Showing posts with label ഭീഷണി. Show all posts
Showing posts with label ഭീഷണി. Show all posts

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Monday, 19 December 2016

വധശിക്ഷ

ഉണ്ണി കൊടുങ്ങല്ലൂര്‍
യാസിൻ ഭട്കൽ
യാസിൻ ഭട്കൽ

ഹൈദരാബാദ് സ്ഫോടനം: യാസിൻ ഭട്കൽ ഉൾപ്പെടെ അഞ്ച് പേർക്ക് വധശിക്ഷ

ന്യൂഡൽഹി∙ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അടക്കമുള്ള പ്രതികള്‍ക്ക് ഡൽഹി എന്‍െഎഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2013 ല്‍ നടന്ന സ്ഫോടനത്തില്‍ 17 േപര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ റിയാസ് ഭട്കലിെന ഇതുവരെ പിടികൂടാനായിട്ടില്ല.
2013 ഫെബ്രുവരി 21നാണു ഹൈദരാബാദ് ദില്‍സുഖ് നഗറില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഒരു ഗര്‍ഭിണിയും മൂന്ന് വിദ്യാര്‍ഥികളും അടക്കം 17 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യാസിന്‍ ഭട്കലിനു പുറമേ തഹ്സീന്‍ അക്തര്‍ െഎസാസ് ഷെയ്ക്, അസദുള്ള അക്തര്‍ പാക്കിസ്ഥാന്‍ പൗരന്‍ ഷിയ ഉല്‍ റഹ്മാന്‍ എന്നിവര്‍ക്കാണു പരമാവധി ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
യാസന്‍ ഭട്കലിന്റെ ബന്ധു റിയാസ് ഭട്കലാണു കറാച്ചിയില്‍നിന്നു സ്ഫോടനത്തിന് ആവശ്യമായ നിര്‍ദേശം നല്‍കിയത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണയില്‍ 157 സാക്ഷികളെ വിസ്തരിച്ചു. 251 രേഖകളും ഫൊറന്‍സിക് സാംപിളുകളും കേസില്‍ നിര്‍ണായകമായി.
ദില്‍സുഖ് നഗറിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ സൈക്കിളിലാണു സ്ഫോടകവസ്തുക്കള്‍ വച്ചിരുന്നത്. ഒരു ഭക്ഷണശാലയിലും മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ദില്‍സുഖ് നഗര്‍ ബസ് സ്റ്റാന്റിന് സമീപവും സ്ഫോടനം നടന്നു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു യാസിന്‍ ഭട്കലും കൂട്ടാളികളും ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിക്കു സമീപം മോത്തിഹാരിയില്‍നിന്ന് പിടിയിലായത്. ആദ്യമായാണു സ്ഫോടനകേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ ശിക്ഷിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചുപേരും 2010ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ 12ാം ഗേറ്റില്‍ നടന്ന സ്ഫോടനക്കേസിലും പ്രതികളാണ്.

Saturday, 3 December 2016

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

സന്നിധാനം ∙ ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്. സുരക്ഷയുടെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും വനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷയുടെ ഭാഗമായി പൊലീസും വനപാലകരും ബോംബ് സ്ക്വാഡും കമാൻഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒരു സംഘം ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ പടുതയിട്ടു മൂടിയ നിലയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം. സ്ഫോടക വസ്തു ശേഖരം ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോർഡിന്റെ മാഗസിനിലേക്ക് ഇതു മാറ്റി.
കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കൺട്രോളർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്ഐ അശ്വിത് എം. കാരായ്മയിൽ, സ്പെഷൽ ബ്രാഞ്ച് എസ്ഐ സദാശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടകവസ്തു പിടിച്ചത്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Sunday, 20 November 2016

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം ∙ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാൻ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ ‌നിലനിൽപു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവിൽ കോൺഗ്രസും ലീഗും ഒറ്റയ്ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.
എന്നാൽ, സഹകരണ പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയർന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോൺഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സർക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽനിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരൻ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

Thursday, 6 October 2016

ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു

ഉണ്ണി കൊടുങ്ങല്ലൂര്‍
ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു.
നേരെത്തെ തീരുമാനിച്ചു ഉറപ്പിച്ച പദ്ധതി പ്രകാരം അമ്പതിനായിരത്തോളം ആളുകൾ ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും കയ്യേറി, അതിനോടൊപ്പം ആ ചെറിയ പ്രദേശത്തു നടന്നത് ലോകം കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കുരുതി ആയിരുന്നു വീടുകൾ കൈയ്യേറി നിരപരാധികളെ വെട്ടി നുറുക്കി , ഭാര്യമാരുടെ മുന്നിലിട്ട് ഭർത്താക്കൻ മാരെ വെട്ടി വെട്ടി കൊന്നു, ഒട്ടുമുക്കാൽ സ്ത്രീ ജന്മങ്ങളെയും അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ജീവൻ ബാക്കിയുണ്ടായിരുന്ന വരെ ദിവസങ്ങളോളം കൊണ്ട് നടന്നു ലൈംഗികമായി പീഡിപ്പിച്ചു കൊന്നു, ഗർഭിണികളുടെ വയറുകൾ വെട്ടിപിളർന്നു കൊന്നു , മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അമ്മമാരുടെ മുന്നിലിട്ട് വെട്ടി കഷ്ണങ്ങളാക്കി ,,, വീടുകളും കടകളും കൊള്ളയടിച്ചു , മറ്റു വീട്ടു സാധനങ്ങളും ശവശരീരങ്ങളും കിണറുകളിൽ എറിഞ്ഞു ,,, വെറും ദിവസങ്ങൾ കൊണ്ട് ആ നാട്ടിൽ മൃഗീയമായി കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെപ്പേർ ....
ദിവസങ്ങൾ ഏറെ വേണ്ടിവന്നു പട്ടാളത്തിന് ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും പോലും തിരിച്ചു പിടിക്കാൻ ,,,,
അതി മൃഗീയവും ഭയാനകവുമായ ഈ കൂട്ടക്കുരുതി എവിടെയാണ് നടന്നത് എന്നറിയുമോ ,
ഇദി അമീനിൻറെ ഉഗാണ്ടയിലോ , ഹിറ്റ്ലറുടെ ജർമനിയിലോ അല്ല ,, നമ്മൾ ദൈവത്തിൻറെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന കേരളത്തിൽ .
ഒരുലക്ഷം പേരെ കൂട്ടക്കുരുതി ചെയ്തോ ?? കേരളത്തിലോ ?? ആര് ?? എപ്പോൾ ???
ലോകത്തുള്ള എല്ലാകാര്യവും എല്ലാ ചരിത്രവും മനഃപാഠ മായി കൊണ്ട് നടക്കുന്ന മലയാളികൾ സ്വന്തം നാട്ടിൽ നടന്ന ഈ കൂട്ടകുരുതിയെ സൗകര്യ പൂർവം മറന്നു കളഞ്ഞു ...
ഇങ്ങനെ തേയ്ച്ചു മായ്ച്ചു കളഞ്ഞ ഈ കാര്യം എന്തിനു ഇപ്പോൾ പറയുന്നു എന്നൊരു ചോദ്യ മുണ്ടാകാം ,,,
അതിനു കാരണം ഈ അടുത്ത കാലത്തു കേരളത്തിൽ നടന്ന ഒരു സംഭവമാണ് ,
കേരളത്തിൽ നിന്നും കുറച്ചാളുകൾ ഈ അടുത്തായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയി എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു .
ഇനി മുകളിൽ ഞാൻ പറഞ്ഞ ആ സംഭവവും ഇതും തമ്മിലുള്ള ബന്ധം പറയാം ,,,
ഞാൻ മുകളിൽ പറഞ്ഞ കൂട്ടകുരുതിയെ ചരിത്രത്തിൽ രേഖ പെടുത്തിയിരിക്കുന്നത് " മാപ്പിള ലഹള " എന്നാണ്
കേരളത്തിൽ നടന്ന മാപ്പിള ലഹള ഖിലാഫത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ,, എന്തായിരുന്നു ഖിലാഫത് പ്രസ്ഥാനം??? , ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി കൂട്ടി ചേർത്ത് പറയാറുണ്ട് എങ്കിലും അത് ഇന്ത്യയ്ക്കോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടിയല്ല അത് നടന്നത് ,,,
ഇസ്ലാം മത വിശ്വാസികളുടെ ആത്മീയ നേതാവായ ഖലീഫയുടെ , സാമ്രാജ്യമായ ഖലീഫത് സാമ്രാജ്യം യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഇല്ലാതാക്കി , ഖലീഫ യുടെ ആസ്ഥാനമായ തുർക്കിയിൽ ഖലീഫയുടെ ശരിയത് ഭരണം അവസാനിപ്പിച്ചു തുർക്കിയെ റിപ്പബ്ലിക്ക് ആക്കി ,, ഈ നടപടിക്കെതിരെ പ്രതിക്ഷേധിക്കാനും ബ്രിട്ടീഷ് കാരുടെ മുകളിൽ സമ്മർദം ചെലുത്തി തുർക്കിയിൽ ഖലീഫ ഭരണം തിരിച്ചു കൊണ്ട് വരുവാനുമായിരുന്നു അലി സഹോദരൻ മാരുടെ നേതൃത്വത്തിൽ ഖിലാഫത് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് ..
ഇന്നത്തെ സിറിയയും തുർക്കിയും അറബ് രാജ്യങ്ങളും ഒക്കെ ഉൾപ്പെട്ടിരുന്ന ഖിലാഫത്തിന്റെ അടിസ്ഥാനം എന്നത് ലോകം മുഴുവനും ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു ,,
ഇന്ത്യൻ ഖിലാഫത് പ്രസ്ഥാനത്തിലൂടെ തുർക്കിയിൽ ഖലീഫയെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അലി സഹോദരന്മാർ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ തുടർന്നു,
അതിന്റെ ഭാഗമായി നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കുന്നതിനായി ഗാന്ധിജിയോടൊപ്പം ചേർന്നു, ഇസ്ലാം വിശ്വാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന ഗാന്ധിജി തങ്ങൾ അക്രമങ്ങൾക്കു മുതിരില്ല എന്ന ഖിലാഫത്തു കാരുടെ വാഗ്‌ദാനം വിശ്വസിച്ചു അവരെ കൂടെ കൂട്ടി , ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു നിസ്സഹകരണ പ്രസ്ഥാനം വളർത്തി ,,,
നിസ്സഹകരണം ശക്തമായതോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും നിരുപാധികം പിന്മാറാൻ നിർബന്ധിതരായി ,,, ഏകദേശം വിജയം കൈവെള്ളയിലേക്കെത്തി എന്ന സ്ഥിതി എത്തിയപ്പോൾ ഖിലാഫത്തു കാർ മുംബയിൽ നിസ്സഹകരണ സമരം അക്രമത്തിലേക്ക് എത്തിച്ചു , അതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ കുറച്ചാളുകൾ മരിച്ചു ,,,
അതിനു ശേഷം നടന്ന ഏറ്റവും വലിയ ഖിലാഫത് മുന്നേറ്റ മായിരുന്നു കേരളത്തിൽ നടന്ന മാപ്പിള ലഹള ,, ഖിലാഫത് നേതാക്കൾ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വ്യാജേന കേരളത്തിലെ നിലമ്പുർ, കൊണ്ടോട്ടി, തിരുരങ്ങാടി , മലപ്പുറം, ഒറ്റപ്പാലം , മണ്ണാർക്കാട്, തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട തെക്കൻ മലബാർ ജില്ലാ കേന്ദ്രമാക്കി , രഹസ്യമായി ഖിലാഫത് അല്ലെങ്കിൽ ഇസ്ലാമിക രാജ്യ നിർമാണം എന്ന അതി രഹസ്യമായി ആശയത്തിന് പദ്ധതി രൂപീകരിച്ചു ,, കേരളത്തിന് പുറത്തു നിന്നും പണവും സഹായങ്ങളും എത്തിച്ചു ,,, തുടർന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി , സീതി കോയ തങ്ങൾ, അലി മുസ്‌ലിയാർ എന്നീ മുസ്ലിം നേതാക്കന്മാർ മുസ്ലിം കുടികിടപ്പു തൊഴിലാളികളെയും യുവാക്കളെയും ഒരുമിപ്പിച്ചു , ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കാൻ ലഹള ആരംഭിച്ചു ,
1921 ഓഗസ്റ്റ് 20 നു മാപ്പിള ലഹള പൊട്ടിപുറപ്പെടുന്നതിനു മുൻപ് ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമിച്ചു വിതരണം ചെയ്തിരുന്നു .
ഈ ലഹളയിൽ മൃഗീയമായി കൊല ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലേറെ നിരപരാധികളായ ഹിന്ദുക്കളായിരുന്നു ,,, അതോടൊപ്പം 2500 ഓളം ഹിന്ദുക്കളെയും നിർബൻധിത മായി മത പരിവർത്തനം ചെയ്തു, ,,
കോടതികളിലും പോലീസ്‌റ്റേഷനുകളിലും ഇസ്ലാമിക സ്റ്റേറ്റ് ഇന്റെ കൊടികൾ ഉയർത്തിയിരുന്നു ...
ഒടുവിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് ബ്രിട്ടീഷ് പട്ടാളവും ഗൂർഖ സൈന്യവും മലബാറിലെത്തി ഏറെ പണിപ്പെട്ടാണ് പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ തിരിച്ചു പിടിച്ചത് , കലാപകാരികളെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അറസ്റ്റ് ചെയ്ത കലാപകാരികളെ ട്രെയിനിൽ കുത്തി നിറച്ചു കൊണ്ട് പോകവെയാണ് വാഗൻ ട്രാജഡി ഉണ്ടാകുന്നതു ,,,
എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ മറവിൽ തൊഴിലാളി സമരം എന്ന വ്യാജേന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാൻ ഖിലാഫത്തു കാർ നടത്തിയ ഈ ലഹളയെ അവകാശ സമരമായിട്ടാണ് കമ്മ്യുണിസ്റ് കാർ വ്യാഖാനിച്ചതു ,, അക്രമത്തിന്റെയും ചോരയുടെയും ഭാഷ ഒരുപോലെ വശമുള്ള ഇസ്ലാമിക സ്റ്റേറ്റ് പ്രവർത്തകരും കമ്മ്യുണിസ്റ് കാരും നിലനിൽപ്പിനു വേണ്ടി ഒത്തു ചേരുകയും ,,, അങ്ങോട്ടും ഇങ്ങോട്ടും സംരക്ഷിച്ചു മുന്നേറുകയും ചെയ്തതിന്റെ തുടർക്കഥയാണ് , , , മലബാറിൻറെ ഹൃദയത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുളപൊട്ടിയ ഇസ്ലാമിക സ്റ്റേറ്റ് എന്ന സ്വപ്നം ഇന്നും വേലികൾക്കു മുകളിലൂടെ വളർന്നു പടരുന്നത് ..
NB : ഖിലാഫത് പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ , അലി സഹോദരന്മാർ പിന്നീട് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിയ്ക്കുകയും അതിലൂടെ മുഹമ്മദാലി ജിന്നയെ മുൻ നിർത്തി ഇൻഡ്യയിൽ ഒരു ഇസ്ലാമിക രാജ്യമുണ്ടാക്കി ,, അതാണ് നമ്മൾ ഇന്ന് കാണുന്ന പാക്കിസ്ഥാൻ.
LikeShow more reactions
Comment

Tuesday, 4 October 2016

ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

ആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ; ഒരാൾ തിരുനൽവേലിയിൽ അറസ്റ്റിൽ

കൊച്ചി/ചെന്നൈ ∙ ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായ ആറു പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ഈ മാസം 14 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഐഎസ് ബന്ധം സംശയിക്കുന്ന സുബ്ഹാനി(21) എന്നയാളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിലാണു സ്ഥിരതാമസം. തൊടുപുഴയിലെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.
കൊച്ചിയിലെത്തിച്ച സുബ്ഹാനിയെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇതേസമയം, കേ‍‍ാളജ് വിദ്യാർഥി ഉൾപ്പെടെ നാലു യുവാക്കളെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരുടെ വീടുകൾ റെയ്ഡ്ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഏതുസമയത്തും ഹാജരാകാമെന്ന് എഴുതിവാങ്ങി വിട്ടയച്ചുവെന്നുമാണു സൂചന. കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട 10 പേരിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കണ്ണൂർ അണിയാരം മൻസീദ്(മുത്തുക്ക–30), രണ്ടാം പ്രതി തൃശൂർ ചേലാട് സ്വാലിഹ് മുഹമ്മദ്(26), മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് അലി(അബു ബഷീർ–29), നാലാം പ്രതി കുറ്റ്യാടി റംഷാദ് നംഗീലം(ആമു–24), ഒൻപതാം പ്രതി തിരൂർ പി.സഫ്‌വാൻ(30), പത്താം പ്രതി കുറ്റ്യാടി എൻ.കെ.ജാസിം(25) എന്നിവരെയാണു പ്രത്യേക കോടതി ജഡ്ജി കെ.എം.ബാലചന്ദ്രൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. എല്ലാവരെയും നവംബർ രണ്ടുവരെ റിമാൻഡ് ചെയ്തു. ഇവരുടെ സംഘത്തിലുള്ള ബാക്കി മൂന്നു പേരെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചു.
ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്. വൈകാതെ ഇവരും അറസ്റ്റിലാവുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ പെരിങ്ങത്തൂർ കനകമലയിലെ കശുമാവ് തോട്ടത്തിലാണു പ്രതികളിൽ അഞ്ചു പേർ സംഘം ചേർന്നത്. എൻഐഎ അഡീ.എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിരിച്ചറിയൽ പരേഡ് കഴിയും വരെ പ്രതികളുടെ മുഖംമറയ്ക്കാൻ കോടതി അന്വേഷണ സംഘത്തിന് അനുവാദം നൽകി.
സുബ്ഹാനിക്ക് പരിസരവാസികളുമായി ബന്ധമില്ല
ചെന്നൈ ∙ തിരുനെൽവേലി കടയനല്ലൂരിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുബ്ഹാനി. ഐഎസ് ബന്ധം സംശയിച്ചു നേരത്തേ അറസ്റ്റ് ചെയ്തവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുബ്ഹാനിയുടെ അറസ്റ്റ്. നാലുമാസമായി കടയനല്ലൂരിലെ ജ്വല്ലറിയിൽ 10,000 രൂപ ശമ്പളത്തിന് സെയിൽസ്മാനായി ജോലി നോക്കിവരികയായിരുന്നു.
ഭാര്യയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഞായർ അർധരാത്രിമുതൽ കടയനല്ലൂർ പൊലീസ് പള്ളിവാസൽ തെരുവിൽ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഇരുപതോളം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥരെത്തി സുബ്ഹാനെ കസ്റ്റഡിയിലെടുക്കുന്നത്. നാലുമാസമായി ഇവിടെ താമസിക്കുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലായൊന്നും അറിയില്ല. എല്ലാ ദിവസവും രാവിലെ ജ്വല്ലറിയിൽ പോയിട്ട് വൈകിയേ വരാറുള്ളുവെന്നും പരിസരവാസികളുമായി അധികം അടുപ്പമില്ലായിരുന്നുവെന്നും പറയുന്നു.
സുബ്ഹാനി മൂന്നുവർഷമായി തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ
തൊടുപുഴ ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു 40 വർഷം മുൻപു വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലെത്തിയയാളുടെ നാലു മക്കളിൽ മൂന്നാമനാണു സുബ്ഹാനി(30). തൊടുപുഴ നഗരത്തിലാണു പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനം. ഇതിനു തൊട്ടടുത്താണു പിതാവ് താമസിക്കുന്നത്. മറ്റു സഹോദരങ്ങൾ തൊടുപുഴയ്ക്കു സമീപമാണു താമസം. സ്കൂൾ, കംപ്യൂട്ടർ പഠനം തൊടുപുഴയിൽ പൂർത്തിയാക്കിയ സുബ്ഹാനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് തൊടുപുഴയിൽ തിരിച്ചെത്തി വസ്ത്രവ്യാപാരത്തിൽ പങ്കാളിയായി.
2012ൽ തിരുനെൽവേലിയിലേക്കു പോയ സുബ്ഹാനി അവിടെ കടയന്നൂർ സ്വദേശിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മക്കളില്ല. 2013ൽ വിദേശത്തേക്കു പോയ സുബ്ഹാനി ഇതിനു ശേഷം തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം സുബ്ഹാനിയുടെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു.
അടുത്തിടെ സഹോദരങ്ങളുടെ മക്കളിലൊരാൾ തിരുനെൽവേലിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയപ്പോൾ സുബ്ഹാനിയുടെ മൊബൈൽ ഫോൺ‌ നന്നാക്കാൻ കൊണ്ടുവന്നതായി എൻഐഎ അധികൃതർ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുമായാണ് ഉദ്യോഗസ്ഥർ തൊടുപുഴയിലെത്തിയത്. ഈ മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ സുബ്ഹാനി ആരെയൊക്കെ ഫോൺ ചെയ്തുവെന്നതിനെക്കുറിച്ച് വ്യക്തമാകൂവെന്ന് എൻഐഎ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഉക്കടത്ത് ചോദ്യം ചെയ്തവർ അറസ്റ്റിലായ പ്രതിയുടെ കൂട്ടുകാരെന്നു സംശയം
കോയമ്പത്തൂർ‌ ∙ ഉക്കടം ജി.എൻ. നഗറിലെ നാലുപേരെയാണ് എൻഐഎ കോയമ്പത്തൂരിൽ ചോദ്യം ചെയ്തത്. ഒരാൾ വിദ്യാർഥിയാണ്. കേരളത്തിൽ അറസ്റ്റിലായ ആറു പേരിൽ ജി.എൻ.നഗറിലെ അബു ബഷീറിനെ ചോദ്യംചെയ്തപ്പോഴാണ് ഈ നാലു യുവാക്കളെക്കുറിച്ചു സൂചനകൾ ലഭിച്ചതെന്നറിയുന്നു.
ഇവരുടെ വീടുകളിലും ബന്ധു വീടുകളിലും നടത്തിയ റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തതായാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്ത നാലു പേരെയും പുലർച്ചെ മൂന്നു മണിയോടെ വിട്ടയച്ചു. അബു ബഷീർ ഇവരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടതായാണ് വിവരം. വിദ്യാർഥി ഒഴികെയുള്ളവർ ബഷീറിന്റെ കൂട്ടുകാരാണെന്നും സംശയിക്കുന്നു.
പിടിയിലായവരിൽ സഹോദരങ്ങളുടെ മക്കളും
കണ്ണൂർ ∙ കനകമലയിൽനിന്നു പിടികൂടിയ സംഘത്തിലെ കുറ്റ്യാടിക്കാരനായ നങ്ങീലിക്കണ്ടി എൻ.കെ.ജാസിമും വളയന്നൂർ നങ്ങീലിക്കണ്ടി റംഷാദും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. ഇരുവരെയുംകുറിച്ച് നാട്ടുകാർക്കും കൂടുതൽ അറിവില്ല. ഇന്നലെ മുതൽ ഇരുവരുടെയും വീടുകൾ അടച്ചിട്ട നിലയിലാണ്. ലോക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്.

ഉണ്ണി കൊടുങ്ങല്ലൂര്‍
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.

ഓപ്പറേഷൻ ഐഎസ്; സംഘത്തിൽ 12 പേർ; ചാറ്റ് ഗ്രൂപ്പിൽ അന്വേഷകർ കയറിക്കൂടിയത് വ്യാജ പേരുകളിൽ

കോഴിക്കോട് ∙ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവർ ഐഎസിന്റെ കേരളഘടകമായി പ്രവർത്തിച്ചിരുന്ന അൻസാറുൽ ഖിലാഫയിലെ പ്രമുഖർ‌. ഇവരുടെ പ്രചാരണ വിഡിയോയും ഫെയ്സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചു.
12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. ‘അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. ‘കെഎൽ’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ. സംഘടനയുടെ പേരിൽ എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തി.
എസ്പി: എ.പി.ഷൗക്കത്തലി, ഡിവൈഎസ്പിമാരായ അബ്ദുൽഖാദർ, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എൻഐഎ നീക്കങ്ങൾ. സംസ്ഥാന, കേന്ദ്ര ഇന്റലിജൻസും ആഭ്യന്തര സുരക്ഷാവിഭാഗവും ശക്തമായ പിന്തുണ നൽകി. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ ആശയവിനിമയത്തിൽ, വ്യാജപ്പേരുകളിൽ ഏജൻസി അംഗങ്ങളും സജീവമായി പങ്കെടുത്തു. വ്യാജ ഐഡികൾ നേരത്തേതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചാണ് അന്വേഷകർ ഗ്രൂപ്പിൽ സജീവമായത്. സോഷ്യൽമീഡിയയിൽ ദേശ വിരുദ്ധ, വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ചു സൗഹൃദം സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിലേക്കെത്തിയത്.
ഗ്രൂപ്പിലെ ഓരോദിവസത്തെയും ആശയവിനിമയങ്ങൾ നിരീക്ഷിച്ചു. പലരും വന്നും പോയുമിരുന്നു. സ്ഥിരമായി സന്ദേശങ്ങളയച്ചിരുന്നതു 12 പേരായിരുന്നു. ഇവർ ഓരോരുത്തരെയും ഏജൻസികൾ ഇന്റർനെറ്റിലൂടെയും നേരിട്ടും പിന്തുടർന്നു. ഉറി ഭീകരാക്രമണ ദിവസം ഇന്ത്യൻ സൈന്യത്തിനെതിരെ സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇവയാണ് എൻഐഎ പ്രധാന തെളിവുകളായി കണ്ടെടുത്തിരിക്കുന്നത്. ഐഎസിന്റെ നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ പിന്തുടരാനുള്ള ആഹ്വാനങ്ങളുമുണ്ടായിരുന്നു. ആഴ്ചകൾക്കു മുൻപു കൊച്ചിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി യോഗത്തിലേക്കു ലോറി ഇടിച്ചു കയറ്റാനുള്ള ചർച്ചയാണു കണ്ണൂർ കനകമലയിലെ രഹസ്യയോഗത്തിലേക്കും അറസ്റ്റിലേക്കും വഴിതെളിച്ചത്.
യോഗത്തിലേക്കു ലോറിയിടിച്ചു കയറ്റാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഉടൻ രഹസ്യാന്വേഷണവിഭാഗം ഇടപെടുകയും കൊച്ചിയിലെ യോഗസ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ, ഗ്രൂപ്പിൽ ആരോ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇവർക്കു സംശയമുണർന്നു. തുടർന്നു ടെലിഗ്രാം ഗ്രൂപ്പ് മരവിപ്പിച്ചു. പിന്നീട് ഫെയ്സ്ബുക് മെസഞ്ചറിലൂടെ ഗ്രൂപ്പിലെ ഒറ്റുകാരനെ തിരിച്ചറിയാനായി ശ്രമം. അതിനായി പരസ്പരം കണ്ടു സംസാരിക്കാനാണു കണ്ണൂർ കനകമല തിരഞ്ഞെടുത്തത്. അതു ചോർത്തിയാണ് എൻഐഎ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ 12 പേരും മലയാളികളാണ്. ഇവരിൽ പലരും വിദേശത്താണ്. സംഘത്തലവനെന്ന് എൻഐഎ പറയുന്ന മൻസീദ് യോഗത്തിൽ പങ്കെടുക്കാനായി മാത്രം നാലുദിവസം മുൻപു വിദേശത്തുനിന്നെത്തിയതാണെന്ന് അന്വേഷകർ പറഞ്ഞു.
സെപ്റ്റംബർ 26ന് ഇയാളുടെ വ്യാജ ഐ‍ഡിയിൽനിന്നു ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത അറിയിപ്പിൽ പോരാട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാൻ ടെലിഗ്രാം ഐഡി (വിലാസം) നൽകിയിട്ടുണ്ട്. എത്രകാലം ഈ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു ഖിലാഫത്തുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ ടെലിഗ്രാം ഐഡിയിൽ ബന്ധപ്പെടണമെന്നുമാണു പോസ്റ്റ്. തിരിച്ചറിയപ്പെട്ട, രാജ്യത്തിനു പുറത്തുള്ള സംഘാംഗങ്ങളെ നാട്ടിലെത്തിക്കാനായി രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്താടെ എൻഐഎ നീക്കം തുടങ്ങിയിട്ടുണ്ട്.
മികച്ച വിദ്യാഭ്യാസം നേടിയവരാണു സംഘാംഗങ്ങളിൽ അധികവും. വീട്ടുകാർക്കുപോലും ഇവരുടെ നീക്കങ്ങളെക്കുറിച്ചു ധാരണയില്ലായിരുന്നുവെന്ന് അന്വേഷകർ പറയുന്നു. ഒരാൾ കൂടി അറസ്റ്റിൽ ഐഎസ് ബന്ധം സംശയിച്ച് തമിഴ്നാട്ടിലെ തിരുനൽവേലിയിൽ സുബ്ഹാനി എന്നയാളെ എൻഐഎ ഇന്നലെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിൽ സ്ഥിരതാമസമാക്കിയതാണ്. ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂരിൽ നാലു യുവാക്കളെ ചോദ്യം ചെയ്തു  

Thursday, 29 September 2016

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്


ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ്ങും ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ ഒടുവിൽ അക്ഷരംപ്രതി ശരിയായി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിനു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നൽകുമെന്ന വാക്കുകളാണു മിന്നലാക്രമണത്തിലൂടെ കേന്ദ്ര സർക്കാർ പാലിച്ചിരിക്കുന്നത്. 18 ധീരജവാൻമാരുടെ ജീവനെടുത്ത പാക്ക് പ്രകോപനത്തോടു വൈകാരികമായി പ്രതികരിക്കാതെ, തക്കം പാർത്തിരുന്ന് ഇന്ത്യ നൽകിയ മറുപടിയാണ് ഇന്നു കണ്ടത്.
ബുധൻ രാത്രിയോടെയാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നു സംഭവം പുറത്തുവിട്ട സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഉറി ആക്രമണത്തിന് 10 ദിവസം പ്രായമാകുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. മറുഭാഗത്തു കനത്ത ആഘാതമാണ് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യൻ സൈനിക നടപടി.
ഇന്ത്യയിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഭീകരർക്ക് അതിർത്തിയിൽ പരിശീലനം നൽകിവന്ന അഞ്ചോളം ഭീകരക്യാംപുകളാണ് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകർത്തതെന്നാണു ലഭിക്കുന്ന വിവരം. വിവിധ ഭീകരസംഘടനകളുടേതാണ് ഈ ക്യാംപുകൾ. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തയാറെടുത്തു ഭീകരർ നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ലഫ്. ജനറൽ രൺബീർ സിങ് വിശദീകരിച്ചിരുന്നു. നാലു മേഖലകളിലെ എട്ടിടങ്ങളിലായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. നിയന്ത്രണ രേഖയിൽനിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീംബർ, ഹോട്ട്സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

Representative Image
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജമ്മു കശ്മീർ ഗവർണർ, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ ആക്രമണത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തു.
'തക്ക സ്ഥലത്ത്, സമയത്ത്'
ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തക്ക സ്ഥലത്തും സമയത്തും മറുപടി നൽകുമെന്ന ഉറപ്പ് പ്രധാനമന്ത്രി നൽകിയത്. ഉറി ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രഥമ പൊതുസമ്മേളനമെന്ന നിലയിൽ, വിഷയത്തോട് ഇന്ത്യയുടെ പ്രതികരണം അറിയാൻ ലോകം കാതോർത്തിരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. അതിങ്ങനെ;
രാജ്യം മുഴുവൻ ആകെ അസ്വസ്ഥമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നമ്മുടെ അയൽ രാജ്യത്തിന്റെ പിന്തുണയോടെ ഭീകരർ ഉറിയിൽ നടത്തിയ ആക്രമണത്തിൽ ധീരജവാൻമാർ വീരമൃത്യു വരിച്ചു. ഇതിനു തക്ക സമയത്ത് തക്ക തിരിച്ചടി നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.
പാക്ക് പ്രകോപനത്തിനു മറുപടി യുദ്ധമെങ്കിൽ യുദ്ധം എന്ന നിലപാടിൽ ആർഎസ്എസും ബിജെപിയിലെ ഒരു വിഭാഗം േനതാക്കളും സൈന്യം തന്നെയും ഉറച്ചുനിൽക്കുമ്പോഴാണ് ആലോചിച്ചുറപ്പിച്ച പ്രസ്താവനയുമായി മോദി രംഗത്തെത്തിയത്. രാജ്യം മുഴുവനും പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിൽക്കുമ്പോൾ, ഈ വികാരത്തിന്റെ വേലിയേറ്റത്തിനു കീഴ്പ്പെടാതെയും പൗരൻമാരുടെ ന്യായമായ വികാരത്തെ ഹനിക്കാതെയും ഒരു നിലപാടു സ്വീകരിക്കുക എന്ന ഘട്ടത്തിലാണ് അസാമാന്യ മെയ്‌വഴക്കം പ്രകടിപ്പിച്ച് മോദി നിലപാടു വ്യക്തമാക്കിയത്. പ്രത്യാക്രമണം ഉടൻ ഇല്ലെന്നു പറയാതെ പറഞ്ഞിട്ടും, പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തെ ഒന്നാകെ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ആ വാക്കുകൾ രാജ്യത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നതുമായി.
കണക്കിലെടുത്ത കാര്യങ്ങൾ
ഉറി ആക്രമണത്തിനു നൽകേണ്ട തിരിച്ചടിയേക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കേണ്ടിയിരുന്നു. 1. സഹപ്രവർത്തകരുടെ ജീവഹാനിയിലുള്ള അമർഷം മൂലം പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിന്ന സൈന്യത്തെ നിരാശരാക്കി അവരുടെ ആത്മവിശ്വാസം കളയാതിരിക്കുക. 2. ഉറി കരസേനാ താവളത്തിലെ ആക്രമണം രാജ്യാന്തര സമൂഹത്തിനുമുന്നിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലേക്കു മാറ്റിയപ്പോൾ, ഇന്ത്യൻ നിലപാടുകൾക്കു മുൻഗണന ലഭിച്ചു. വൈകാരികമായി പ്രതികരിച്ച് ഈ മുൻതൂക്കം കളഞ്ഞുകുളിക്കാതിരിക്കുക എന്നത് ഒരു നയതന്ത്ര നീക്കം കൂടിയായിരുന്നു.
സെപ്റ്റംബർ 18ന് പുലർച്ചെ നടന്ന ഉറി ആക്രമണത്തിന് 28ന് രാത്രിയാണ് ഇന്ത്യ മറുപടി നൽകിയത്. അടിക്കും തിരിച്ചടിക്കുമിടയിലുണ്ടായിരുന്നത് ഏതാണ്ട് 10 ദിവസങ്ങൾ. ഈ ദിവസങ്ങളിൽ രാജ്യാന്തര സമൂഹത്തിനുള്ളിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.
കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉയർത്താൻ ശ്രമിച്ച് പാക്കിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് യുഎസ് തന്നെ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. സാർക്കിന്റെ 19-ാം സമ്മേളനം ബഹിഷ്കരിച്ച് ഇന്ത്യ നടത്തിയ സമ്മർദ്ദ തന്ത്രവും ഫലംകണ്ടു. പാക്കിസ്ഥാൻ ആതിഥ്യം വഹിക്കേണ്ടിയിരുന്ന സമ്മേളനത്തിൽനിന്ന് ഇന്ത്യ പിന്മാറിയതിനു പിന്നാലെ, ഏതാണ്ട് സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും പിന്മാറി. പാക്കിസ്ഥാന്റെ സന്തത സഹചാരികളായ ചൈന പോലും അവരെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് ഏതാണ്ട് കാര്യങ്ങളെത്തി. ഇതിനെല്ലാം പിന്നാലെയാണ് നിയന്ത്രണരേഖ മറികടന്നുള്ള തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങിയത്.

Friday, 23 September 2016

നവാസ് ഷെരിഫിനെ തകര്‍ത്തടുക്കാന്‍ ഈനംഗംഭീറിന് വേണ്ടിയിരുന്നത് മൂന്നു മിനിറ്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍

നവാസ് ഷെരിഫിനെ തകര്‍ത്തടുക്കാന്‍ ഈനംഗംഭീറിന് വേണ്ടിയിരുന്നത് മൂന്നു മിനിറ്റ്

യു.എന്നില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള മറുപടി പ്രസംഗത്തിലൂടെ ലോക ശ്രദ്ധ നേടിയ ഡിപ്ലോമാറ്റാണ്  ഈനം ഗംഭീർ. യു.എന്‍ ദൗത്യസംഘത്തിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീറിന്റെ പ്രസംഗത്തെ ഉദ്ധരിച്ചാണ് വെള്ളിയാഴ്ച ദേശീയ, അന്തര്‍ദേശീയ പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്.പാകിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്നതിലൂടെ അവര്‍ ഇന്ത്യക്കെതിരെ യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും ഗംഭീര്‍ യു.ന്നില്‍ പറഞ്ഞു.
ഡല്‍ഹി സ്വദേശിയായ ഈനം ഗംഭീര്‍ യൂണിവേഴ്സിറ്റി ഓഫ് ജനീവയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് താമസം.2005 -ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ് ഈനം ഗംഭീര്‍. യു.എന്നിലെ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും മുൻപ് അര്‍ജന്റീന ഇന്ത്യന്‍ എംബസിയിലായിരുന്നു.നവാസിന് നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ ലോക രാഷ്ട്രങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് ഈനം ഗംഭീർ.ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കശ്മീരില്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ യുവനേതാവായിരുന്നുവെന്നു ഷെരീഫ് സൂചിപ്പിച്ചിരുന്നു.
അതിന്റെ മറുപടിയായി “ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഭീകരപ്രവര്‍ത്തനമാണ്, ഇന്ന് ഇന്ത്യയും അയല്‍ രാജ്യങ്ങളും നേരിടുന്ന ഭീഷണി ദീര്‍ഘകാലമായുള്ള പാക് പിന്തുണയോടെയുള്ള ഭീകരതയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ താണ്ടി ഇന്ത്യയും വളര്‍ന്നിരിക്കുന്നു. ഭീകരര്‍ക്ക് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തി പരിശീലിപ്പിച്ച്‌ അയല്‍രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കുകയാണ് പാകിസ്ഥാൻ , അതിനു വേണ്ടി വിദേശ ധനസഹായം പോലും അവർ ഉപയോഗിക്കുന്നു.’ ഈനം വ്യക്തമാക്കി.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയ ഷെരീഫിന്റെ നടപടിയെയും ഗംഭീര്‍ ശക്തമായി വിമര്‍ശിച്ചു. കുപ്രസിദ്ധി നേടിയ ഭീകരസംഘടനയുടെ നേതാവിനെയാണ് ഷെരീഫ് പ്രകീര്‍ത്തിച്ചിരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.”പാകിസ്ഥാൻ ജനാധിപത്യമില്ലാത്ത രാജ്യമാണ്. സ്വന്തം ആളുകളില്‍ത്തന്നെ അവര്‍ ഭീകരത പരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അവര്‍ അടിച്ചമര്‍ത്തുകയാണ്. പ്രാകൃത നിയമങ്ങളിലൂടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്.”ഭീകരസംഘടനകള്‍ പാക് പിന്തുണയോടെ ഫണ്ട് സ്വരൂപിക്കുന്നു. ആണവനിര്‍വ്യാപനത്തില്‍ പാകിസ്ഥാൻ തട്ടിപ്പും വഞ്ചനയും കാട്ടുകയാണ്. എന്നിട്ടും അവര്‍ സമാധാനത്തെക്കുറിച്ചു പ്രസംഗിക്കുന്നു. ഭീകരതയെക്കുറിച്ച്‌ സമാനമായ വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ അന്താരാഷ്ട്ര സമൂഹത്തിനു നല്‍കിയിരിക്കുന്നത്”.ഗംഭീര്‍ പറഞ്ഞു.
കശ്മീരിലെ ജനങ്ങൾക്ക് നേരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന നവാസ് ഷെരീഫിന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് ഈനം ഇത് പറഞ്ഞത്.നവാസിന് നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ ഇന്ത്യയുടെ താരമായിരിക്കുകയാണ് ഈനം ഗംഭീർ.

Thursday, 22 September 2016

യു.എന്നില്‍ പാകിസ്താന് തിരിച്ചടി

ഉണ്ണി കൊടുങ്ങല്ലൂര്‍...

യു.എന്നില്‍ പാകിസ്താന് തിരിച്ചടി


ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയ്ത്തില്‍ യുഎന്‍ ഇടപെടില്ലെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു
Published: Sep 22, 2016, 03:08 PM IST

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടലിനുള്ള പാക് ശ്രമം പരാജയപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യു.എന്‍ സെക്രട്ടറി ജനറല്‍ നിരസിച്ചു.
ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും യുഎന്‍ ഇടപെടില്ലെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
യു.എന്‍ സമ്മേളത്തിന്റെ ഭാഗമായി ബാന്‍ കി മൂണുമായുളള കൂടിക്കാഴ്ചയ്ക്കിടെ കശ്മീരില്‍ ഇന്ത്യന്‍ സേന മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നവാസ് ഷെരീഫ് സമര്‍പ്പിച്ച ഫയലുകള്‍ പരിഗണിച്ച ശേഷമായിരുന്നു ബാന്‍ കി മൂണിന്റെ ഈ പ്രതികരണം.
കശ്മീര്‍ ഉള്‍പ്പടെയുള്ള ഇന്ത്യ-പാക് വിഷയങ്ങള്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുത്ത് സംസാരിച്ച് പരിഹരിക്കണം. ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാല്‍ യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കയക്കാമെന്നും ബാന്‍കി മൂണ്‍ അറിയിച്ചു.
ഹിസ്ബുള്‍ നേതാവ്‌ ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും പാക് അധിനിവേശ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നും ഷെരീഫ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നയങ്ങളുമായി  ഒത്തുപോകാന്‍ ഇന്ത്യ ശ്രമിക്കണമെന്ന ആവശ്യവും  ഷെരീഫ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടലിനായുളള ഷെരീഫിന്റെ മാസങ്ങളായുളള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-പാക് ചര്‍ച്ചകളിലെല്ലാം തന്നെ  കശ്മീര്‍  വിഷയം നവാസ് ഷെരീഫ് ചര്‍ച്ചാ വിഷയമാക്കിയിരുന്നു.
ഇത് കൂടാതെ നിരവധി തവണ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാന്‍കി മൂണിന് നവാസ് ഷെരീഫ് കത്തുകളും അയച്ചിരുന്നു. എന്നാല്‍ യുഎന്‍ സമ്മേളനത്തില്‍ നടത്തിയ മുഖ്യമായ പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചില്ല.
മ്യാന്‍മര്‍, ശ്രീലങ്ക, കൊറിയ, പലസ്തീന്‍, സിറിയയിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ തുടങ്ങി നിരവധി  രാജ്യാന്തര പ്രശ്‌നങ്ങള്‍ യു.എന്‍ സമ്മേളനത്തില്‍ ഇത്തവണ ചര്‍ച്ചചെയ്യപ്പെട്ടു.

Sunday, 18 September 2016

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

ഷൊര്‍ണൂര്‍: കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അജ്ഞാതന്‍ ടെലിഫോണിലൂടെ ഭീഷണി മുഴക്കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഭീഷണി.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണി സന്ദേശം. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുംവരെ കേസിന്റെ പിന്നാലെ പോകുമെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.