നത്തിന്റെ കുറവ്,അശാസ്ത്രീയമായ വളപ്രയോഗം,കീട-ബാധകള്‍ തുടങ്ങിയവയാണ് ഇതിനു കാരണങ്ങള്‍.ഇവയ്ക്കെല്ലാം തക്ക സമയത്ത് വേണ്ടപ്രതിരോധനിയന്ത്രണനടപടികള്‍സ്വീ കരിച്ചാല്‍ ഒരു പരിധി വരെ നഷ്ടങ്ങള്‍ഒഴിവാക്കി ഉല്‍പ്പാദക്ഷമത കൂട്ടാവുന്നതാണ്.
വാഴകൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ഗണ്യമായ നഷ്ടമാണ് വിളവിലും ആദായ ത്തിലും  ഉണ്ടാക്കുന്നത് .സൂക്ഷ്മാണു ജീവികളായ കുമിളുകള്‍‌,വൈറസുകള്‍ തുടങ്ങിയവയുടെ ആക്രമണം മൂലമുണ്ടാകുന്ന രോഗങ്ങള്‍പലപ്പോഴും വ്യാപകമായ വിളനാശത്തിനും കാരണമാ .യേക്കാം.

മാണം അഴുകല്‍(റൈസോം റോട്ട്)

ഇത് എര്‍വീനിയ കരോട്ടോവോറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു  രോഗമാണ്. സാധാരണ മഴക്കാലത്തും നീര്‍വാര്‍ച്ചയില്ലാത്തിടത്തും, പാടത്തും കൃഷി ചെയ്യുന്ന വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.രോഗത്തിന്റെ പ്രാരംഭദശയില്‍ പുറമെയുളള ഇലകള്‍മഞ്ഞളിക്കുകയും കൂമ്പില വിടാരതെ നില്‍ക്കുകയും ചെയ്യുന്നു.കുലച്ച വാഴയേയും ഈ രോഗം ബാധിക്കാറുണ്ട്.രോഗം രൂക്ഷമാകുന്നതോടെ വാഴ കടയോടു കൂടി ചരിഞ്ഞു വീഴുന്നു.അത്തരം വാഴകളുടെ മാണം പരിശോധിച്ചാല്‍ചു റ്റിനുമുളള ഭാഗം ചീയാതെയും ഉള്‍ഭാഗം ചീഞ്ഞുകാണും.ചീഞ്ഞഭാഗത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും.കൂടാതെ വേരുകളിലും കന്നുകളി ലും ഈ ചീയല്‍ കാണാം.മണ്ണിന്റെ നീര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തണം.
  1. രോഗംബാധിച്ച വാഴകള്‍കടയോടെപിഴുതെടുത്ത് നശിപ്പിക്കണം
  1. രോഗം പകരാതിരിക്കാനായി രോഗം ബാധിച്ച വാഴനീക്കംചെയ്ത കുഴിയിലും ചുറ്റിനുമുളള വാഴകള്‍ക്കും നിര്‍ബന്ധമായും കുമ്മായം ഇടണം.
  1. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെടുക്കരുത്
  1. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50-100 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം
  1. രോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ കുമ്മായം  ഇട്ട് ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്സിക്ലോറൈഡ് (ഫൈറ്റോലാന്‍)എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍കലക്കി വാഴയുടെകടയ്ക്കല്‍മണ്ണുകുതിരത്തക്കവണ്ണംഒഴിച്ചുകൊടുക്കണം.ഇതിനോടൊപ്പം 200 മില്ലിഗ്രാംസ് ട്രെപ്റ്റോ സൈക്ളിനുംചേര്‍ ത്ത് കടയ്ക്കല്‍ ഒഴിച്ചു കൊടുത്താല്‍ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.

Friday, 27 October 2017

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ

ഉണ്ണി കൊടുങ്ങല്ലൂര്‍

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ
പച്ചക്കറിതൈകളില്‍  ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാFebruary 16, 2017
നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തൈകള്‍ നശിച്ച് പോകാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബാക്റ്റീരിയല്‍ വാട്ടം. പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ ഫലപ്രദമാകാറില്ല. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയ എല്ലാതരം പച്ചകറികളെയും ഇതു ബാധിക്കുന്നു. ചെടികള്‍ നശിച്ച് കൃഷി ഉപേക്ഷിക്കാന്‍ തന്നെ ഇതു കാരണമാകുന്നു. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങളിതാ.
1. സ്യൂഡോമോണസ് 20 g/ I Iitre എന്ന തോതില്‍ കലക്കി തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
2. bleaching Powder 4 g/ 10 Iitre വെള്ളം എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക.
3. പ്ലാന്റോമൈസിന്‍ 4 g/ 10 Litre വെള്ളം എന്ന തോതില്‍ കലക്കി അല്‍പ്പം ബാക്റ്റീരിയല്‍ വാട്ടം ബാധിച്ച തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ

ഉണ്ണി കൊടുങ്ങല്ലൂര്‍

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ
പച്ചക്കറിതൈകളില്‍  ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാFebruary 16, 2017
നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തൈകള്‍ നശിച്ച് പോകാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബാക്റ്റീരിയല്‍ വാട്ടം. പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ ഫലപ്രദമാകാറില്ല. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയ എല്ലാതരം പച്ചകറികളെയും ഇതു ബാധിക്കുന്നു. ചെടികള്‍ നശിച്ച് കൃഷി ഉപേക്ഷിക്കാന്‍ തന്നെ ഇതു കാരണമാകുന്നു. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങളിതാ.
1. സ്യൂഡോമോണസ് 20 g/ I Iitre എന്ന തോതില്‍ കലക്കി തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
2. bleaching Powder 4 g/ 10 Iitre വെള്ളം എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക.
3. പ്ലാന്റോമൈസിന്‍ 4 g/ 10 Litre വെള്ളം എന്ന തോതില്‍ കലക്കി അല്‍പ്പം ബാക്റ്റീരിയല്‍ വാട്ടം ബാധിച്ച തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.

Sunday, 15 October 2017

കൂണ്‍ തിന്നു മരിക്കല്ലേ

ഉണ്ണി കൊടുങ്ങല്ലൂര്‍
Florida Mushrooms കൂൺ തിരിച്ചറിയുന്നത് 
താഴെ കൊടുത്ത കൂൺ ഭക്ഷ്യയോഗ്യമാണ് .. ഈ കൂൺ അധികം മൂക്കുന്നതിന് മുൻപ് വിളവെടുക്കണം .... കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക ..

. കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് ... താഴെ കൊടുത്ത കൂൺ മാത്രമേ ഉപയോഗിക്കാറുള്ളു .. വേറെ ഒരു കൂണും ഉപയോഗിക്കാതിരിക്കുന്നതാണ് ആയുസ്സിന് നല്ലത് ...
വിഷ കൂൺ തിരിച്ചറിയുന്ന വിധം
1. കളർഫുൾ ആയിരിക്കും

2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല
3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും
4. തടിയിൽ റിംഗ് ഉണ്ടായിരിക്കും
5. ദിവസങ്ങളോളം കേട് കൂടാതിരിക്കും
6. പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല
7. വിഷ,കൂണിൽ പൊടി ഉണ്ടാകും

Tuesday, 5 September 2017

വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….

ഉണ്ണി കൊടുങ്ങല്ലൂര്‍

06 SEP 2017 10:37 AM IST 
Unknown author


വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….September 05, 2017
ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുള്ള വാഴപ്പഴം ഏവരുടേയും ഇഷ്ട വിഭവമാണ്. ലോകത്തില്‍ ഏറ്റവും അധികം വാഴകൃഷി ചെയ്യുന്നത് ഇന്തൃയിലാണ്. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉണക്കി പൊടിച്ചതും,നേന്ത്ര പഴവുമെല്ലാം കുട്ടികള്‍ക്ക് നല്കുന്നത് ആരോഗ്യദായകവും ,വളര്‍ച്ചയെ സഹായിക്കുന്നതുമാണ്.നല്ലതും വലുതുമായ നേന്ത്രക്കുലയുണ്ടാവാന്‍ ചില നാട്ടറിവുകള്‍.
1. വാഴ കുലക്കുന്നതിനു മുന്‍മ്പ് ചുവട്ടില്‍ ഉണ്ടാകുന്ന കന്നുകള്‍ ചവിട്ടിയോ, തടിക്കട്ട ഉപയോഗിച്ചോ ഇടിച്ച് കളയണം. അല്ലെങ്കില്‍ തള്ള വാഴക്ക് നല്‍കുന്ന വളവും പരിരക്ഷയും കൊണ്ട് വാഴകന്നുകള്‍ വലുതാവുകയും കുല ചെറുതാവുകയും ചെയ്യും. വാഴ കുലക്കുന്നതുവരെ കന്നുകള്‍ വളരാതെ നോക്കുക.
2. വാഴകന്ന് കുഴിച്ചു വച്ചതിനു ശേഷം ആദ്യമാസം മുതല്‍ നാലഞ്ചു മാസംവരെ മാസത്തിലൊരിക്കല്‍ 500ഗ്രാം വീതം കടലപ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്ത് കൊടുത്താല്‍ വലിയ വാഴകുലയുണ്ടാകും.
3. വാഴകുലയില്‍ കഞ്ഞിവെള്ളം തളിച്ചാല്‍ കായ്കള്‍ക്ക് വലുപ്പം കൂടും. നല്ല നിറവും ലഭിക്കും. കായ്കള്‍ തുടുത്തുവരും.
4. വാഴക്കിടയില്‍ ചീര കൃഷി ചെയ്താല്‍ രണ്ടിന്റെയും വിളവ് കൂടും.
5. വാഴകുലയുടെ പടലകള്‍ എല്ലാം വിരിഞ്ഞ് കഴിഞ്ഞാല്‍ വാഴച്ചുണ്ട് അഥവാ വാഴത്തിട്ട മുറിച്ചെടുത്താല്‍കായ്കള്‍ക്ക് വലുപ്പം കൂടും.

Friday, 25 August 2017

കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.
Viewed using Just Read

Saturday, 19 August 2017

ഗ്രോബാഗ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
Unknown date
Unknown author


ണല്‍വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍തന്നെ. 
പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്,മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മയംകൂടി ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറിക്കൃഷിക്ക് നല്ലത്.
ഇനി പച്ചക്കറിയെ രോഗങ്ങളില്‍നിന്നു പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ചുകൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വച്ചശേഷം മാത്രമേ പച്ചക്കറി നടാവൂ.
പച്ചക്കറിവിത്ത് ആറുമണിക്കൂര്‍ കുതിര്‍ത്തുവച്ചശേഷം നടാം. 25 ഗ്രാം സ്യൂഡോമോണാസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായിനിയാണ് വിത്ത് മുക്കാന്‍ ഉത്തമം. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറിവിത്തുകള്‍ ആഴത്തില്‍ നടരുത്. പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികളുണ്ടാക്കി നടാം. ആദ്യത്തെ രണ്ടാഴ്ച തണലില്‍വച്ച് രാവിലെയും വൈകിട്ടും നനയ്ക്കണം.
ടെറസും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഒരുക്കേണ്ടതുണ്ട്. ലീക്ക് പ്രൂഫ് കോമ്പൌണ്ട് ഒരുകോട്ട് ടെറസില്‍ അടിച്ചുകൊടുക്കണം. ടെറസില്‍ ഇഷ്ടികനിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കാം.
മിക്ക പച്ചക്കറിവിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. 10 ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. ജീവാണുവളങ്ങളായ പിജിപി.ആര്‍ മിക്സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുന്നോട്ടു നയിക്കും.
കാന്താരി മുളക്ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും  വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികള്‍ ഇടയ്ക്കുള്ള ഗ്രോബാഗില്‍ വളര്‍ത്തണം.
(നീലേശ്വരത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
Viewed using Just Read

Friday, 11 August 2017

ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍


ചിപ്പിക്കൂണ്‍ കൃഷി ചെയ്യാംAugust 11, 2017
അധികം അധ്വാനമില്ലാതെ എളുപ്പം കൃഷി ചെയ്യാവുന്ന, എന്നാല്‍ ലാഭവും ലഭിക്കുന്ന ഒരു കൃഷിയാണിത്. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാനും ചിപ്പിക്കൂണ്‍ വളര്‍ത്തല്‍ സഹായിക്കും. ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന രീതികള്‍ പരിശോധിക്കാം.
വൈക്കോല്‍ പ്രധാനം
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ വെള്ളത്തില്‍ നന്നായി മുങ്ങിയിരിക്കും വിധം കുതിര്‍ക്കുക. അതിനു ശേഷം തിളക്കുന്ന വെള്ളത്തിലൊ ആവിയിലൊ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളില്‍ഷീറ്റില്‍ ) വൈക്കോല്‍ നിരത്തിയിടുക. ഇതു പോലെ അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക്ക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റി ചുമ്മാടുകള്‍ ഉണ്ടാക്കുക. പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാo കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകള്‍ ഒരുകവറില്‍ വയ്ക്കാവുന്നതാണ്.
വിത്ത് വിതറല്‍
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ ഭാഗം റബര്‍ ബാന്റ് ഉപയോഗിച്ച് നന്നായി കെട്ടുക. അണുവിമുക്തമാക്കിയ ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം ഈ കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വന്നിരിക്കും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള റൂമിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം. മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം ഇതില്‍ നിന്നും വിളവെടുക്കാവുന്നതാണ്. അതില്‍ ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്നും ഏകദേശം 800 ഗ്രാം കൂണ്‍ ലഭിക്കും.
ശുചിത്വം
കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം. വിളവെടുപ്പിനു ശേഷം ഇതിന്റെ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ ഇട്ടു കമ്പോസ്റ്റുണ്ടാക്കാവുന്നതാണ്. മണ്ണിര കമ്പോസ്റ്റ് പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ്. ഈ രീതിയില്‍ പാല്‍ക്കൂണും വളര്‍ത്താം.

Saturday, 5 August 2017

ഇവയാണ് മികച്ച ജൈവ വളങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍


ഇവയാണ് മികച്ച ജൈവ വളങ്ങള്‍
ജൈവകൃഷിക്ക് പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വീടുകളില്‍ അടുക്കളത്തോട്ടവും ടെറസുകൃഷിയുമെല്ലാം വ്യാപകമാകുന്നു. ഇതിനെല്ലാം ജൈവവളം ആവശ്യമാണ്. മികച്ച ജൈവ വളങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ആവശ്യാനുസരണം പ്രയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കുകയും ചെയ്യും.
കാലിവളം
കന്നുകാലികളുടെ ചാണകം ഉണക്കിപ്പൊടിച്ച് മണ്ണുമായി കലര്‍ത്തി അടിവളമായിട്ട് ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് കാലിവളം ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിന് നല്ല നനവ് കൊടുക്കണം. പുതിയ പച്ചച്ചാണകം അഞ്ചിരട്ടി വെള്ളത്തില്‍ കലക്കി കുഴമ്പു രൂപത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ക്ക് ഒഴിച്ചു കൊടുത്താല്‍ വളര്‍ച്ചയും വിളവും വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പലതരം പിണ്ണാക്കുകള്‍
കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കുമാണ് പച്ചക്കറികള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നീ പോഷകങ്ങള്‍ പച്ചക്കറികളുടെ വളര്‍ച്ചയും വിളവും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പിണ്ണാക്ക് സെന്റിന് രണ്ടുകിലോ എന്ന തോതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം നേര്‍പ്പിച്ച ലായനി ചെടികളുടെ കടക്കല്‍ ഒഴിച്ചു കൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാം. കടലപ്പിണ്ണാക്ക് പച്ചക്കറി തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
കോഴിവളം
പച്ചക്കറികള്‍ക്ക് ഒരു നല്ല ജൈവവളമാണ് പഴകിയ ഉണങ്ങിയ കോഴിക്കാഷ്ടം. ഇതിന് ചൂട് അധികമായതിനാല്‍ നന്നായി വെള്ളം ഒഴിച്ചു കൊടുക്കണം. അല്ലെങ്കില്‍ ചെടികള്‍ക്ക് വാട്ടം സംഭവിക്കും. കാലിവളത്തെ അപേക്ഷിച്ച് ഉപയോഗിക്കുന്ന അളവും കുറച്ച് മതി.
ആട്ടിന്‍ കാഷ്ടം
കാലിവളത്തെ അപേക്ഷിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസൃം എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ആട്ടിന്‍കാഷ്ടം പച്ചക്കറികള്‍ക്ക് നല്ലൊരു ജൈവവളമാണ്. ആടിന്‍ കാട്ടം ഉണക്കി പൊടിച്ച് മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ പച്ചക്കറികളില്‍ നിന്നു നല്ല വിളവ് ലഭിക്കും.
മത്സ്യവളം
മത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മത്സ്യവളം പെട്ടന്ന് മണ്ണില്‍ അഴുകിച്ചേരുന്നതിനാല്‍ നല്ലൊരു ജൈവവളമാണ്. മത്സ്യം കഴുകുന്ന വെള്ളം (ഉപ്പും പുളിയും ഇടാതെ) പച്ചക്കറികള്‍ക്ക് നല്ലതാണ്.
എല്ലുപൊടി
കാല്‍സ്യവും അടങ്ങിയിട്ടുള്ളതും ഫോസ്ഫറസ് കൂടുതല്‍ അളവില്‍ ഉള്ളതുമായ എല്ലുപൊടി ഉത്തമ ജൈവവളമാണ്. അമ്ലസ്വഭാവമുള്ള കേരളത്തിലെ മണ്ണിന് ഏറ്റവും യോജിച്ചതാണ് എല്ല്‌പ്പൊടി.
ചാരം
നമ്മുടെ വീടുകളില്‍ സുലഭമായി സുലഭമായി ലഭിക്കുന്ന ചാരം പൊട്ടാഷ് പ്രദാനം ചെയ്യുന്ന നല്ലൊരു ജൈവവളമാണ്. എല്ലാതരം പച്ചക്കറികള്‍ക്കും ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി തടത്തില്‍ കൊടുത്ത് നനച്ചാല്‍ പെട്ടന്നു തന്നെ വേരുകള്‍ അതിനെ ആഗിരണം ചെയ്യും. മഞ്ഞു കാലത്ത് അതിരാവിലെ തൈകളില്‍ ചാരം വിതറിയാല്‍ പല കീടങ്ങളുടെ ആക്രമണം കുറയും.
കമ്പോസ്റ്റ്
വിവിധതരം ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ജൈവവളമാണ് കമ്പോസ്റ്റ്. പച്ചക്കറികള്‍ക്ക് ഉത്തമ വളമാണ് ഇത്.