Tuesday, 29 November 2016

ആർക്കും കാർഡ് ഇല്ലാതെ ഫോൺ വഴി പണം കൊടുക്കാം എല്ലാവരും UPI ഇൻസ്റ്റാൾ ചെയ്യുക

ഉണ്ണി കൊടുങ്ങല്ലൂര്‍

പേപ്പർ പണം കൈമാറ്റം ഒഴിവാക്കാൻ യു.പി.ഐയുമായി റിസർവ് ബാങ്ക്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ ഇനി യു.പി.ഐ സിസ്റ്റവും. കൈയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോണുണ്ടെങ്കിൽ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴി ഏത് ബാങ്കിന്റെ അക്കൗണ്ടിലേക്കും പണം അയയ്ക്കാം. ബാങ്കുകളുടെ പ്രത്യേകം ആപ്പുകൾക്ക് പുറമേയാണ് ഇപ്പോൾ റിസർവ് ബാങ്ക് മുൻകൈയെടുത്ത് യു.പി.ഐ തുടങ്ങിയത്.

യു.പി.ഐ കൂടാതെ ഓരോ ബാങ്കിന്റെ ആപ്പ് വഴിയും ഇതേ രീതിയിൽ അക്കൗണ്ടിലേക്ക് പണമയയ്ക്കാം.
25 കോടി ബാങ്ക് അക്കൗണ്ടുകളും 22 കോടി സ്മാർട്ട് ഫോണുകളുമുള്ള രാജ്യത്ത് ബാങ്കിൽ പോകാതെ പണം കൈമാറാൻ വളരെ എളുപ്പമാർഗമാണിത്.

പണം അയയ്ക്കാൻ ചെയ്യേണ്ടത്

 ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യുക.
 പ്ലേ സ്റ്റോറിൽ നിന്ന് ആവശ്യമുള്ള ബാങ്കിന്റെ ആപ്പെടുക്കുക.
മൊബൈൽ ഫോണിൽ നിന്നുള്ള ഒ.ടി.പി വഴിയുള്ള പാസ് വേഡ് ഉപയോഗിച്ച് ഒരു വിർച്വൽ പേമെന്റ് അഡ്രസ് (വി.പി.എ) ഉണ്ടാക്കി ഇതുവഴി പണം അയയ്ക്കാം.
 ഒരു ലക്ഷം രൂപ വരെയാണ് മറ്റൊരു വിർച്വൽ പേമെന്റ് അഡ്രസിലേക്ക് അയയ്ക്കാവുന്നത്.
 24 മണിക്കൂറും സേവനം ലഭ്യമാണ് എന്നുള്ളതാണ് പ്രത്യേകത.

 പണം ലഭിക്കുന്നയാളിന്റെ വി.പി.എ ഇല്ലാതെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോ‌ഡ് എന്നിവ മാത്രമുണ്ടെങ്കിലും പണം അയയ്ക്കാം.
 എൻ.ആർ.ഐ അക്കൗണ്ടുകൾക്ക് യു.പി.ഐ സംവിധാനം അനുവദിച്ചിട്ടില്ല.

 

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച കണക്കിൽ പെടാത്ത പണത്തിന് വൻ പിഴ ഈടാക്കുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. ആദായനികുതി നിയമത്തിലെ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ശബ്‌ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്രസർക്കാറിന്റെ നടപടി ജനാധിപത്യ മര്യാദ ഇല്ലാത്തതാണെന്ന് പ്രതിപക്ഷ ആരോപണം. ഇത് മണി ബിൽ ആയതിനാൽ ലോക്‌സഭയുടെ അംഗീകാരം മാത്രം മതിയെന്നാണ് ചട്ടം. രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചാൽ മാത്രം മതിയാകും.

നോട്ടു നിരോധന തീരുമാനത്തിന് ശേഷം രാജ്യത്ത് ചിലർ അനധികൃതമായി 500,1000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാൻ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്രയും കർശനമായ നിയമ ഭേദഗതി ഏർപ്പെടുത്തുന്നതെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി സഭയിൽ പറഞ്ഞു.

കള്ളപ്പണം കൈവശമുള്ളവർ ഡിസംബർ 30നകം സ്വയം വെളിപ്പെടുത്തി ആ തുക ബാങ്കിൽ നിക്ഷേപിച്ചാൽ 50 ശതമാനം മാത്രം നികുതിയായി നൽകിയാൽ മതിയാവും. എന്നാൽ, കള്ളപ്പണം വെളിപ്പെടുത്താതിരുന്നാൽ 85 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. തുടർച്ചയായി കള്ളപ്പണം കൈവശം വയ്ക്കുന്നവർ പിടിക്കപ്പെട്ടാൽ ആദായ നികുതി നിയമത്തിലെ നിലവിലെ വ്യവസ്ഥ അനുസരിച്ച് 60 ശതമാനം നികുതിയും അതിനൊപ്പം 15 ശതമാനം സർചാർജും അടയ്ക്കണം. അതേസമയം, ഉദ്യോഗസ്ഥന് 10 ശതമാനം അധിക പിഴ കൂടി വിധിക്കാൻ അനുവാദമുണ്ടാവും. അങ്ങനെയാണ് ആകെ പിഴത്തുക 85 ശതമാനമായി മാറുന്നത്.

അസാധു നോട്ടുകൾ 50 ശതമാനം നികുതി ഒടുക്കി ഡിസംബർ 30നുമുമ്പ് അക്കൗണ്ടിൽ നിക്ഷേപിക്കാം. പിഴ ഒടുക്കിയ ശേഷമുള്ള തുകയുടെ പകുതി നാലു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ബാക്കി പകുതി പിൻവലിക്കുകയും ചെയ്യാം. എന്നാൽ ബാങ്കിലെ നിക്ഷേപത്തിന് പലിശ ലഭിക്കില്ല. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടെത്തുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയാൽ 30 ശതമാനം വരെ പിഴയൊടുക്കിയാൽ മതിയാവും. ഉറവിടം വെളിപ്പെടുത്താനായില്ലെങ്കിൽ നികുതി കൂടാതെ 60 ശതമാനം പിഴയും നൽകാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി Keralakaumudi Daily |

ഉണ്ണി കൊടുങ്ങല്ലൂര്‍

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാൻ സ്ത്രീകളെ അനുവദിക്കുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാരാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ നേരത്തെ അനുവദിച്ചിരുന്നു.

ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സെപ്തംബർ 29 നാണ് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിൽ, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. കാലാകാലങ്ങളിൽ സമൂഹത്തിൽ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തിൽ അവലംബിച്ചു വരുന്നതെന്നും ചുരിദാർ ഇപ്പോൾ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കാലം മാറിയതോടെ ക്ഷേത്രത്തിൽ സൗണ്ട് സിസ്‌റ്റം, ടെലിഫോൺ, ക്യാമറ, സി.സി.ടി.വി. മെറ്റൽ ഡിറ്റക്ടർ, ഓട്ടോമാറ്റിക് സ്പീഡ് ഫോൾ‌‌ഡിംഗ് ‌ഡോർ തുടങ്ങിയവയൊക്കെ വന്നിട്ടുണ്ട്. അതിനാൽ തന്നെ കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധിക‌ൃതരും നിലപാടെടുത്തു.

എന്നാൽ, കാലാകാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റരുത് എന്നായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളുടേയും നിലപാട്. തിരുവിതാംകൂർ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത്.

മാതാപിതാക്കളുടെ വീടിന് മകന് അവകാശമില്ലെന്ന് കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

മാതാപിതാക്കളുടെ വീടിന് മകന് അവകാശമില്ലെന്ന് കോടതി


മാതാപിതാക്കളുമായുള്ള ബന്ധം സ്‌നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ ക്ലേശം അവുഭവിക്കേണ്ടതില്ല.
Published: Nov 29, 2016, 05:48 PM IST

ന്യൂഡല്‍ഹി:  മാതാപിതാക്കളുടെ വീട് മകന് നിയമപരമായി അവകാശപ്പെട്ടതല്ലെന്നും വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് അവരുടെ ദയകൊണ്ടാണെന്നും ഡല്‍ഹി ഹൈക്കോടതി.
മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല.  മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ അനുവദിക്കുന്ന അത്രയും കാലം വീട്ടില്‍ താമസിക്കാം- കോടതി പറഞ്ഞു.
മകനേയും മരുമകളേയും വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അനുവദിച്ച വിചാരണക്കോടതി വിധിക്കെതിരെ മകൻ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ മകനില്‍ നിന്ന് ക്ലേശം അനുഭവിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീര്‍പ്പ്.
മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മകന്‍ വീടിന് തനിക്കും അവകാശമുണ്ടെന്നും വീട് നിര്‍മാണത്തിന് താനും സഹായിച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Friday, 25 November 2016

ബഡ്ഷീറ്റിനടിയില്‍ ഒരു കഷ്ണം സോപ്പു വച്ചാല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
വിശ്രമത്തിലോ ഉറക്കത്തിലോ അറിയാതെ കാലുകള്‍ അനക്കിക്കൊണ്ടിരിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. കൃത്യമായ കാരണം അജ്ഞാതമാണ് എങ്കിലും ഡയബറ്റീസ്, വൃക്ക തകരാറുകള്‍ എന്നിവ കാരണമായി പറയപ്പെടുന്നു. അതുപോലെതന്നെയാണ് രാത്രിയില്‍ സഹിക്കാനാവാത്ത കാലുവേദന. ഈ വേദന ഒഴിവാക്കാന്‍ വളരെ ലളിതമായ ഒരു വഴിയുണ്ട്. കിടയ്ക്കക്കടിയില്‍ ഒരു കഷണം സോപ്പ് വച്ചാല്‍ മതി. കേള്‍ക്കുമ്പോള്‍ കൌതുകകരമായി തോന്നാമെങ്കിലും ഇത് ഫലപ്രദമാണ് എന്നാണു അനുഭവസ്ഥര്‍ പറയുന്നത്.
സോപ്പില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യത്തിന്റെ സാന്നിധ്യമാണ് ഇതിനു ആധാരം എന്നാണു ചിലരുടെ അഭിപ്രായം. മഗ്നീഷ്യത്തിന്റെ കുറവ് കൊണ്ടും കാല്‍ വേദന വരാറുണ്ട്. സോപ്പിന്റെ സുഗന്ധം മസിലുകളെ റിലാക്സ് ആക്കുന്നത് കൊണ്ടാണെന്നാണ് മറ്റൊരു അഭിപ്രായം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഫലം കിട്ടിയവരുടെ അനുഭവം തെളിവായെടുത്താല്‍ ഇത് സത്യമാണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ.
വിശ്രമത്തിലോ ഉറക്കത്തിലോ അറിയാതെ കാലുകള്‍ അനക്കിക്കൊണ്ടിരിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. കൃത്യമായ കാരണം അജ്ഞാതമാണ് എങ്കിലും ഡയബറ്റീസ്, വൃക്ക തകരാറുകള്‍ എന്നിവ കാരണമായി പറയപ്പെടുന്നു. അതുപോലെതന്നെയാണ് രാത്രിയില്‍ സഹിക്കാനാവാത്ത കാലുവേദന. ഈ വേദന ഒഴിവാക്കാന്‍ വളരെ ലളിതമായ ഒരു വഴിയുണ്ട്. കിടയ്ക്കക്കടിയില്‍ ഒരു കഷണം സോപ്പ് വച്ചാല്‍ മതി. കേള്‍ക്കുമ്പോള്‍ കൌതുകകരമായി തോന്നാമെങ്കിലും ഇത് ഫലപ്രദമാണ് എന്നാണു അനുഭവസ്ഥര്‍ പറയുന്നത്.
സോപ്പില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യത്തിന്റെ സാന്നിധ്യമാണ് ഇതിനു ആധാരം എന്നാണു ചിലരുടെ അഭിപ്രായം. മഗ്നീഷ്യത്തിന്റെ കുറവ് കൊണ്ടും കാല്‍ വേദന വരാറുണ്ട്. സോപ്പിന്റെ സുഗന്ധം മസിലുകളെ റിലാക്സ് ആക്കുന്നത് കൊണ്ടാണെന്നാണ് മറ്റൊരു അഭിപ്രായം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഫലം കിട്ടിയവരുടെ അനുഭവം തെളിവായെടുത്താല്‍ ഇത് സത്യമാണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ.

ബഡ്ഷീറ്റിനടിയില്‍ ഒരു കഷ്ണം സോപ്പു വച്ചാല്‍... ചിരിക്കണ്ട, അനുഭവം ഗുരു !

ഒറ്റ ആഴ്ച കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കന്‍ ഇതൊന്നു പ്രയോഗിക്കു..( ningalkku ishtamundenkil matram ).

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒറ്റ ആഴ്ച കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കന്‍ ഇതൊന്നു പ്രയോഗിക്കു...

കിഡ്‌നി സ്‌റ്റോണ്‍ അഥവ മൂത്രത്തില്‍ കല്ല്... ഒരിക്കലെങ്കിലും ഇതിന്റെ വേദന അനുഭവിച്ചവര്‍ക്കറിയാം ഈ രോഗത്തിന്റെ ഗൗരവം. പിടിപെട്ടാന്‍ പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. പലപ്പോഴും ഒറ്റമൂലികളും മരുന്നുകളും കൊണ്ടു കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാം. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള മരുന്ന് പ്രയോഗം ആശ്വാസം നല്‍കണം എന്നില്ല. എന്നാല്‍ വളരെ പെട്ടന്ന് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ ചെറുനാരങ്ങകൊണ്ട് ഒരു പ്രയോഗം ഉണ്ട്. ഇത് കഴിച്ചാല്‍ മതി രോഗത്തിനു വളരെ പെട്ടന്നു ശമനം ലഭിക്കും. എന്താണ് ആ പ്രയോഗം എന്നല്ലേ...
രണ്ടു ഔണ്‍സ് നാരങ്ങനീരില്‍ ആറ് ഔണ്‍സ് വെള്ളം ചേര്‍ക്കണം. ഈ മിശ്രിതം ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കുക. നാരങ്ങയിലെ സിട്രിക്ക് ആസിഡിനു കല്ലുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇത് മൂത്രതടസം സൃഷ്ട്ടിക്കുന്ന കല്ലുകളെ അലിയിച്ചു കളയും. മാത്രമല്ല നാരങ്ങ കിഡ്‌നിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നീര് വരാന്‍ ഇടയാക്കും. കൂടാതെ ഇവര്‍ വെറ്റില മുറുക്കരുത്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യരുത്. കൂടാതെ മൂത്രം അതിക സമയം പിടിച്ചു വയ്ക്കുന്നത് രോഗം വഷളാക്കും.

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി


Mathrubhumi

ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി
Published: Nov 25, 2016, 05:29 PM IST

ന്യൂഡല്‍ഹി: ബിര്‍ള-സഹാറ കോഴ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ആധികാരികവും വിശ്വസനീയവും അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം
ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.
2013-14 കാലത്ത് ഈ രണ്ടു സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അടക്കം ചിലര്‍ക്ക് പണം നല്‍കിയെന്ന് കാണിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഈ രേഖകള്‍ തിരിച്ച് കൊണ്ടു പോയി വ്യക്തമായ തെളിവുകളുമായി വരുക. ഇത് ഒരു തെളിവേ അല്ല വെറും അപമാനിക്കലാണ്. കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളു.ഇപ്പോള്‍ ഈ രേഖകളില്‍ ഒന്നുമില്ല. ചില പ്രമുഖരുടേ പേരുകള്‍ രേഖപ്പെടുത്തി എന്ന് കരുതി അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി.
2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോപിച്ചിരുന്നു. പണം നല്‍കിയതായി കാണിച്ച് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് കെജ് രിവാള്‍ അവകാശപ്പെട്ടത്.

© Copyright Mathrubhumi 2016. All rights reserved.

പല്ലിന്റെ പുളിപ്പ് അകറ്റാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

പല്ലിന്റെ പുളിപ്പ് അകറ്റാൻ

പ്ലലിനു ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പേഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്. ആയുർവേദത്തിൽ ദന്തരോഗങ്ങൾ സാധാരണയായി 17 തരം ആണ്. അതിൽ പല്ലു പുളിക്കൽ ശീതദന്തം എന്നാണ് അറിയപ്പെടുന്നത്. വാതം കോപിച്ച്, പല്ലുകൾക്കു ചൂട് തട്ടിയാല്‍ സുഖവും തണുപ്പടിച്ചാൽ അസഹ്യതയും ഉണ്ടാകുന്ന അവസ്ഥയാണിത്. സൂചി കുത്തുന്നതു പോലുളള വേദനയും ഒപ്പം വരാം.
പല്ലുകൾക്ക് പുളി, തണുപ്പ് എന്നിവ സഹിക്കാനാകാതെ വരുന്നു. പല്ലു പുളിപ്പിന് ആയുർവേദം നിരവധി ചികിത്സകൾ നിർദേശിക്കുന്നുണ്ട്. ചൂടുവെളളം കൊണ്ട് പല്ല് വിയർപ്പിക്കുക. പല്ലിന്റെ ചുവടുഭാഗം കൈകൊണ്ടു നന്നായി തിരുമ്മിയശേഷം നല്ലെണ്ണ ചൂടാക്കി (ചെറിയ ചൂടു മതി) തിരി മുക്കി ആ തിരിയിൽ നിന്നു വീഴുന്ന എണ്ണ പല്ലിന്റെ ഊനിൽ (മോണയിൽ) വീഴ്ത്തുക.
നല്ലെണ്ണ ചെറുതായി ചൂടാക്കി വായിൽ കവിൾകൊണ്ടു തുപ്പുക. ഞാഴൽ പൂവ്, ഞാവൽ കുരുന്ന്, മാതളത്തോട്, ത്രിഫലത്തോട്, ചുക്ക്, ഇന്തുപ്പ്, മുത്തങ്ങ ഇത്രയും മരുന്നുകൾ നന്നായി പൊടിച്ച് തേനും നെയ്യും ചേർത്ത് പല്ലിന്റെ ഊനിൽ പുരട്ടുക. 20 മിനിട്ടു കഴിയുമ്പോൾ ചെറു ചൂടുവെള്ളം വായിലൊഴിച്ച് കവിൾ കൊള്ളുക. ശേഷം തുപ്പിക്കളയുക. നാല്‍പാമരത്തൊലി നന്നായി പൊടിച്ച് കഷായമാക്കി വായിൽ കവിൾ കൊള്ളുക.
ഡോ. എം.എൻ. ശശിധരൻ, അപ്പാവു വൈദ്യൻ ആയുർവേദ മെഡിക്കൽസ് ആൻഡ് നഴ്സിങ് ഹോം, കോട്ടയം

പല്ലു തേച്ചുകഴിഞ്ഞ് ഉടൻ വായ കഴുകിയാൽ?

പല്ലു തേച്ചുകഴിഞ്ഞ് ഉടൻ വായ കഴുകിയാൽ?

പല്ല് എത്ര തേച്ചാലും സംതൃപ്തി വരാത്തവരും പല്ലു തേയ്ക്കാൻ മടി ഉള്ളവരും ഉള്ളതിനാലാകാം അധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്താരോഗ്യപ്രശ്നങ്ങളുമുണ്ട്. പണ്ടു കാലത്ത് ഉമി കരിച്ച് അതിൽ കുരുമുളകു പൊടിയും ഉപ്പും ചേർത്തതും പിന്നെ മാവിലയുമൊക്കെയായിരുന്നു പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അവയുടെ സ്ഥാനം വിപണിയിൽ ലഭ്യമാകുന്ന ടൂത്ത് പേസ്റ്റുകളും ചൂർണങ്ങളുമൊക്കെ ഏറ്റെടുത്തിരിക്കുന്നു.
എന്തൊക്കെ ആയാലും പല്ലു തേയ്ക്കുന്നതു സംബന്ധിച്ചുള്ള സാമാന്യധാരണകൾ പലതും തകിടം മറിക്കുന്ന കണ്ടെത്തലുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നായിരുന്നു പല്ലു തേച്ചശേഷം വാ കഴുകാതിരുന്നാൽ ടൂത്ത് പേസ്റ്റിലെ ഫ്ളൂറൈഡ് ആവരണം കൂടുതൽ നേരം പല്ലിൽ പറ്റിപ്പിടിച്ചിരുന്ന് സംരക്ഷണം നൽകുമെന്ന വാർത്ത.
എല്ലാവരും ഇങ്ങനെ ചെയ്യണമെന്നു പറയാനാവില്ല. എന്നാൽ ഫ്ളൂറൈഡിന്റെ അളവു കുറവുള്ളവരിൽ ഈ രീതി ഗുണം ചെയ്തേക്കാം. പക്ഷേ, ചെറിയ കുട്ടികളിൽ ഇതു പരീക്ഷിച്ചാൽ ടൂത്ത്പേസ്റ്റ് വിഴുങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, ഫ്ളൂറൈഡിന്റെ അളവു കുറവുള്ള മുതിർന്നവരിലും മുതിർന്നകുട്ടികളിലുമാണ് ഇത് അനുയോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്.
പല്ലു തേയ്ക്കുന്നതിനു മുമ്പ് ടൂത്ത് ബ്രഷ് നനയ്ക്കേണ്ടതുമില്ല. കാരണം, ബ്രഷിങ്ങിനു ആവശ്യം വേണ്ട ഉമിനീർ വായിൽ തന്നെയുണ്ടാകും. ഇത് പല്ലു തേയ്ക്കാനാവശ്യമുള്ള നനവു നൽകും. ടൂത്ത് ബ്രഷ് നനയ്ക്കുമ്പോൾ പേസ്റ്റ് നേർത്ത് ഗുണം കുറയാം.
ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനേ ശക്തിയായി ബ്രഷ് ചെയ്യുന്നത് ഇനാമലിനു കേടാണെന്നാണ് മറ്റൊരു കണ്ടെത്തൽ. കാരണം ഭക്ഷണത്തിലെ അമ്ലങ്ങളും മധുരവും പല്ലിന്റെ സംരക്ഷണകവചമായ ഇനാമലിനെ മൃദുവാക്കും. ഈ സമയത്ത് ശക്തിയായി ബ്രഷ് ചെയ്താൽ ഇനാമൽ നഷ്ടമാകാം. പകരം വെള്ളം ഒഴിച്ച് ശക്തിയായി കുലുക്കുഴിയുകയോ വളരെ മൃദുവായി ബ്രഷ് ചെയ്യുകയോ ചെയ്യാം. 

വെരിക്കോസ് വെയിന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
Beauty & Health Tips in malayalam
5 hrs
വെരിക്കോസ് വെയിന്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ ഭീകരരൂപം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തില്‍ എത്തിയ്ക്കുന്ന രക്തക്കുഴലുകളാണ് ധമനികള്‍. ഇത് വീര്‍ത്ത് തടിച്ച് ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിനുകള്‍.
പുരുഷന്‍മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിന്‍ ഉണ്ടാവാം. കാലിലാണ് സാധാരണ വെരിക്കോസ് വെയിന്‍ കാണുന്നത്. പലര്‍ക്കും പാരമ്പര്യമായും അമിതവണ്ണവും പ്രായവും എല്ലാം പലപ്പോഴും വെരിക്കോസ് വെയിനിന്റെ കാരണമാകാം.
വെളുത്തുള്ളി കൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം. വെരിക്കോസ് വെയിനിന് വെളുത്തുള്ളി എങ്ങനെ പരിഹാരമാകും എന്ന് നോക്കാം.
ധാരാളം ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് വെളുത്തുള്ളി. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. വെളുത്തുള്ളി രക്തക്കുഴലിലെ എല്ലാ തടസ്സവും മാറ്റുന്നു.
ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ്. വെരിക്കോസ് വെയിന്‍ മാറ്റാന്‍ വെളുത്തുള്ളി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.
ആവശ്യമുള്ള വസ്തുക്കള്‍
--------------------------------------
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അരഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്, വെളുത്തുള്ളി നല്ലതുപോലെ ചതച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
തയ്യാറാക്കുന്ന വിധം
===================
ഈ മൂന്ന് മിശ്രിതങ്ങളെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനു 12 മണിക്കൂറിന് മുന്‍പ് തയ്യാറാക്കി വെയ്ക്കണം.
ഉപയോഗിക്കേണ്ട വിധം
=====================
വെരിക്കോസ് വെയിന്‍ ഉള്ള ഭാഗങ്ങളില്‍ ഈ മിശ്രിതം നല്ലതു പോലെ പുരട്ടുക. ഈ മിശ്രിതം കാലില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇവ കാലുമായി ചേരുന്നതു വരെ തേച്ച് പിടിപ്പിച്ച് ബാന്‍ഡേജ് അല്ലെങ്കില്‍ ടവ്വല്‍ ഉപോഗിച്ച് 15 മിനിട്ട് കെട്ടിവെയ്ക്കുക.
വെരിക്കോസ് വെയിന്‍ മാറാന്‍ ഈ പരിഹാരത്തിലൂടെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ചെയ്യാം. വെരിക്കോസ് വെയിനിന് ഇതിലൂടെ പരിഹാരം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.
Like
Comment

Monday, 21 November 2016

ഈ ചെടി നിങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

ഈ ചെടി നിങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും

കിഴക്കന്‍ ഓസ്ട്രേലിയയില്‍ ധാരാളമായി കാണപ്പെടുന്ന ചെടിയാണ് ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്‍റ് എന്നറിയപ്പെടുന്ന ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ്. ആത്മഹത്യ ചെടിയെന്ന് ഈ ചെടിയെ വിളിക്കാന്‍ കാരണം ഇതിന്‍റെ വിഷമാണ്. ഈ ചെടി കഴിച്ചാലല്ല ദേഹത്തു മുട്ടിയാല്‍ തന്നെ അപകടമാണ്. മരിക്കാന്‍ തോന്നുന്നത്ര വേദന മനുഷ്യര്‍ക്ക് ഈ ചെടിയുടെ സ്പര്‍ശനമേറ്റാല്‍ ഉണ്ടാകും. നാടന്‍ ചൊറിയണത്തിന്റെയും നായ്ക്കുരണത്തിന്‍റെയും വിദേശ പതിപ്പാണ് ഈ ചെടി. എന്നാല്‍ വിഷത്തിന്‍റെ വീര്യം ഇവയേക്കാള്‍ പതിന്മടങ്ങധികം വരും.
ചൊറിയണത്തേപ്പോലെ പുറത്തേക്കു തള്ളി നില്‍ക്കുന്ന മുള്ളുകള്‍ ഇവയുടെയും ഇലകളില്‍ കാണാം. തൊട്ടാല്‍ ശരീരഭാഗം തടിച്ചു ചുവന്നു വേദന കൊണ്ടു പുളയും. ഈ വേദനയേക്കാൾ നല്ലത് മരിക്കുന്നതാണെന്നു തോന്നും സ്പര്‍ശനമേറ്റയാള്‍ക്ക് . മുള്ളുകളിലുള്ള നീറോടോക്‌സിനാണ് ഈ കഠിന വേദനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണിത്. കൂടാതെ വൈദ്യുതാഘാതമേൽക്കുന്നതു പോലുള്ള പ്രതിഭാസവും ഇതേ സമയം ഈ ചെടിയില്‍ നിന്നുണ്ടാകും.
ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് ശരീരത്തു കൊണ്ടാല്‍ പിന്നെ അതിന്‍റെ മുള്ളുകള്‍ പിഴുതു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തീരെ ചെറുതായതിനാല്‍ കൈ കൊണ്ടല്ല മെഴുകുപയോഗിച്ചാണ് ഇവ പിഴുതു മാറ്റുന്നത്. മനുഷ്യര്‍ക്കും ചില മൃഗങ്ങള്‍ക്കും മരണതുല്യമായ വേദന നല്‍കുന്ന ചെടി ചില മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കാറുമില്ല. ജിംപി ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഈ ചെടിയുടെ വിളിപ്പേര്.  

വാട്സാപ്പ് വിഡിയോ കോളിന്റെ വിസ്മയിപ്പിക്കുന്ന 11 പ്രത്യേകതകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

വാട്സാപ്പ് വിഡിയോ കോളിന്റെ വിസ്മയിപ്പിക്കുന്ന 11 പ്രത്യേകതകൾ

ഏറെ കാത്തിരിപ്പിനു ശേഷം വാട്സാപ്പിന്റെ വിഡിയോ കോൾ വന്നു. സ്മാർട്ട്ഫോൺ യുഗത്തിൽ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചറിനു മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് വിൻഡോസ് 10 ഡിവൈസുകളില്‍ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പ് വിഡിയോ കോളിന്റെ ചില പ്രത്യേകതകൾ താഴെ...
∙ വോയ്സ് കോളിന്റെ എല്ലാ മികവും വിഡിയോ കോളിനുമുണ്ട്.
∙ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷാ സംവിധാനമുണ്ട്.
∙ ആൻഡ്രോയ്ഡ് 4.1 നു മുകളിലുള്ള പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിവൈസുകളിൽ വിഡിയോ കോൾ ലഭിക്കും.
∙ വിഡിയോ കോൾ ചെയ്യുമ്പോൾ തന്നെ മറ്റു ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാം.
∙ കോളിങ് നടക്കുമ്പോൾ തന്നെ ക്യാമറകൾ മാറിമാറി ഉപയോഗിക്കാം.
∙ വിഡിയോ കോൾ ചെയ്യുന്ന വ്യക്തിയുടെ ഇമേജ് വിഡിയോയായി ഉപയോഗിക്കാം.
∙ വിഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്ത് ചാറ്റ് ചെയ്യാം, ചിത്രങ്ങൾ അയക്കാൻ സാധിക്കും.
∙ വിഡിയോ കോൾ വിൻഡോ സ്ക്രീനിൽ എവിടെക്കും നീക്കാൻ സാധിക്കും.
∙ നെറ്റ്‌വർക്കിന്റെ വേഗതയ്ക്ക് അനുസരിച്ച് സ്വയമേവ വിഡിയോ കോൾ പ്രവർത്തിക്കും.
∙ വിഡിയോ കോൾ വേഗവും വിഡിയോ മികവും നിലനിർത്തുന്നു.
∙ കുറഞ്ഞ ഡേറ്റാ ഉപയോഗം, രണ്ടു മിനിറ്റ് കോളിനു 2.3 എംബി ചിലവാകും. 

വിവാഹ ആവശ്യം: പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആർബിഐ പുറപ്പെടുവിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

വിവാഹ ആവശ്യം: പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആർബിഐ പുറപ്പെടുവിച്ചു

ന്യൂഡൽഹി ∙ വിവാഹ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ചു. പിൻവലിക്കുന്ന പണം ആർക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തണം. ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. അടുത്തമാസം 30ന് മുൻപുള്ള വിവാഹങ്ങൾക്ക് മാത്രമാണ് ഇളവെന്നും ആർബിഐ വ്യക്തമാക്കുന്നു. വിവാഹ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നു 2.5 ലക്ഷം രൂപ പിൻവലിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് അറിയിച്ചത്.
500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകൾ വിവിധ ബാങ്കുകൾ വഴി ജനങ്ങൾ മാറ്റിവാങ്ങിയെന്നും റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ അറിയിച്ചു. 1,03,316 കോടി രൂപയാണ് എടിഎം കൗണ്ടറുകൾ വഴിയും അക്കൗണ്ടുകൾ വഴിയും ബാങ്കുകൾ നവംബർ 10 മുതൽ 18 വരെ വിതരണം ചെയ്തതെന്നും ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് പഴയ നോട്ടുകൾ മാറ്റിവാങ്ങാനും നിക്ഷേപിക്കാനും നിയന്ത്രണങ്ങളോടെ ആർബിഐ സൗകര്യം ഏർപ്പെടുത്തിയിരുന്നു. 5,44,571 കോടി രൂപയാണ് ഇങ്ങനെ ബാങ്കുകളിലേക്ക് എത്തിയത്. ഇതിൽ 33,006 കോടി രൂപ പഴയ നോട്ടുകൾ മാറ്റിവാങ്ങിയതും 5,11,565 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതുമാണ്.
നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ബാങ്കുകൾക്കും എടിഎം കൗണ്ടറുകൾക്കും മുന്നിൽ ദിവസങ്ങളോളം ജനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ ഇതിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. ആദ്യഘട്ടത്തിലുണ്ടായിരുന്ന പല നിയന്ത്രണങ്ങളിലും റിസർവ് ബാങ്ക് ഇളവുകൾ നൽകുന്നുണ്ട്.

നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ട് മാസം ഇളവ് അനുവദിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് പ്രതിസന്ധി: വായ്പ തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ട് മാസം ഇളവ് അനുവദിച്ചു


മുംബൈ: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് സാവകാശം അനുവദിച്ചു. ഹൗസിംഗ് ലോണുകളും കാര്‍ ലോണും കാര്‍ഷിക വായ്പയും തിരിച്ചടയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് രണ്ട് മാസത്തെ സാവകാശം അനുവദിച്ചു.
ഒരു കോടി രൂപ വരെയുള്ള ലോണുകള്‍ക്കാണ് സാവകാശം അനുവദിച്ചത്. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് തിരിച്ചടവ് തീയതിയുള്ള എല്ലാ ലോണുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവിനും ആര്‍.ബി.ഐയുടെ ഇളവ് ലഭിക്കും. നോട്ട് പ്രതിസന്ധി കണക്കിലെടുത്തുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പണം പിന്‍വലിക്കാനുള്ള പരിധി 24,000 രൂപയായി നിശ്ചയിച്ചത് ഇടപാടുകാരെ ബാധിച്ചുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ചെക്കുകള്‍ €ിയര്‍ ചെയ്യുന്നത് അടക്കമുള്ള സാധാരണ ബാങ്കിംഗ് ഇടപാടുകളും താളം തെറ്റിയിരിക്കുകയാണ്. ഇതാണ് വായ്പ തിരിച്ചടവിന് ഇളവ് നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

പുതിയ 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ട്: ഡോ. എന്‍ ഗോപാലകൃഷ്ണന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

പുതിയ 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ട്: ഡോ. എന്‍ ഗോപാലകൃഷ്ണന്‍

പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്‌നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് ആധികാരിക ചര്‍ച്ചയ്ക്ക് ശേഷം വെളിപ്പെടുത്തുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നോട്ടില്‍ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും എന്നാല്‍ ബാക്കിയുള്ള സംവിധാനങ്ങള്‍ എല്ലാം തന്നെ നോട്ടിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ നോട്ടില്‍ നാനോ ടെക്‌നോളജി ഉള്‍പ്പെടുത്തിയ സംവിധാനം ഉണ്ടെന്നും അത് ചിപ്പ് അല്ലെന്നും അദ്ദേഹം വ്യക്തമക്കി. ഈ സംവിധാനത്തിന് പുറത്തുനിന്നുള്ള ഊര്‍ജ്ജം ആവശ്യമില്ലെന്നും ഇതൊരു സിഗ്നല്‍ റിഫ്‌ളക്ടറാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട അറിയിക്കുന്നതാണ് ഈ സംവിധാനം.
പണം ഇരിക്കുന്ന ലൊക്കേഷന്‍ എവിടെയെന്നും എത്ര നോട്ടുകള്‍ ഉണ്ടെന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്നും ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയില്‍ എന്താണെന്നുള്ള വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് തന്നെ പുതിയ നോട്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേളത്തുനിന്നുള്ള പേപ്പറുകള്‍ ഉപയോഗിക്കരുതെന്നും ഇന്ത്യന്‍ പേപ്പറും വിദ്യയും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Sunday, 20 November 2016

പുതിയ മന്ത്രി: ഇ.പി ജയരാജന് പ്രതിഷേധം; താന്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാം mangalam.com |

ഉണ്ണി കൊടുങ്ങല്ലൂര്‍

പുതിയ മന്ത്രി: ഇ.പി ജയരാജന് പ്രതിഷേധം; താന്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാം

തിരുവനന്തപുരം: എം.എം മണിയെ മന്ത്രിയാക്കാന്‍ തീരുമാനമെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ രാജിഭീഷണി മുഴക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.
പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ച്് കൊണ്ടായിരുന്നു ഇ.പിയുടെ പ്രസ്താവന. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ സര്‍ക്കാര്‍ പദവികളില്‍ നിയമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം. ഇപ്പോള്‍ തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിന് മുന്‍പ് തന്നോട് കൂടിയാലോചിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ഇ.പി ജയരാജന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി.പി.എം പുതിയ മന്ത്രിയെ തീരുമാനിച്ചത്. കൊല്‍ക്കത്ത പ്ലീനത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയിലാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്.

കള്ളപ്പണം ബിനാമി അക്കൗണ്ടില്‍ ഇട്ടാല്‍ ഏഴു വർഷം തടവ് ശിക്ഷ

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണം ബിനാമി അക്കൗണ്ടില്‍ ഇട്ടാല്‍ ഏഴു വർഷം തടവ് ശിക്ഷ


മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും
Published: Nov 20, 2016, 06:24 PM IST

ന്യൂഡല്‍ഹി:  കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
ഇതനുസരിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും.
കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിന് ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ കർശനമായി നിരീക്ഷിക്കും.
ആരാണോ പണം നിക്ഷേപിക്കുന്നത് അയാളെ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് നടപടികളെടുക്കുക. ഇത്തരത്തില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ളതാണ് ബിനാമി നിയമം.
 ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞത് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായും റിപ്പോർട്ടുണ്ട്.

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം ∙ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാൻ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ ‌നിലനിൽപു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവിൽ കോൺഗ്രസും ലീഗും ഒറ്റയ്ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.
എന്നാൽ, സഹകരണ പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയർന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോൺഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സർക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽനിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരൻ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

Saturday, 19 November 2016

കടലാസില്‍ നിന്നും കാര്‍ഡി ലേക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് അസാധുവാക്കലും ഡിജിറ്റലൈസേഷനും - ഇന്ത്യ ഒരുങ്ങിയോ?

"വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവിടെ ഒരു വിപ്ലവം നടക്കാന്‍ പോവുകയാണ്. സൈബര്‍ ലോകത്താണ് ഇതു സംഭവിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇന്ത്യക്കാരായ നാം ഓരോരുത്തരേയും അതിന്റെ ഫലങ്ങൾ നല്ല തോതിൽ അനുഭവിക്കുകയും ചെയ്യും." അമിതാഭ് കാന്ത് (സിഇഒ, നീതി അയോഗ്, ഗവൺമെന്റ് ഓഫ് ഇന്ത്യ)
ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ പ്രസക്തി സംബന്ധിച്ച്, 2016ല്‍ മൂഡി നടത്തിയ ഒരു പഠനരേഖ, വിസ പുറത്തുവിട്ടിരുന്നു ലോകത്തെ 70 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 296 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ധന ഡിജിറ്റര്‍ പേമെന്റുകള്‍ ഉണ്ടാക്കിയെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. 2011 മുതല്‍ 2015 വരെയുള്ള കാലത്തെ കണക്കാണിത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റിന്റെ പ്രചാരം, ഇക്കാലയളവിൽ ആഭ്യന്തരോത്പാദനത്തില്‍ 6.08 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ധനവുണ്ടാക്കി. കാര്‍ഡ് ഉപയോഗം വര്‍ധിച്ചതും ഉത്പാദനക്ഷമത കൂടിയതുംമൂലം സൃഷ്ടിക്കപ്പെട്ട 337000 തൊഴിലവസരങ്ങളിലൂടെയാണ് ഈ വളര്‍ച്ച സാധ്യമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പണം തന്നെയാണ് എക്കാലത്തും ഇന്ത്യന്‍ വിപണിയിലെ രാജാവ്. മൂലധന വിപണിയിലും ചില്ലറ വിപണിയിലും പണത്തിനുതന്നെ സര്‍വാധിപത്യം. ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്നു എന്നതാണു പണത്തെ ഇത്രമേല്‍ പ്രിയമാക്കുന്നത്. ഇന്ത്യയില്‍ നാലു ശതമാനത്തില്‍ താഴെ വീടുകളില്‍ മാത്രമേ പണേതര ഇടപാടുകളിലൂടെ ക്രയവിക്രയം നടക്കുന്നുള്ളൂ. അസംഘടിതവും ക്രമമില്ലാത്തതുമായ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥയിലൂടെയാണു നമ്മുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 40 ശതമാനവും സൃഷ്ടിക്കപ്പെടുന്നതെന്നും, ഇതുവഴി 29 ശതമാനത്തോളം ആളുകള്‍ നികുതി ഒടുക്കാതെ രക്ഷപ്പെടുന്നെന്നും കണക്കുകളുണ്ട്. ഈ അനൗപചാരിക പണമിടപാടുകളെ പുറത്തെത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയുമാണ് ഇന്നിന്റെ ആവശ്യം.
സാങ്കേതികവിദ്യയിലൂന്നിയ ഒരു ആന്തരിക ഘടന സൃഷ്ടിച്ചെടുക്കാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ പൂര്‍ണതയിലെത്തുന്നതു ഡിജിറ്റല്‍ പേമെന്റ് വിപ്ലവത്തിലൂടെയേ സാധ്യമാകൂ. ഇപ്പോഴും 98 ശതമാനത്തോളം വരുന്ന ചെറുകിട നോണ്‍-കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പേപ്പർ പണത്തിന്റെ രൂപത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ തങ്ങളുടെ സാമ്പത്തിക ശ്രേണിയിലേക്ക് എത്തിക്കുന്നതിനുള്ള ശേഷിക്കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ലെസ് ക്യാഷ് ഇക്കണോമി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്ക് ഏറെ ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നതിന്റെ ചൂണ്ടുപലകയാണിത്.
ധനപരമായ കാര്യങ്ങള്‍ക്ക് ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമാണെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യം. കെനിയയില്‍ 60 ശതമാനം പേരും നൈജീരിയയില്‍ 11 ശതമാനം പേരും പണം കൈമാറ്റം ചെയ്യുന്നതിനു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിനിമയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സമയത്താണ് ഇതെന്നോര്‍ക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് ഇന്‍ ഗ്ലോബല്‍ കോണ്‍ടെക്‌സ്റ്റ് നടത്തിയ ഒരു പഠനം ഈ അവസരത്തില്‍ പ്രസക്തമാണ്. ഇന്ത്യയില്‍ പണത്തിന്റെ ചെലവ്, അഥവാ കോസ്റ്റ് ഓഫ് ക്യാഷ് ഇന്‍ ഇന്ത്യ എന്നതായിരുന്നു പഠന വിഷയം. പണം സൗജന്യമാണെന്നു കരുതുമ്പോഴും ഡല്‍ഹിയിലെ ആളുകള്‍ പണം സ്വരുക്കൂട്ടുന്നതിനായി 60 ലക്ഷം മണിക്കൂറുകളും 9.1 കോടി രൂപയും ചെലവാക്കുന്നു, ഹൈദരാബാദില്‍ 17 ലക്ഷം മണിക്കൂറുകളും 3.2 കോടി രൂപയും ഈ ഇനത്തിൽ വേണ്ടിവരുന്നു. ഇടപാടുകള്‍ക്കുള്ള ഫീസ്, ഗതാഗത ചെലവ് തുടങ്ങിയവ അടങ്ങുന്ന കണക്കാണിത്. ഹൈദരാബാദിലേതിന്റെ ഇരട്ടിയാണ് പണം കൈമാറ്റത്തിനായി ഡല്‍ഹിയില്‍ വേണ്ടിവരുന്നതെന്നു മനസിലാക്കാം. വർഷങ്ങൾ കഴിയുന്തോറും ഈ ചെലവ് ഇനിയും കൂടിക്കൊണ്ടിരിക്കും. ഇങ്ങനെയൊരു സാഹചര്യവും ശീലവും പിന്തുടരുന്ന രാജ്യത്ത്, ഡിജിറ്റൽ പേമെന്റ് സിസ്റ്റം എന്ന ഹെര്‍ക്കുലീസ് ഉദ്യമം ഇന്ത്യ എങ്ങനെ നേടുമെന്നതാണു പ്രസക്തമായ ചോദ്യം.
500ന്റെയും 1000ന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചായ്‌വാണെന്നു നിസംശയം പറയാം. ഇതിന്റെ അനന്തരഫലങ്ങള്‍ വിപണിയില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാംതന്നെ ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായം നിര്‍ത്തലാക്കി. ചെറുകിട കച്ചവടക്കാര്‍പോലും ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതു വര്‍ധിച്ചു. പരമ്പരാഗതമല്ലാത്ത ഈ പണ കൈമാറ്റ വ്യവസ്ഥിലേക്ക് ഇതുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ വന്നുതുടങ്ങി.
ഇതൊക്കെ ഇന്ത്യന്‍ ജനതയെ ക്യാഷ് ലെസ് രീതിയിലേക്കു മാറ്റി ഒരു ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുമോ? ഇതു സാധ്യമാകണമെങ്കില്‍ ശീലങ്ങള്‍ മാറ്റാന്‍ നാം തയാറാകണം. ധനകാര്യ സാക്ഷരത രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. - അസാധ്യമായത് ഒന്നുമില്ല.
ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ വിസ ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ പേപ്പർ പണത്തിന്റെ ഭീമമായ ഉപയോഗത്തിന് ആറു കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
1. പണം സമ്പാദിക്കാനും ചെലവാക്കാനുമുള്ള അതിയായ താത്പര്യം
2. പണം അടയ്ക്കലിനെ അധികരിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെ നിഴലിൽ തുടരാനുള്ള താത്പര്യം
3. പണം കൈമാറ്റത്തിനുള്ള ലിംഗ അസമത്വം
4. സൗകര്യങ്ങൾ തയാറാക്കുന്നതിനുള്ള ഭീമമായ ചെലവ്
5. നിയന്ത്രണങ്ങളുടെ പരിമിതികള്‍
6. ധനകാര്യ സാക്ഷരതയുടെ അപര്യാപ്തത
നമ്മുടെ ചിന്താരീതികള്‍ മാറ്റേണ്ടിയിരിക്കുന്നു. യൂറോപ്പില്‍ ആദ്യം പേപ്പര്‍ പണം അച്ചടിച്ച സ്വീഡന്‍ ക്യാഷ് ലെസ് ഇക്കണോമിയിലേക്കു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ അതിനുള്ള തുടക്കമിടുകയെങ്കിലും വേണം. ഡിജിറ്റല്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്നതിനു രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചുവടെ പറയുന്നതാണ്
1. തടസമില്ലാത്ത വൈദ്യുതി വിതരണ ശൃംഘല ഉറപ്പാക്കല്‍
2. ആവശ്യത്തിന് എടിഎമ്മുകള്‍, സെയില്‍സ് പോയിന്റുകള്‍, മൊബൈല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍, മറ്റു ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കല്‍
3. ജനങ്ങളില്‍ ബോധവത്കരണം നടത്തല്‍
4. ടെക്‌നോളജിയില്‍ നിക്ഷേപം നടത്തല്‍ -സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തല്‍
5. സൈബര്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കല്‍
6. തട്ടിപ്പുകാരെ തുടച്ചുനീക്കല്‍
ജനങ്ങള്‍ക്ക് ഇതേക്കുറിച്ചു ബോധവത്കരണം നല്‍കുകയെന്നതാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യ കടമ്പ. ചിന്താരീതികള്‍ മാറാതെ ഒന്നിനും ഫലംകാണാനാവില്ല. പഴ്‌സില്‍നിന്നു പേപ്പര്‍ നോട്ടുകള്‍ ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ ഇന്നു മുതല്‍ തുടങ്ങുക. വൈദ്യുതി ബില്ലും ഇന്‍ഷുറന്‍സ് പ്രീമിയവുമൊക്കെ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നടത്തുക. അതിലൂട കുറച്ചു സമ്മാനങ്ങളും ക്യാഷ്ബാക്കുമൊക്കെ നേടുക.
ചുറ്റും തിരിഞ്ഞാല്‍ സ്മാര്‍ട്ട് ഫോണുകളുടെ സമൃദ്ധിയാണു കാണുന്നത്. എങ്കില്‍പ്പിന്നെ മൊബൈല്‍ ബാങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ.. സാങ്കേതികവിദ്യയില്‍ സാമാന്യബോധമില്ലാതെ മൊബൈലില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു വിളിക്കാനും എസ്എംഎസ് അയക്കാനുമൊക്കെ കഴിയൂ.. എങ്കില്‍ നിങ്ങള്‍ക്കു മൊബൈല്‍ ബാങ്കിങ്ങും കഴിയും. മൊബൈല്‍ ബാങ്കിങ് രീതികള്‍ ലളിതമാക്കിക്കൊണ്ട് മിക്ക ബാങ്കുകളും ഇന്ന് ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതൊക്കെ ഉപയോഗിച്ചു നോക്കൂ...

നിരോധനം കൊണ്ട് ഉണ്ടായ പ്രധാന നേട്ടം

ഉണ്ണി കൊടുങ്ങല്ലൂര്‍

കശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക്; വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ തുറന്നു

ശ്രീനഗർ ∙ നാലു മാസത്തിനു ശേഷം ജമ്മു കശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്കു വരുന്നതിനിടെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ‌ ഭീകരനെ വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന മേഖലയിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരൻ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരൻ കൊല്ലപ്പെട്ടത്. മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.
ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡർ ബുർഹാൻ വാനിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കശ്മീരിൽ സംഘർഷങ്ങൾ ഉടലെടുത്തത്. 132 ദിവസത്തിനുശേഷം ഒാഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ചന്തകൾ തുടങ്ങിയവ ശനിയാഴ്ച രാവിലെ തുറന്നു. ബസ്സുകൾ അടക്കമുള്ള നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. വിഘടനവാദികളുടെ ഹർത്താലിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന പല കടകളും നാലു മാസത്തിനു ശേഷമാണ് തുറന്നു പ്രവർത്തിച്ചത്.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതിനാൽ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് ജനത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നില്ല. എന്നാൽ, ശനിയാഴ്ച നിരവധി പേർ ബാങ്കുകളിലും പോസ്റ്റ്ഒാഫീസുകളിലും എത്തി. ശനിയാഴ്ച അധികാരികൾ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ശ്രീനഗറിലും താഴ്‍വരയിലെ പല പ്രധാന നഗരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുർഹാൻ വാനിയുെട മരണത്തിനുശേഷമുണ്ടായ പ്രക്ഷോഭത്തിൽ ഏതാണ്ട് 100 പേരാണ് മരിച്ചത്.

ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവമെന്ന് ഇതിലേറെ തെളിവ് ആവശ്യമോ ?

ഉണ്ണി കൊടുങ്ങല്ലൂര്‍ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവമെന്ന് ഇതിലേറെ തെളിവ് ആവശ്യമോ ?
ഭഗവാന്‍ തൃക്കരങ്ങളാല്‍ അനുഗ്രഹിച്ച് ആശിര്‍വദിച്ചുനല്‍കിയ എസ്.എന്‍.ഡി.പിയെന്ന മഹാപ്രസ്ഥാനത്തിന്‍റെ തലപ്പത്തിരിക്കുന്ന ആരാധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍,
കാലങ്ങളായ് പലതട്ടുകളായ് ഭിന്നിച്ചുകിടന്ന ഒരുവലിയവിഭാഗത്തിനെ എസ്.എന്‍.ഡി.പിയെന്ന ഒരു വലിയ ആല്‍മരത്തിനു കീഴില്‍ അണിനിരത്തിയ, നേതാവിനെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ആരൊട്ടെ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ അനുഭവിച്ചിട്ടുണ്ട്...
വെള്ളാപ്പള്ളിയുടെ അറസ്റ്റുകാണാന്‍ ശംഖുമുഖത്ത് തപസിരുന്നവര്‍ സ്വന്തം അറസ്റ്റ് ഒഴിവാക്കാന്‍ കുത്തിയിരുന്ന് സമരംനടത്തുന്നൂ...
വെള്ളാപ്പള്ളിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് പറഞ്ഞവര്‍ സ്വന്തം കള്ളപ്പണം പോകുന്നതില്‍ വിളറിപൂണ്ട് നടക്കുന്നു...
വെള്ളാപ്പള്ളിയോട് ആസ്തി ചോദിച്ചവര്‍ ഇപ്പോള്‍ പറയുന്നു, അത് ചോദിക്കാന്‍ പാടില്ലന്ന്....
കാലത്തിനും മുന്നേ സഞ്ചരിച്ച ഗുരുദേവാ....
അവിടുന്നാണ് മനുഷ്യാവതാരം കൈക്കൊണ്ട ദൈവം......
Like
Comment