ഉണ്ണി കൊടുങ്ങല്ലൂര്‍
വരവു ചെലവ് പൊരുത്തപ്പെടുന്നില്ല; വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലൻസ്
തിരുവനന്തപുരം ∙ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിൽ സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെതിരെ വിജിലൻസ് കേസ് എടുക്കാമെന്നു നിയമോപദേശം. അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്തുസമ്പാദനം എന്നിവ അന്വേഷിച്ച വിജിലൻസ് കേസെടുക്കുന്നതിന് നിയമോപദേശം തേടിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷൽ സെൽ എസ്.പി: രാജേന്ദ്രൻ നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്. വി.എ.അരുൺ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ. വി.എ.അരുൺകുമാർ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായിരിക്കെ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദനം, കയർഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകൾ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.
വിമാനയാത്രയുടെ പൂർണ്ണത്തുകയുടെ വിവരങ്ങൾ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവു കണക്കാക്കിയത്. വി.എ.അരുൺ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലൻസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്തായിരുന്നു അരുൺ കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
എന്നാൽ, സർക്കാരിന്റെ കാലാവധി തീരുന്നതിനുമുൻപ് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നില്ല. ആദ്യം വിജിലൻസ് സ്പെഷൽ സെൽ എസ്പിയായിരുന്ന വി.എൻ.ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രൻ, അരുൺകുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷൽ സെൽ എസ്.പി: രാജേന്ദ്രൻ നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്. വി.എ.അരുൺ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ. വി.എ.അരുൺകുമാർ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായിരിക്കെ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദനം, കയർഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകൾ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.
വിമാനയാത്രയുടെ പൂർണ്ണത്തുകയുടെ വിവരങ്ങൾ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവു കണക്കാക്കിയത്. വി.എ.അരുൺ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലൻസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്തായിരുന്നു അരുൺ കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
എന്നാൽ, സർക്കാരിന്റെ കാലാവധി തീരുന്നതിനുമുൻപ് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നില്ല. ആദ്യം വിജിലൻസ് സ്പെഷൽ സെൽ എസ്പിയായിരുന്ന വി.എൻ.ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രൻ, അരുൺകുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.
© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment