Showing posts with label മോഡി. Show all posts
Showing posts with label മോഡി. Show all posts

Wednesday, 25 October 2017

ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ സൂക്ഷിക്കേണ്ട

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ സൂക്ഷിക്കേണ്ട

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട..! ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയമുഖമാണ്.
ഇന്ത്യന്‍ റോഡുകളില്‍ പൊലീസ് ചെക്കിംഗുകള്‍ സ്ഥിരം പ്രതിഭാസമാണ്. എപ്പോള്‍ വേണമെങ്കിലും, എവിടെ വേണെമെങ്കിലും പൊലീസ് ചെക്കിംഗുകളെ പ്രതീക്ഷിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളിലാണ് പലപ്പോഴും ടൂവീലര്‍ യാത്രികര്‍ പെട്ടുപോകുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എടുക്കാന്‍ വിട്ട് പോകുന്ന ടൂവീലര്‍ യാത്രികരും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ഇന്ന് പതിവ് കാഴ്ചകളാണ്. തിരക്കുള്ള ജീവിതത്തില്‍ മറവികള്‍ സാധാരണമാണ്. അത് ഇപ്പോള്‍ ഹെല്‍മറ്റ് മുതല്‍ വാഹനത്തിന്റെ രേഖകള്‍ വരെ മറന്ന് വെയ്ക്കാം. എന്നാല്‍ നിയമ മുഖത്ത് വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം, ഡിജിലോക്കര്‍ എന്ന ആപ്പിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡിജിലോക്കര്‍ എന്ന ആപ്പില്‍ നിങ്ങള്‍ക്ക് അതത് രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ ആപ്പ് പുറത്തിറങ്ങിയിട്ട് കാലം കുറച്ചായെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വിഷയത്തില്‍ ഇപ്പോഴും അജ്ഞരാണ്.
ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയ മുഖമാണ്. അതേസമയം, ഇന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇതേ ഡിജിലോക്കര്‍ ആപ്പിന്റെ പിന്തുണയുണ്ടാകും.
സംസ്ഥാനങ്ങള്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ്-രേഖകളുടെ പകര്‍പ്പ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ദേശീയ രജിസ്റ്ററില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.
എന്താണ് ഡിജിലോക്കര്‍
ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്‌റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍വീസാണ് ഡിജിലോക്കര്‍. 2015 ലാണ് ഡിജിലോക്കർ സേവനം കേന്ദ്രസർക്കാർ ആദ്യമായി അവതരിപ്പിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള രേഖകളെയും ഡിജിലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്. അതിനാല്‍ ഇനി വാഹനവുമായി പുറത്തിറങ്ങുമ്പോഴൊക്കെ രേഖകള്‍ ഓര്‍ത്ത് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല.


ഒരു ജിബി സ്‌റ്റോറേജാണ് ഡിജിലോക്കര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ രേഖകള്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഡിജിറ്റലായി സൂക്ഷിക്കാം. എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഡിജിലോക്കര്‍.2016 സെപ്തംബര്‍ 7 നാണ് ഡിജിലോക്കര്‍ സേവനത്തിലേക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ്-വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തെ ഉള്‍പ്പെടുത്തിയത്.
വിമാനയാത്രികര്‍ക്കും ഡിജിലോക്കര്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവതരണ വേളയില്‍ അന്ന് വ്യക്തമാക്കിയിരുന്നു.
മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ 19 കോടി വാഹന ഡിജിറ്റല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, 10 കോടി ഡ്രൈവിംഗ് ലൈസന്‍സുകളുമാണ് ഡിജിലോക്കര്‍ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള റോഡ് ഗതാഗത അതോറിറ്റി ഓഫീസുകളിൽ നിന്നുമുള്ള ഡാറ്റയാണ് ഇതുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്.
എങ്ങനെ ഡിജിലോക്കറില്‍ അംഗത്വം നേടാം
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡിജിലോക്കര്‍ ആപ്പിനെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഫോണ്‍ നമ്പറുമായി ഡിജിലോക്കര്‍ ആപ്പിനെ ബന്ധപ്പെടുത്തുക. നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രമാണ് ഡിജിലോക്കര്‍ ലഭ്യമായിട്ടുള്ളത്
ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, Issued Document സെക്ഷന്‍ തെരഞ്ഞെടുക്കുക.
UIAI മുഖേന അനുവദിച്ചിട്ടുള്ള ആധാര്‍ കാര്‍ഡ് നമ്പറിലൂടെയാണ് ഡിജിലോക്കര്‍ ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കുന്നത്.
വിവിധ രേഖകള്‍ ഒരിടത്ത് തന്നെ സൂക്ഷിക്കുക എന്നതാണ് ഡിജിലോക്കര്‍ കൊണ്ട് സാധ്യമാകുന്നത്.
നിങ്ങളുടെ മൊബൈലിലുള്ള ആപ്പ് അക്ടിവേറ്റായാല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാൻ സാധിക്കും. ആവശ്യം വരുന്ന പക്ഷം പൊലീസ് ചെക്കിംഗില്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്ന ഡിജിലോക്കര്‍ ആപ്പ് കാണിച്ചാല്‍ മതിയാകും.
ഡിജിലോക്കര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വാഹന നിയമം ലംഘിക്കുന്നവരെ പൊലീസിന് എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും. സിഗ്‌നലുകള്‍ തെറ്റിക്കുക, ഓവര്‍ സ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ഈ ആപ്പിലൂടെ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും.
പൊതുജന അറിവിലേക്കായി ഈ അറിവ് ഷെയർ ചെയ്ത് എല്ലാ സുഹൃത്തുക്കളിലും എത്തിക്കൂ.

Monday, 17 July 2017

അറിയപ്പെടാത്തൊരു ശാഖയുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍


അറിയപ്പെടാത്തൊരു ശാഖയുണ്ട്

അതിൽ അറിയപ്പെടുന്നവരേറെയുണ്ട്

Thursday, 6 July 2017

എംആര്‍പിയിലും കൂടുതല്‍വില നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ: പരമാവധി വില്‍പ്പനവിലയിലും (എം.ആര്‍.പി.) കൂടുതല്‍ വാങ്ങുന്ന 'ഇരട്ട' എം.ആര്‍.പി. നയം നിരോധിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചു. വിമാനത്താവളങ്ങളിലും ചില ആഡംബര ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും എം.ആര്‍.പി.യിലും കൂടുതല്‍ ഈടാക്കു

Monday, 6 March 2017

കാർഷിക സംരംഭങ്ങൾക്ക് വായ്പ

ഉണ്ണി കൊടുങ്ങല്ലൂര്‍
കാർഷിക സംരംഭങ്ങൾക്ക് വായ്പ


പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ രൂപീകരിച്ച നോർക (Non Resident Keralites Affairs Department) വിദേശത്തുനിന്നു മടങ്ങുന്ന മലയാളികൾക്ക് നാട്ടിൽ സ്വയംതൊഴില്‍

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Thursday, 26 January 2017

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഡിജിറ്റൽ ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭീം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ആപ്പ് ഇനി ഏഴു ഭാഷകളിലും കൂടി ഉപയോഗിക്കാം. പ്രശ്നങ്ങൾ പരിഹരിച്ച ഭീം ആപ്പിന്റെ വി1.2 ആൻഡ്രോയ്ഡ് പതിപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
പുതിയ പതിപ്പിൽ ഏഴു ഭാഷകൾ കൂടി ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഒഡിയ, ബെംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഗുജറാത്തി ഭാഷകളാണ് ഹിന്ദി, ഇംഗ്ലിഷിനു പുറമെ ഉൾപ്പടുത്തിയത്. ആധാർ നമ്പർ ഉപയോഗപ്പെടുത്തിയുള്ള പെയ്മെന്റ് ഫീച്ചറുകളും പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഭീം ആപ്പ് വഴി ഉപയോഗിക്കാം.
സ്പാം റിപ്പോർട്ട് എന്നൊരു ഫീച്ചറും ഉൾപ്പെടുത്തി. അറിയാത്തവരിൽ നിന്നുള്ള റിക്വസ്റ്റുകൾ ബ്ലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാം. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയുള്ളതാണ് പരിഷ്കരിച്ച പതിപ്പ്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഭീം ആപ്പ് ആദ്യമായി അവതരിപ്പിച്ചത്.  

Thursday, 19 January 2017

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും

ഉണ്ണി കൊടുങ്ങല്ലൂര്‍

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും


വിമാന ടിക്കറ്റ് ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കുന്നത് പരിഗണനയിൽ 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും
Published: Jan 20, 2017, 09:20 AM IST

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിർബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇത്തവണ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ഫോമിൽ ഇപ്പോൾ തന്നെ ആധാർ നമ്പർ രേഖപ്പെടുത്താൻ കോളമുണ്ട്. എന്നാൽ, അതു പൂരിപ്പിക്കണമെന്ന് നിർബന്ധമല്ല. എന്നാൽ, അടുത്ത സാമ്പത്തിക വർഷം മുതൽ അത് പൂരിപ്പിച്ചാൽ മാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. എയർ ഇന്ത്യ, ജെറ്റ് എയർവെയ്‌സ് എന്നിങ്ങനെ ഏതാനും വിമാനക്കമ്പനികൾ ഇപ്പോൾ തന്നെ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് നിർബന്ധമല്ല.
ആധാർ നമ്പർ നിർബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാൻ സർക്കാരിന് കഴിയും. വിമാന യാത്രയ്ക്ക് വേണ്ടി ഓരോരുത്തരും പ്രതിവർഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് കണക്കാക്കാനും സാധിക്കും. ഇതുവഴി ആദായനികുതി വെട്ടിപ്പ് വലിയൊരളവോളം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ആഭ്യന്തര യാത്രകൾക്കാവും ആധാർ നിർബന്ധമാക്കുക. വിദേശ യാത്രകൾക്ക് പാസ്‌പോർട്ട് നിർബന്ധമായതിനാൽ ഇപ്പോൾ തന്നെ അതു നിരീക്ഷിക്കാൻ അവസരമുണ്ട്.
ആധാറിനു പുറമെ പെർമനന്റ് അക്കൗണ്ട് നമ്പരായ പാനിന്റെ ഉപയോഗവും കർശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ പാൻ നിർബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല, 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും. നിലവിൽ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ മതി. 

ലോകനിലവാരത്തിൽ കൊച്ചിയിൽ പുതിയ ക്രൂയിസ് ടെർമിനൽ വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ലോകനിലവാരത്തിൽ കൊച്ചിയിൽ പുതിയ ക്രൂയിസ് ടെർമിനൽ വരുന്നു



കൊച്ചി: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കൊച്ചിയിൽ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഒരുങ്ങുന്നു. എറണാകുളം വാർഫിലെ ക്യു ഏഴ്, എട്ട് ബെർത്തുകളോട് ചേർന്നാണ് പുതിയ ടെർമിനൽ വിഭാവനം

Sunday, 8 January 2017

ഇന്ത്യയിലെ ചില മീഡിയകൾ ഇന്ത്യക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതെന്തുകൊണ്ട്?

ഉണ്ണി കൊടുങ്ങല്ലൂര്‍ഇന്ത്യയിലെ ചില മീഡിയകൾ ഇന്ത്യക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതെന്തുകൊണ്ട്?
------------------------------------------------------------------
ചില മീഡിയകളു BJP വിരുദ്ധമാകുന്നതെന്തുകൊണ്ട്?
മീഡിയകൾ കൂട്ടത്തോടെ മോദിയെ ആക്രമിക്കുന്നതെന്തുകൊണ്ട് ?
ഇന്ത്യയിൽ അനൗദ്യോകികമായി ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ ചാനലുകളും പത്രങ്ങളുമുണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ മുഖ്യധാരയിൽപ്പെട്ടവർ ആരെന്നറിയുമ്പോഴാണ് നാം ഞെട്ടിത്തരിക്കുന്നത്. ഇന്ത്യൻ ദേശീയതയെ നഖശിഖാന്തം എതിർക്കുന്നതിന്റെ ഉദ്ദേശം "നെഗറ്റീവ് ന്യൂസ് " പ്രചരിപ്പിച്ച് ഇന്ത്യൻ ജനതയുടെ മനോവീര്യം കെടുത്തി, മത-രാഷ്ട്രീയ വൈര്യത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാചകത്വം സൃഷ്ടിക്കുക.
ഇതിന് നേതൃത്വം കൊടുക്കുന്നത് NDTV തന്നെ. ഇതിന്റെ ഉടമസ്ഥത സ്പെയിനിലുള്ള "ഗോസ്പൽ ഒഫ് ചാരിറ്റി" എന്ന ഓർഗണൈസേഷന് ആണ്. സെപയിൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ചാനലിന്റെ CEO പ്രണോയ് റോയി, പ്രകാശ് കാരാട്ടിന്റെ ഭാര്യ, PB അംഗം വൃന്ദയുടെ സഹോദരൻ ആണ്. പാകിസ്ഥാനിൽ അനുമതിയുള്ള ഏക ഇന്ത്യൻ ന്യൂസ് ചാനൽ.
ഇന്ത്യാ ടുഡെ : ഇന്ത്യൻ ദേശീയതക്കനുകൂലമായി നിലപാടുകൾ എടുത്തിരുന്ന ഏക ചാനലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇത് NDTV ഉടമസ്ഥതയിൽ ആയി.
CNN IBN: ഓണർഷിപ്പ് നൂറു ശതമാനവും "സതേൺ ബാപ്റ്റിസ്റ്റ് ചർച്ചസ് " എന്ന വിദേശ കൃസ്ത്യൻ ഓർഗണൈസേഷന്റേതാണ്. 800 മില്യൺ ഡോളറാണ് ഒരോ വർഷവും നൽകുന്നത്. സർദേശായിയും, ഭാര്യ സാഗരിക ഘോഷും ഒക്കെ വിദേശ പണം വാങ്ങി അടിച്ചു പൊളിക്കുന്നു.
ടൈംസ് ഗ്രൂപ്പ്: ബെന്നറ്റ് കോൾമാൻ & കമ്പനി എന്ന ഇറ്റലിക്കാരും, ആസ്ട്രേലിയക്കാരും ചേർന്നാണ് നടത്തിപ്പ്. അതിന്റെ തലവൻ, റോബർട്ടിനോ മിന്റോ സോണിയ ഗാന്ധിയുടെ അടുത്ത ബന്ധു. "സെന്റ് പീറ്റേർസ് ചർച്ച്, മെൽബൺ, ആസ്ട്രേലിയ" യാണ് പണം നൽകുന്നത്. ഇന്ത്യൻ ദേശീയതക്കനുകൂലമായ നിലപാടെടുത്തതിന് Editor-in-chief അർണാബ് ഗോസ്വാമിക്ക് പുതിയ ചാനൽ തുടങ്ങേണ്ടി വന്നു.
ദ ഹിന്ദു: ജ്യോഷ്വാ സൊസൈറ്റി ബേൺ എന്ന സ്വിറ്റ്സർലൻഡ് കമ്പനിയാണ് നടത്തിപ്പ്. CEO സ്വിസ് പൗരൻ.
ഇന്ത്യൻ എക്സ്പ്രസ്സ്: "ACTS ക്രിഷാൻ മിനിസ്ട്രി " ആണ് മേജർ പാർട്ണർ. ഏഷ്യൻ എയിജ്: സൗദി ബെയിസ്ഡ് പ്രമോട്ടർ. MG അക്ബർ ആണ് നാഥൻ. ആന്ധ്രാ ജ്യോതി: AIMIM മുസ്ലിം ഫണ്ടമെൻഡലിസ്റ്റ് ഒവൈസി നയിക്കുന്നു. സ്റ്റേസ് മാൻ: കമ്മ്യൂണിസ്റ്റ് ഓണർഷിപ്പ്. അങ്ങനെ എല്ലാ ചാനലും ഒന്നുകിൽ കമ്മ്യൂണിസ്റ്റ്, അല്ലെങ്കിൽ കോൺഗ്രസ്സ്, അതുമല്ലെങ്കിൽ സെമിറ്റിക് മതങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു.
ഇനി കേരളത്തിൽ വന്നാലോ? ഏഷ്യാനെറ്റ് - ന്യൂസ് വിഭാഗത്തെ നയിക്കുന്ന MG രാധാകൃഷ്ണൻ പ്രമുഖ CPM നേതാവിന്റെ അടുത്ത ബന്ധുവും, അറിയപ്പെട്ട കമ്മ്യൂണിസ്റ്റുകാരന്റെ മകനും, അഭിനവ കമ്മ്യൂണിസ്റ്റുമാണ്. ജെഡിയു നേതാവും, UDF MLA യുമായുമൊക്കെ ആയ അച്ഛൻ മകൻ ഭരണം ആണ് മാതൃഭൂമിയിൽ. മനോരമയുടെ കാര്യം പറയേണ്ടല്ലോ. കൈരളിയും, ജയ്ഹിന്ദും പാർട്ടി മുഖ ചാനലുകൾ. തോറ്റ LDF MLA നികേഷിന്റെ റിപ്പോർട്ടർ.
ദേശീയതയോട് കടുത്ത രീതിയിൽ മുഖം തിരിഞ്ഞു നിൽക്കുന്ന ചാനലുകളുടെ മുഖേത്തുക്കുള്ള കടുത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. ഈ ചാനലുകൾ ഇതേ രീതിയിൽ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് ചിന്തിക്കുക.
എന്നിട്ടും മോദി പ്രധാനമന്ത്രി ആയി. അതിന് സഹായിച്ചത് സോഷ്യൽ മീഡിയ.
എല്ലാ സോഷ്യൽ മീഡിയ പ്രവർത്തകർക്കും അഭിനന്ദങ്ങൾ.
ഒരു ലക്ഷം മീഡിയകൾ കൈക്കൂലി വാങ്ങി ചെയ്യുന്നതിന്റെ നൂറെരട്ടിയാണ് നിങ്ങളുടെ വിരൽതുമ്പിൽ വിരിയുന്നത്. നന്ദി.. ന

മോദി പറഞ്ഞതും ലക്ഷ്യമിട്ടതും

ഉണ്ണി കൊടുങ്ങല്ലൂര്‍

നരേന്ദ്ര മോദി പറഞ്ഞതും ലക്ഷ്യമിട്ടതും


ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

നോട്ട് പിന്‍വലിച്ചതിന്റെ അമ്പത്തിയൊന്നാം നാളില്‍, പുതുവത്സരത്തലേന്ന്, പ്രധാനമന്ത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അനവധി കോണുകളില്‍ നിന്നുമുയര്‍ന്നു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേരളത്തിലിരുന്നുകൊണ്ട് വിലയിരുത്തുന്ന വേളയില്‍ അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറയാനും കഴിയില്ല.

ഇവിടെ നവംബര്‍ എട്ടുമുതല്‍ അതൊക്കെയാണല്ലോ സ്ഥിരമായി കണ്ടുവരുന്നത്. നോട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണം എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ അതിനെതിരെ എന്തെല്ലാം ചെയ്യാമോ അതൊക്കെ കാട്ടിക്കൂട്ടുക എന്നതായിരുന്നു പൊതുനയം. അതില്‍ ബിജെപിവിരുദ്ധ പക്ഷത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും  ഒരേ മനസായിരുന്നു. വിദേശസഹായം പറ്റിവരുന്നവര്‍, കള്ളപ്പണത്തിന്റെ ദല്ലാളന്മാര്‍, അധോലോക വിഭാഗങ്ങളുടെ സ്‌നേഹിതര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയതും കേരളം കണ്ടതാണ്. നമ്മുടെ ചില മാധ്യമ സുഹൃത്തുക്കള്‍ക്കും രാത്രികളില്‍ ഉറക്കമില്ലാതായതിന്റെ സൂചനകള്‍ കണ്ടതും സ്മരിക്കാതെ വയ്യ. അതൊക്കെക്കൊണ്ട്, പ്രധാനമന്ത്രിയല്ല, ആര് എന്തെല്ലാം പറഞ്ഞാലും കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതികരണം എങ്ങനെയാവും എന്നത് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്, സംഭവിക്കുന്നത് എന്നകാര്യം  പരിശോധിക്കേണ്ടതുണ്ടല്ലോ.
കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ജനങ്ങള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല. പലര്‍ക്കും ആവശ്യത്തിന് പണം കിട്ടാതെ വന്നു. വിവാഹം, കുട്ടികളുടെ പഠനം, ആശുപത്രി ചിലവ് തുടങ്ങിയവയുടെ കാര്യത്തില്‍ പ്രയാസം നേരിട്ടു. അങ്ങിനെ വിഷമതകള്‍ പലതുമുണ്ടായി. പലരും മുണ്ടുമുറുക്കിയുടുക്കാന്‍ ശീലിച്ചതും ഇതിനിടയില്‍ കാണാതെ വയ്യ. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഒരു നല്ലകാര്യത്തിനാണ്, രാജ്യതാല്പര്യത്തിന്  വേണ്ടിയാണ്, നാളെകളില്‍ രാജ്യത്തിനും വരുംതലമുറക്കും ഗുണകരമാവും എന്നത് ജനകോടികള്‍ മനസിലാക്കി എന്നതാണ് മഹത്വം. ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമാവും ഇത്രമാത്രം സഹനശേഷി ജനകോടികള്‍ ഒരേ മനസോടെ കാണിച്ചിട്ടുണ്ടാവുക. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയിലുള്ള വിശ്വാസവും അതിനുകാരണമാണ്. മോദി പറയുന്നത് ശരിയാവും; അദ്ദേഹം മറിച്ചൊന്നും ചെയ്യില്ല എന്ന ചിന്ത കോടിക്കണക്കായ ജനത മനസിലേറ്റി.  അത് ചെറിയ കാര്യമല്ല. ഒരുപക്ഷെ പണ്ഡിറ്റ് നെഹ്രു പ്രധാനമന്ത്രിയായ ആദ്യകാലങ്ങളില്‍ കണ്ട  ഒരു വിശ്വാസ്യതയാണ് ഇന്നിപ്പോള്‍ മോദിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. മറ്റൊരു നേതാവിനും ഇന്ത്യയില്‍ അതാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും സ്മരിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ഇന്ത്യയെ തകര്‍ക്കും, സമ്പദ്ഘടന താറുമാറാകും, ജനങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടും. ഇന്ത്യയ്ക്ക്  ഒരിക്കലും കരകയറാത്ത അവസ്ഥയുണ്ടാകും എന്നതൊക്കെയാണ് ഇക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകരില്‍ നിന്നും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്; ഭരണകൂടത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ അവഗണിക്കാനാവില്ലതാനും. പക്ഷെ അതില്‍ കുറെയെങ്കിലും ന്യായം ഉണ്ടാവണ്ടേ; വസ്തുതകള്‍ വിമര്‍ശകര്‍ കാണേണ്ടതല്ലേ. അതിന്റെ അഭാവമാണ് എല്ലാവരെയും വേദനിപ്പിച്ചത്. സമ്പദ് വ്യവസ്ഥയില്‍ ചില്ലറ വിഷമങ്ങള്‍ ഉണ്ടാവുമെന്നത് പാഴൂര്‍ പടിപ്പുരയില്‍ പോകാതെതന്നെ മനസിലാവും. അത്ര പ്രധാനപ്പെട്ട ഒരു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രചാരത്തിലുള്ള 84 ശതമാനം കറന്‍സി പിന്‍വലിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ. എന്നാല്‍ അത് ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍, അതിലൂടെ കരഗതമാവാന്‍ പോകുന്ന സാമ്പത്തിക സുരക്ഷിതത്വം, ഇതിലൂടെ നമുക്ക് തകര്‍ക്കാന്‍ കഴിഞ്ഞ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അപ്രമാദിത്യം; ഭീകരതയെയും വിഘടനവാദത്തെയും വിധ്വംസക  നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാനായത്. ഇതെല്ലാം കാണാതെ പോകാന്‍ ശ്രമിക്കുന്നത് ശരിയാണോ. കള്ളപ്പണത്തിന് ഇവിടെ ഒരു മേല്‍വിലാസമുണ്ടാക്കി എന്നതും എടുത്തുകാട്ടേണ്ട കാര്യമാണല്ലോ.
അമ്പത് ദിവസം തരൂ, അതിനകം എല്ലാം ശരിയാവും എന്നതായിരുന്നു മോദി നല്‍കിയ വാഗ്ദാനം. സ്വാഭാവികമായും 50 നാള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം  എന്ത് പറയുന്നു എന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, പ്രധാനമന്ത്രി എന്താണ് പറയേണ്ടതെന്ന്  സ്വയം പലരും തീരുമാനിച്ചാലോ?.  ജനങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ കണക്കിലെടുത്ത് ചില സാമ്പത്തിക നടപടികള്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞവര്‍ പോലും എത്ര കള്ളപ്പണം കിട്ടി,  അത് ആരുടേതാണ്, അത് എന്ന് എവിടെ എങ്ങിനെ കിട്ടി എന്നൊക്കെ നരേന്ദ്ര മോദി ടിവിയില്‍ വന്ന് പരസ്യമായി വിളിച്ചുപറയണം എന്ന് ശാഠ്യം പിടിച്ചാലോ?.  ഇവിടെ കള്ളപ്പണമേയില്ല എന്ന്, അല്ലെങ്കില്‍ നാമമാത്രമായ കള്ളപ്പണമേയുള്ളൂ എന്ന്,  ഇന്നലെവരെ പറഞ്ഞവരാണ് ഇന്നിപ്പോള്‍ കൃത്യമായ നയാപൈസയുടെ കണക്ക് ചോദിക്കുന്നത്. അതിനൊക്കെ ഓരോ വ്യവസ്ഥാപിതമായ രീതികളില്ലേ. അതിലൂടെ എല്ലാം വേണ്ടപോലെ വേണ്ട സമയത്ത് ഇന്ത്യയിലെ ജനങ്ങളെ അറിയിക്കും. എന്തിനാണ് ഇത്ര തിരക്കും ബേജാറും. എന്നാല്‍ അതൊക്കെ  ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും എന്നല്ല.
കണക്കുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമല്ലേ വരിക. പിന്നെ അതൊക്കെ ശരിയാക്കി വരുന്നേ ഉണ്ടാവൂ.  ഇക്കാലത്ത് ബാങ്കുകളില്‍ ജനങ്ങള്‍  നിക്ഷേപിച്ചതില്‍ എത്രകോടി കള്ളപ്പണം, എത്ര കോടി രൂപ നല്ലത് എന്നതും നോക്കണ്ടേ. മറ്റൊന്ന് ആര്‍ബിഐയുടെ കണക്ക്  എങ്ങിനെ പ്രധാനമന്ത്രി വെളിപ്പെടുത്തി, ആര്‍ബിഐ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമല്ലേ എന്നും ചോദിയ്ക്കാന്‍ ഇടയാകില്ലേ? നോട്ട് റദ്ദാക്കല്‍ തീരുമാനം മോദി പ്രഖ്യാപിച്ചവേളയില്‍  ഇത്തരം ചില ചോദ്യങ്ങള്‍ പ്രമുഖരായ  ചിലര്‍പോലും ഉയര്‍ത്തിയത് ഓര്‍ക്കുക.  ഇപ്പോള്‍ കണക്കൊക്കെ  പറയാത്തതിന് അതും കാരണമായിട്ടുണ്ടാവാം.
ഇവിടെ മോദി ഉദ്ദേശിച്ചത് ഒരു സാമ്പത്തിക പാക്കേജ് ആയിരുന്നു എന്നത് വ്യക്തം. അതിന് കാരണങ്ങള്‍ ഉണ്ടുതാനും. സാധാരണക്കാര്‍, മധ്യവര്‍ഗക്കാര്‍ ഒക്കെ നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന്  വിഷമിക്കുന്നു എന്ന് പറഞ്ഞത്  പ്രതിപക്ഷ കക്ഷികള്‍ തന്നെയാണല്ലോ. അതൊക്കെ മോദി കണക്കിലെടുത്തു എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന്  കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കും ഞാനും ഒരു ടിവി ചാനലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. 'നാളെ  പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമ്പോള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് ' എന്നത് അപ്പോള്‍ ആങ്കര്‍ ഡോ.  ഐസക്കിനോട് ചോദിച്ചു. പ്രധാനമന്ത്രി എന്ത് പറയണം എന്ന് എനിക്ക് പറയാന്‍ കഴിയില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി അതിനു നല്‍കിയ മറുപടി ഏതാണ്ടിങ്ങനെയാണ്: രാജ്യം മാന്ദ്യത്തിലേക്ക് വഴുതിനീങ്ങുകയാണ്; റാബി വിള മോശമാകും; അതുകൊണ്ട്  കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണം; നാട്ടില്‍ പണിയില്ല. നൂറു ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയണം; അതിനാവശ്യമായ പണം നീക്കിവെക്കണം. പുതിയ സാഹചര്യത്തില്‍  നികുതിപ്പിരിവ് കുറഞ്ഞതുകൊണ്ട്  സംസ്ഥാനങ്ങള്‍ക്ക് പ്രയാസമുണ്ടായിട്ടുണ്ട്; അത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എടുക്കാനുള്ള പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. മറ്റൊന്ന് ഒരു മാന്ദ്യ പാക്കേജ് വേണം. അതൊക്കെയായാല്‍ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ പഴയ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയും തോമസ് ഐസക് പ്രകടിപ്പിച്ചു. യഥാര്‍ഥത്തില്‍ അതുതന്നെയാണ്  മോഡി ശനിയാഴ്ച പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ തോമസ് ഐസക് അടക്കമുള്ളവര്‍ എതിര്‍ക്കാന്‍ രംഗത്തുവരുന്നു. സമാന്തര ബജറ്റാണിത് എന്ന് ആക്ഷേപിക്കുന്നു. യുപിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കുറ്റപ്പെടുത്തുന്നു. അതൊക്കെ പരിശോധിക്കേണ്ടതുണ്ട്, തീര്‍ച്ച.
ഇനി മോദിയുടെ പ്രഖ്യാപനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. ഭവന വായ്പയാണ് അതില്‍ പ്രധാനപ്പെട്ടത്. ചെറുഇടത്തരം വരുമാനക്കരെ ലക്ഷ്യമിട്ടാണ് ആ നിര്‍ദ്ദേശം. ഒന്‍പതുലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് നാല് ശതമാനവും പന്ത്രണ്ടു ലക്ഷം വരെയുള്ളതിന് മൂന്ന് ശതമാനവും 20 ലക്ഷം വരെയുള്ളതിന് രണ്ടു ശതമാനവും ഇളവ് നല്‍കാനാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഭാവന വായ്പകള്‍ക്ക് മൂന്ന് ശതമാനം ഇളവ് നല്‍കും. ഇത് പുതിയ ബജറ്റ് പ്രഖ്യാപനമല്ല; മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ തന്നെ 2022 ഓടെ രാജ്യത്തുള്ള എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ നടപ്പിലാക്കുന്നത് സംസ്ഥാന ഭരണകൂടങ്ങളിലൂടെ ആണുതാനും. കേരളത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലായം പണിതുകൊടുക്കാനൊക്കെ തീരുമാനിച്ചത് ഓര്‍ക്കുക; അത് ഈ പദ്ധതിയില്‍ പെടുത്തിയാണ് എന്നത് മറക്കരുത്. തോമസ് ഐസക് ഉദ്ദേശിച്ചപോലെ  നൂറുദിവസത്തെ തൊഴില്‍ നല്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയില്ലേ. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല കെട്ടിട നിര്‍മാണ മേഖലയിലും മറ്റും സംഭവിച്ചതായ മാന്ദ്യം മാറ്റാനും ഇത് ഉപകരിക്കും.
മറ്റൊരു പ്രഖ്യാപനം ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍ നല്‍കലാണ്. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്പാ പരിധി 25  ശതമാനം കണ്ടു ഉയര്‍ത്തുകയും ചെയ്തു. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി ) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമാക്കിയതോടെ ആ മേഖലയെയും സഹായിക്കാനാകും. ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍, ചെറുവ്യവസായികള്‍ എന്നിവര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാനാവും. ആ മേഖലയില്‍ നോട്ടുക്ഷാമം മുഖേന ഉണ്ടായതായി പറയുന്ന പ്രശ്‌നങ്ങള്‍ ആണ് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാര്‍ഷിക മേഖലയാണ് മറ്റൊന്ന്. അവിടേക്ക് ഇരുപതിനായിരം കോടി രൂപയാണ് നബാര്‍ഡ് പമ്പ് ചെയ്യുന്നത്. അതാവട്ടെ നമ്മുടെ സഹകരണ സ്ഥാപനങ്ങളിലൂടെയും. അതായത് പ്രൈമറി, ജില്ലാ സഹകരണ ബാങ്കുകളാവും ഇത്രയും കോടികള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ചവര്‍ക്കുള്ളശക്തമായ മറുപടിയും അതിലുണ്ട് എന്നുവേണം കരുതാന്‍.  20,000 കോടി എത്തുന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടാവുക എന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതിലുപരി മറ്റൊന്നുകൂടി ആ മേഖലക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ക്ക് രണ്ടുമാസത്തെ പലിശയുടെ ഇളവ് ലഭിക്കുന്നു എന്നതാണത്. അതും കര്‍ഷകക്ഷേമ പദ്ധതിയല്ലേ. അമ്പതുദിവസം ഉണ്ടായ ബുദ്ധിമുട്ടിന് അറുപത് ദിവസത്തെ പലിശ ഒഴിവാക്കിക്കിട്ടുന്നു. ഇതിനൊക്കെയുള്ള പണം നബാര്‍ഡ് കണ്ടെത്തും. അതായത്, ഇതൊന്നും സര്‍ക്കാരിന്റെ ബജറ്റിനെ ബാധിക്കുന്നില്ല. പിന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശ, ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ധനസഹായം എന്നിവയുമുണ്ട്. ഇതൊക്കെ നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ സഹായിക്കുകതന്നെ ചെയ്യും. അതിനൊക്കെയൊപ്പം ഇന്നിപ്പൊഴാരംഭിച്ചിട്ടുള്ള കള്ളപ്പണ വിരുദ്ധ നീക്കങ്ങള്‍ തുടരുകയും ചെയ്യും.
ഇതൊരു സമാന്തര ബജറ്റാണ് എന്ന് പറയുന്നവര്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കാനാവുക എന്നതറിയില്ല. പക്ഷെ നോട്ട് റദ്ദാക്കലോടെ ബാങ്കുകളില്‍ വേണ്ടതിലധികം പണമുണ്ട്. അത് ജനങ്ങളിലേക്ക്, സമൂഹത്തിലേക്ക് ചെല്ലേണ്ടതുണ്ട്. അതിനുള്ള പദ്ധതികൂടിയാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കരുതാനാണ് എനിക്കാഗ്രഹം. ഇനിയുള്ള പ്രശ്‌നം, ബാങ്കിങ് സംവിധാനം എന്നത്തേക്ക് സാധാരണ നിലയിലാവും എന്നതാണ്. എന്റെ നിക്ഷേപം എനിക്ക് സൗകര്യാര്‍ഥം പിന്‍വലിക്കാന്‍ എന്ന് കഴിയുമെന്നതാണ് ഒരു പ്രധാന ചോദ്യം. അതിന് പ്രധാനമന്ത്രി തന്നെ ചില സൂചനകള്‍ നല്‍കിയിരുന്നു.  പുതുവര്‍ഷത്തില്‍ എല്ലാം സാധാരണ നിലയിലാവും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്  കാരണമേറെയാണ്. ഇപ്പോള്‍ മോദി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് തന്നെ അതിനൊരു കാരണം. ബാങ്കില്‍ നിന്ന് എത്രയോ കോടികളാണ് ഇനി പുറത്തേക്ക്  ഒഴുകാന്‍ പോകുന്നത്. ഒരു ബാങ്ക് മാനേജര്‍ പറഞ്ഞത്, ഇനി വായ്പക്കായുള്ള ക്യൂവാകും ബാങ്കുകളില്‍ കാണാന്‍ പോകുന്നത് എന്നതാണ്. അതിനര്‍ഥം  പണം ബാങ്കുകളില്‍ കെട്ടിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നതാണല്ലോ. ഒരു മാസത്തിനകം എല്ലാം സാധാരണ നിലയിലാകണം; അത് റിസര്‍വ് ബാങ്ക് തന്നെ പ്രഖയാപിക്കുമെന്നു കരുതാം.
നരേന്ദ്രമോദി ഒരു വ്യത്യസ്ത രാഷ്ട്രീയക്കാരനാണ് എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ആ ഭരണാധികാരിയും. പറയേണ്ടത് പറയേണ്ട സമയത്തു പറയുക എന്നത് പ്രധാനമാണല്ലോ. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതുപോലെതന്നെയാണ് ഇതും. ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം 2300രൂപയ്ക്കു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം


തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. ഇതോടെ തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട്  കോഴിക്കാട് എത്താം. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.
ജനുവരി 15-ന് കോഴിക്കോട് നിന്നും ജനുവരി 16-ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങും. ഈ വിമാനത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 2,300 രൂപയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്.

എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്ലാസ്റ്റിക കാർഡുകൾ അപ്രസക്തമാകും, എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!


നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഭൂരിഭാഗം കറൻസി നോട്ടുകളും പിൻവലിക്കുമ്പോൾ

Friday, 30 December 2016

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്


സാധാരണയായി ബാങ്കിന്റെ കൗണ്ടറിൽ പോയി നടത്തുന്ന കാര്യങ്ങൾ ബാങ്കിന്റെ ഇന്റർനെറ്റ് ജാലകത്തിലൂടെ ചെയ്യുന്നതാണ് ഇന്റർനെറ്റ് ബാങ്കിങ്. മിക്കവാറും എല്ലാ ബാങ്കുകൾക്കും ഇന്ന് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുമ്പോഴോ പിന്നീടോ ബാങ്ക് ശാഖയിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും (ബാങ്കിന്റെ വെബ്‌സൈറ്റ് നമ്മെ തിരിച്ചറിയുന്നതു യൂസർ ഐഡിയിലൂടെ ആണ്) പാസ്‌വേർഡും ലഭിക്കും. അല്ലെങ്കിൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റിൽനിന്നു നേരിട്ടും (എടിഎം കാർഡ് ഉള്ളവർക്ക്) ഇവ രണ്ടും ലഭ്യമാക്കാം. എടിഎം കാർഡ് ഇല്ലാത്തവർക്ക് ഇതേ വെബ്‌സൈറ്റിലൂടെ എല്ലാം ശരിയാക്കി എടുത്തശേഷം അതിൽനിന്ന് എടുക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്തു ബാങ്കിൽ കൊണ്ടുപോയി അംഗീകരിപ്പിക്കാം. കറൻസിരഹിത സമൂഹത്തിന് ഇന്റർനെറ്റ് ബാങ്കിങ് അത്യന്താപേക്ഷിതമാണ്.

ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


1. നമ്മുടെ യൂസർ ഐഡി ഓർമിക്കാൻ എളുപ്പമുള്ളതാവണം. അല്ലെങ്കിൽ, അഥവാ മറന്നാൽ, പുനഃസൃഷ്ടിക്കാൻ ചെറിയതോതിലെങ്കിലും പ്രയാസമാകും.


2. പാസ്‌വേർഡ് ഓർമിക്കാൻ എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്തതുമാവണം. ഇതു ചുരുങ്ങിയത് ഒരു വലിയ അക്ഷരം, ഒരു അക്കം, ഒരു ചിഹ്നം എന്നിവ അടങ്ങിയ മിശ്രവാക്കാവണം. ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, കുടുംബാംഗങ്ങളുടെ പേര്, വീട്ടുപേര് തുടങ്ങിയവ ഉപയോഗിക്കരുത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എല്ലാമടക്കം ചുരുങ്ങിയത് ആകെ ഇത്ര എണ്ണം രൂപങ്ങളെങ്കിലും വേണമെന്നു മിക്കവാറും വെബ്‌സൈറ്റുകൾ നിബന്ധന ചെയ്തിട്ടുണ്ടാവും.


3. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്കു കാണാൻ പാകത്തിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ, കംപ്യൂട്ടർ സെന്റർ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഉപയോഗിക്കരുത്. എന്തെങ്കിലും കാരണവശാൽ പൊതു ഇടങ്ങളിൽ / പൊതു കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് ബാങ്കിങ് ഇടപാടു നടത്തേണ്ടിവന്നാൽ, എത്രയും പെട്ടെന്നു നമ്മുടെ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചു പാസ്‌വേർഡ് മാറ്റണം.


4. പാസ്‌വേർഡ് കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും മാറ്റണം. ചില ബാങ്കുകളുടെ വെബ്‌സൈറ്റുകൾ നമ്മെ നിർബന്ധിച്ചു പാസ്‌വേർഡ് മാറ്റിപ്പിക്കും. എന്നാൽ, ചിലതു മാറ്റാൻ ഓർമിപ്പിക്കുകയേ ഉള്ളൂ.


5. യൂസർ ഐഡി, പാസ്‌വേർഡ് തുടങ്ങിയവ എവിടെയെങ്കിലും എഴുതിവയ്ക്കുകയോ, മൊബൈലിൽ ഫീഡ് ചെയ്തുവയ്ക്കുകയോ അരുത്. കംപ്യൂട്ടറിനെക്കൊണ്ട് അത് ‘ഓർമിപ്പിക്കുകയും’ (Remember password option) ചെയ്യരുത്. ഇവ ആരോടും വെളിപ്പെടുത്തരുത്.


6. നമ്മുടെ സ്വന്തം അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകളിലൊഴികെ മറ്റെല്ലാറ്റിനും മൊബൈലിൽ വരുന്ന ഒറ്റത്തവണ പ്രവേശിക (OTP) ആവശ്യമാണ്. അതിനാൽ ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നമ്മുടെ കയ്യിൽത്തന്നെ ഉള്ളതാവണം. ഇത് ആർക്കും പറഞ്ഞുകൊടുക്കരുത്.


7. ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് എടുക്കാൻ ഒരിക്കലും യാഹൂ, ഗൂഗിൾ തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിക്കരുത്. അതു കൃത്യമായി മുകളിലെ അഡ്രസ്‌ ബാറിൽ നേരിട്ടു ടൈപ്പ് ചെയ്യണം. സൈറ്റ് തുറന്നാൽ അഡ്രസ്‌ ബാറിൽ ആദ്യത്തെ https ൽ ‘s’ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷിത സൈറ്റുകളിൽ മാത്രമേ ‘secured’ എന്ന പദത്തെ സൂചിപ്പിക്കുന്ന ‘s’ ഉണ്ടാകൂ.


8. മറ്റു സൈറ്റുകളിലെ ആവശ്യങ്ങൾക്കു പണം നൽകേണ്ടിവരുമ്പോൾ അതു നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് സൈറ്റിലേക്കാണു പോകുന്നത്. ഇവിടെ ചിലപ്പോൾ ഒരു ചോദ്യം കാണാം: ‘retain my payment preference’. അതായത് പിന്നീടൊരിക്കൽ ഇതേ സൈറ്റിൽ ഇടപാടു നടത്തുമ്പോഴും ഇപ്പോൾ നൽകിയ കാര്യങ്ങൾ കംപ്യൂട്ടർ ഓർമിച്ചുവച്ച് ഉപയോഗിക്കട്ടെ എന്ന്. ആ കോളത്തിൽ ഒരിക്കലും ടിക് ചെയ്യുകയോ യെസ് എന്നു നൽകുകയോ അരുത്.


9. ഒടിപി സമ്പ്രദായമില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാടിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ അശ്ലീലസൈറ്റുകൾക്കുള്ള ഫീസ്, കിടപ്പറ ഉപകരണങ്ങൾ വാങ്ങൽ എന്നിവ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു ചെയ്യരുത്. ഇത്തരം സൈറ്റുകൾ നമ്മുടെ, ചിലപ്പോൾ ബാങ്കിങ് രഹസ്യങ്ങൾ ചോർത്തി വീണ്ടും പണം എടുത്തെന്നുവരാം.


10. കഴിവതും രണ്ട് അക്കൗണ്ടുകൾ ഉണ്ടാവണം. പണം സൂക്ഷിക്കാൻ ഒന്നും, പുറമേയ്ക്കുള്ള ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് മറ്റൊന്നും. രണ്ടാമത്തേതിൽ അപ്പപ്പോഴത്തെ ഉപയോഗത്തിനു മാത്രം പണം വച്ചാൽ മതി. പുറമേയ്ക്കുള്ള എല്ലാ ഇടപാടുകളും രണ്ടാമത്തെ അക്കൗണ്ടിൽനിന്ന് ആവണം. നമ്മുടെതന്നെ ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റുന്നതിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചാലും വിവരങ്ങൾ പുറത്തുപോകുന്നില്ലല്ലോ. അതിനാൽ ആദ്യത്തെ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് വഴി പണം മാറ്റിയാലും ആദ്യത്തെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.


11. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്, എസ്എംഎസ് തുടങ്ങിയവയിൽ വരുന്ന അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കരുത്.


12. നമ്മുടെ കംപ്യൂട്ടറിലെ പ്രവർത്തന സോഫ്റ്റ്‌വെയർ, ആന്റി-വൈറസ് എന്നിവ സമയാസമയങ്ങളിൽ അവയുടെ യഥാർഥ നിർമാതാക്കളിൽനിന്ന് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.


13. എല്ലാ ബാങ്കുകൾക്കും ഇപ്പോൾ അവയുടെ ഇന്റർനെറ്റ് ബാങ്കിങ്ങിനു മൊബൈൽ ആപ് ഉണ്ട്. അത് അവരുടെതന്നെ വെബ്‌സൈറ്റിൽനിന്നോ പ്ലേസ്റ്റോറിൽനിന്നോ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.


14. ഉപയോഗം കഴിഞ്ഞാലുടനെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽനിന്നു ലോഗൗട്ട് ചെയ്യണം
.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ
തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറൽ മാനേജരുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം

ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

വേഗത, സുരക്ഷ, വിശ്വാസ്യത; പ്രധാനമന്ത്രി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം


ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പുതുവര്‍ഷ സമ്മാനമാണ് ‘ഭീം’ എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍. ദില്ലിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പണമിടപാട് നടത്തുന്നതിനുള്ള മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണ് ഭീമിനുള്ളത്.
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആപ്ലിക്കേഷനി ഭീം എന്ന പേര് നല്‍കിയിരിക്കുന്നത്. ഭീമിനെ കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം.
ഭീം ആപ്ലിക്കേഷന്റെ ലഭ്യത
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ ഭീം ലഭ്യമാകൂ. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
അധിക തുക നല്‍കേണ്ടതുണ്ടോ?
ഭീം ഉപയോഗിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ യുപിഐ സേവനത്തിന് ബാങ്കുകള്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടി വരും. ഇതിന്റെ വിവരങ്ങള്‍ അറിയാനായി അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടാം.
വേഗത, സുരക്ഷ, വിശ്വാസ്യത
മൊബൈല്‍ ഫോണ്‍ വഴി ഏറ്റവും വിശ്വാസ്യയോഗ്യമായതും വേഗത്തിലുള്ളതും സുരക്ഷിതമായതുമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭീം അവതരിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മികച്ച സംവിധാനങ്ങളാണ് ഭീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഒരുക്കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്താന്‍ സെക്കന്റുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എന്‍പിസിഐ അവകാശപ്പെടുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം പ്രായോഗികമായി എന്ന് ജനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.
ഭീമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, യുപിഐ സംവിധനത്തെ പിന്തുണയ്ക്കുന്ന ബാങ്കില്‍ അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഭീം ഉപയോഗിക്കാനായി വേണ്ടത്. ബാങ്ക് അക്കൗണ്ടിനെ ഭീമുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ടിന് വേണ്ടി ഒരു ‘യുപിഐ പിന്‍’ സജ്ജീകരിക്കണം. നമ്മള്‍ നല്‍കുന്ന മൊബൈല്‍ നമ്പറായിരിക്കും നമ്മുടെ പെയ്‌മെന്റ് അഡ്രസ് (പിഎ). ഇത്രയും കഴിഞ്ഞാല്‍ നമുക്ക് പണമിടപാടുകള്‍ നടത്താം.
പണം അയയ്ക്കാം, സ്വീകരിക്കാം
കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, ഉപഭോക്താക്കളില്‍ നിന്നോ പണം സ്വീകരിക്കാനോ, അവര്‍ക്ക് പണം അയയ്ക്കാനോ ഭീമിലൂടെ വളരെ എളുപ്പം സാധിക്കും. ഇതിനായി പെയ്‌മെന്റ് അഡ്രസ് അഥവാ മൊബൈല്‍ നമ്പര്‍ മാത്രമേ ആവശ്യമായുള്ളൂ. യുപിഐ സൗകര്യമില്ലാത്ത ബാങ്കുകളിലേക്കും ഭീമിലൂടെ പണം അയയ്ക്കാന്‍ സാധിക്കും. ഇതിനായി ബാങ്കിന്റെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് (ഐഎഫ്എസ്‌സി) നമ്പറും, മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ആണ് വേണ്ടത്. പണം ലഭ്യമാക്കാനായി മറ്റൊരാളോട് അഭ്യര്‍ത്ഥന നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ബാലന്‍സ് പരിശോധനയും പെയ്‌മെന്റ് അഡ്രസും
ബാങ്ക് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഭീമില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ അക്കൗണ്ടില്‍ നടത്തിയ ഇടപാടുകളും അറിയാന്‍ സാധിക്കും. പെയ്‌മെന്റ് അഡ്രസ് സാധാരണഗതിയില്‍ മൊബൈല്‍ നമ്പറായിരിക്കുമെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയ്‌മെന്റ് അഡ്രസ് മറ്റാനും സൗകര്യമുണ്ട്.
നെറ്റ് ബാങ്കിംഗ് ആവശ്യമില്ല
ഭീം ഉപയോഗിക്കാനായി നെറ്റ് ബാങ്കിംഗ് ഉള്ള അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
ക്യുആര്‍ കോഡും ഉണ്ട് ഭീമില്‍
നമ്മുടെ നാട്ടില്‍ ക്യുആര്‍ കോഡ് ജനകീയമാക്കിയതില്‍ പെയ്ടിഎമ്മിനുള്ള പങ്ക് വലുതാണ്. അതേ മാതൃകയില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും ഭീമില്‍ ഇടപാടുകള്‍ നടത്താം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പെയ്‌മെന്റ് അഡ്രസ് പെട്ടെന്ന് ലഭ്യമാകും. കച്ചവടക്കാര്‍ക്ക് അവരുടെ ഭീം ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. ക്യുആര്‍ കോഡ് ലഭ്യമാക്കുന്നതും വളരെ എളുപ്പമാണ്.
ഭീം വഴിയുള്ള പണമിടപാടുകള്‍ക്ക് പരിധിയുണ്ടോ?
ഉണ്ട്. ₹ 10,000 ആണ് ഒരു ഇടപാടില്‍ കൈമാറ്റം ചെയ്യാവുന്ന ഉയര്‍ന്ന തുക. ഒരു ദിവസം (24 മണിക്കൂര്‍) ആകെ കൈമാറ്റം ചെയ്യാവുന്ന തുക ₹ 20,000 ആണ്.
സ്മാര്‍ട്ട് ഫോണ്‍ വേണോ?
യുഎസ്എസ്ഡി സൗകര്യമുണ്ട് എന്നതിനാല്‍ ഭീം ഉപയോഗിക്കാന്‍ സാധാരണ ഫോണായാലും മതി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.
ഭീം ആപ്ലിക്കേഷന്‍ ഇംഗ്ലീഷില്‍ മാത്രമാണോ?
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ ഭഷകളില്‍ ഭീം ലഭ്യമാക്കുമെന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ‘ഭീം’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ താത്കാലികമായി റദ്ദാക്കി. അഴിമതി ആരോപിതരായ സുരേഷ് കൽമാഡിയേയും അഭയ് ചൗതാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ചതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയത്.
അസോസിയേഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ തുടർന്ന് യാതൊരു അംഗീകാരവുമുണ്ടാവുകയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു . ഇതിനെത്തുടർന്ന് ഇരുവരും പദവി നിരസിച്ചിരുന്നു . എന്നാൽ അസോസിയേഷൻ തീരുമാനം പുന: പരിശോധിച്ചില്ല .
അസോസിയേഷന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ സദ്ഭരണ നയത്തിന് വിരുദ്ധമാണെന്ന് കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി . അഴിമതിക്കാർക്ക് അംഗീകാരം കൊടുക്കുന്നത് അനുവദിക്കാനാവില്ല . അതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വിജയ് ഗോയൽ പറ

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

Wednesday, 28 December 2016

ഒടുവില്‍ മോഡി അത് നേടി

ഉണ്ണി കൊടുങ്ങല്ലൂര്‍

എൻഎസ്ജി: ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും; കരട് രേഖ തയാറായതായി റിപ്പോർട്ട്

വാഷിങ്ടൻ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോർട്ട്. യുഎസിലെ ആംസ് കണ്‍ട്രോൾ ഓർഗനൈസേഷ(എസിഎ)നെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങളെ എൻ‌എസ്ജിയിൽ അംഗമാക്കുന്നതിനായി എൻഎസ്ജി മുൻ ചെയർമാൻ റഫേൽ മാരിനോ ഗ്രോസി ഒരു പ്രമാണം തയാറാക്കിയിരുന്നു. ഇത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും സഹായകമാകുന്നതാണെന്നാണ് സൂചന. അതേസമയം, ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചാൽ പാക്കിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ടുണ്ട്.
എൻഎസ്ജിയിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പ്രവേശനം സുഗമമാക്കുമെന്നാണ് പ്രതീക്ഷ. കുറച്ചു നാളുകളായി എൻഎസ്ജി അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചു വരികയാണ്. എന്നാൽ ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പും എൻപിടിയിൽ ഒപ്പിടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. എൻഎസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ട്. സോളിൽ ജൂണിൽ നടന്ന എൻഎസ്ജി അംഗരാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ യുഎസ് പിന്തുണച്ചിരുന്നു. എന്നാൽ ചൈന എതിർത്തു. 

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ...

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

Wednesday 28 December 2016 02:55 PM IST
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. വരുന്ന രണ്ടാം തിയതി ലക്നൗവിൽവച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഡിസംബർ 30 വരെ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സഹിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി അഭ്യർഥിച്ചിരുന്നു.

നോട്ട് പിൻവലിക്കലിനെത്തുടർന്ന് ഇപ്പോളുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻതക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിനു നടത്തുകയെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  

Tuesday, 27 December 2016

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും

ഉണ്ണി കൊടുങ്ങല്ലൂര്‍

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും


പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും.

  • ലക്ഷ്യം തിരഞ്ഞെടുപ്പ് സുതാര്യമാക്കല്‍
  • നിയമകമ്മിഷന്‍ ശുപാര്‍ശകള്‍ ദൗത്യസമിതി അംഗീകരിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താന്‍ നിയമഭേദഗതി വരുന്നു. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചുള്ള നിയമകമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ (ടാസ്‌ക് ഫോഴ്‌സ്) ശുപാര്‍ശയനുസരിച്ചാണ് ഭേദഗതി തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാഴ്ചമുമ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളും കണക്കിലെടുക്കും.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന ദിവസംമുതല്‍ കണക്കാക്കണമെന്ന കമ്മിഷന്റെ ശുപാര്‍ശ ദൗത്യസംഘം തള്ളി. തിരഞ്ഞെടുപ്പ് ചെലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കുന്നത് ഇന്നത്തെ ചുറ്റുപാടില്‍ പ്രായോഗികമല്ലെന്ന നിലപാട് ശരിവെച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക 'ട്രസ്റ്റ്' രൂപവത്കരിച്ച് അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ അംഗീകരിച്ചു.

ദൗത്യസിമിതി അംഗീകരിച്ച ശുപാര്‍ശകള്‍

സ്ഥാനാര്‍ഥികള്‍ക്ക് ബാധകമായവ

* സ്വകാര്യകമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ വാര്‍ഷിക ജനറല്‍ ബോഡിയുടെ അനുമതിവേണം (നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ മതി)
* സ്ഥാനാര്‍ഥിയും ഏജന്റും വ്യക്തികളില്‍നിന്നോ പാര്‍ട്ടികളില്‍നിന്നോ സ്വീകരിക്കുന്ന സംഭാവന ചെക്കുമുഖേനയോ ബാങ്ക് ഇടപാടിലൂടെയോ മാത്രമേ ആകാവൂ
* സംഭാവന നല്‍കുന്ന ആളുടെ പേരും വിലാസവും പാന്‍ നമ്പറും രേഖപ്പെടുത്തി വരവുചെലവ് കണക്ക് തിര. കമ്മിഷന് സമര്‍പ്പിക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം ഭാഗത്ത് പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തണം
* സ്ഥാനാര്‍ഥിയുടെ സംഭാവന-ചെലവ് വിവര റിപ്പോര്‍ട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം
* കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥിക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്ക്

പാര്‍ട്ടികള്‍ക്ക് ബാധകമായവ

* രാഷ്ട്രീയപ്പാര്‍ട്ടികള്‍ സി.എ.ജി.യുടെ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റുചെയ്ത വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭാവനയുടെയും ചെലവിന്റെയും കൃത്യമായ കണക്കുകള്‍ അതില്‍ കാണണം. ഇത് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
* 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണം
* 20,000 രൂപവരെ പല പ്രാവശ്യമായി ഒരാള്‍ നല്‍കുന്ന സംഭാവനകളും കാണിക്കണം
* 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പാന്‍ കാര്‍ഡ് നമ്പര്‍ കാണിക്കണം
* 20,000 രൂപയ്ക്ക് താഴെയുള്ള മൊത്തം സംഭാവന 20 കോടി രൂപയോ പാര്‍ട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതലോ ആയാല്‍ ആ വിവരങ്ങളും നല്‍കണം
* നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനകവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും കണക്ക് സമര്‍പ്പിക്കണം
* പാര്‍ട്ടികള്‍ കഴിയുന്നതും ചെക്ക്, ഡ്രാഫ്റ്റ് മുഖേന മാത്രമേ പണം ചെലവഴിക്കാവൂ
* കണക്ക് സമര്‍പ്പിക്കാത്ത പാര്‍ട്ടിക്ക് നികുതിയിളവില്ല. ദിവസം 25,000 രൂപവെച്ച് പിഴ. കണക്ക് സമര്‍പ്പിക്കാതെ മൂന്നുമാസം പിന്നിട്ടാല്‍ തിര. കമ്മിഷന് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാം. സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റാണെന്നുകണ്ടാല്‍ 50 ലക്ഷം രൂപവരെ പിഴയിടാം

Monday, 26 December 2016

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk26/12/2016IndiaPage Views 54
Posted BY web desk26/12/2016IndiaPage Views 54

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ബെംഗലൂരു: 500 ന്റെയും 1000 ത്തിന്റെയും കറന്‍സി പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷമുളള നാല് ദിവസങ്ങളില്‍ കര്‍ണാടകയിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 500 കോടിയിലധികം രൂപ. നവംബര്‍ ഒന്‍പത് മുതല്‍ 14 വരെയുളള ദിവസങ്ങളിലാണിത്. ഇതില്‍ രണ്ടാം ശനിയും ഞായറും ഒഴികെയുളള നാല് ദിവസങ്ങളിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചത്.
ബഗല്‍കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ തന്നെ 162 കോടി രൂപ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പലരും ഇവിടെ ഈ ദിവസങ്ങളില്‍ നിക്ഷേപിച്ചു. നാല് ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് ഈ ബാങ്കിലാണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ രേഖകളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ബഗല്‍കോട്ട് സഹകരണബാങ്കിന്റെ മാനേജ്‌മെന്റ് തലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അജയകുമാര്‍ സര്‍നായിക് ആണ് ബാങ്കിന്റെ ചെയര്‍മാന്‍. സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എസ്.ആര്‍ പാട്ടീല്‍, എസ്.വൈ മേട്ടി തുടങ്ങിയവര്‍ ബാങ്കിന്റെ ഡയറക്ടര്‍മാരാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരും ബാങ്കിന്റെ തലപ്പത്ത് ഉണ്ട്. വ്യാഴാഴ്ച ബെലഗാവി സഹകരണ ബാങ്കിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ സ്രോതസ് വെളിപ്പെടുത്താതെ ലഭിച്ച കോടികളുടെ നിക്ഷേപം ഇവിടെയും കണ്ടെത്തിയിരുന്നു.
ബെല്ലാരി, മാണ്ഡ്യ, ഷിമോഗ, ഹാവേരി തുടങ്ങിയ ഇടങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ വരള്‍ച്ച മൂലവും മറ്റും പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയധികം പണം ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തിയതെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ ഉറവിടം സംശയിക്കപ്പെടേണ്ടതാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പലരും ദീര്‍ഘകാലമായി കുടിശിക വരുത്തിയിരുന്ന കാര്‍ഷിക വായ്പകള്‍ ഈ ദിവസങ്ങളില്‍ തന്നെ അടച്ചുതീര്‍ക്കുകയും ചെയ്തു.
കറന്‍സി പിന്‍വലിച്ചതിന് ശേഷം നവംബര്‍ 9 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.