Showing posts with label പ്രപഞ്ച രഹസ്യങ്ങള്‍. Show all posts
Showing posts with label പ്രപഞ്ച രഹസ്യങ്ങള്‍. Show all posts

Wednesday, 18 April 2018

ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം

ഉണ്ണി കൊടുങ്ങല്ലൂര്‍



ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം ക്യാമറ ലെന്‍സുകള്‍, സെല്‍ഫോണ്‍ സ്‌ക്രീനുകള്‍, സൂപ്പര്‍ കണ്ടക...

Read more at: http://www.mathrubhumi.com/technology/tech-plus/mud-in-this-small-japanese-island-could-change-the-global-economy-1.2747268

Monday, 6 March 2017

മഴപെയ്യിക്കുവാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
    ഗുരുവൈഖരി added a new video.
    മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!
    കാണുക, ഷെയര്‍ ചെയ്യുക...! ഗുരു ചരണം ശരണം...!
    മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, ക...ുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന്

Tuesday, 21 February 2017

മുളക്കാത്ത വിത്തും മുളക്കും ഈ മാന്ത്രിക വിദ്യയാലേ

ഉണ്ണി കൊടുങ്ങല്ലൂര്‍‎Saji Sebastian‎ to Krishi(Agriculture)
4 hrs ·
എത്ര മുളയ്ക്കാത്ത വിത്തും മുളയ്ക്കും
അതിനുള്ള സാധനങ്ങൾ ഒരു ലിറ്റർ വെളളം,

Thursday, 19 January 2017

ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം' ജി.അരുണ്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം'


125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്

പത്ത് പുത്രന്‍മാര്‍ക്ക് തുല്യമായിട്ടാണ് ഒരു വൃക്ഷത്തെ നമ്മള്‍ കരുതുന്നത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചുമാണ് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നത്. മനുഷ്യന് ആയുര്‍വേദ ചികിത്സ എന്നതുപോലെ തന്നെ വൃക്ഷങ്ങള്‍ക്കും ചികിത്സ നടത്തുവാന്‍ നടത്തുവാന്‍ കഴിയും.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് വൃക്ഷായുര്‍വേദം. ഇത്തരത്തിലുള്ള ചികിത്സ നടത്തുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് കഴിയുന്നതാണ്.  50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കേരളത്തില്‍ വൃക്ഷായുര്‍വേദ ചികിത്സ നടത്തിയിരുന്നു എന്നാല്‍ പിന്നീട് ഈ ചികിത്സാ രീതി നിന്നു പോകുകയായിരുന്നു.
എന്നാല്‍ ഈ ചികിത്സാരീതിക്ക് പുനര്‍ ജീവന്‍ നല്‍കുവനുള്ള ശ്രമത്തിലാണ് അദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ കെ ബിനു. വൃക്ഷ ചികിത്സയുടെ പ്രധാന്യം മനസ്സിലാക്കി അദ്ദേഹം വൃക്ഷ മുത്തശ്ശിമാര്‍ക്ക് പുതുജീവന്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി തൊടുപുഴയില്‍ 125 വര്‍ഷം പഴക്കമുള്ള നെല്ലിമരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആയുര്‍വേദ ചികിത്സ നടത്തി.
വൃക്ഷായുര്‍വേദ ചികിത്സ തിരിച്ച് കൊണ്ടുവരുന്നതിലൂടെ പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് കെ.ബിനു പറഞ്ഞു. നമ്മുടെ പൂര്‍വ്വികര്‍ നടത്തിവന്നിരുന്ന ഈ ചികിത്സ രീതി പ്രകൃതിയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കും. കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ധന്വന്തരി വൈദ്യശാലയുടെ കുടുംബവീട്ടില്‍ നില്‍ക്കുന്ന നെല്ലിമരത്തിനാണ് വൃക്ഷായുര്‍വേദ പ്രകാരം ചികിത്സ നടത്തിയത്. പ്രായം കൂടിയതിനെ തുടര്‍ന്ന് മരത്തിന്റെ വേരും ശിഖരങ്ങളും ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയില്‍ എത്തിയിരുന്നു. 125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള ഈ വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്. മനുഷ്യനെ ചികിത്സിക്കുന്ന അതേ രീതിയില്‍ തന്നെയാണ് വൃക്ഷായുര്‍വേദത്തിലും ചികിത്സ നടത്തുന്നത്.
വ്യക്ഷ ചികിത്സയ്ക്കായി പശുവിന്റെ പാല്‍, ചിതല്‍പുറ്റ്, വയലിലെ മണ്ണ്, കദളി പഴം, എള്ള്, തേന്‍, നെയ്യ് എന്നിവയാണ് ഔഷധകൂട്ടുകള്‍. ഈ കൂട്ടുകള്‍ വെള്ളം ചേര്‍ക്കാതെ കുഴച്ചെടുത്ത് മരത്തിന്റെ കേടുവന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. തേച്ച് പിടിപ്പിച്ച ശേഷം ആ ഭാഗം തുണി കൊണ്ട് കെട്ടിവെക്കുന്നു. കെട്ടിവെച്ച ഭാഗത്ത് ദിവസവും നനച്ചു കൊടുക്കുകയും വേണം.  ഇത്തരത്തില്‍ വൃക്ഷത്തിന് ചികിത്സ നടത്തുമ്പോള്‍ വൃക്ഷത്തിലെ ചെറുജീവികള്‍ക്ക് ആഹാരം നല്‍കിയ ശേഷമായിരുന്നു ചികിത്സ നടത്തിയത്. ചരകസംഹിതകളിലുള്‍പ്പെടെ പ്രതിപാദിക്കുന്ന ചികിത്സരീതിയാണ് വൃക്ഷായുര്‍വേദം. ആറ് മാസം കൊണ്ട് വൃക്ഷങ്ങള്‍ക്ക് ആരോഗ്യം തിരികെ ലഭിക്കും.
ബിനുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലെ പ്ലാവിന് ചികിത്സ നടത്തിയിരുന്നു. ഇടിവെട്ട് എറ്റതിനെ തുടര്‍ന്നാണ് ചികിത്സ നടത്തിയത്.  ചെറുക്കടവ് എല്‍, പി സ്‌കൂളിലെ 156 വര്‍ഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനും ഇത്തരത്തില്‍ ചികിത്സ നടത്തിയിരുന്നു. വനനശീകരണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാന്‍ ബിനു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാണ്. 

Sunday, 8 January 2017

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍


ചെറിയ കാര്യങ്ങളില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയും
Published: Jan 8, 2017, 12:23 PM IST

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍
1. ശുദ്ധവായു വീടിനകത്തേക്ക്
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും.
 2.വീട്ടില്‍ സുഗന്ധം നിറയട്ടെ
നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി പമ്പകടക്കും.
3.കേടായ വസ്തുക്കള്‍ പുറത്തേക്ക്
കാല്‍ ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.
4.വീടിന് അടുക്കും ചിട്ടയും

വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍  നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍  കാരണമാകും. വീട്ടില്‍ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.
5. വീട്ടില്‍ ഒരു മണി
വീട്ടില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഒരു മണികെട്ടിതൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
6. ചുമരുകള്‍ക്ക് മഞ്ഞ നിറം 

നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
7. വീട്ടില്‍ ഉപ്പ് 

വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8.വീട് എന്നാല്‍ വൃത്തി

വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
 9.വീട് നിറയെ ജാലകങ്ങള്‍

വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്.  ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
10. വീട്ടില്‍ പ്രകൃതിനിറയട്ടെ

പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..

Tuesday, 3 January 2017

ലോകത്തിലെ ഒന്നാമത്തെ അത്ഭുതം

ഉണ്ണി കൊടുങ്ങല്ലൂര്‍
പ്രണയമാണ് യാത്രയോട് added 7 new photos to the album: അജന്ത എന്ന മഹാത്ഭുദം — at Ajantha Ellora Caves.
അജന്ത എന്ന മഹാത്ഭുദം
By: Vrinda Prasad
ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
ഇല്ല അല്ലെ.???
എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ഛയമാക്കി മാറ്റിയ കഥ പറയാനുണ്ട്
*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*
മഹാരാഷ്ട്രയിലെ ഔരങ്ങബാദിനടുത്തു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്.
ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുതങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത്പോലും വരില്ല എന്നതാണ് സത്യം.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*
ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നി൪മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.
ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.
*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*
*ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*
*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*
*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.
*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.
*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*
*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*
*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*
*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*

Wednesday, 28 December 2016

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചുള്ള മതിയായ അവബോധം സൃഷ്ടിക്കുന്നതിനായി ഉപഭോക്തൃ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിളിന്‍റെ ക്യാംപയിന്‍. ഓണ്‍ലൈനില്‍ എങ്ങനെ പരമാവധി സുരക്ഷ നേടാമെന്ന വിഷയത്തെ കുറിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആവിഷ്കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റർനെറ്റ് സുരക്ഷ, ബന്ധപ്പെട്ട ‍ഡിജിറ്റൽ പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവരുമ്പോള്‍ ഇന്‍റര്‍നെറ്റ് സുരക്ഷിതത്വമെന്നത് ദൈനംദിന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണെന്ന് ഗൂഗിൾ ഇന്ത്യ വക്താവ് ചേതന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലുള്ള ക്യാംപയിനുകള്‍ മാറ്റമില്ലാതെ തുടരും. വെബിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ കൂടിക്കൂടി വരികയാണ്.
പങ്കാളികളായ മറ്റു ഏജന്‍സികള്‍ക്കൊപ്പം ' ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. 'ട്രെയിൻ ദി ട്രെയിനർ' മോഡലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 250 ഉപഭോക്തൃ സംഘടനകള്‍ അടക്കം 500 പേരായിരിക്കും പങ്കെടുക്കുക.
പിന്നീട് ഈ ട്രെയിനര്‍മാര്‍ കൂടുതല്‍ പേരെ പരിശീലിപ്പിക്കും. 2017 ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെമ്പാടുമുള്ള ഏകദേശം 1,200 ഉപഭോക്തൃ സംഘടനകളില്‍ ഈ ക്യാംപയിനിന്‍റെ ഭാഗമായി പരിപാടികള്‍ നടത്തും. 

Thursday, 15 December 2016

വിറകു കത്തിച്ചാൽ മൊബൈല്‍ ചാര്‍ജു ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍
ആദിത്യ ചന്ദ്ര പ്രശാന്ത്
ആദിത്യ ചന്ദ്ര പ്രശാന്ത്

വിറകു കത്തിച്ചാൽ, കറണ്ടടിക്കും !

വിറകു കൂട്ടിയിട്ടു കത്തിച്ചാൽ എന്തുകിട്ടും? ചൂടുകിട്ടും എന്നാണ് ഒട്ടുമിക്ക കുട്ടികളും പറയുക. എന്നാൽ വിറകു കത്തിച്ചാൽ വൈദ്യുതി കിട്ടും എന്നാണു ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ ചന്ദ്ര പ്രശാന്ത് പറയുന്നത്. തമാശ പറയുകയല്ല ഈ കൊച്ചുകൂട്ടുകാരൻ. വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വിറകടുപ്പിനു രൂപം നൽകി അതുമായി ഡൽഹിയിൽ നടന്ന ദേശീയ ഇൻസ്പയർ അവാർഡ് പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്തു. ആദിത്യയുടെ വിറകടുപ്പിനു പേറ്റന്റ് ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ നിന്നു പ്രദർശനത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ ഒരാളാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. 1400 വിദ്യാർഥികൾ പങ്കെടുത്ത പ്രദർശനത്തിൽ അവസാന അറുപതുപേരിൽ ആദിത്യയുടെ കണ്ടുപിടിത്തവുമുണ്ട്. ജനുവരിയിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഇന്നൊവേഷൻസ് പ്രദർശനത്തിലേക്കും ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. മാർച്ച് നാലു മുതൽ പത്തുവരെയാണു പ്രദർശനം. മാർച്ച് നാലിനു രാഷ്ട്രപതിയോടൊപ്പം രാത്രിഭക്ഷണം കഴിക്കാനും ആദിത്യയ്ക്കു ക്ഷണമുണ്ട്. ഹരിപ്പാട് വെട്ടുകുളഞ്ഞിയിൽ ഗ്രീഷ്മയിൽ എസ്.ആർ. പ്രശാന്ത്കുമാറിന്റെയും രാജി പ്രശാന്തിന്റെയും മകനാണ് ആദിത്യ ചന്ദ്ര പ്രശാന്ത്.
ദേശീയതലത്തിൽ മികച്ച കണ്ടുപിടിത്തമായി അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ആദിത്യയ്ക്കു പറയാൻ മറ്റൊരു കഥയുണ്ട്. സർക്കാർ സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണു ദേശീയതലത്തിലേക്കുള്ള ആദിത്യയുടെ വളർച്ച. ഹരിപ്പാട് ഉപജില്ലാ ശാസ്ത്രമേളയിലാണു പ്രവർത്തനമാതൃക വിഭാഗത്തിൽ ആദിത്യ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിറകടുപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാൽ വിധി നിർണയ സമയത്തു നിഷ്കരുണം തള്ളിക്കളഞ്ഞു. തനിക്കു കിട്ടിയ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടാൻ ആദിത്യ തയാറായിരുന്നില്ല. അപ്പീൽ നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തപ്പോൾ രണ്ടാം സ്ഥാനം ലഭിച്ച ആദിത്യയെ സംസ്ഥാന മത്സരത്തിൽ കാത്തിരുന്നത് ഒന്നാം സ്ഥാനമായിരുന്നു.
വന്യജീവി ഫൊട്ടോഗ്രഫിയെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛൻ എസ്.ആർ.പ്രശാന്ത്കുമാറിനൊപ്പം കാട്ടിലേക്കു സ്ഥിരം യാത്ര പോകാറുണ്ട് ആദിത്യ. അത്തരം യാത്രകളാണു വിറകടുപ്പിൽ നിന്നു വൈദ്യുതി എന്ന ആശയത്തെക്കുറിച്ചു ചിന്തിക്കാനുള്ള കാരണം. രണ്ടോ മൂന്നോ ദിവസം കാടിനുള്ളിൽ താമസിക്കുമ്പോൾ മൊബൈൽ ഫോണിലെ ചാർജ് തീരും. രാത്രി കാടിനുള്ളിൽ ചുള്ളിക്കമ്പൊക്കെ കൂട്ടിയിട്ടു കത്തിച്ചു തീകായുമ്പോൾ എന്തുകൊണ്ട് ഇതിൽ നിന്നു വൈദ്യുതി ഉണ്ടാക്കിക്കൂടാ എന്നായിരുന്നു ആദിത്യ ചിന്തിച്ചത്.
നാലു വർഷത്തോളമായി അച്ഛനൊപ്പം ക്യാമറയുമായുള്ള യാത്രയിലാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞു സോണിയുടെ നെക്സ് സീരീസിലുള്ള മിറർലെസ് ക്യാമറയും പ്രശാന്ത്കുമാർ മകനു വാങ്ങിക്കൊടുത്തിട്ടുണ്ട്.
ശാസ്ത്രവും യാത്രകളും ഫൊട്ടോഗ്രഫിയുമൊക്കെയായുള്ള ആദിത്യയുടെ വ്യത്യസ്ത യാത്രകൾക്കു കരുത്തുമായി തൊട്ടുപിറകെ അനിയൻ അതുൽചന്ദ്ര പ്രശാന്തും അനിയത്തി പാർവതി ചന്ദ്ര പ്രശാന്തുമുണ്ട്. കൂടെ പിന്തുണയും കരുത്തുമായി അമ്മൂമ്മ രത്നമ്മയും.
∙ കത്തിച്ചാൽ കറണ്ടടിക്കുന്ന വിറകടുപ്പ്; ആദിത്യ പറയുന്നു
വിറക് വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തി, കാർബണും പുകയും ചാരവും വളരെ കുറച്ചാണ് ആഹാരം പാചകം ചെയ്യുന്നതോടൊപ്പം വൈദ്യുതിയും ഉൽപാദിപ്പിക്കുക. പാഴായിപ്പോകുന്ന താപോർജമാണു വൈദ്യുതിയാകുന്നത്. ഈ വൈദ്യുതി ഉപയോഗിച്ചു വെളിച്ചം നൽകാനും ലഘു ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈൽ ഫോൺ, മ്യൂസിക്ക്/വിഡിയോ പ്ലെയർ, വയർലെസ് സെറ്റുകൾ തുടങ്ങിയവ ചാർജ് ചെയ്യാൻ കഴിയുന്നതും കൊണ്ടു നടക്കാവുന്നതുമായ അടുപ്പാണു ഞാൻ രൂപകൽപന ചെയ്തത്. മൂന്നു കല്ലുകൾ ചേർത്തു തയാറാക്കുന്ന അടുപ്പിനെ അപേക്ഷിച്ച് 90% വരെ വിറക് ലാഭിക്കാനും പുറന്തള്ളുന്ന കാർബൺ അളവ് 70% കുറയ്ക്കാനും ഈ അടുപ്പിനു കഴിയും.
ആദിത്യ ചന്ദ്ര പ്രശാന്ത് ഡൽഹിയിൽ സയൻസ് ഇൻസ്പയര്‍ പ്രദർശന വേദിയിൽ.
∙ രൂപകൽപന
വിപണിയിൽ ലഭ്യമായ വിറകടുപ്പുകളുടെ കുറവുകൾ പഠിച്ചശേഷമാണ് ഈ അടുപ്പ് രൂപപ്പെടുത്തിയത്. ദീർഘകാല ഉപയോഗം ഉറപ്പു വരുത്തുന്നതിനായി മേൽത്തരം സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഈ അടുപ്പ് നിർമിച്ചത്. മൂന്നു പാളികളായാണ് ഇതിന്റെ നിർമാണം. പുറംപാളി യാത്രയിൽ കൂടെ കരുതാൻ പാകത്തിനു കൈപ്പിടി ഘടിപ്പിച്ചതാണ്. അതിന്റെ ചുവട്ടിൽ നിലത്ത് ഉറപ്പിച്ചു നിർത്താൻ അനുയോജ്യമായ മൂന്നു കാലുകളുണ്ട്. ചുവട്ടിൽ, പുറത്തെ വായുവിനെ നിയന്ത്രിതമായി ഉള്ളിലെത്തിച്ചു ജ്വലനം കൂട്ടാൻ സഹായകമായ സുഷിരങ്ങൾ നൽകി പുറത്തു നിന്നു നീക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ചൂട് കൃത്യമായി പാത്രത്തിൽ എല്ലായിടത്തും എത്തുവാൻ പാകത്തിനു പരന്ന പാത്രം താങ്ങി സ്റ്റെയിൻലെസ് സ്റ്റീലിൽ തയാറാക്കി.
ചെറുതാക്കിയ നുറുങ്ങ് വിറക് കഷണങ്ങളാണ് അടുപ്പിൽ ഉപയോഗിക്കുക. മൂന്നു പാളികൾ ഉള്ളതിൽ വിറക് നിക്ഷേപിക്കുന്ന ഉൾപ്പാളിയുടെ മുകളറ്റം മാത്രമാണു തുറന്നത്. പുറമ്പാളിയും മദ്ധ്യപാളിയും ഉൾപ്പാളിയുടെ പുറവും ചേർത്തു മുകളറ്റം കൂട്ടിയടച്ചിരിക്കുന്നു. തുറക്കാവുന്ന അടപ്പിന്റെ മുകളിലാണു പാത്രം താങ്ങി ഉറപ്പിച്ചിരിക്കുന്നത്. മദ്ധ്യപാളിയുടെ കീഴറ്റം തുറന്നതും വശങ്ങളിൽ മൂന്നു നിര സുഷിരങ്ങൾ ഉള്ളവയുമാണ്. അടുപ്പിനുള്ളിൽ വായു സഞ്ചാരം കൂട്ടാൻ ഇതു സഹായിക്കും. നടുവിലെ പാളിയുടെ ചുവടറ്റം വലക്കണ്ണികൾ പോലെ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാണ്.
ഇതാണ് അടുപ്പിൽ ഉപയോഗിക്കുന്ന വിറക് കഷണങ്ങളെ താങ്ങി നിർത്തുന്നത്. ഉൾപ്പാളിയുടെ ചുവരുകളും സുഷിരങ്ങൾ നിറഞ്ഞതാണ്. ഉൾപ്പാളിയുടെയും മദ്ധ്യപാളിയുടെയും ചുവടറ്റം തുറന്നിരിക്കുന്നത് ഏതാണ്ട് പൂർണമായി തന്നെ വിറക് കത്തിത്തീരാൻ സഹായിക്കുന്നതോടൊപ്പം അവശേഷിക്കുന്ന വളരെക്കുറവ് ചാരം താഴെത്തട്ടിലെ പുറം ചട്ടയ്ക്കുള്ളിൽ സംഭരിക്കുവാനും കഴിയുന്നു.
അടുപ്പിന്റെ കൈപ്പിടിക്ക് എതിർ ഭാഗത്തായി പുറം പാളിയിലാണു വൈദ്യുതി ഉൽപാദിപ്പിക്കാനും നിയന്ത്രിതമായി വൈദ്യുതി പുറത്തേക്ക് ആവശ്യാനുസരണം നൽകുവാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഈ അറയ്ക്കുള്ളിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയും പുറത്തേക്കു നൽകുകയും ചെയ്യുന്നു.
∙ അടിസ്ഥാന സാങ്കേതിക വിദ്യ
തെർമോ ഇലക്ട്രിക് എഫക്റ്റിലെ സീബെക് എഫക്റ്റ് എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ വൈദ്യുതോൽപാദനത്തിന് ആശ്രയിച്ചിരിക്കുന്നത്. രണ്ടു മൂലകങ്ങൾ കൊണ്ടു നിർമിച്ച ഒരു മോഡ്യൂൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ബിസ്മുത്ത് ടെലുറൈഡ് - ലെഡ് ടെലുറൈഡ് സംയുക്തങ്ങൾ കൊണ്ടു നിർമിച്ചു സിലിക്കോൺ പാളികളാൽ ഇരുപുറവും അടച്ച നിർമിതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏതാണ്ട് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം മണിക്കൂർ വരെ കേടുവരാതെ പ്രവർത്തിക്കാൻ കഴിയുന്ന സുദീർഘമായ ശേഷിയാണ് ഇവയ്ക്കുള്ളതെന്നതു കൊണ്ടു ദീർഘകാലം കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്നതാണു വൈദ്യുതി ഉൽപാദിപ്പിക്കാനായി ഇവിടെ ഉപയോഗപ്പെടുത്തുന്ന മോഡ്യൂൾ. ഗ്രാഫൈറ്റ് പാളികൾ കൊണ്ടു പൊതിഞ്ഞിരിക്കുന്നതിനാൽ ഉയർന്ന താപനിലയെയും അതിജീവിക്കുവാൻ ഇവയ്ക്കു കഴിയും.
അടുപ്പിന്റെ മദ്ധ്യപാളിയുടെ ചുവരിലും പുറംപാളിയുടെ ചുവരിലുമായി നിർമിച്ച വിടവിൽ താപത്തെ ആഗിരണം ചെയ്തു വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയിൽ എത്തിക്കാനായി മേൽത്തരം അലൂമിനിയം സംയുക്തം കൊണ്ടു നിർമിച്ച ചാലകം ഉപയോഗിക്കുന്നു. ഈ ചാലകത്തിന്റെ ഒരറ്റം മോഡ്യൂളിന്റെ ചൂട് നൽകുന്നതാണ്. തണുപ്പ് നൽകുന്ന മറ്റേയറ്റം പുറത്തേക്കു തിരിച്ചു പിടിപ്പിച്ചിരിക്കുന്ന ഒരു ചാലകവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോഡ്യൂളിനെ തണുപ്പിക്കാൻ ഈ ചാലകം ഉപയോഗപ്പെടുത്തുന്നു. ഇതും മേൽത്തരം അലുമിനിയം സംയുക്തം കൊണ്ടു നിർമിച്ചതാണ്. ഇതിന്റെ പുറം ഭാഗം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയുടെ പുറംചുവരിൽ നിർമിച്ച ഒരു ദ്വാരത്തിലേക്കു തുറന്നിരിക്കുന്നു. ഈ ദ്വാരത്തിൽ കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബ്രഷ് രഹിത ഇലക്ട്രിക് ഫാൻ ഘടിപ്പിച്ചിട്ടുണ്ട്.
∙ പ്രവർത്തനം
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശമുള്ള വായുവിനെ ഫാൻ മുഖേന പുറത്തെ ചാലകത്തിൽ എത്തിക്കുന്നു. മോഡ്യൂളിൽ നിന്നു ചൂടിനെ ആഗിരണം ചെയ്യുന്ന ചാലകം ചൂടായിരിക്കുമ്പോൾ പുറത്തു നിന്നും എത്തുന്ന ഈർപ്പം കലർന്ന വായു ആ ചൂടിനെ കുറയ്ക്കുകയും അടുപ്പിന്റെ ഉൾപ്പാളിയുടെ മൂന്നിൽ രണ്ടു ഭാഗം മുകളിലായി പുറം പാളിയിൽ നിന്നു മദ്ധ്യപാളി കടന്ന് ഉൾപ്പാളിയിലൂടെ ഉൾപ്പാളിയുടെ മദ്ധ്യഭാഗം വരെയെത്തുന്ന രീതിയിൽ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പിലൂടെ അടുപ്പിനുള്ളിലെത്തുകയും ചെയ്യുന്നു. ഉള്ളിലെ ചൂടിൽ ഈ വായു ചൂടാകുകയും ഈർപ്പരഹിതമായി ഉള്ളിലെത്തുകയും ചെയ്യും.
പൈപ്പിന്റെ ഉള്ളറ്റം താഴോട്ടു വളച്ചാണു നൽകിയിട്ടുള്ളത്. ഇത് അടുപ്പിനുള്ളിലേക്കു വായുവിനെ കടത്തിവിടുകയും ജ്വലനം വർധിപ്പിക്കുകയും ചെയ്യുന്നു. അടുപ്പിനുള്ളിലെ വായു ചൂടായി മുകളിലേക്ക് ഉയരുമ്പോൾ മുകളിൽ നിന്നും പൈപ്പിലൂടെയെത്തുന്ന അത്രത്തോളം ചൂടില്ലാത്ത വായു താഴേക്കു വരാനുള്ള ശ്രമം നടത്തും. ഇത് അടുപ്പിനുള്ളിൽ വായുസഞ്ചാരം ചാക്രികമാക്കും. ചാക്രികമായ വായു സഞ്ചാരം മദ്ധ്യപാളിയിലെ ദ്വാരങ്ങൾ വഴി രണ്ടു നിര ചാക്രിക വായു സഞ്ചാരങ്ങളാണു സൃഷ്ടിക്കുക. ചൂട് കൂട്ടുവാനും പൂർണമായി ജ്വാല ഉയർന്നു പൊങ്ങാതെ ഒരേ നിരപ്പിൽ മുകളിലെ പാത്രത്തിന്റെ ചുവടറ്റത്തു പരക്കെ നൽകുവാനും ഇതു സഹായിക്കും.
ഉള്ളിലെ ചൂടു മോഡ്യൂളിന്റെ അകവശത്തെത്തുമ്പോൾ മോഡ്യൂളിന്റെ പുറവശത്തു സ്ഥാപിച്ച ചാലകം തണുത്തിരിക്കുകയാകും. താപവ്യതിയാനം ഉണ്ടാകുന്നതോടെ വൈദ്യുതി ലഭിച്ചു തുടങ്ങുകയും ചെയ്യും. അതോടെ ഫാൻ പ്രവർത്തിക്കാൻ ആരംഭിക്കും. പിന്നീടു തണുപ്പിക്കൽ പ്രക്രിയ എളുപ്പമാക്കാനും ഉള്ളിലെ ചൂട് കൂട്ടാനും ജ്വലനം അനായാസമാക്കാനും ഫാൻ നൽകുന്ന വായുവിന്റെ തള്ളലിനാകും. അതോടെ വൈദ്യുതിയുടെ ലഭ്യത ഉയർന്ന തോതിൽ പുറത്തേക്കു ലഭിക്കാൻ തുടങ്ങും.
വൈദ്യുതിയെ ആവശ്യാനുസരണം ക്രമീകരിച്ച് ഉപയോഗിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ സഹായിക്കും. മൊബൈൽ ഫോൺ, മ്യൂസിക് / വിഡിയോ പ്ലെയർ മുതലായവയ്ക്കാവശ്യമായ അഞ്ച് വോൾട്ട് വൈദ്യുതി യുഎസ്ബി പോർട്ട് വഴിയും വെളിച്ചത്തിനാവശ്യമായ ആറ് / പന്ത്രണ്ട് വോൾട്ട് പവർ പോയിന്റിലൂടെയും പുറത്തേക്കു നൽകുന്നു.
∙ വിപണിയിലേക്ക്
വൈദ്യുതി ലഭ്യതയില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ് ഈ അടുപ്പ്. ഇതിനോടകം തന്നെ പല തവണ രൂപമാറ്റം വരുത്തലുകൾ നടത്തിയാണ് അടുപ്പിനു രൂപം നൽകിയത്. പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു പൂർണ സജ്ജമായ ഒരു ഉൽപന്നം വിപണിയിലെത്തിക്കാനുമാണു ശ്രമം. ഏതാണ്ട് 3,600 രൂപയിൽ താഴെ ചെലവിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ കഴിയുമെന്നാണു കരുതുന്നത്. പാരമ്പര്യേതര ഊർജ വകുപ്പിന്റെയും മറ്റും സബ്സിഡി ആനുകൂല്യങ്ങൾ നേടാനും ഇതു പര്യാപ്തമാണ്. അങ്ങനെയെങ്കിൽ ചെലവ് കുറയ്ക്കുവാനും അതു ഉപഭോക്താക്കളിൽ എത്തിക്കുവാനും കഴിയും. അങ്ങനെയെങ്കിൽ രണ്ടായിരത്തി ഇരുനൂറു രൂപയ്ക്കടുത്തു വിലയിൽ ഉപഭോക്താവിനു സ്വന്തമാക്കാൻ സാധിക്കും.

കാലദോഷം

ഉണ്ണി കൊടുങ്ങല്ലൂര്‍
കൊച്ചി ഗോശ്രീ– ചത്യാത്ത് റോഡിലെ പ്രഭാത ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
കൊച്ചി ഗോശ്രീ– ചത്യാത്ത് റോഡിലെ പ്രഭാത ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കാലദോഷം: ഇതെന്തൊരു കാലാവസ്ഥ

കൊച്ചി ∙ തണുത്തുവിറയ്ക്കാൻ മൂന്നാറിലേക്കൊന്നും വണ്ടിപിടിക്കേണ്ട, നമ്മുടെ കൊച്ചിയിലും എത്തി കൊടും തണുപ്പ്. കാലം തെറ്റിയെത്തിയാണെന്നു മാത്രം.നവംബർ, ഡിസംബർ മാസങ്ങളിൽ മൂന്നാറിലെ വൈകുന്നേരത്തെ അന്തരീക്ഷ താപനില ശരാശരി 20 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ നവംബറിൽ ഒരു ദിവസം കൊച്ചിയിലും വൈകുന്നേരം അതായിരുന്നു താപനില. രാവിലെ തണുത്തുറയുന്ന കൊച്ചി ഉച്ചയോടെ ചുട്ടുപൊള്ളുന്നു. ഇതൊന്നും മുൻപുണ്ടായിരുന്നതല്ല.45 വർഷത്തെ കൊച്ചിയിലെ കാലാവസ്ഥ വിലയിരുത്തിയ ശാസ്ത്രഞ്ജർ പറയുന്നത് ഇതാണ്, കൊച്ചിയും ചൂടാവുന്നു. ഇക്കാലയളവിൽ കൊച്ചിയുടെ ഏറ്റവും കുറഞ്ഞ പകൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചു. സമുദ്രോപരിതലത്തിലെ താപനിലയിലും അതേ വർധന കാണുന്നു.
രാവിലെ 20 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉച്ചയാകുമ്പോൾ 32 ഡിഗ്രി സെൽഷ്യസിലെത്തുന്ന നാട്ടിൽ ഇതുകൊണ്ട് എന്തു കുഴപ്പമെന്നു ചോദ്യം വന്നേക്കാം.രാവിലെ 20 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉച്ചയ്ക്കു 32 ഡിഗ്രി ആയാലും അടുത്ത ദിവസം രാവിലെ 20 ഡിഗ്രിസെൽഷ്യസിലേക്കു തന്നെ മടങ്ങിപ്പോകുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാൽ കാലാവസ്ഥാ വ്യതിയാനം അങ്ങനെയല്ല. പകൽ താപനില അപ്പോൾ 32ൽ നിന്നു 35–ലേക്കാണ് ഉയരുന്നത്. ചൂടിൽ മാത്രമല്ല, കൊച്ചിയെ സർവതലത്തിലും ബാധിക്കുന്നതാവും ഇൗ മാറ്റം. ഒരുപക്ഷേ, കൊച്ചിയെ ഇല്ലാതാക്കുന്നതും.ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാ ദോഷങ്ങളും കൊച്ചിയെയും ബാധിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യമായ പഠനങ്ങളൊന്നും കൊച്ചിയെ സംബന്ധിച്ച് ഉണ്ടായിട്ടില്ലെങ്കിലും ഇതുവരെ നടത്തിയ പഠനങ്ങളിൽ നിന്നു ചില ഞെട്ടിക്കുന്ന വസ്തുതകൾ മനസ്സിലാക്കാം.  അന്തരീക്ഷ താപനിലയിലെ വർധന ഇതേപടി തുടർന്നാൽ 2050 ആകുമ്പോഴേക്കും കടൽ വെള്ളത്തിന്റെ ഉപരിതല ഉൗഷ്മാവ് 0.5 ഡിഗ്രി സെൽഷ്യസ് ഉയരും. 2100 ആവുമ്പോഴേക്കും കൊച്ചിയിലെ സമുദ്രോപരിതലത്തിന്റെ നിരപ്പ് ഒരു മീറ്ററെങ്കിലും ഉയരും. കരയും കടലും തമ്മിലുള്ള ഉയര വ്യത്യാസം കൊച്ചിയുടെ ഏതാണ്ടു പകുതിയിലേറെ സ്ഥലത്ത് ഒരു മീറ്ററിൽ താഴെയാണെന്നറിയുമ്പോൾ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ മുറ്റത്താണെന്നു മനസ്സിലാക്കാം.
സ്വഭാവം മാറുന്ന മഴ കേരളത്തിലെ മഴയ്ക്കു താളമുണ്ട്. മുഖം കറുപ്പിച്ച് കർക്കടകം പെയ്യാനിറങ്ങിയാൽ എപ്പോൾ പെയ്തുകേറുമെന്നൊരു വ്യവസ്ഥയില്ല. ഇടിയും മിന്നലുമായി അലറിത്തുള്ളി തുലാവർഷം വരുന്നതിനൊരു ചേലുണ്ട്. ഇന്ന് അതു വല്ലതും കാണുന്നുണ്ടോ?
കൊച്ചിയിൽ മഴ കുറയുന്നുവെന്നാണു കണക്ക്. പ്രതിവർഷം എട്ടു മില്ലീമീറ്റർ കുറവുണ്ട്. പ്രതിവർഷം രണ്ടു മീറ്റർ മഴപെയ്യുന്ന കൊച്ചിയിൽ ഇതൊരു കുറവാണോ എന്നൊക്കെ ചോദിക്കാം. എന്നാൽ മഴയുടെ സ്വഭാവത്തിലെ മാറ്റം അറിയുമ്പോൾ ആ ചോദ്യം ഉയരില്ല.
വർഷത്തിൽ 160 ദിവസം കിട്ടിയിരുന്ന മഴ 120 ദിവസത്തിലേക്കോ, 100–ലേക്കൊ കുറയുകയാണ്. ഇക്കുറി കാലവർഷവും തുലാവർഷവും വറ്റിപ്പോയതു കണ്ടില്ലേ...ഒരാഴ്ച പെയ്യേണ്ട മഴ ഒറ്റ ദിവസം പെയ്താലോ? മഴവെള്ളം മണ്ണിലിറങ്ങാതെ കുത്തിയൊലിച്ചു പോകും. വെള്ളക്കെട്ടാകും, നാശനഷ്ടങ്ങളുണ്ടാവും. ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞതു മഴയുടെ അത്തരമൊരു മാറ്റമാണ്.
കടലിനെ പേടിക്കേണ്ട കര കടൽ കരയേക്കാൾ ചൂടുപിടിക്കും, അതിനാൽത്തന്നെ തണുക്കാനും നേരം ഏറെവേണം.  കടലിന്റെ സ്വഭാവം മാറിയാൽ എന്തു സംഭവിക്കുമെന്നു പറയാനാവില്ല.അര ലീറ്റർ പാൽ തിളച്ചുവരുമ്പോൾ സംഭവിക്കുന്നത് എന്താണ്, പാത്രത്തിന്റെ വക്കോളം ഉയരുന്നു. കടലിന്റെ സ്വഭാവവും അതുതന്നെ. കടലിന്റെ കലി ഏറെ അനുഭവിക്കേണ്ടിവരുന്ന നഗരമാവും കൊച്ചി. അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും ഇതേ ക്രമത്തിലാണു വർധിക്കുന്നതെങ്കിൽ 2100ൽ കൊച്ചി ഇന്നുള്ളതിന്റെ പകുതിമാത്രമുള്ള പ്രദേശമാകും. കാരണം കൊച്ചി നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഏതാണ്ടു കടൽ നിരപ്പിനൊപ്പമാണ്.ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ 329 തീര മേഖലകളെ വെള്ളത്തിലാക്കുമെന്നു സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ പഠനം മുന്നറിയിപ്പു നൽകുന്നു. കൊച്ചി തീരത്തെ വില്ലിങ്ഡൻ  ദ്വീപ്, ഓച്ചന്തുരുത്ത്, അപ്പങ്ങാട്, മഞ്ഞനക്കാട്, വല്ലാർപാടം, താന്തോണിത്തുരുത്ത്, മുളവുകാട് ദ്വീപുകളെ കടൽ നിരപ്പുയരുന്നതു ദോഷകരമായി ബാധിക്കും.
കോമൻതുരുത്ത്, തേവര, നെട്ടൂർ, മരട്, പനമ്പുകാട്, പിഴല, കടമക്കുടി, കുറങ്കോട്ട, മൂലമ്പിള്ളി, ചേരാനല്ലൂർ, കോതാട്, ഇടയക്കുന്നം, ചേന്നൂർ എന്നിവയും കടലിന്റെ ഭീഷണി ലിസ്റ്റിലുണ്ട്.കടൽ നിരപ്പ് കാര്യമായുയർന്നാൽ കുമ്പളങ്ങി, ചാത്തമ്മ, ചേപ്പനം, വളന്തക്കാട്, കുമ്പളം, പനങ്ങാട് മേഖലകളെയും ബാധിക്കും.  കര കടലെടുക്കുന്നുവെന്നു മാത്രമല്ല, അവിടെയുയർത്തിയ കെട്ടിടങ്ങളും പതിനായിരക്കണക്കിനാളുകളുടെ ജീവിതോപാധികളും നഷ്ടമാകുന്നുവെന്നു കൂടിയാണ് ഇതിന്റെ അർഥം.ഭൂമിക്കടിയിലെ പാളികളുടെ ചലനം മൂലം കര താഴുകയും ഉയരുകയും ചെയ്യുന്ന പ്രതിഭാസത്തിലും കൊച്ചി നഷ്ടത്തിന്റെ ഭാഗത്താണ്. ഇതും കൊച്ചിയുടെ ഇന്നുള്ള കരയിലേക്കു കടൽ എത്തിനോക്കാൻ ഇടയാക്കും. 100–200 വർഷം അപ്പുറത്തേക്കുള്ള അനുമാനങ്ങൾ മാത്രമാണിത്.
മത്തിയുടെ പലായനം മത്തി കേരള തീരം വിടുന്നുവെന്നതു 10 വർഷം മുൻപു കൗതുക വാർത്തയായിരുന്നു. മൽസ്യ മാർക്കറ്റിൽ മത്തി കിട്ടാതായതോടെ ഇപ്പോഴത് എല്ലാവരും അംഗീകരിച്ചു. മത്തി പോയതു കാലാവസ്ഥ മാറിയതുകൊണ്ടാണ്. കടൽവെള്ളത്തിന്റെ താപനില ചെറുതായൊന്നു ഉയർന്നാൽ മതി, മൽസ്യങ്ങളുടെ ഭക്ഷ്യശൃംഖല മുറിഞ്ഞുപോകും. മൽസ്യങ്ങളുടെ പ്രജനന ശേഷി കുറയും. തണുപ്പുള്ള സ്ഥലങ്ങളിലേക്കു മൽസ്യങ്ങൾ പലായനം ചെയ്യും.മത്തി കേരള തീരം വിട്ടതും, മത്തിക്കു പുറകെ ഒട്ടേറെ മൽസ്യ ഇനങ്ങൾ പലായനത്തിന് ഒരുങ്ങുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നവർക്ക് ഇതൊന്നും പ്രശ്നമാവില്ല. എന്നാൽ തീരക്കടലിൽ അന്നം തേടുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളിക്കു വറുതിയുടെ നാളുകൾ വരുന്നത് ഇങ്ങനെയാണ്. കായലിലും പുഴകളിലും കുളവാഴയും പായലും നിറയുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകൾ തന്നെ.‌
കൊച്ചി ചൂടാവുന്നു ചൂടായാലെന്താ, എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയുണ്ടായാൽ പോരേ എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. എസിക്കും തടുക്കാനാവാത്തവിധം കൊച്ചി ചൂടാവുകയാണെന്ന് അവരും അറിയണം. കാലാവസ്ഥാ വ്യതിയാനം കൊച്ചിയെ എങ്ങനെ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് ഏറ്റവും അവസാനം നടന്ന പഠനം 2000–ത്തിലാണ്. 50 മുതൽ 100 വർഷംവരെയുള്ള കണക്കുകൾ പരിശോധിച്ചാണു പഠനങ്ങൾ നടത്തുന്നതെങ്കിലും കൊച്ചിയുടെ കാര്യത്തിൽ കഷ്ടി 50 വർഷത്തെ കണക്കുകളേ ലഭ്യമായിട്ടുള്ളൂ. ഇക്കാലയളവിൽ താഴ്ന്ന ഉൗഷ്മാവിൽ ഒരു ഡിഗ്രി വർധനയുണ്ടായിട്ടുണ്ട്.
പുതിയൊരു പഠനത്തിൽ ഇൗ നിരക്കു കൂടാനാണു സാധ്യത. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റേതാണു പഠനം. കൊച്ചി ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ 2100ൽ താപനില 1.5 ഡിഗ്രി സെൽഷ്യസ് മുതൽ 5.8 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചേക്കാമെന്നാണു കണക്കാക്കുന്നത്. കടൽവെള്ളത്തിന്റെ ഉപരിതലോഷ്മാവ് 2050 ആകുമ്പോഴേക്കും ഒരു ഡിഗ്രിയോളം ഉയരും. ഇതൊരു ചെറിയ മാറ്റമല്ല.ഇപ്പോൾ രാവിലെ 20–22 ഡിഗ്രിയാണു കൊച്ചിയിലെ അന്തരീക്ഷോഷ്മാവ്. പകൽ ഇതു 30–32 വരെയെത്തുന്നു. വേനലിൽ 37 വരെയെത്താറുണ്ട്. 37ൽ നിന്ന് ഒരു ഡിഗ്രി ഉൗഷ്മാവ് ഉയരുകയെന്നാൽ അസഹ്യമാവും കൊച്ചിയിലെ ജീവിതം.
ശരീരം പുഴുങ്ങുന്ന ചൂട് മൂന്നാറിൽ 32 ഡിഗ്രി ചൂടും കൊച്ചിയിലെ അതേ ചൂടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മൂന്നാറിലെ 32 ഡിഗ്രി നമ്മെ തളർത്തില്ല, കൊച്ചിയിലേതു വിയർത്തൊലിപ്പിച്ചു ശരീരം പുഴുങ്ങിയ പോലാകും. കൊച്ചിയിൽ അന്തരീക്ഷത്തിൽ ഇൗർപ്പം കൂടുകയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.താപനിലയിൽ ഒരു ഡിഗ്രി വർധനയുണ്ടായാൽ ഇൗർപ്പം ഇപ്പോഴുള്ളതിന്റെ ഏഴു ശതമാനം കൂടും. ഇൗർപ്പത്തിലെ വർധന കടലോര പ്രദേശങ്ങളിൽ പെട്ടെന്നുള്ള മഴയ്ക്കു കാരണമാകും. അന്തരീക്ഷ ഉൗഷ്മാവിൽ ഇൗർപ്പം കൂടിയാൽ ശരീരം വിയർത്തു നാശമാവും. നിർജലീകരണം, ഉറക്കക്കുറവ്, ത്വക്ക് രോഗങ്ങൾ, തലകറക്കം തുടങ്ങി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും.

Wednesday, 16 November 2016

എല്ലാം വിഴുങ്ങി ഭൂകമ്പം മൂന്നു പശുക്കള്‍ മാത്രം ബാക്കിയായി

ഉണ്ണി കൊടുങ്ങല്ലൂര്‍

എല്ലാം വിഴുങ്ങി ഭൂകമ്പം; ഒറ്റപ്പെട്ട തുരുത്തിൽ മൂന്നു പശുക്കൾ മാത്രം

കനത്ത ഭൂകമ്പത്തിനു ശേഷം ന്യൂസ്‌ലൻഡിലെ ഒരു മൺതിട്ടയിൽ കാണപ്പെട്ട മൂന്നു പശുക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചുറ്റുമുള്ളതെല്ലാം നിലംപരിശാക്കിയ ഭൂകമ്പത്തിന്റെ ബാക്കിപത്രമാണിവർ. കനത്ത മണ്ണിടിച്ചിലിൽ ചുറ്റുമുള്ള  പ്രദേശങ്ങളെല്ലാം ഒലിച്ചുപോയെങ്കിലും മൂന്നു പേരടങ്ങുന്ന പശുക്കുടുംബം നിൽക്കുന്ന ഭാഗം മാത്രം അവശേഷിച്ചു. ഭൂകമ്പത്തെ അതിജീവിച്ച പശുക്കുടുംബത്തിൽ രണ്ടു വലിയ പശുക്കളും ഒരു കുട്ടിയുമാണുള്ളത്.
ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്കോറയിൽ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങൾ ഹെലികോപ്ടറിൽ നിരീക്ഷിക്കാനിറങ്ങിയ  സംഘമാണു പകർത്തിയത്. പ്രകൃതിക്ഷോഭത്തെ അതിജീവിച്ചെങ്കിലും ഒറ്റപ്പെട്ട കുന്നിൽ മുകളിൽ അകപ്പെട്ടുപോയ കുടുംബം എങ്ങനെ രക്ഷപെടുമെന്ന ആശങ്കയിലായിരുന്നു. ഒരു ദിവസം മുഴുവൻ പശുക്കൾക്ക് തുരുത്തിൽ കഴിയേണ്ടി വന്നു. ലോക ശ്രദ്ധയാകർശിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട പ്രാദേശിക ഭരണകൂടം പശുക്കളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ മുന്നിട്ടിറങ്ങി. തറനിരപ്പിൽ നിന്നും രണ്ടര മീറ്റർ ഉയരത്തിലായിരുന്നു ഇവർ നിൽക്കുന്ന പ്രദേശം.
Pictures emerge showing quake cows enjoying new paddock.
കർഷകരും ദ്രുതകർമസേനയും  ചേർന്ന് ഇവർ നിൽക്കുന്ന പ്രദേശം ഇടിച്ചു നിരത്തിയാണ് പശുക്കളെ രക്ഷിച്ചത്. കർഷകനായ ഡെറിക് മിൽട്ടന്റെ ഫാമിലാണ് ഇപ്പോൾ പശുക്കളുള്ളത്. ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ സംഘടനയായ PETA ഈ പശുക്കളുടെ സംരക്ഷണമാറ്റെടുക്കാൻ മുന്നോട്ടു വന്നിരുന്നു. ശേഷിച്ച ജീവിതം സംഘടനയുടെ സംരക്ഷണത്തിൽ പാർപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ ഭൂകമ്പത്തെ അതിജീവിച്ച പശുക്കളെ ഫാമിൽ തന്നെ സംരക്ഷിമെന്നും അറവുശാലയിലേക്ക് ഇവയെ അയയ്ക്കില്ലെന്നും ഉടമയായ  ഡെറിക് മിൽട്ടൺ പറഞ്ഞു.
തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. കനത്ത നാശം വിതച്ച ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല.

Wednesday, 19 October 2016

തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍
Suresh Ravi to Yathra
ലോകത്തുള്ള തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ? നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും കൂടുതൽ പേരും പറയുന്ന മറുപടി ..എന്നാൽ തേനീച്ചകളുടെ നാശം കേവലം തേൻ ലഭിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണോ ? പരിശോധിക്കപ്പെടാം .
ഐൻസ്റ്റീൻറെ പേരിൽ പറയപ്പെടുന്ന ഒരു പ്രസിദ്ധ വചനം ഇങ്ങനെയാണ് ,
" ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷ്യമായാൽ ,പിന്നീട് മനുഷ്യൻ ഭൂമിയിൽ നാലു വർഷം മാത്രമേ ജീവിക്കൂ" (If the Bee Disappeared Off the Face of the Earth, Man Would Only Have Four Years Left To Live )
ഈ വാക്കുകൾ 100% സത്യമല്ലെങ്കിലും ഇതിൽ ഒരു വലിയ സത്യമുണ്ട് ,കാരണം നാം ദിനേനെ കഴിക്കുന്ന ഭക്ഷണത്തിൻറെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിൻറെ മൂന്നിലൊന്ന് ഭാഗത്തോട് നാം ഈ ജീവികളോട് കടപ്പെട്ടിരിക്കുന്നു .നാം കഴിക്കുന്ന ഫലവർഗങ്ങലും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്
പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്, തിരിച്ച് തേനീച്ച പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്.ഇവ‍ പൂക്കളിൽ നിന്ന് തേനിനോടൊപ്പം പൂമ്പൊടിയും (pollen) ശേഖരിക്കുന്നു. ഒരു സ്ഥലത്ത് നിന്നും പൂമ്പൊടി എടുത്ത് മറ്റുപൂവിൽ എത്തിച്ച് ഭൂമിയിലെ നല്ലൊരു ശതമാനം സസ്യങ്ങളുടെയും പരാഗണം (pollination) സാധ്യമാക്കുന്നത് തേനീച്ചകളാണ് .
തേനീച്ച അപ്രത്യക്ഷമായാൽ ഭൂമിയിലുള്ള ആയിരക്കണക്കിന് വെത്യസ്തങ്ങളായ വൃക്ഷങ്ങളും വിളകളും നാമാവശേഷമാകും ,ലക്ഷക്കണക്കിന്‌ മനുഷ്യർ ക്രമേണെ പട്ടിണിയാകും ,ഈ കൊച്ചു ജീവികൾ ഓരോ വർഷവും സംഭാവന ചെയ്യുന്ന സാമ്പത്തിക ലാഭമെത്രയാണെന്നോ 265 ബില്ല്യൺ
ഡോളർ ! വിശ്വസിക്കാൻ പ്രയാസമായിരിക്കും തക്കാളി,ഉരുളക്കിഴങ്ങ്‌, ഉള്ളി, ആപ്പിൾ ,ഓറഞ്ച് ,
മുന്തിരി ,ബദാം,നാരങ്ങ,ബെറി വർഗങ്ങൾ ,സോയാബീൻ,കാപ്പി..etc അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ് .ഇവയെല്ലാം നമുക്ക് ലഭിക്കാൻ കാരണം തേനീച്ചകളാണ്. തേനീച്ച അപ്രത്യക്ഷമായാൽ ഇവ മുഴുക്കെ കൂടെ അപ്രത്യക്ഷമാകും. ഇവയ്ക്ക് പുറമേ ഇവയെ ആശ്രയിച്ച് നീങ്ങുന്ന മറ്റു പല വിഭവങ്ങളെയും അത് ബാധിക്കും .
ഉദാഹരണത്തിനു ബദാം നാം കഴിക്കുന്നു , അതിൻറെ തോടുകളാണ് (almond hulls) ലോകത്തുള്ള കാലി-കോഴി ത്തീറ്റയിലെ പ്രധാന ചേരുവകളിലോന്ന് ,ഇവ ചേർത്ത കാലിത്തീറ്റകളാണ് ഫാമുകളിലും മറ്റും ഭക്ഷണമായി നൽകുന്നത് . ഇവ നല്ല പോഷകവസ്തുവായതിനാൽ അത് കഴിക്കുന്ന മൃഗങ്ങൾ ധാരാളം പാലും മുട്ടയുമെല്ലാം നൽകുന്നു . അപ്പോൾ തേനീച്ച അപ്രത്യക്ഷമായാൽ ആദ്യം ബദാം മരം അപ്രത്യക്ഷ്യമാകും അതോടൊപ്പം നമ്മുടെ പാലും ,പാലുൽപന്നങ്ങളും മുട്ടയും കുറയും ..ഒന്ന് ഒന്നിനെ ആശ്രയിച്ചാണ്‌ പ്രകൃതി മുന്നോട്ട് നീങ്ങുന്നത് .
തേനീച്ചകൾ അപ്രത്യക്ഷമാകുന്നുണ്ടോ ?
അതെ ,2006 മുതൽ ഇന്നുവരെ ലോകത്തെ 50 % തേനീച്ചയും അപ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന പുതിയ വാർത്ത നമ്മിൽ ഞെട്ടലുളവാക്കേണ്ടതാണ് . അമേരിക്കയിലെ തേനീച്ച കർഷകരിൽ 30% -90%വരെ നഷ്ടം വന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ,
തേനീച്ചകളുടെ കോളനികൾ (hives) കൂട്ടമായി അപ്രത്യക്ഷമാകുന്ന ഈ പ്രതിഭാസത്തെ Colony collapse disorder (CCD)എന്നാണറിയപ്പെടുന്നത് .2006 മുതൽ ഇതിൻറെ തോത് വർദ്ധിച്ചു വരികയാണത്രേ ! എന്ത് കൊണ്ട് തേനീച്ച കോളനികൾ കൂട്ടമായി അപ്രത്യക്ഷമാകുന്നു ?
ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്ന മറ്റൊന്ന് നാം ഉപയോഗിക്കുന്ന മാരകമായ ഒരു കീടനാശിനിയാണ്‌. Neonicotinoids എന്ന പേരിലുള്ള ഈ കീടനാശിനി വളരെ അപകടത്തിന് ഹേതുവാകുന്നു . 2013 ൽ അമേരിക്കയിൽ ഇവയുടെ ഉപയോഗം 95 % ശതമാനമായിരുന്നത്രേ , ലോകത്തെ കീടനാശിനി വിപണനത്തിലെ 24 % നവും ഇവർ കയ്യടക്കിവെച്ചിരിക്കുന്നു , ഈ കീടനാശിനികൾ സസ്യങ്ങളുടെ മേലെ സ്പ്രേ ചെയ്യുന്നവയല്ല ,മറിച്ച് വിത്തിൽ നിക്ഷേപിക്കുന്ന ഇത്തരം കീടനാശിനികൾ കൂടുതൽ അപകടകാരികളാണ് (systemic insecticide) ഇവ വളർന്നു വരുന്ന ചെടിയുടെ ഓരോ കോശങ്ങളിലുമെത്തുന്നു.
ഈ ചെടിയിൽ നിന്നും തേനീച്ച തേൻ ശേഖരിച്ച് അവയുടെ കോളനിയിൽ നിക്ഷേപിക്കുമ്പോൾ കോളനി മുഴുക്കെ കീടനാശിനി പരക്കുന്നു . തേനീച്ചകളുടെ കേന്ദ്രനാഡീവ്യവസ്ഥയുടെ (CNS) പ്രവർത്തനത്തെ ഈ കീടനാശിനികൾ തകരാറിലാക്കുന്നു .
ഫലം തളർച്ചയും മരണവും കൂടെ മറവിയുമായിരിക്കും , കിലോമീറ്ററുകൾ സഞ്ചരിക്കുന്ന തേനീച്ചകൾക്ക് വഴി കണ്ടെത്തുന്ന മെക്കാനിസം (navigation) പ്രവർത്തനരഹിതമാകുമ്പോൾ അവ വഴി തെറ്റി മറ്റൊവിടെയോ എത്തിച്ചേരുന്നു .കൂട്ടം തെറ്റിയ അവ പിന്നീട് മരണത്തിനു കീഴടങ്ങുന്നു . അങ്ങിനെ കോളനിയിലെ തേനീച്ചകൾ ഓരോന്നായി ക്രമേണേ അപ്രത്യക്ഷമാകുന്നു . ലോകം മുഴുക്കെ ഈ മാരകമായ കീടനാശിനി ക്കെതിരിൽ ശബ്ദമുയർന്നിട്ടുണ്ട് . ഇനിയും വൈകിയാൽ ഒരു പക്ഷെ നിലനില്പിനു വേണ്ടിയുള്ള ഈ സമരത്തിൽ തേനീച്ച കീഴടങ്ങിയേക്കാം ..ഷെക്സ്പിയറിൻറെ ഹാംലെറ്റിലെ പ്രസിദ്ധ പ്രയോഗം ഒരൽപം മാറ്റി നമുക്ക് നമ്മോട് തന്നെ ചോദിക്കാം ,
"To bee , or not to bee " ??
മനുഷ്യനാണ് എവിടെയും വില്ലൻ ,പ്രകൃതിയെ
ദൈവം മനോഹരമായി നമുക്ക് വേണ്ടി സംവിധാനിച്ചു തന്നിരിക്കുന്നു ,ആ സംവിധാനങ്ങളെ മാറ്റി മറിക്കുന്നത് മനുഷ്യകരങ്ങളുടെ പ്രവർത്തനങ്ങളാണ് . നൂറ്റാണ്ടുകൾ ഭീമാകാരങ്ങളായ ദിനോസറുകൾ ഭൂമി അടക്കിവാണപ്പോഴും ഭൂമിയുടെ പ്രകൃതിയിൽ അവയ്ക്ക് ഒരു വ്യതിയാനവും സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല . ശാസ്ത്രമല്ല പ്രശ്നം അതുപയോഗിക്കുന്ന മനുഷ്യനാണ് !
സാരംഗ്
ചിത്രം. ഷിജു കെ ലാൽ

Monday, 17 October 2016

പുനര്‍ജന്മം എന്ത്, എന്തിന്?

ഉണ്ണി കൊടുങ്ങല്ലൂര്‍ഹോം » സംസ്കൃതി »

പുനര്‍ജന്മം എന്ത്, എന്തിന്?

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 28
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
image
അധ്യായം/21, പുനര്‍ജന്മം
പുതിയ ശരീരത്തില്‍, അടുത്ത ജനനമാണ്, പുനര്‍ജന്മം. ആത്മാവ് ശരീരം വിട്ടകലുന്നതാണ് മരണമെന്നും, സാധാരണ, വിട്ടുപോയ ഓരോ ആത്മാവും ഇന്നോ നാളെയോ പുതിയ ശരീരത്തില്‍ പുനര്‍ജന്മം നേടുന്നുവെന്നും ഭാരതീയ തത്വചിന്ത പറയുന്നു (ഭഗവദ്ഗീത 2:27). മരണത്തിനും പുനര്‍ജന്മത്തിനുമുള്ള ഇടവേള, വ്യക്തിഭിന്നമാണ്. ഏലിയ പ്രവാചകന്‍ മരിച്ച്, സ്‌നാപക യോഹന്നാനായി പുനരവതരിച്ചതിനുള്ള ഇടവേള എട്ടുനൂറ്റാണ്ടായിരുന്നു; എന്നാല്‍, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത, അലാസ്‌കയിലെ വില്യം ജോര്‍ജിന്റെ പുനര്‍ജന്മത്തിന്, (Twenty Cases of Suggestive Reincarnation) (232-235) ഗര്‍ഭധാരണകാലമേ വേണ്ടിവന്നുള്ളൂ. (അധ്യായം 1).
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
പുതിയ ജന്മത്തില്‍, പഴയ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിക്കുകയും അവ മുന്‍കര്‍മങ്ങളുടെ ഫലങ്ങള്‍ കൊണ്ടുവരുന്ന പ്രവൃത്തികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കര്‍മഫലം നല്‍കിക്കഴിയുമ്പോള്‍, പ്രചോദനം കൊണ്ടുണ്ടായ കര്‍മത്തിന്റെ ഉടന്‍ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകഴിയുമ്പോള്‍, അത് പ്രചോദിപ്പിച്ച കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. അതിനിടയില്‍, ആ പുതിയ പ്രവൃത്തിയുടെ പുത്തന്‍ കര്‍മഭാവങ്ങള്‍, സൂക്ഷ്മശരീരത്തില്‍ ഉണ്ടായെന്നു വരാം.
ആകസ്മിക അനുഭൂതി സ്പന്ദങ്ങളും വിചാരങ്ങളും സൃഷ്ടിക്കുന്ന അഭിലാഷങ്ങളും കര്‍മങ്ങളും പുതിയ കര്‍മഭാവങ്ങള്‍ സൃഷ്ടിച്ചേക്കാം. കര്‍മം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം കര്‍മഫലം അനുഭവിക്കാന്‍ എടുക്കുമെന്നതിനാല്‍, സഞ്ചിതകര്‍മം കൂടിക്കൊണ്ടിരിക്കുമെന്നു മഹര്‍ഷിമാര്‍ പറയുന്നു. ഓരോ ജീവിതത്തിലും ഇതു കൂടിക്കൊണ്ടിരിക്കുന്നതിനാല്‍, കര്‍മഫലത്തിന്റെ കുടിശിക ഭക്ഷിക്കാന്‍ ആത്മാവ് പല ജന്മങ്ങള്‍ എടുക്കേണ്ടിവരും. അത്, മനസ്സിന്റെയും കര്‍മങ്ങളുടെയും സമ്പൂര്‍ണ ശുദ്ധി ആര്‍ജിച്ച്, പുതിയ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിലയ്ക്കുംവരെ, തുടരും.
ശരീരം വിടുന്ന ആത്മാവ്, ഹെയ്ഡ്‌സില്‍ (സംസ്‌കൃതത്തില്‍, പിതൃലോകം) വസിച്ച് ഭൂമിയിലേക്ക് വീണ്ടും വീണ്ടും കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യനായോ മൃഗമായോ മറ്റ് ശരീരരൂപങ്ങളായോ വരുന്നുവെന്ന് ഗ്രീക്ക് ചിന്തകന്‍ പൈതഗോറസും (582-500 ബിസി) വിശദീകരിച്ചിരുന്നു (In Search of Soul, വാല്യം 1, പേജ് 27).
മരണവും പുനര്‍ജന്മവും സഞ്ചിതകര്‍മത്തില്‍ നിന്ന് പുത്തന്‍ പ്രാരബ്ധകര്‍മം ഉണ്ടാകുമ്പോഴാണ് (അടുത്ത അധ്യായം). അപൂര്‍വ അപവാദങ്ങളിലല്ലാതെ, പുത്തന്‍ പ്രാരബ്ധകര്‍മത്തിനും പുനര്‍ജന്മത്തിനും ഇടവേളയുണ്ടായിരിക്കും. പുത്തന്‍ പ്രാരാബ്ധകര്‍മത്തിന് പറ്റിയ സ്ഥലം തെരഞ്ഞെടുക്കാന്‍ ആത്മാവ് അതിന്റേതായ സമയമെടുക്കും. ശരീരം വിട്ട ആത്മാവ്, പുനര്‍ജന്മത്തിനോടടുക്കുമ്പോള്‍, പുത്തന്‍ പ്രാരബ്ധകര്‍മം അനുഭവിക്കാന്‍ വേണ്ടി, തനിക്കുചേര്‍ന്ന ഭാര്യാ-ഭര്‍തൃജോഡിക്കായി അലയും.
പദാര്‍ത്ഥമില്ലാത്തതിനാല്‍, ആത്മാവിന് ഏത് ശരീരത്തിലും കടക്കാന്‍ കഴിയും. അത് തെരഞ്ഞെടുത്ത പുരുഷന്റെ ശരീരത്തില്‍ പ്രവേശിച്ച്, അയാളില്‍ പുതുതായി ഉണ്ടായ ഒരു ബീജത്തില്‍ നില്‍ക്കുന്നു (ഐതരേയ ഉപനിഷത് 2:1, മഹാനാരായണ ഉപനിഷത് 1:1). തുടര്‍ന്ന്, അത് ആ ബീജം തെരഞ്ഞെടുത്ത സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ പുരുഷനെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ആ സ്ത്രീ വഴി ആശിച്ച പുനര്‍ജന്മം നേടുന്നു.
മരണസമയത്ത് ഒരു വ്യക്തിക്ക് എന്തെങ്കിലും ചെയ്യാന്‍ തീക്ഷ്ണമായ ആഗ്രഹം അവശേഷിച്ചിരുന്നു എങ്കില്‍, പുനര്‍ജന്മം ഉടനാകാം. ബ്രസീലിലെ മരിയ ജനുവരിയ, അലാസ്‌കയിലെ വില്യം ജോര്‍ജ് എന്നിവര്‍ ഉദാഹരണം ( Twenty Cases of Suggestive Reincarnation, Dr.Ian stevenson, 183, 232).
നാരദ പരിവ്രാജക ഉപനിഷത്, യോഗശിഖ ഉപനിഷത് തുടങ്ങിയവ പറയുന്നത്, മരണനേരത്ത് ഒരാള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍, അയാള്‍ പുനര്‍ജന്മം നേടും എന്നാണ്.
ഭഗവദ്ഗീതയും (8:6) പറയുന്നു:
എന്തെന്തു വസ്തുവോര്‍ത്തന്തത്തിങ്കല്‍ ദേഹം ത്യജിക്കുമോ അതാതിലെത്തും കൗന്തേയ, മുറ്റും തല്‍ ഭാവനാവശാല്‍.
ആത്മാവ് ദേഹം വിടുകയും പുനര്‍ജനിക്കുകയും ചെയ്യുന്നതിന്റെ ഇടവേളയില്‍ സദാ ഈ ഭാവനയുണ്ട്. ആ ഭാവനയില്‍, മരണനേരത്ത് ആകസ്മികമായി തോന്നിയ മനുഷ്യരൂപം, ആ രൂപം കിട്ടുംവരെ സദാ ഉണ്ടാകും. തീക്ഷ്ണമായി ചിന്തിച്ചാല്‍, പുനര്‍ജന്മത്തില്‍ അത് നേടും.


ജന്മഭൂമി: http://www.janmabhumidaily.com/news493375#ixzz4NMqvUGrR

Saturday, 15 October 2016

ചന്ദ്രനില്‍ ഇന്ത്യ ദൂരദര്‍ശിനി സ്ഥാപിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ചന്ദ്രനില്‍ ഇന്ത്യ ദൂരദര്‍ശിനി സ്ഥാപിക്കുന്നു


വിദൂരപ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം അതിന് തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഇത് നിരീക്ഷണത്തിന് അനുകൂലഘടകമാണ്
Published: Oct 15, 2016, 10:22 AM IST

ചെന്നൈ: പ്രപഞ്ചപഠനത്തിന് ചന്ദ്രനെ താവളമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അതിനായി ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ.
ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലിസ്‌കോപ്പായ'അസ്‌ട്രോസാറ്റ്' ( Astrosat ) വിജയകരമായി . അതിന്റെ തുടര്‍ച്ചയായി സ്‌പേസ് അസ്‌ട്രോണമി രംഗത്ത് മുന്നേറ്റമുണ്ടാക്കാനാണ് പുതിയ നടപടി.
ചന്ദ്രനില്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്താരാഷ്ട്ര സംഘടനയുമായി ആരംഭിച്ചുകഴിഞ്ഞതായി, ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍ കുമാര്‍ അറിയിച്ചു. ഐഐടി മദ്രാസില്‍ ഡോ.എപിജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
അസ്‌ട്രോസാറ്റ്-ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പ്
വിദൂരപ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം അതിന് തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഇത് നിരീക്ഷണത്തിന് അനുകൂലഘടകമാണ് -ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
അമേരിക്കയില്‍ വെസ്റ്റ് വെര്‍ജിനിയയിലെ ഹാന്‍ഡ്‌ലിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം ബംഗലൂരുവിലിരുന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നിയന്ത്രിക്കുന്നുണ്ട്. ചന്ദ്രനില്‍ സ്ഥാപിക്കാന്‍ അതിന് സമാനമായ സംവിധാനങ്ങളുടെ സാധ്യത ആരാഞ്ഞു വരികയാണ്.
നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 ( GSLV Mark III ) റോക്കറ്റിന്റെ വിക്ഷേപണം ഈ വര്‍ഷമവസാനം നടത്താന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതായും കിരണ്‍ കുമാര്‍ പറഞ്ഞു. ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റുകള്‍ക്ക് 2.25 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു.
സ്‌പേസ് എക്‌സ് ( SpaceX ) പോലുള്ള സ്വകാര്യ സ്‌പേസ് കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രഭാഷണമധ്യേ കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. നവീകരിക്കപ്പെടുകയും പുത്തന്‍ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് ഐഎസ്ആര്‍ഒ യ്ക്ക് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tuesday, 4 October 2016

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍


ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്
Published: Oct 4, 2016, 03:35 PM IST

സ്റ്റോക്ക്‌ഹോം: ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തികതലത്തില്‍ വെളിച്ചം വീശിയ മൂന്ന് ഗവേഷകര്‍ 2016ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. ബ്രിട്ടീഷ് വംശജരായ ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ഗവേഷകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൂവരും അമേരിക്കയില്‍ ഗവേഷകരാണ്.
ഡേവിഡ് തൊലസ്
ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കാകും ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് നൊബേല്‍ പ്രഖ്യാപനം വന്നത്.
മെറ്റീരിയല്‍സ് സയന്‍സിലും ഇലക്ട്രോണിക്‌സിലും പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ വഴിതുറക്കുന്ന മുന്നേറ്റമാണ് ഇത്തവണ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായവര്‍ നടത്തിയതെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി.
ഡങ്കന്‍ ഹാല്‍ഡേന്‍
6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൊലസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഡങ്കന്‍ ഹാല്‍ഡേനും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.
ദ്രവ്യം വിചിത്രാവസ്ഥകള്‍ പ്രാപിക്കുന്ന അറിയാലോകങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇവര്‍ മൂവരും ചെയ്തത്.
മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ്
'അതിനായി അതിചാലകങ്ങള്‍ ( superconductors ), അതിദ്രാവകങ്ങള്‍ ( superfluids ), നേര്‍ത്ത കാന്തികഫിലിമുകള്‍ തുടങ്ങിയവയുടെ വിചിത്ര ഘട്ടങ്ങള്‍ ( unusual phases ) അല്ലെങ്കില്‍ വിചിത്രാവസ്ഥകള്‍ ഗണിതസങ്കേതങ്ങളുപയോഗിച്ച് അവര്‍ പഠിച്ചു'വെന്ന് നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
ദ്രവ്യങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ച് പഠിക്കാനുപയോഗിക്കുന്ന 'ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍' ( topological concepts ) ആണ് മൂന്ന് ഗവേഷകരും തങ്ങളുടെ കണ്ടെത്തലിന് ഉപയോഗിച്ചത്.
തൊലസും കോസ്റ്റര്‍ലിറ്റ്‌സും 1970 കളിലാണ് ഇതുസംബന്ധിച്ച ആദ്യ കണ്ടെത്തലുകള്‍ നടത്തിയത്. അതിചാലകത, അതിദ്രവത്വം തുങ്ങിയ അവസ്ഥകള്‍ നേര്‍ത്ത പാളികളില്‍ ( thin layers ) സാധ്യമാകില്ല എന്നായിരുന്നു അപ്പോഴുണ്ടായിരുന്ന ധാരണ. അത് ശരിയല്ലെന്ന് ഇരുവരും തെളിയിച്ചു.
ഈ മുന്നേറ്റത്തിന് ശരിയായ വിശദീകരണം 1980 കളില്‍ തൊലസാണ് മുന്നോട്ടുവെച്ചത്. ടോപ്പോളജിക്കല്‍ സങ്കേതങ്ങളുടെ സഹായത്താലാണ് അദ്ദേഹമത് വിശദീകരിച്ചത്. ഏതാണ്ട് ആ സമയത്ത് നേര്‍ത്ത കാന്തികഫിലുമുകളുടെ അവസ്ഥ വിശദീകരിക്കാന്‍ ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍ ഉപയോഗിക്കാമെന്ന് ഹാല്‍ഡേന്‍ കണ്ടെത്തി.
ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങളെന്ന ഗണിതസങ്കേതങ്ങളെ ദ്രവ്യത്തിന്റെ അവസ്ഥാന്തരങ്ങള്‍ മനസിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് മൂവരും കാട്ടിത്തന്നത്. അതിനാണ് നൊബേല്‍ അവരെ തേടിയെത്തിയത്.
ഇത്തവണത്തെ രണ്ടാമത്തെ നൊബേല്‍ പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒസുമിക്ക് വൈദ്യശാസ്ത്ര നൊബേ തിങ്കളാഴ്ച ലഭിച്ചിരുന്നു.