Showing posts with label ക്രമസമാധാനം. Show all posts
Showing posts with label ക്രമസമാധാനം. Show all posts

Monday, 9 April 2018

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയത...

Read more at: http://www.mathrubhumi.com/news/kerala/fire-and-safety-building-regulation-tomin-j-thachankary-1.2730650

Wednesday, 25 January 2017

കൊന്നുവോ നിങ്ങളെന്നച്ഛനെ

ഉണ്ണി കൊടുങ്ങല്ലൂര്‍
വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത  വിസ്മയയുടെ കത്ത് കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊ...

Read more at: http://www.mathrubhumi.com/youth/social-media/-vismaya-s-letter-poem-manoj-manayil-1.1683160

' വിസ്മയയുടെ കത്ത് ' ചോദിക്കുന്നു കൊന്നുവോ നിങ്ങളെന്നച്ഛനെ...


എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്
Published: Jan 25, 2017, 10:00 PM IST

വിസ്മയയുടെ കത്ത് എന്ന കവിത മനോജ് മനയില്‍ ആലപിക്കുന്നു
കോഴിക്കോട്: കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ എഴുതിയതെന്ന പേരില്‍ ഒരു കവിത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നിറം കെടുത്തിയ കണ്ണൂരിലെ ജീവിതങ്ങളിലേക്ക് സഹൃദയരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് മനോജ്. തന്റെ അച്ഛനെ കൊന്നുവോ എന്നു ചോദിച്ചു തുടങ്ങുന്ന കവിത എന്നും കണികണ്ടൊരു ദൈവത്തിനെയാണ് നിങ്ങള്‍ കൊന്നു കളഞ്ഞതെന്ന് വിലപിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
' വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത
വിസ്മയയുടെ കത്ത്
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്‌നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെന്‍ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ?

കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നൊരെന്‍ മുഗ്ധമാം-
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?

കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്കു നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?

Thursday, 19 January 2017

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ലക്‌നൗ: 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുടെ പങ്ക് അറസ്റ്റിലായ മൂന്നു പേര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ട്രാക്ക് തകര്‍ക്കാന്‍ ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബാണെന്ന് ചോദ്യംചെയ്യലില്‍ സൂചന ലഭിച്ചു.
യു.പി എടിഎസാണ് കേസ് അന്വേഷിക്കുന്നത്. 10 ലിറ്റര്‍ പ്രഷര്‍ കുക്കറിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അത് ട്രാക്കില്‍ വച്ചതായി അറസ്റ്റിലായവരില്‍ ഒരാളായ മോട്ടിലാല്‍ പാസ്വാന്‍ സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.
ഉമാ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പോലീസ് പിടിയിലുള്ള മറ്റ് രണ്ട് പേര്‍. ബിഹാറിലെ കിഴക്കന്‍ ചംബാരന്‍ ജില്ലയില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ചോദ്യംചെയ്യലിലാണ് ട്രെയിന്‍ അട്ടിമറിയെക്കുറിച്ച് ഇവരില്‍ നിന്ന് വിവരം ലഭിക്കുന്നത്.
ഇത് കൂടാതെ ഡിസംബര്‍ 28 ന് കാണ്‍പൂര്‍ ഡേഹട്ടില്‍ മറ്റൊരു അപകടത്തിന് പിന്നിലും ഈ സംഘം പ്രവര്‍ത്തിച്ചതായാണ് വിവരം. ഏഴ് പേര്‍ ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്. നേപ്പാള്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ച ബ്രിജ് കിഷോര്‍ ഗിരിയായിരുന്നു ഈ ആക്രമണത്തിന്റെ സൂത്രധാരന്‍.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എടിഎസ് വീണ്ടും അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 

Sunday, 8 January 2017

മോദി പറഞ്ഞതും ലക്ഷ്യമിട്ടതും

ഉണ്ണി കൊടുങ്ങല്ലൂര്‍

നരേന്ദ്ര മോദി പറഞ്ഞതും ലക്ഷ്യമിട്ടതും


ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

നോട്ട് പിന്‍വലിച്ചതിന്റെ അമ്പത്തിയൊന്നാം നാളില്‍, പുതുവത്സരത്തലേന്ന്, പ്രധാനമന്ത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അനവധി കോണുകളില്‍ നിന്നുമുയര്‍ന്നു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേരളത്തിലിരുന്നുകൊണ്ട് വിലയിരുത്തുന്ന വേളയില്‍ അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറയാനും കഴിയില്ല.

ഇവിടെ നവംബര്‍ എട്ടുമുതല്‍ അതൊക്കെയാണല്ലോ സ്ഥിരമായി കണ്ടുവരുന്നത്. നോട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണം എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ അതിനെതിരെ എന്തെല്ലാം ചെയ്യാമോ അതൊക്കെ കാട്ടിക്കൂട്ടുക എന്നതായിരുന്നു പൊതുനയം. അതില്‍ ബിജെപിവിരുദ്ധ പക്ഷത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും  ഒരേ മനസായിരുന്നു. വിദേശസഹായം പറ്റിവരുന്നവര്‍, കള്ളപ്പണത്തിന്റെ ദല്ലാളന്മാര്‍, അധോലോക വിഭാഗങ്ങളുടെ സ്‌നേഹിതര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയതും കേരളം കണ്ടതാണ്. നമ്മുടെ ചില മാധ്യമ സുഹൃത്തുക്കള്‍ക്കും രാത്രികളില്‍ ഉറക്കമില്ലാതായതിന്റെ സൂചനകള്‍ കണ്ടതും സ്മരിക്കാതെ വയ്യ. അതൊക്കെക്കൊണ്ട്, പ്രധാനമന്ത്രിയല്ല, ആര് എന്തെല്ലാം പറഞ്ഞാലും കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതികരണം എങ്ങനെയാവും എന്നത് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്, സംഭവിക്കുന്നത് എന്നകാര്യം  പരിശോധിക്കേണ്ടതുണ്ടല്ലോ.
കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ജനങ്ങള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല. പലര്‍ക്കും ആവശ്യത്തിന് പണം കിട്ടാതെ വന്നു. വിവാഹം, കുട്ടികളുടെ പഠനം, ആശുപത്രി ചിലവ് തുടങ്ങിയവയുടെ കാര്യത്തില്‍ പ്രയാസം നേരിട്ടു. അങ്ങിനെ വിഷമതകള്‍ പലതുമുണ്ടായി. പലരും മുണ്ടുമുറുക്കിയുടുക്കാന്‍ ശീലിച്ചതും ഇതിനിടയില്‍ കാണാതെ വയ്യ. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഒരു നല്ലകാര്യത്തിനാണ്, രാജ്യതാല്പര്യത്തിന്  വേണ്ടിയാണ്, നാളെകളില്‍ രാജ്യത്തിനും വരുംതലമുറക്കും ഗുണകരമാവും എന്നത് ജനകോടികള്‍ മനസിലാക്കി എന്നതാണ് മഹത്വം. ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമാവും ഇത്രമാത്രം സഹനശേഷി ജനകോടികള്‍ ഒരേ മനസോടെ കാണിച്ചിട്ടുണ്ടാവുക. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയിലുള്ള വിശ്വാസവും അതിനുകാരണമാണ്. മോദി പറയുന്നത് ശരിയാവും; അദ്ദേഹം മറിച്ചൊന്നും ചെയ്യില്ല എന്ന ചിന്ത കോടിക്കണക്കായ ജനത മനസിലേറ്റി.  അത് ചെറിയ കാര്യമല്ല. ഒരുപക്ഷെ പണ്ഡിറ്റ് നെഹ്രു പ്രധാനമന്ത്രിയായ ആദ്യകാലങ്ങളില്‍ കണ്ട  ഒരു വിശ്വാസ്യതയാണ് ഇന്നിപ്പോള്‍ മോദിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. മറ്റൊരു നേതാവിനും ഇന്ത്യയില്‍ അതാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും സ്മരിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ഇന്ത്യയെ തകര്‍ക്കും, സമ്പദ്ഘടന താറുമാറാകും, ജനങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടും. ഇന്ത്യയ്ക്ക്  ഒരിക്കലും കരകയറാത്ത അവസ്ഥയുണ്ടാകും എന്നതൊക്കെയാണ് ഇക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകരില്‍ നിന്നും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്; ഭരണകൂടത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ അവഗണിക്കാനാവില്ലതാനും. പക്ഷെ അതില്‍ കുറെയെങ്കിലും ന്യായം ഉണ്ടാവണ്ടേ; വസ്തുതകള്‍ വിമര്‍ശകര്‍ കാണേണ്ടതല്ലേ. അതിന്റെ അഭാവമാണ് എല്ലാവരെയും വേദനിപ്പിച്ചത്. സമ്പദ് വ്യവസ്ഥയില്‍ ചില്ലറ വിഷമങ്ങള്‍ ഉണ്ടാവുമെന്നത് പാഴൂര്‍ പടിപ്പുരയില്‍ പോകാതെതന്നെ മനസിലാവും. അത്ര പ്രധാനപ്പെട്ട ഒരു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രചാരത്തിലുള്ള 84 ശതമാനം കറന്‍സി പിന്‍വലിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ. എന്നാല്‍ അത് ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍, അതിലൂടെ കരഗതമാവാന്‍ പോകുന്ന സാമ്പത്തിക സുരക്ഷിതത്വം, ഇതിലൂടെ നമുക്ക് തകര്‍ക്കാന്‍ കഴിഞ്ഞ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അപ്രമാദിത്യം; ഭീകരതയെയും വിഘടനവാദത്തെയും വിധ്വംസക  നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാനായത്. ഇതെല്ലാം കാണാതെ പോകാന്‍ ശ്രമിക്കുന്നത് ശരിയാണോ. കള്ളപ്പണത്തിന് ഇവിടെ ഒരു മേല്‍വിലാസമുണ്ടാക്കി എന്നതും എടുത്തുകാട്ടേണ്ട കാര്യമാണല്ലോ.
അമ്പത് ദിവസം തരൂ, അതിനകം എല്ലാം ശരിയാവും എന്നതായിരുന്നു മോദി നല്‍കിയ വാഗ്ദാനം. സ്വാഭാവികമായും 50 നാള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം  എന്ത് പറയുന്നു എന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, പ്രധാനമന്ത്രി എന്താണ് പറയേണ്ടതെന്ന്  സ്വയം പലരും തീരുമാനിച്ചാലോ?.  ജനങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ കണക്കിലെടുത്ത് ചില സാമ്പത്തിക നടപടികള്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞവര്‍ പോലും എത്ര കള്ളപ്പണം കിട്ടി,  അത് ആരുടേതാണ്, അത് എന്ന് എവിടെ എങ്ങിനെ കിട്ടി എന്നൊക്കെ നരേന്ദ്ര മോദി ടിവിയില്‍ വന്ന് പരസ്യമായി വിളിച്ചുപറയണം എന്ന് ശാഠ്യം പിടിച്ചാലോ?.  ഇവിടെ കള്ളപ്പണമേയില്ല എന്ന്, അല്ലെങ്കില്‍ നാമമാത്രമായ കള്ളപ്പണമേയുള്ളൂ എന്ന്,  ഇന്നലെവരെ പറഞ്ഞവരാണ് ഇന്നിപ്പോള്‍ കൃത്യമായ നയാപൈസയുടെ കണക്ക് ചോദിക്കുന്നത്. അതിനൊക്കെ ഓരോ വ്യവസ്ഥാപിതമായ രീതികളില്ലേ. അതിലൂടെ എല്ലാം വേണ്ടപോലെ വേണ്ട സമയത്ത് ഇന്ത്യയിലെ ജനങ്ങളെ അറിയിക്കും. എന്തിനാണ് ഇത്ര തിരക്കും ബേജാറും. എന്നാല്‍ അതൊക്കെ  ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും എന്നല്ല.
കണക്കുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമല്ലേ വരിക. പിന്നെ അതൊക്കെ ശരിയാക്കി വരുന്നേ ഉണ്ടാവൂ.  ഇക്കാലത്ത് ബാങ്കുകളില്‍ ജനങ്ങള്‍  നിക്ഷേപിച്ചതില്‍ എത്രകോടി കള്ളപ്പണം, എത്ര കോടി രൂപ നല്ലത് എന്നതും നോക്കണ്ടേ. മറ്റൊന്ന് ആര്‍ബിഐയുടെ കണക്ക്  എങ്ങിനെ പ്രധാനമന്ത്രി വെളിപ്പെടുത്തി, ആര്‍ബിഐ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമല്ലേ എന്നും ചോദിയ്ക്കാന്‍ ഇടയാകില്ലേ? നോട്ട് റദ്ദാക്കല്‍ തീരുമാനം മോദി പ്രഖ്യാപിച്ചവേളയില്‍  ഇത്തരം ചില ചോദ്യങ്ങള്‍ പ്രമുഖരായ  ചിലര്‍പോലും ഉയര്‍ത്തിയത് ഓര്‍ക്കുക.  ഇപ്പോള്‍ കണക്കൊക്കെ  പറയാത്തതിന് അതും കാരണമായിട്ടുണ്ടാവാം.
ഇവിടെ മോദി ഉദ്ദേശിച്ചത് ഒരു സാമ്പത്തിക പാക്കേജ് ആയിരുന്നു എന്നത് വ്യക്തം. അതിന് കാരണങ്ങള്‍ ഉണ്ടുതാനും. സാധാരണക്കാര്‍, മധ്യവര്‍ഗക്കാര്‍ ഒക്കെ നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന്  വിഷമിക്കുന്നു എന്ന് പറഞ്ഞത്  പ്രതിപക്ഷ കക്ഷികള്‍ തന്നെയാണല്ലോ. അതൊക്കെ മോദി കണക്കിലെടുത്തു എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന്  കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കും ഞാനും ഒരു ടിവി ചാനലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. 'നാളെ  പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമ്പോള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് ' എന്നത് അപ്പോള്‍ ആങ്കര്‍ ഡോ.  ഐസക്കിനോട് ചോദിച്ചു. പ്രധാനമന്ത്രി എന്ത് പറയണം എന്ന് എനിക്ക് പറയാന്‍ കഴിയില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി അതിനു നല്‍കിയ മറുപടി ഏതാണ്ടിങ്ങനെയാണ്: രാജ്യം മാന്ദ്യത്തിലേക്ക് വഴുതിനീങ്ങുകയാണ്; റാബി വിള മോശമാകും; അതുകൊണ്ട്  കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണം; നാട്ടില്‍ പണിയില്ല. നൂറു ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയണം; അതിനാവശ്യമായ പണം നീക്കിവെക്കണം. പുതിയ സാഹചര്യത്തില്‍  നികുതിപ്പിരിവ് കുറഞ്ഞതുകൊണ്ട്  സംസ്ഥാനങ്ങള്‍ക്ക് പ്രയാസമുണ്ടായിട്ടുണ്ട്; അത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എടുക്കാനുള്ള പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. മറ്റൊന്ന് ഒരു മാന്ദ്യ പാക്കേജ് വേണം. അതൊക്കെയായാല്‍ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ പഴയ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയും തോമസ് ഐസക് പ്രകടിപ്പിച്ചു. യഥാര്‍ഥത്തില്‍ അതുതന്നെയാണ്  മോഡി ശനിയാഴ്ച പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ തോമസ് ഐസക് അടക്കമുള്ളവര്‍ എതിര്‍ക്കാന്‍ രംഗത്തുവരുന്നു. സമാന്തര ബജറ്റാണിത് എന്ന് ആക്ഷേപിക്കുന്നു. യുപിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കുറ്റപ്പെടുത്തുന്നു. അതൊക്കെ പരിശോധിക്കേണ്ടതുണ്ട്, തീര്‍ച്ച.
ഇനി മോദിയുടെ പ്രഖ്യാപനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. ഭവന വായ്പയാണ് അതില്‍ പ്രധാനപ്പെട്ടത്. ചെറുഇടത്തരം വരുമാനക്കരെ ലക്ഷ്യമിട്ടാണ് ആ നിര്‍ദ്ദേശം. ഒന്‍പതുലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് നാല് ശതമാനവും പന്ത്രണ്ടു ലക്ഷം വരെയുള്ളതിന് മൂന്ന് ശതമാനവും 20 ലക്ഷം വരെയുള്ളതിന് രണ്ടു ശതമാനവും ഇളവ് നല്‍കാനാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഭാവന വായ്പകള്‍ക്ക് മൂന്ന് ശതമാനം ഇളവ് നല്‍കും. ഇത് പുതിയ ബജറ്റ് പ്രഖ്യാപനമല്ല; മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ തന്നെ 2022 ഓടെ രാജ്യത്തുള്ള എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ നടപ്പിലാക്കുന്നത് സംസ്ഥാന ഭരണകൂടങ്ങളിലൂടെ ആണുതാനും. കേരളത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലായം പണിതുകൊടുക്കാനൊക്കെ തീരുമാനിച്ചത് ഓര്‍ക്കുക; അത് ഈ പദ്ധതിയില്‍ പെടുത്തിയാണ് എന്നത് മറക്കരുത്. തോമസ് ഐസക് ഉദ്ദേശിച്ചപോലെ  നൂറുദിവസത്തെ തൊഴില്‍ നല്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയില്ലേ. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല കെട്ടിട നിര്‍മാണ മേഖലയിലും മറ്റും സംഭവിച്ചതായ മാന്ദ്യം മാറ്റാനും ഇത് ഉപകരിക്കും.
മറ്റൊരു പ്രഖ്യാപനം ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍ നല്‍കലാണ്. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്പാ പരിധി 25  ശതമാനം കണ്ടു ഉയര്‍ത്തുകയും ചെയ്തു. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി ) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമാക്കിയതോടെ ആ മേഖലയെയും സഹായിക്കാനാകും. ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍, ചെറുവ്യവസായികള്‍ എന്നിവര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാനാവും. ആ മേഖലയില്‍ നോട്ടുക്ഷാമം മുഖേന ഉണ്ടായതായി പറയുന്ന പ്രശ്‌നങ്ങള്‍ ആണ് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാര്‍ഷിക മേഖലയാണ് മറ്റൊന്ന്. അവിടേക്ക് ഇരുപതിനായിരം കോടി രൂപയാണ് നബാര്‍ഡ് പമ്പ് ചെയ്യുന്നത്. അതാവട്ടെ നമ്മുടെ സഹകരണ സ്ഥാപനങ്ങളിലൂടെയും. അതായത് പ്രൈമറി, ജില്ലാ സഹകരണ ബാങ്കുകളാവും ഇത്രയും കോടികള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ചവര്‍ക്കുള്ളശക്തമായ മറുപടിയും അതിലുണ്ട് എന്നുവേണം കരുതാന്‍.  20,000 കോടി എത്തുന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടാവുക എന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതിലുപരി മറ്റൊന്നുകൂടി ആ മേഖലക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ക്ക് രണ്ടുമാസത്തെ പലിശയുടെ ഇളവ് ലഭിക്കുന്നു എന്നതാണത്. അതും കര്‍ഷകക്ഷേമ പദ്ധതിയല്ലേ. അമ്പതുദിവസം ഉണ്ടായ ബുദ്ധിമുട്ടിന് അറുപത് ദിവസത്തെ പലിശ ഒഴിവാക്കിക്കിട്ടുന്നു. ഇതിനൊക്കെയുള്ള പണം നബാര്‍ഡ് കണ്ടെത്തും. അതായത്, ഇതൊന്നും സര്‍ക്കാരിന്റെ ബജറ്റിനെ ബാധിക്കുന്നില്ല. പിന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശ, ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ധനസഹായം എന്നിവയുമുണ്ട്. ഇതൊക്കെ നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ സഹായിക്കുകതന്നെ ചെയ്യും. അതിനൊക്കെയൊപ്പം ഇന്നിപ്പൊഴാരംഭിച്ചിട്ടുള്ള കള്ളപ്പണ വിരുദ്ധ നീക്കങ്ങള്‍ തുടരുകയും ചെയ്യും.
ഇതൊരു സമാന്തര ബജറ്റാണ് എന്ന് പറയുന്നവര്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കാനാവുക എന്നതറിയില്ല. പക്ഷെ നോട്ട് റദ്ദാക്കലോടെ ബാങ്കുകളില്‍ വേണ്ടതിലധികം പണമുണ്ട്. അത് ജനങ്ങളിലേക്ക്, സമൂഹത്തിലേക്ക് ചെല്ലേണ്ടതുണ്ട്. അതിനുള്ള പദ്ധതികൂടിയാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കരുതാനാണ് എനിക്കാഗ്രഹം. ഇനിയുള്ള പ്രശ്‌നം, ബാങ്കിങ് സംവിധാനം എന്നത്തേക്ക് സാധാരണ നിലയിലാവും എന്നതാണ്. എന്റെ നിക്ഷേപം എനിക്ക് സൗകര്യാര്‍ഥം പിന്‍വലിക്കാന്‍ എന്ന് കഴിയുമെന്നതാണ് ഒരു പ്രധാന ചോദ്യം. അതിന് പ്രധാനമന്ത്രി തന്നെ ചില സൂചനകള്‍ നല്‍കിയിരുന്നു.  പുതുവര്‍ഷത്തില്‍ എല്ലാം സാധാരണ നിലയിലാവും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്  കാരണമേറെയാണ്. ഇപ്പോള്‍ മോദി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് തന്നെ അതിനൊരു കാരണം. ബാങ്കില്‍ നിന്ന് എത്രയോ കോടികളാണ് ഇനി പുറത്തേക്ക്  ഒഴുകാന്‍ പോകുന്നത്. ഒരു ബാങ്ക് മാനേജര്‍ പറഞ്ഞത്, ഇനി വായ്പക്കായുള്ള ക്യൂവാകും ബാങ്കുകളില്‍ കാണാന്‍ പോകുന്നത് എന്നതാണ്. അതിനര്‍ഥം  പണം ബാങ്കുകളില്‍ കെട്ടിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നതാണല്ലോ. ഒരു മാസത്തിനകം എല്ലാം സാധാരണ നിലയിലാകണം; അത് റിസര്‍വ് ബാങ്ക് തന്നെ പ്രഖയാപിക്കുമെന്നു കരുതാം.
നരേന്ദ്രമോദി ഒരു വ്യത്യസ്ത രാഷ്ട്രീയക്കാരനാണ് എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ആ ഭരണാധികാരിയും. പറയേണ്ടത് പറയേണ്ട സമയത്തു പറയുക എന്നത് പ്രധാനമാണല്ലോ. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതുപോലെതന്നെയാണ് ഇതും. ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

Friday, 30 December 2016

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

Monday, 26 December 2016

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

ഉണ്ണി കൊടുങ്ങല്ലൂര്‍

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കൊല്ലം ∙ കൊലക്കേസിൽ പ്രതിയായ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദൻപോലും ആവശ്യപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണല്ലോ രാജിവയ്ക്കാൻ പ്രശ്നം. ഇപ്പോൾ വി.എസും രാജിയാണു നിർദേശിച്ചിരിക്കുന്നത്. മണി ഇനിയും മന്ത്രിസ്ഥാനത്തു തുടരുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് വിഎസിന്റെ കത്തിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

ഉണ്ണി കൊടുങ്ങല്ലൂര്‍

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം ∙ അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തിൽ വ്യക്തമാക്കുന്നു.

Read More: കൊലക്കേസിൽ മന്ത്രി മണി പ്രതി തന്നെ
എന്നാൽ, മന്ത്രിസ്ഥാനത്ത് തുടരാൻ എം.എം.മണിക്ക് അയോഗ്യതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മണിയെ മാറ്റണമെന്ന വിഎസിന്റെ കത്തിനെക്കുറിച്ച് തനിക്കറിയില്ല. ഇ.പി. ജയരാജൻ രാജിവച്ച സാഹചര്യവുമായി ഇപ്പോഴത്തെ കാര്യങ്ങളെ ബന്ധിപ്പിക്കാനാകില്ല. മന്ത്രിയായശേഷം നേരിട്ട ആരോപണത്തിന്റെ പേരിലായിരുന്നു ജയരാജന്റെ രാജി. തന്റെ പേരിൽ കേസുണ്ടെന്ന് തുറന്നു പറഞ്ഞാണ് മണി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും ജയിച്ചതും– കോടിയേരി വ്യക്തമാക്കി.
മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണിക്ക് പൂർണ പിന്തുണ നൽകുന്നതായിരുന്നു പാർട്ടിയുടെ നിലപാട്. മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

Monday, 19 December 2016

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു


ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
Published: Dec 19, 2016, 03:45 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശരീഅത്ത് നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വത്ത് തര്‍ക്കവും വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ശരീഅത്ത് കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ശരീഅത്ത് കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Saturday, 17 December 2016

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

ഉണ്ണി കൊടുങ്ങല്ലൂര്‍

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

കണ്ണൂർ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്താകെ 1,03,000 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വന്നത് 150 പേർ. തെരുവുനായ് ആക്രമണത്തെ കുറിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സംസ്ഥാനമൊട്ടാകെ തെളിവെടുപ്പു സംഘടിപ്പിച്ചെങ്കിലും പരാതിയുമായി ആകെ എത്തിയത് 150പേരാണ്. അതേസമയം കമ്മിറ്റി പ്രവർത്തനങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്നാണു കമ്മിറ്റിയുടെ വിലയിരുത്തൽ.
കേരളത്തിൽ ഓരോ വർഷവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു സുപ്രീംകോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്മിറ്റി രൂപീകരിച്ചത്. കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവ സംബന്ധിച്ചു സംസ്ഥാനത്തെ സ്ഥിതി കമ്മിറ്റി സുപ്രീംകോടതി മുൻപാകെ സമർപ്പിക്കും.
ഇതിനായി സിറ്റിങ് നടത്തുന്നുവെന്ന് അറിയിച്ചു മൂന്നുമാസം മുൻപ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു സംസ്ഥാനമൊട്ടാകെ സിറ്റിങ് സംഘടിപ്പിച്ചെങ്കിലും ദയനീയമായിരുന്നു പങ്കാളിത്തം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും തെളിവെടുപ്പിലേക്കു വിളിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് വന്ധ്യംകരണ പദ്ധതി(എബിസി) ആശാവഹമായി വിജയിച്ചിട്ടില്ലെന്നാണു കമ്മിഷൻ വിലയിരുത്തൽ. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളായവർക്കു സർക്കാരിൽ നിന്നു മതിയായ നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്കു പരാതി നൽകാം.
ബി.ജി.ഹരീന്ദ്രനാഥ്(നിയമ സെക്രട്ടറി), ഡോ. ആർ.രമേശ്(ആരോഗ്യ ഡയറക്ടർ) എന്നിവർ അടങ്ങിയതാണ് കമ്മിറ്റി. വിലാസം: ജസ്റ്റിസ്(റിട്ട.) എസ്.സിരിജഗൻ, ഫ്ലാറ്റ് നമ്പർ 4സി, സ്റ്റാർ പാരഡൈസ്, ചെറുപറമ്പത്ത് 1st ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി–682020.

Thursday, 8 December 2016

മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചത് തടയിന്റവിട നസീറും സംഘവും; പള്ളിക്കുന്നിലെ വധഗൂഢാലോചന പൊളിച്ചത് വെറുമൊരു 100 രൂപാ നോട്ട്; കള്ളനോട്ടുമായെത്തുന്നവരെ നോട്ട് കീറിക്കളഞ്ഞ് വെറുതെ വിടുന്ന ബാങ്കുകളും കടക്കാരും അറിയാനൊരു അന്വേഷണകഥ marunadanmalayali.com |

ഉണ്ണി കൊടുങ്ങല്ലൂര്‍

മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചത് തടയിന്റവിട നസീറും സംഘവും; പള്ളിക്കുന്നിലെ വധഗൂഢാലോചന പൊളിച്ചത് വെറുമൊരു 100 രൂപാ നോട്ട്; കള്ളനോട്ടുമായെത്തുന്നവരെ നോട്ട് കീറിക്കളഞ്ഞ് വെറുതെ വിടുന്ന ബാങ്കുകളും കടക്കാരും അറിയാനൊരു അന്വേഷണകഥ

കണ്ണൂർ: കള്ളപ്പണവും കള്ളനോട്ടും നാടെങ്ങും ചർച്ചയാകുമ്പോൾ ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ ഒരു തീവ്രവാദി സംഘത്തെ പിടികൂടിയ സംഭവം ഇന്നും പ്രസക്തമാകുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ വധിക്കാനും നാട്ടിലെങ്ങും കലാപം സൃഷ്ടിക്കാനും ശ്രമിച്ച തീവ്രവാദി സംഘത്തെ പിടികൂടിയത് നൂറ് രൂപ കള്ളനോട്ടുമായി ഒരു പയ്യൻ പലചരക്കു സാധനങ്ങൾ വാങ്ങുമ്പോഴായിരുന്നു.
1999 ഓഗസ്ത് മാസം കണ്ണൂർ പള്ളിക്കുന്നിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കടയുടമക്ക് സംശയം തോന്നിയതിനെ തുടർന്ന് ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുപത് വയസ്സുപോലും തികയാത്ത എറണാകുളത്തെ ഇസ്മയിലായിരുന്നു അന്ന് കള്ളനോട്ടുമായി പിടികൂടപ്പെട്ടത്. ഇപ്പോൾ ബോംബ് ഇസ്മയിലെന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്കൊപ്പം പള്ളിക്കുന്നിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് അബ്ദുൾ നാസർ മദനിയുടെ ശിഷ്യന്മാരുമുണ്ടായിരുന്നു.
മദനിയുടെ സുരക്ഷാ തലവൻ അമീറലി എന്ന ഹമീദ് മാഷ്, തടിയന്റവിടെ നസീർ, ഹബ്ദുൾ ഹാലീം, താജുദീൻ, സത്താർ ബായ് എന്ന സൈനുദ്ദീൻ, ചപ്പ അസീസ്, അയൂബ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. തീവ്രവാദപ്രവർത്തനങ്ങളും അവരിലൂടെയുള്ള കള്ളനോട്ടുവിതരണവും ഇക്കഴിഞ്ഞ 17 വർഷത്തിനിടെ കൂടിയിട്ടേയുള്ളൂ. എന്നാൽ നോട്ട് അസാധുവാക്കലിന് തൊട്ടുമുമ്പും അതിനുശേഷവും സഹകരണ ബാങ്കുകളോ പൊതുമേഖലാബാങ്കുകളോ കള്ളനോട്ടുകൾ ലഭിച്ചെന്ന വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി. സദാനന്ദൻ പറയുന്നു.
കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് വേണ്ടി വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി നായനാരെ വധിക്കാനുമായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയത്. മദനിയെ താനാണ് പിടിച്ചു കൊടുത്തത് എന്ന് പ്രഖ്യാപിച്ച് പ്രസംഗം നടത്തിയ മുഖ്യമന്ത്രി നായനാരെ വധിക്കുന്നതിന് എട്ടു പേരാണ് സംഘത്തിൽ പ്രവർത്തിച്ചിരുന്നത്.
പള്ളിക്കുന്നിലെ വാടകവീട്ടിൽ നിന്നും അലൂമിനിയം സാധനങ്ങളും ക്ലോക്കുകളും വീടുവീടാന്തരം കയറി വില്പന നടത്തുന്നു എന്ന വ്യാജേന ഇവർ കള്ളനോട്ടുകളും വിനിമയം നടത്തിയിരുന്നു. ഇവർ അന്ന് ചെലവഴിച്ചിരുന്ന തുകയിൽ ഭൂരിഭാഗവും കള്ളനോട്ടുകളായിരുന്നു. ഇസ്മയിൽ കടയിൽ നിന്നും തുടർച്ചയായി നൂറ് രൂപ നോട്ട് കൊണ്ടുവരുന്നതിൽ കടക്കാരന് സംശയം തോന്നിയതിനാലാണ് തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചത്.
1999 ഓഗസ്ത് 12 ന് കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണിക്കൃഷ്ണൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ പിടിയിലായ യുവാവ് തീവ്രവാദ പ്രസ്ഥാനത്തിന്റെ കണ്ണിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് സർക്കാറിനെ പ്രേരിപ്പിക്കാൻ അട്ടിമറി -വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും വധിക്കാനും ഗൂഢാലോചന നടത്തിയതാണെന്നാണ് റിപ്പോർട്ടിൽ. മൊത്തം എട്ട് പ്രതികളുള്ള ഈ കേസിൽ തടിയന്റവിടെ നസീർ രണ്ടാം പ്രതിയാണ്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിരുന്നു.
കേസിലെ പ്രതികൾക്കു പിന്നീട് കോഴിക്കോട്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലഷ്‌ക്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്നു തടയന്റവിടെ നസീർ. ഈ സംഘം വളർത്തിയെടുത്ത യുവാക്കൾ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ വച്ച് ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ സംഭവവുമുണ്ടായിരുന്നു. ഒരു നൂറ് രൂപ കള്ളനോട്ടിൽനിന്നാരംഭിച്ച അന്വേഷണമാണു് രാജ്യത്തെയാകെ ഞെട്ടിച്ച തീവ്രവാദ കേസിലെ പ്രതികളെ കുടുക്കാൻ സഹായകമായത്.
എന്നാൽ നോട്ടുകൾ അസാധുവാക്കൽ നടക്കുമ്പോഴും കള്ളനോട്ടുകളുമായി എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കാൻ സഹകരണ ബാങ്കുകളോ പൊതുമേഖലാ ബാങ്കുകളോ ശ്രമിക്കുന്നില്ല. ഏത് കസ്റ്റമർ കറൻസിയുമായി എത്തിയാലും അതിൽ കള്ളനോട്ടുണ്ടെങ്കിൽ അവരുടെ മുന്നിൽ വച്ച് നെടുകെ കീറി പാതി തിരിച്ചു നൽകുകയാണ് പതിവ്. ഇടപാടുകാരിൽ ഒറ്റപ്പെട്ട കുറ്റവാളികളുണ്ടാകാമെങ്കിലും അവരെ കണ്ടെത്തണമെന്ന ആലോചന ബാങ്കധികൃതർക്കുണ്ടാവില്ല.
ആരു കൊണ്ടുവരുന്ന കള്ളനോട്ടുകളും അവിടെ വച്ചു തന്നെ നശിപ്പിച്ച് പൊല്ലാപ്പൊഴിവാക്കുകയാമ് ബാങ്കുകാർ ചെയ്യുന്നത്. ഈ പഴുതിലൂടെ രക്ഷപ്പെടുന്നത് വമ്പൻ കള്ളനോട്ടു പ്രതികളും തീവ്രവാദികളുമായിരിക്കും. 

Saturday, 3 December 2016

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

സന്നിധാനം ∙ ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്. സുരക്ഷയുടെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും വനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷയുടെ ഭാഗമായി പൊലീസും വനപാലകരും ബോംബ് സ്ക്വാഡും കമാൻഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒരു സംഘം ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ പടുതയിട്ടു മൂടിയ നിലയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം. സ്ഫോടക വസ്തു ശേഖരം ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോർഡിന്റെ മാഗസിനിലേക്ക് ഇതു മാറ്റി.
കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കൺട്രോളർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്ഐ അശ്വിത് എം. കാരായ്മയിൽ, സ്പെഷൽ ബ്രാഞ്ച് എസ്ഐ സദാശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടകവസ്തു പിടിച്ചത്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Tuesday, 8 November 2016

ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മാസ്സടാ മോഡി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇതുവരെ ആർക്കും ആലോചിക്കാൻ കൂടി കഴിയാതിരുന്ന തീരുമാനം; ഒരു രാത്രി കൊണ്ട് ആവിയായി പോകുന്നത് കട്ടും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ ശതകോടികളുടെ സ്വത്തുക്കൾ; നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു; സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ഭരണം പിടിച്ചത്. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം പൂർണ്ണമായും പാലിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള സ്‌കീം വലിയൊരു വിജയമായി മാറിയിരുന്നു. വൻകിടക്കാരായ കള്ളപ്പണക്കാരിൽ കുറച്ചുപേർക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുങ്ങി. അതിന് ശേഷമുള്ള സുപ്രധാന തീരുമാനമാണ് രാജ്യത്ത് 1000, 500 രൂപകളുടെ എല്ലാ ഇടപാടുകളും ഇന്ന് രാത്രി മുതൽ നിരോധിച്ചു കൊണ്ടുള്ള തീരുമാനത്തിലൂടെ മോദി കൈക്കൊണ്ടിരിക്കുന്നത്.
ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയത്. ഈ തീരുമാനത്തിലൂടെ കള്ളപ്പണക്കാരുടെയും കൈക്കൂലിക്കാരുടെയും നെഞ്ചിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഒറ്റരാത്രി കൊണ്ട് ആവായായി പോകുന്നത് അഴിമതി ചെയ്തും കൈക്കൂലി വാങ്ങിയും ഉണ്ടായ പണമാണ്. പാക്കിസ്ഥാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ വേണ്ടി ഇറക്കുന്ന കള്ളനോട്ടുകാർക്കും തിരിച്ചടിയാകും. കള്ളപ്പണമാണ് ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്നാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ എടുത്തു പറഞ്ഞത്.
നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു എന്നത് ഉറപ്പാണ്. സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും തന്നെയാകും. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കിൽ ഇപ്പോൾ 76ആം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും. കരനാവികവ്യോമ സേനകളുടെ മേധാവികളുമായി നേരത്തെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ കള്ളപ്പണം നടത്താൻ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇന്ന് മുഴുവൻ സൈന്യം അടക്കമുള്ള രാജ്യത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വവുമായി ഗൗരവമായ ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. അതിന് ശേഷമാണ് പ്രഖ്യാപനം. എടി.എമ്മിൽ നിന്നും 11മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രമാക്കി നിജപ്പെടുത്തുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കള്ളപ്പണം കൂടുതൽ വിദേശത്തായതിനാൽ ചെറുകിടക്കാരായ കള്ളപ്പണക്കാർക്കാണ് ഇപ്പോഴത്തെ തീരുമാനം ശരിക്കും തിരിച്ചടിയായിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ പൂഴ്‌ത്തിവച്ച കള്ളപ്പണം ഒറ്റരാത്രികൊണ്ട് വെറും കടലാസാകും. തീവ്രവാദത്തിനും, ഹവാല ഇടപാടുകൾക്കും ഇറങ്ങുന്ന പണത്തിന്റെ ഒഴുക്ക് നിലയ്ക്കും ഓൺലൈൻ പണമിടപാട് വർദ്ധിക്കും. ഇതോടെ കള്ളപ്പണം വിപണിയിൽ ഇറങ്ങുന്നത് നിലയ്ക്കും. കഴിഞ്ഞ സെപ്റ്റംബർ 30നകം രാജ്യത്തെ കള്ളപ്പണം കയ്യിലുള്ളവർക്ക് അതിന്റെ 40 ശതമാനം അടച്ച് അത് നിയമവിധേയമാക്കുവാൻ സർക്കാർ സമയം നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കം. സർക്കാറിന്റെ അനധീകൃത സ്വത്ത് നിയമവിധേയമാക്കൽ പ്രകാരം ഏതാണ്ട് 1.30 ലക്ഷം കോടിയാണ് സർക്കാറിൽ എത്തിയത്.
നാല് മാസത്തെ കാലാവധിയായിരുന്നു ഇതിനായി ഏർപ്പെടുത്തിയത്. പുറത്തുവന്നതിൽ 56,378 കോടിയും പരിശോധനയിൽ പിടിച്ചെടുത്തതാണ്. ഇതിലൂടെ സർക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുൺ ജെയ്റ്റ്‌ലി വാർത്താ സമ്മേളനത്തിൽ അറിയിക്കുയുണ്ടാിയ. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കള്ളപ്പെണം വെളിപ്പെടുത്താൻ സമയം അനുവദിച്ചത്. 45% നികുതി അടച്ച് ശിക്ഷനടപടിയിൽ നിന്ന് ഒഴിവാക്കാൻ പൗരന്മാർക്ക് അവസരം നൽകിയിരുന്നു. ഇതുവഴി 30,000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കള്ളപ്പണം വെളിപ്പെടുത്താൻ തയ്യാറായി മുന്നോട്ടുവരുന്നവർക്ക് മൂന്ന് തവണകളായി 2017 സെപ്റ്റംബറിന് മുൻപ് നികുതി നൽകിയാൽ മതിയാകും. സെപ്റ്റംബർ 30നു ശേഷവും ഇതിനു തയ്യാറാകാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നൽകി നിയമ നടപടികളിൽ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തൽ പദ്ധതി. സെപ്റ്റംബർ 2017 നുള്ളിൽ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബർ 25നുള്ളിലും, ബാക്കി 25 ശതമാനം മാർച്ച് മാർച്ച് 31 നുള്ളിലും അടച്ച് തീർക്കും. ബാക്കി തുക 2017 സെപ്റ്റംബർ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. പദ്ധതി ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ മുപ്പത് വരെയായിരുന്നു നിക്ഷേപകർക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സർക്കാർ അനുവദിച്ചത്.

Sunday, 16 October 2016

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

ഉണ്ണി കൊടുങ്ങല്ലൂര്‍

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

തിരുവനന്തപുരം: 'കല്ല്യാണത്തിന് ഉണ്ണാനിരിക്കുമ്പോള്‍ കല്ല്യാണക്കുറി കാണിക്കണം' എന്ന് നമ്മളില്‍ പലരും രസത്തിന് പറഞ്ഞു വയ്ക്കാറുണ്ട്. എന്നാല്‍, ഇത് ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായേക്കാം എന്നതിന് ഉദാഹരണമാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാന്‍ എത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ കഴിച്ചുകൊണ്ടിരിക്കേ പോലീസ് പൊക്കി.
കഴക്കൂട്ടത്തെ ഒരു കല്ല്യാണപ്പന്തലിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരും എഞ്ചിനീയറിജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. പത്രപ്പരസ്യം കണ്ടാണ് ഇവര്‍ കല്ല്യാണത്തിന് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മണ്ഡപത്തില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. നിരവധി വിവാഹപാര്‍ട്ടികളാണ് പരാതിയുമായി ഉടമയുടെ അടുത്ത് എത്തിയത്. വീണ്ടും ഇത് ആവര്‍ത്തിച്ചതോടെ ഉടമ പോലീസില്‍ വിവര അറിയിക്കുകയും വിളിക്കാതെ കല്ല്യാണത്തിന് എത്തിയവരെ ഇലയ്ക്കു മുന്നില്‍ നിന്നും കയ്യോടെ പൊക്കുകയുമായിരുന്നു. ഇത്തരക്കാരുടെ 'ഉണ്ണല്‍' കാരണം പല കല്ല്യാണങ്ങളിലും ക്ഷണിച്ചെത്തുന്ന അതിഥികള്‍ക്ക് നല്‍കാന്‍ ഭക്ഷണം തികയാറില്ലെന്നും ഇത് നാണക്കേടിന് ഇടവരുത്താറുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Thursday, 22 September 2016

യു.എന്നില്‍ പാകിസ്താന്‍ തിരിച്ചടി (കേരളത്തില്‍ ബന്ദ്‌ ആകാം )

ഉണ്ണി കൊടുങ്ങല്ലൂര്‍

യു.എന്നില്‍ പാകിസ്താന്‍ തിരിച്ചടി


ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയ്ത്തില്‍ യുഎന്‍ ഇടപെടില്ലെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു
Published: Sep 22, 2016, 03:08 PM IST

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടലിനുള്ള പാക് ശ്രമം പരാജയപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യു.എന്‍ സെക്രട്ടറി ജനറല്‍ നിരസിച്ചു.
ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും യുഎന്‍ ഇടപെടില്ലെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
യു.എന്‍ സമ്മേളത്തിന്റെ ഭാഗമായി ബാന്‍ കി മൂണുമായുളള കൂടിക്കാഴ്ചയ്ക്കിടെ കശ്മീരില്‍ ഇന്ത്യന്‍ സേന മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നവാസ് ഷെരീഫ് സമര്‍പ്പിച്ച ഫയലുകള്‍ പരിഗണിച്ച ശേഷമായിരുന്നു ബാന്‍ കി മൂണിന്റെ ഈ പ്രതികരണം.
കശ്മീര്‍ ഉള്‍പ്പടെയുള്ള ഇന്ത്യ-പാക് വിഷയങ്ങള്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുത്ത് സംസാരിച്ച് പരിഹരിക്കണം. ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാല്‍ യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കയക്കാമെന്നും ബാന്‍കി മൂണ്‍ അറിയിച്ചു.
ഹിസ്ബുള്‍ നേതാവ്‌ ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും പാക് അധിനിവേശ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നും ഷെരീഫ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നയങ്ങളുമായി  ഒത്തുപോകാന്‍ ഇന്ത്യ ശ്രമിക്കണമെന്ന ആവശ്യവും  ഷെരീഫ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടലിനായുളള ഷെരീഫിന്റെ മാസങ്ങളായുളള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-പാക് ചര്‍ച്ചകളിലെല്ലാം തന്നെ  കശ്മീര്‍  വിഷയം നവാസ് ഷെരീഫ് ചര്‍ച്ചാ വിഷയമാക്കിയിരുന്നു.
ഇത് കൂടാതെ നിരവധി തവണ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാന്‍കി മൂണിന് നവാസ് ഷെരീഫ് കത്തുകളും അയച്ചിരുന്നു. എന്നാല്‍ യുഎന്‍ സമ്മേളനത്തില്‍ നടത്തിയ മുഖ്യമായ പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചില്ല.
മ്യാന്‍മര്‍, ശ്രീലങ്ക, കൊറിയ, പലസ്തീന്‍, സിറിയയിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ തുടങ്ങി നിരവധി  രാജ്യാന്തര പ്രശ്‌നങ്ങള്‍ യു.എന്‍ സമ്മേളനത്തില്‍ ഇത്തവണ ചര്‍ച്ചചെയ്യപ്പെട്ടു.

പെല്ലറ്റ് , ബുള്ളറ്റ് , ബാല്ലറ്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk22/09/2016IndiaPage Views 27
Posted BY web desk22/09/2016IndiaPage Views 27

പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു കശ്മീര്‍ ഹൈക്കോടതി തളളി


ജമ്മു: കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു-കശ്മീര്‍ ഹൈക്കോടതി തളളി
. അപൂര്‍വ്വമായ സാഹചര്യത്തിലാണ് പെല്ലറ്റ് തോക്കുകള്‍ സൈന്യം ഉപയോഗിക്കുന്നതെന്നും ഇത് വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
കശ്മീരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാസേന പലപ്പോഴും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റീസ് എന്‍ പോള്‍ വസന്തകുമാറും ജസ്റ്റീസ് അലി മൊഹമ്മദ് മാഗ്രെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രതിഷേധക്കാര്‍ കലാപത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ചുമതലപ്പെട്ടവര്‍ സേനയെ അതിനായി നിയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വിലക്കാനാകില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പൂര്‍ണമായി വിലക്കാനാകില്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളക് ഗ്രനേഡുകള്‍ ഉപയോഗിക്കാമെങ്കിലും അവശ്യഘട്ടങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍ തന്നെ വേണ്ടി വരുമെന്നായിരുന്നു സമിതിയുടെ നിഗമനം.

വരുന്നു പുത്തന്‍ മാനം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക്ക്, ചൈന വെല്ലുവിളികളെ നേരിടണം, പറന്നിറങ്ങും പുതു പോര്‍ വിമാനങ്ങൾ

ഒടുവിൽ തീരുമാനമായി. റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വൈകാതെ സ്വന്തമാകും. ഫ്രാൻസിൽനിന്നു 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണിത്. കരാറിൽ ഒപ്പു വയ്ക്കുന്നതിനായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷീൻ ലെ ഡ്രിയാൻ ഡൽഹിയിലെത്തും.
ഫ്രാൻസിൽനിന്നു 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് ഏകദേശം 59,000 കോടിയോളം രൂപയ്ക്കാണ്. ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ആദ്യ വിമാനം ലഭിക്കുമെന്നുമാണു സേനാവൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന സമയത്താണു 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമായത്. കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം.
ഈ വർഷം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് എത്തിയിരുന്നെങ്കിലും റഫേൽ വിമാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. സ്ക്വാഡ്രൺ കുറവ് വലിയ തലവേദനയായി മാറിയിരിക്കുകയാണു ഇന്ത്യൻ വ്യോമസേനയിൽ. അയൽരാജ്യമായ ചൈന, പാക്കിസ്ഥാൻ എന്നിവരോടു നേരിടാൻ നിലവിലെ സ്ക്വാഡ്രൺ അപര്യാപ്തമാണെന്നു ഏയർ ഫോഴ്സ് മേധാവി ഏയർ മാർഷൽ അരൂപ് രാഹ പലതവണ വ്യക്തമാക്കിയിരുന്നു. റഫേൽ വിമാനങ്ങൾ വാങ്ങുന്നതിന്റെ വേഗം വർധിപ്പിച്ചതിനു പിന്നിൽ ഇതുൾപ്പെടെയുള്ള കാരണങ്ങളുണ്ട്.
പക്ഷെ ഇതിനിടെ ചർച്ച ചെയ്യപ്പെടാതെ പോകുന്നതു വർഷങ്ങൾ പഴക്കമുള്ള മറ്റൊരു പദ്ധതിയാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള മീഡിയം മൾട്ടിറോൾ കോംപാക്ട് ഏയർക്രാഫ്റ്റ് (എംഎംആർസിഎ) പദ്ധതി തുടക്കമിട്ടതു 2001ലായിരുന്നു. റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) നടപടികൾ നീണ്ടതോടെ 2008 മാർച്ച് മൂന്നിനാണു എംഎംആർസിഎയുടെ നടപടിക്രമങ്ങൾ ഒൗദ്യോഗികമായി ആരംഭിച്ചതെന്നു പറയാം. വിവിധ രാജ്യങ്ങൾക്കു തങ്ങളുടെ എയർക്രാഫ്റ്റുകളുമായി പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസരമാണ് ആർഎഫ്പി. ഒട്ടേറെ പയറ്റുകൾക്കും നീണ്ട വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ആറു ഏയർക്രാഫ്റ്റുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഡീൽ സ്വന്തമാക്കാൻ വൻലോക രാജ്യങ്ങൾ തമ്മിൽ മൽസരമായി. എന്തുകൊണ്ടെന്നോ, ഇന്ത്യയുടെ പ്രതിരോധ ഇടപാടിൽ ഏറ്റവും വലുതായിരുന്നു അത്. 82000 കോടിയുടെ പദ്ധതി (വർഷങ്ങൾക്കു മുൻപത്തെ കണക്കാണിത്). 126 ഏയർക്രാഫ്റ്റ് വാങ്ങാനുള്ള ഇടപാട്.
അവസാന ഘട്ടത്തിലെത്തിയത് ആറു കോംബാക്റ്റ് ഏയർ ക്രാഫ്റ്റുകൾ. ഫ്രഞ്ച് കമ്പനിയായ ദസിന്റെ റഫേൽ, ജർമനി കൂടി പങ്കാളിയായ യൂറോപ്യൻ ഈഡ്സ് കൺസോഷ്യത്തിന്റെ യൂറോഫൈറ്റർ ടൈഫൂൺ, ലോക്കിഡ് മാർട്ടിന്റെ എഫ് 16 ബ്ലോക്ക് 60 ഫൈറ്റർ, ബോയിങ്ങിന്റെ എഫ്എ 18 സൂപ്പർ ഹോർണറ്റ്, സ്വീഡിഷ് സാബിന്റെ ഗ്രിപ്പൻ, റഷ്യയുടെ മിഗ് 35 എന്നിവ. ഒടുവിൽ റഫേലും ടൈഫൂണും അവസാന ഘട്ടത്തിലേക്കെത്തി.
പോർ സാഹചര്യങ്ങളിൽ ടൈഫൂണും റഫേലും വ്യോമസേന മുന്നോട്ടുവച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി കരുത്തു തെളിയിച്ചിരുന്നു. പ്രതിരോധ ആയുധ വാങ്ങൽ നയം(ഓഫ്സെറ്റ് പോളിസി) അനുസരിച്ചുള്ള ഇന്ത്യയുടെ നിർദേശങ്ങൾക്ക് ഏറ്റവും അനുകൂലമായ നിലപാടെടുത്തതോടെ ഫ്രഞ്ച് കമ്പനിയായ ദസയുമായി റഫേൽ വാങ്ങാൻ കരാർ ഉറപ്പിച്ചു. അന്തിമതീരുമാനം ഇന്ന്, നാളെയെന്ന വാക്കുമായി ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും മുന്നോട്ടു പോയി. അവസാന തീരുമാനെടുത്തിട്ടും പല കാരണങ്ങളാലും കരാർ ഉറപ്പിക്കൽ മുന്നോട്ടു പോയി. ഒടുവിൽ എംഎംആർസിഎ ഡീൽ ഒപ്പിടുന്നതിനു മുൻപ് 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി തീരുമാനിക്കുകയും ചെയ്തു.
പറയത്തക്ക മേൻമയൊന്നും റഫേലിനില്ലെന്ന വാദവുമുണ്ട്. 15.3 മീറ്റർ നീളവും 5.3 മീറ്റർ ഉയരവുമുള്ള ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രോണിക് സ്കാനിങ് റഡാർ ഉപയോഗിക്കുന്ന ഏക യൂറോപ്യൻ പോർവിമാനം എന്ന സവിശേഷതയാണ്. വായുവിൽ നിന്നു വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ ശേഷി. ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രം ഉണ്ടാക്കി ആക്രമണം നടത്താനുള്ള കഴിവ് ഇതെല്ലാം റഫേലിനെ വ്യത്യസ്തമാക്കുന്നു. പക്ഷെ ഇന്ധനക്ഷമതക്കുറവും എൻജിന്റെ പോരായ്മകളും ഏറെ നേരം അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്നതിലെ പോരായ്മകളുമെല്ലാം റഫേലിന്റെ പോരായ്മയായി വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്ന സുഖോയ് 30(സു-30) ന്റെ അടുത്ത ജനറേഷൻ സുഖോയ് 35 ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇതിനേക്കാൾ മികവു കാട്ടുമ്പോൾ റഫേൽ ഇടപാട് പൂർണമായാൽ രാജ്യത്തിനു തലവേദനയാകുമോ എന്നും അഭിപ്രായങ്ങളുണ്ട്.
പക്ഷെ സ്ക്വാഡ്രൺ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ വ്യോമസേനയ്ക്കു വിമാനങ്ങൾ ആവശ്യമാണ്. ചൈന, പാക്കിസ്ഥാൻ എന്നിവർ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കു വേണ്ടതു 45 ഫൈറ്റർ സ്‌ക്വാഡ്രണുകളാണ്. പക്ഷെ നിലവിലുള്ളതാകട്ടെ 34 എണ്ണം മാത്രം. ഓരോ സ്‌ക്വാഡ്രണിലുമുള്ളതു 18 വിമാനങ്ങൾ. ഇതിൽ 14 സ്ക്വാഡ്രണുകളാകട്ടെ കാലപ്പഴക്കം ചെന്ന മിഗ്-21, മിഗ്- 27 വിമാനങ്ങൾ ഉപയോഗിക്കുന്നതും. റഫേൽ ഡീലിന്റെ പ്രാധാന്യം ഇതിൽ തന്നെ വ്യക്തം.
റഫേലിന്റെ ശക്തി
നിലവിൽ റഫേൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയർഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ് എന്നിവരാണ്. 2015 വരെയുള്ള കണക്കുകൾ പ്രകാരം 141 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫേലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറിൽ 1912 കിലോമീറ്റർ). 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫേൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫേൽ. മിക്ക ആധുനിക ആയുധങ്ങളും റഫേലിൽ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ റഫേൽ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫേലിന്റെ സേവനം മികച്ചതായിരുന്നു.
ഇന്ത്യയുടെ റഫേൽ ഫ്രാൻസിന്റേതിനേക്കാൾ മികച്ചത്
ഫ്രാൻസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫേൽ വിമാനം ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സംവിധാനങ്ങൾ ഫ്രാൻസിന്റെ റാഫാലിൽ ഘടിപ്പിക്കുന്നതോടെ മികച്ചതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫേലിന്റെ ഇന്ത്യൻ പതിപ്പ് നിർമിക്കുക. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫേൽ പുറത്തിറങ്ങുക.
വിമാനത്തിന്റെ മികവു മാത്രമല്ല പലപ്പോഴും പ്രധാന ഘടകമാകുന്നത്. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള ‘സന്മനസ്സ്’, വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയർ പാർട്ടുകൾ നൽകാനുള്ള ‘സന്മനസ്സ്’, വിൽക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം ഘടകങ്ങളാണ്. ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമാണമികവിന് ഒരു സർട്ടിഫിക്കറ്റാണു മിറാജ് എന്നു പറയാം. സ്‌പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടായിട്ടില്ല.
എന്തിനാണ് ഈ വിമാനം?
എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ‌, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ. കൂടാതെ തേജസ്സ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു തയാറാക്കി കഴിഞ്ഞപ്പോൾ? ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.
ഇവയ്‌ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് ഒരു പോരായ്‌മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്‌ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.
ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളിൽ വ്യോമസേനയ്‌ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.
നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്‌പെയർ പാർട്ടുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫേൽ വാങ്ങുന്നത്.

Tuesday, 20 September 2016

ഉറി ഭീകരാക്രമണം: അപലപിച്ചു ലോകരാഷ്ട്രങ്ങൾ; പാക്കിസ്ഥാനെതിരെ റഷ്യയും ഫ്രാൻസും

ഉണ്ണി കൊടുങ്ങല്ലൂര്‍
ഉറിയിൽ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷയൊരുക്കുന്ന സൈനികൻ.
ഉറിയിൽ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷയൊരുക്കുന്ന സൈനികൻ.

ഉറി ഭീകരാക്രമണം: അപലപിച്ചു ലോകരാഷ്ട്രങ്ങൾ; പാക്കിസ്ഥാനെതിരെ റഷ്യയും ഫ്രാൻസും

ന്യൂഡൽഹി∙ ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജർമനി, ജപ്പാൻ, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെ വിമർശിച്ച് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു കൂടുതൽ ഊർജം പകരും. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ കശ്മീർ വിഷയം പാക്കിസ്ഥാൻ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണു ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങളെത്തിയത്. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം പുറത്തുവിട്ടത്.
പാക്കിസ്ഥാന്റെയും അവിടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെയും പേരെടുത്തു പറഞ്ഞാണ് റഷ്യ ആക്രമണത്തെ അപലപിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് ആക്രമണമെന്നു പറഞ്ഞ ഫ്രാൻസ് ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും അറിയിച്ചു. അതേസമയം, പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും എതിർക്കുന്നതയും ഉറി ആക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു.
ഒരു രാജ്യത്തിന്റെയും മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പാക്കിസ്ഥാന്റെ പേരെടുത്തുപറയാതെ ജർമനി അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നു വ്യക്തമാക്കിയ ജർമനി തങ്ങളുടെ രാജ്യത്തുനിന്നു ഭീകരവാദത്തെ തുടച്ചുനീക്കാൻ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  

Saturday, 17 September 2016

ഇന്ത്യൻ നേവിയുടെ പുതിയ യുദ്ധകപ്പൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

‘നശീകരണ’ കപ്പൽ മോര്‍മുഗാവോ ഇന്ത്യ നീറ്റിലിറക്കി

അത്യാധുനിക സംവിധാനങ്ങളുള്ള ഇന്ത്യൻ നേവിയുടെ പുതിയ യുദ്ധകപ്പൽ മോര്‍മുഗാവോ മുംബൈയിൽ നീറ്റിലിറക്കി. ഹൈടെക് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് മോര്‍മുഗാവോ കപ്പൽ. മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച കപ്പലുകളിലൊന്നാണ് മോര്‍മുഗാവോ.
മുംബൈ മാസ്ഗോൺ ഡോക്കില്‍ നിന്നാണ് പുതിയ യുദ്ധകപ്പൽ നീറ്റിലിറക്കിയത്. സർക്കാർ സ്ഥാപനമായ മാസ്ഗോൺ ഡോക്ക് ഷിപ്പ് ബിൾഡേഴ്സ് ലിമിറ്റഡാണ് (എംഡിഎൽ) കപ്പൽ നിർമിച്ചത്. 15ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കപ്പലുകളിലൊന്നാണിത്. 15ബി പദ്ധതിക്ക് കീഴിൽ നാലോളം നശീകരണ കപ്പലുകളാണ് നിർമിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 11.58 ന് അഡ്മിറൽ ലംബയുടെ ഭാര്യ റീനയാണ് മോര്‍മുഗാവോ കപ്പൽ പുറത്തിറക്കിയത്. അറബികടലിൽ ആദ്യമായാണ് മോര്‍മുഗാവോ ഇറക്കുന്നത്. പുതിയ പരീക്ഷണങ്ങൾ നടത്തി രണ്ടു വർഷത്തിനു ശേഷമായിരിക്കും മോർമുഗാവോ നാവികസേനയുടെ ഭാഗമാകുക. ഐഎൻഎസ് മോര്‍മുഗാവോ എന്ന പേരിലാണ് കപ്പൽ അറിയപ്പെടുക.
അടുത്ത രണ്ട് കപ്പലുകൾ 2020 ലും 2024 ലും നീറ്റിലിറക്കും. ആദ്യ കപ്പൽ 2015 ഏപ്രിൽ 20 ന് വിശാഖപട്ടണത്ത് പുറത്തിറക്കിയിരുന്നു. 7,300 ടൺ ഭാരമുള്ള മോര്‍മുഗാവോ കപ്പലിന്റെ നീളം 163 മീറ്ററാണ്. നാല് കപ്പലുകള്‍ നിര്‍മ്മിക്കാൻ 29,700 കോടി രൂപയാണ് ചിലവ്. കപ്പലിൽ നിന്നു കരയിലേക്കും വായുവിലേക്കും മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയും ഈ കപ്പലിനുണ്ട്. ബാരക് –8 ദീർഘദൂര മിസൈലുകൾ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്ന ഈ യുദ്ധ കപ്പലിന് ഗോവ തുറമുഖത്തിന്റെ പേരിടുകയായിരുന്നു.

Friday, 16 September 2016

ബുള്ളറ്റില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ആര്‍മി

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

ബുള്ളറ്റില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ആര്‍മി

എല്ലാ റിപ്പബ്ലിക്ക് പരേഡുകള്‍ക്കും നാം കാണുന്നതാണ് ഇന്ത്യന്‍ ആര്‍മിയുടെ ബുള്ളറ്റ് അഭ്യാസങ്ങള്‍. ഡെയര്‍ ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍മി ബൈക്ക് സ്റ്റണ്ടിങ് ടീമിന്റെ അഭ്യാസങ്ങള്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുണ്ട്. ഡെയര്‍ ഡെവിള്‍സിന്റെ പത്ത് അംഗങ്ങള്‍ വരെ ഒരു ബൈക്കില്‍ കയറിപോകുന്നത് അത്ഭുതത്തോടെ നാം ടിവിയിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബുള്ളറ്റില്‍ പുതിയ രണ്ട് റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി.
ബുള്ളറ്റിന്റെ സീറ്റില്‍ നിന്ന് ഏറ്റവും അധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡും ഹാന്‍ഡില്‍ ബാറില്‍ ഇരുന്ന് ഏറ്റവും അധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡുമാണ് ഡെയര്‍ ഡെവിള്‍സ് കുറിച്ചിരിക്കുന്നത്. ഗിന്നസ് ബുക്കില്‍ കയറിയ ഈ റെക്കോര്‍ഡ് യാത്രകള്‍ നടത്തിയിരിക്കുന്നത് ക്യാപ്റ്റന്‍ മന്‍പ്രീത് സിങും, ഹവില്‍ദാര്‍ സന്ദീപ് കുമാറുമാണ്. രണ്ടു മണിക്കൂര്‍ 24 മിനിറ്റ് 12 സെക്കന്റ് കൊണ്ട് ബൈക്കിന്റെ സീറ്റില്‍ നിന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് 75.2 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്. അഞ്ചു വര്‍ഷം മുമ്പ് ഇന്‍ഡോര്‍ സ്വദേശി രത്‌നേഷ് പാണ്ഡേ തീര്‍ത്ത 32.3 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡാണ് മന്‍പ്രീത് സിങ് തകര്‍ത്തത്.
ഇതുവരെ ആരും പരീക്ഷിച്ചുപോലും നോക്കാത്ത റെക്കോര്‍ഡാണ് ഹവില്‍ദാര്‍ സന്ദീപ് കുമാര്‍ പരീക്ഷിച്ചത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇരുന്നുകൊണ്ട് 46.9 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 27 മിനിറ്റ് 31 സെക്കന്റ് കൊണ്ടാണ് പിന്നിട്ടത്. ജബല്‍പൂറിലെ സിഗ്നല്‍ ട്രെയിങ് സെന്ററാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 

Wednesday, 14 September 2016

ഓണവും നാണവും

ഉണ്ണി കൊടുങ്ങല്ലൂര്‍
ഇന്നലെയും ഇന്നുമായി അമിത്ഷാ ആശംസകൾ അർപ്പിച്ച പോസ്റ്റുകൾ ആണിത്.... ഒന്നാമത്തേതിൽ എല്ലാവർക്കും( മലയാളികൾ എന്നല്ല ) രണ്ടാമത്തേതിൽ മലയാളികൾക്കും എന്ന് പറയുന്നുണ്ട്. ഏതു ഏതാണെന്നുള്ള വിവരം അദേഹത്തിനു ഉണ്ട്. കഴിഞ്ഞ എന്റെ പോസ്റ്റിനു മറുപടി പറഞ്ഞ ഒരു സഹോദരനെ ഒരുകാര്യം കൂടി ഓർമ്മിപ്പിക്കാൻ ആണ് ഈ പോസ്റ്റ്.
കുടവയറും കൊമ്പന്‍ മീശയുമായി കോമാളി വേഷം കെട്ടിയ മഹാബലി ... മഹാബലിയെ ചവുട്ടി താഴ്ത്തിയ അസൂയക്കാരന്‍ വാമനന്‍ .. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രങ്ങള്‍ ഇതൊക്കെയാണ് .
എന്താണ് ഓണം .. ? ആരായിരുന്നു മഹാബലി ..?
ആരാണ് വാമനന്‍ ..? ഇതറിയുന്നതിന് മുന്‍പ് പരശുരാമനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു .
പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം . എന്നാല്‍ പരശുരാമന്‍ കേരളം സൃഷ്ടിക്കുകയല്ല പകരം കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത് എന്ന് ആദ്യം മനസ്സിലാക്കുക .
പരശുരാമന്‍ കേരളം സൃഷ്ടിക്കുന്നതിന് മുന്‍പാണ് വാമനാവതാരം . പിന്നെങ്ങനെ മഹാബലി കേരളം ഭരിച്ച രാജാവാകും . മഹാബലി കേരളം ഭരിച്ചിരുന്ന രാജാവായിരുന്നെന്ന് ശ്രീമദ് ഭാഗവതത്തിലോ മറ്റ് പ്രാചീന പ്രമാണങ്ങളിലോ പരാമര്‍ശിക്കുന്നില്ല . ആ വിശ്യാസം നമ്മളിലേക്ക് വന്നതിന്‍റെ ആരംഭം സ്വാതന്ത്രാനന്തര ഭാരതത്തിലെ പാഠപുസ്തകങ്ങളിലൂടെ . അതായത് അത്ര വയസ്സേ ആ വിശ്വാസത്തിനുള്ളൂ .
മഹാബലി ഭൂമി ഭരിച്ചിരുന്നൊരു രാജാവായിരുന്നു എന്നതാണ് സത്യം . അത് കേരളമായിരുന്നെന്ന് എവിടെയും പറയുന്നില്ല .
മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി . ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ലോകം . അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം ( ഈ പാതാളമെന്ന് പറയുന്നത് ഒരിക്കലും നരകമെന്ന് തെറ്റിദ്ദരിക്കരുത് . സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായാണ് പാതാളത്തിലെ പല വര്‍ണ്ണനകളും )
പാതാളം ഭരിക്കുന്ന വിഷ്ണുഭക്തനായ മഹാബലിക്ക് ഭൂമിയെ ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു . അപ്രകാരം ഭൂമിയില്‍ ഭരണം തുടങ്ങിയ അദ്ദേഹത്തിന് അടുത്തതായി സ്വര്‍ലോകം ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയാണ് . ഈ വിവരമറിഞ്ഞ ദേവന്മാര്‍ വേദനയോടെ മഹാവിഷ്ണുവിനെ സമീപിക്കുകയാണ് .
ഈ സമയം പ്രശ്ന പരിഹാരത്തിനായി വാമനരൂപം പൂണ്ട മഹാവിഷ്ണു ഭൂമിയിലേക്ക് പോവുകയും , മൂന്നടി സ്ഥലത്തിനായി മഹാബലിയോട് പ്രാര്‍ത്ഥിക്കുകയുമാണ് . ധര്‍മ്മിഷ്ടനായ മഹാബലി അപ്രകാരം സമ്മതിക്കുന്നു . രണ്ടടി കൊണ്ട് തന്നെ ഭൂമി മുഴുവന്‍ അളന്ന് കഴിഞ്ഞതിനാല്‍ തന്‍റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ തന്‍റെ ശിരസ്സില്‍ പാദം വച്ച് അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്ന മഹാബലിയേയാണ് പിന്നെ നാം കാണുന്നത് .
അവിടെ ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നതാണ് അല്ലാതെ ചവുട്ടി താഴ്ത്തി എന്ന് പറയുന്നില്ല . പകരം മഹാബലിയെ അനുഗ്രഹിച്ച് സുതലം എന്ന പാതാളത്തിലേക്ക് പറഞ്ഞയക്കുകയാണ് വാമനന്‍ .
താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്:
”യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം ദേവ തേ പാദമൂലം” (യോഗീന്ദ്രന്മാര്‍ക്ക് നിന്റെ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ കാലടികളാണല്ലോ എന്നതാണ് ഇതിന്റെ ആശയം).ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാര.
ആ ഭക്തന്റെ സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറയുന്നതും ശ്രദ്ധേയമാണ്. ഭഗവാന്‍ ബലിയോട് പറയുന്നത് ”രക്ഷിഷ്യേ സര്‍വതോ fഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,” എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) .
മഹാബലിയുടെ വാഗ്ദാനപാലനാന്തരം ഭഗവാന്‍ നല്‍കുന്ന ഒരനുഗ്രഹം, നീ സുതലത്തില്‍ സസുഖം വാണാലും, അവിടെ ഞാന്‍ നിന്റെ ദ്വാരപാലകനായി ഗദാപാണിയായി ഉണ്ടാകും എന്നീപ്രകാരമാണ്. ഇതേക്കുറിച്ച്, അവിടെയെത്തിച്ചേര്‍ന്ന ബലിയുടെ പിതാമഹാനായ പ്രഹ്ലാദന്‍ പറയുന്നത് ഇപ്രകാരമാണ്. ” നേമം വിരിഞ്ചോ ലഭതേ പ്രസാദം, ന ശ്രീര്‍ന ശര്‍വഃ കിമുതാപരേ തേ, യന്നോ അസുരാണാമസി ദുര്‍ഗ്ഗപാലോ വിശ്വാഭിവന്ദ്യൈരപി വന്ദിതാങ്ഘ്രിഃ”. (ഇത്തരം ഒരു ഭാഗ്യം ബ്രഹ്മാവിനോ, ലക്ഷ്മിക്കോ, ശിവനോ മറ്റാര്‍ക്കുമോ ഇന്നുവരെ ലഭിക്കാത്തതാണ്)
ശ്രീ മഹാബലി ജനിക്കുന്നത്, പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടാണ്. ബലി സ്വതേയും പരമഭക്തനാണ്. സത്യസന്ധനും ധാര്‍മ്മികനും പ്രജാക്ഷേമതല്പരനുമാണ് . അദ്ദേഹത്തിനു ആകെ വന്നുപെട്ട ദുര്‍ഗ്ഗുണം ഐശ്വര്യത്തിലുള്ള അഹന്തയും പിടിച്ചടക്കാനുള്ള ത്വരയുമാണ്. അനര്‍ഹമായത് പിടിച്ചടക്കുവാന്‍ മുമ്പും പല അസുരചക്രവര്‍ത്തികള്‍ക്കും മോഹം തോന്നിയിട്ടുള്ളതും, അവര്‍ അന്നത് സാധിച്ചിട്ടുള്ളതും, വിഷ്ണു അതിനു പരിഹാരം ഉണ്ടാക്കിയിട്ടുള്ളതുമാണ്. അതൊക്കെ അസുരചക്രവര്‍ത്തിമാരുടെ നാശത്തിനും കാരണമായി.
എന്നാല്‍ മഹാബലിയുടെ മുന്നില്‍ ഭിക്ഷയാചിക്കുന്ന വിഷ്ണുവിനെയാണ് വാമനാവതാരത്തില്‍ നാം കാണുന്നത്. അതാണ് മഹാബലിയുടെ മാഹാത്മ്യവും. വാമനജയന്തി ഓണാഘോഷമായി നടത്തുമ്പോഴും ഭക്തപ്രിയനേക്കാളുപരി ഭക്തനെ പ്രധാനിയായി കാണുന്നതിന്റെ കാരണവും ഇതത്രെ!
--------
ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു . അതിനാദ്യം ഓണത്തെ കുറിച്ചും , മഹാബലിയെ കുറിച്ചും , വാമനനെ കുറിച്ചും നമ്മളറിയണം . എങ്കിലേ അടുത്ത തലമുറയിലേക്ക് അത് പകരാന്‍ കഴിയൂ . അല്ലാത്തപക്ഷം ' വാമനനെ സവര്‍ണ്ണനെന്നും മഹാബലിയെ അവര്‍ണ്ണനെന്നും പറയുന്ന കുബുദ്ധികളുടെ ജല്പനങ്ങള്‍ കേട്ട് നമ്മിലും സംശയങ്ങള്‍ ഉടലെടുത്തേക്കാം .
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്പെഷ്യൽ താങ്ക്സ് Lenin Edayoor
10 Comments
Comments
Manikandan Vimal ippo manasilaylle ee panneende monmare hindukkale matha padanathe ethirkkunnathe ivanmare parayunnathe mathram ariyunnavndaduthe ithokke nadakkoo
Soorsj K "ജ്ഞാനികൾക്കു അറിവ് അനുഗ്രഹവും
വിഡ്ഢികൾക്കു അറിവ് ശത്രുവും ആകുന്നു ..
വിഡ്ഢികൾ ജ്ഞാനമാർഗം തടയുകയും തകർക്കാൻ ശ്രമിക്കുകയും ജ്ഞാനികളെ പരിഹസിക്കുകയും ചെയ്യും .....See More
LikeReply713 hrs
Parkar Kt Very good excellent add all the best & keep itup
LikeReply113 hrs
Jayachandran Singer orupadu samsayangalkkulla marupadiyaanu ee post..Thanks ...
LikeReply111 hrs
Vineesh Cheenikkal ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു .
LikeReply610 hrs
Raveendran Ambalavally Eniyum mansilayillengil poyi chakan parayam pore..
Sanjay Panoor maveli nadu vanidumkalam....sangimaar..poyyenmmmarr...arumillaaaa
Sanjay Panoor kittendathukittiyaleeee..chilarkku...thonnendathu..thonnuuuu...shame
Sreejith Radhakrishnapillai Vivaramilayma thettalallo. Innu tv yil achuthanathan kodiyeriyokke paranjathu kettal manasilakum avarude knowledge maveliyepatti.