ഉണ്ണി കൊടുങ്ങല്ലൂര്‍
ഉറിയിൽ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷയൊരുക്കുന്ന സൈനികൻ.
ഉറി ഭീകരാക്രമണം: അപലപിച്ചു ലോകരാഷ്ട്രങ്ങൾ; പാക്കിസ്ഥാനെതിരെ റഷ്യയും ഫ്രാൻസും
ന്യൂഡൽഹി∙ ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജർമനി, ജപ്പാൻ, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെ വിമർശിച്ച് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു കൂടുതൽ ഊർജം പകരും. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ കശ്മീർ വിഷയം പാക്കിസ്ഥാൻ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണു ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങളെത്തിയത്. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം പുറത്തുവിട്ടത്.
പാക്കിസ്ഥാന്റെയും അവിടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെയും പേരെടുത്തു പറഞ്ഞാണ് റഷ്യ ആക്രമണത്തെ അപലപിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് ആക്രമണമെന്നു പറഞ്ഞ ഫ്രാൻസ് ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും അറിയിച്ചു. അതേസമയം, പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും എതിർക്കുന്നതയും ഉറി ആക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു.
ഒരു രാജ്യത്തിന്റെയും മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പാക്കിസ്ഥാന്റെ പേരെടുത്തുപറയാതെ ജർമനി അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നു വ്യക്തമാക്കിയ ജർമനി തങ്ങളുടെ രാജ്യത്തുനിന്നു ഭീകരവാദത്തെ തുടച്ചുനീക്കാൻ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെ വിമർശിച്ച് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു കൂടുതൽ ഊർജം പകരും. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ കശ്മീർ വിഷയം പാക്കിസ്ഥാൻ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണു ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങളെത്തിയത്. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം പുറത്തുവിട്ടത്.
പാക്കിസ്ഥാന്റെയും അവിടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെയും പേരെടുത്തു പറഞ്ഞാണ് റഷ്യ ആക്രമണത്തെ അപലപിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് ആക്രമണമെന്നു പറഞ്ഞ ഫ്രാൻസ് ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും അറിയിച്ചു. അതേസമയം, പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും എതിർക്കുന്നതയും ഉറി ആക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു.
ഒരു രാജ്യത്തിന്റെയും മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പാക്കിസ്ഥാന്റെ പേരെടുത്തുപറയാതെ ജർമനി അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നു വ്യക്തമാക്കിയ ജർമനി തങ്ങളുടെ രാജ്യത്തുനിന്നു ഭീകരവാദത്തെ തുടച്ചുനീക്കാൻ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment