Monday, 5 September 2016

റെക്കോർഡുകൾ തകർത്ത് സെറീനയുടെ അശ്വമേധം by സ്വന്തം ലേഖകൻ ManoramaOnline | Sunday 04 September 2016 11:46 PM IST ന്യൂയോർക്ക് ∙ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരവിജയം എന്ന റെക്കോർഡ് ഇനി സെറീന വില്യംസിനു സ്വന്തം. സ്വീഡന്റെ ജൊഹാന ലാർസനെ 2–6, 1–6ന് തകർത്ത് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് പ്രീ–ക്വാർട്ടറിൽ കടന്ന ലോക ഒന്നാം നമ്പർ താരം സെറീന മാർട്ടിന നവ്‍രത്തിലോവയുടെ 306 വിജയമെന്ന റെക്കോർഡ് മറികടന്നു. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വിജയം നേടിയ റോജർ ഫെഡററുടെ 307 ജയമെന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. കസഖ്സ്ഥാന്റെ യരോസ്‍ലാവ ഷെവ്‍ദോവയാണ് സെറീനയുടെ അടുത്ത എതിരാളി. സെറീനയുടെ സഹോദരിയും 2000, 2001 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിട്ടുമുള്ള വീനസ് വില്യംസ് 6–1, 6–2ന് ജർമനിയുടെ ലോറ സിഗ്മണ്ടിനെ തകർത്ത് അവസാന പതിനാറിൽ ഇടംപിടിച്ചു. അനസ്റ്റാസ്യ പാവ്‍ലുചെങ്കോയെ 2–6, 4–6നു കീഴടക്കിയ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കാരൊലിന പ്ലിസ്കോവയാണ് വീനസിന്റെ പ്രീ–ക്വാർട്ടർ എതിരാളി. ഫ്രാൻസിന്റെ കാരൊലിൻ ഗാർസിയയെ 2–6, 3–6ന് തകർത്ത അഗ്നീസ്ക റഡ്വാൻസ്ക പ്രീ–ക്വാർട്ടറിൽ ക്രൊയേഷ്യയുടെ അന കൊന്യുവിനെ നേരിടും. റുമേനിയയുടെ അഞ്ചാം സീഡ് സിമോണ ഹാലെപ്പും സ്പെയിനിന്റെ കാർല സ്വാരസ് നവോറയും തമ്മിലാണ് പ്രീ–ക്വാർട്ടർ പോരാട്ടം. നാലാം റൗണ്ടിൽ ഹാലെപ് 6–1, 2–6, 6–4ന് ഹംഗറിയുടെ ടിമിയ ബബോസിനെയും സ്വാരസ് 6–4, 6–3ന് റഷ്യയുടെ എലേന വെസ്നീനയെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ മത്സരം കടുത്തതായിരുന്നു. രണ്ടു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള മൂന്നാം സീഡ് സ്റ്റനിസ്ലാവസ് വാവറിങ്ക ഏറെ വിയർപ്പൊഴുക്കിയാണ് ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ കീഴടക്കി പ്രീ–ക്വാർട്ടറിൽ ഇടം കണ്ടെത്തിയത്. (സ്കോർ 4–6, 6–3, 6–7, 7–6, 6–2). യുക്രെയ്ന്റെ ഇലിയ മർചെങ്കോയാണ് വാവറിങ്കയുടെ അടുത്ത എതിരാളി. ഓരോ സെറ്റ് ജയിച്ചശേഷം പരുക്കുമൂലം മൂന്നാം സെറ്റിൽ പതിനാലാം സീഡ് നിക് കിർഗിയോസ് പിന്മാറിയത് മർചെങ്കോയ്ക്ക് മുന്നേറ്റം എളുപ്പമാക്കി. മികച്ച ഫോം കണ്ടെത്താനാവാതെ വിഷമിച്ച രണ്ടാം സീഡ് ആൻഡി മറെ നാലാം റൗണ്ടിൽ 7–6, 5–7, 6–2, 6–3ന് ഇറ്റലിയുടെ പാവ്‍ലോ ലൊറെൻസിയെ കീഴടക്കി. പോർച്ചുഗലിന്റെ ജോവോ സൂസയെ 4–6, 1–6, 6–3, 2–6ന് വീഴ്ത്തിയ ബുൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവാണ് മറെയുടെ പ്രീ–ക്വാർട്ടർ എതിരാളി. ആറാം സീഡ് ജപ്പാന്റെ കീ നിഷികോറി 4–6, 6–1, 6–2, 6–2ന് ഫ്രാൻസിന്റെ നിക്കൊളാസ് മഹൂതിനെ പരാജയപ്പെടുത്തി പ്രീ–ക്വാർട്ടറിലെത്തി. അമേരിക്കയുടെ പത്തൊൻപതുകാരൻ ജാറിഡ് ഡൊൺഡ്സനെ 4–6, 6–7, 3–6ന് കീഴടക്കിയ ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കാണ് നിഷികോറിയുടെ അടുത്ത എതിരാളി. പതിനൊന്നാം സീഡ് സ്പെയിനിന്റെ ഡെവിഡ് ഫെററെ 6–7, 2–6,3–6ന് തകർത്ത് യുവാൻ മാർട്ടിൻ ഡെൽ പോർട്ടോയും പ്രീ–ക്വാർട്ടറിൽ ഇടംനേടി. സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്റ്റയെ തോൽപിച്ച എട്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് ഡെൽ പോർട്ടോയുടെ പ്രീ–ക്വാർട്ടർ എതിരാളി. © Copyright 2016 Manoramaonline. All rights reserved.

റെക്കോർഡുകൾ തകർത്ത് സെറീനയുടെ അശ്വമേധം

ന്യൂയോർക്ക് ∙ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരവിജയം എന്ന റെക്കോർഡ് ഇനി സെറീന വില്യംസിനു സ്വന്തം. സ്വീഡന്റെ ജൊഹാന ലാർസനെ 2–6, 1–6ന് തകർത്ത് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് പ്രീ–ക്വാർട്ടറിൽ കടന്ന ലോക ഒന്നാം നമ്പർ താരം സെറീന മാർട്ടിന നവ്‍രത്തിലോവയുടെ 306 വിജയമെന്ന റെക്കോർഡ് മറികടന്നു. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വിജയം നേടിയ റോജർ ഫെഡററുടെ 307 ജയമെന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. കസഖ്സ്ഥാന്റെ യരോസ്‍ലാവ ഷെവ്‍ദോവയാണ് സെറീനയുടെ അടുത്ത എതിരാളി.
സെറീനയുടെ സഹോദരിയും 2000, 2001 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിട്ടുമുള്ള വീനസ് വില്യംസ് 6–1, 6–2ന് ജർമനിയുടെ ലോറ സിഗ്മണ്ടിനെ തകർത്ത് അവസാന പതിനാറിൽ ഇടംപിടിച്ചു. അനസ്റ്റാസ്യ പാവ്‍ലുചെങ്കോയെ 2–6, 4–6നു കീഴടക്കിയ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കാരൊലിന പ്ലിസ്കോവയാണ് വീനസിന്റെ പ്രീ–ക്വാർട്ടർ എതിരാളി.
ഫ്രാൻസിന്റെ കാരൊലിൻ ഗാർസിയയെ 2–6, 3–6ന് തകർത്ത അഗ്നീസ്ക റഡ്വാൻസ്ക പ്രീ–ക്വാർട്ടറിൽ ക്രൊയേഷ്യയുടെ അന കൊന്യുവിനെ നേരിടും. റുമേനിയയുടെ അഞ്ചാം സീഡ് സിമോണ ഹാലെപ്പും സ്പെയിനിന്റെ കാർല സ്വാരസ് നവോറയും തമ്മിലാണ് പ്രീ–ക്വാർട്ടർ പോരാട്ടം. നാലാം റൗണ്ടിൽ ഹാലെപ് 6–1, 2–6, 6–4ന് ഹംഗറിയുടെ ടിമിയ ബബോസിനെയും സ്വാരസ് 6–4, 6–3ന് റഷ്യയുടെ എലേന വെസ്നീനയെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ മത്സരം കടുത്തതായിരുന്നു.
രണ്ടു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള മൂന്നാം സീഡ് സ്റ്റനിസ്ലാവസ് വാവറിങ്ക ഏറെ വിയർപ്പൊഴുക്കിയാണ് ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ കീഴടക്കി പ്രീ–ക്വാർട്ടറിൽ ഇടം കണ്ടെത്തിയത്. (സ്കോർ 4–6, 6–3, 6–7, 7–6, 6–2). യുക്രെയ്ന്റെ ഇലിയ മർചെങ്കോയാണ് വാവറിങ്കയുടെ അടുത്ത എതിരാളി. ഓരോ സെറ്റ് ജയിച്ചശേഷം പരുക്കുമൂലം മൂന്നാം സെറ്റിൽ പതിനാലാം സീഡ് നിക് കിർഗിയോസ് പിന്മാറിയത് മർചെങ്കോയ്ക്ക് മുന്നേറ്റം എളുപ്പമാക്കി. മികച്ച ഫോം കണ്ടെത്താനാവാതെ വിഷമിച്ച രണ്ടാം സീഡ് ആൻഡി മറെ നാലാം റൗണ്ടിൽ 7–6, 5–7, 6–2, 6–3ന് ഇറ്റലിയുടെ പാവ്‍ലോ ലൊറെൻസിയെ കീഴടക്കി. പോർച്ചുഗലിന്റെ ജോവോ സൂസയെ 4–6, 1–6, 6–3, 2–6ന് വീഴ്ത്തിയ ബുൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവാണ് മറെയുടെ പ്രീ–ക്വാർട്ടർ എതിരാളി.
ആറാം സീഡ് ജപ്പാന്റെ കീ നിഷികോറി 4–6, 6–1, 6–2, 6–2ന് ഫ്രാൻസിന്റെ നിക്കൊളാസ് മഹൂതിനെ പരാജയപ്പെടുത്തി പ്രീ–ക്വാർട്ടറിലെത്തി. അമേരിക്കയുടെ പത്തൊൻപതുകാരൻ ജാറിഡ് ഡൊൺഡ്സനെ 4–6, 6–7, 3–6ന് കീഴടക്കിയ ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കാണ് നിഷികോറിയുടെ അടുത്ത എതിരാളി. പതിനൊന്നാം സീഡ് സ്പെയിനിന്റെ ഡെവിഡ് ഫെററെ 6–7, 2–6,3–6ന് തകർത്ത് യുവാൻ മാർട്ടിൻ ഡെൽ പോർട്ടോയും പ്രീ–ക്വാർട്ടറിൽ ഇടംനേടി. സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്റ്റയെ തോൽപിച്ച എട്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് ഡെൽ പോർട്ടോയുടെ പ്രീ–ക്വാർട്ടർ എതിരാളി.

No comments :

Post a Comment