Ezhava.Sndp
8 hrs ·
ഗുരു അറിവുതേടുന്ന മനുഷ്യരുടെ ദൈവമാണ്
അടയിരിക്കുന്നവരുടേതല്ല
(സജീവ് കൃഷ്ണൻ കേരളാകൗമുദി)
മനുഷ്യനാണ് ആദ്യം ഉണ്ടായത്. അവനെ നിയന്ത്രിക്കാൻ അവനൊത്തുകൂടി ഉണ്ടാക്കിയതാണ് നിയമവും നിയമജ്ഞരെയും. ദൈവം സൃഷ്ടിച്ച ലോകത്ത് ദൈവം സൃഷ്ടിച്ച മനുഷ്യൻ അവൻ്റെ സാമൂഹ്യസുരക്ഷയ്ക്കായി ഉണ്ടാക്കിയ നിയമം പഠിച്ചവരല്ല ദൈവം ആരെന്ന് തീരുമാനിക്കുന്നത്. ദൈവത്തെ മുമ്പ് കണ്ടുപരിചയമുള്ള ആരും ഇക്കൂട്ടത്തിൽ ഉണ്ടാവില്ല. നിലവിൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ ലിസ്റ്റ് ഒരു കോടതിയും പ്രഖ്യാപിച്ചതായി അറിയില്ല. അവനവൻ്റെ ബോദ്ധ്യത്തിൽനിന്നാണ് അവനവൻ്റെ ദൈവം ഉയരുന്നത്. ചിലർക്ക് അത് പുരാണകഥാപാത്രങ്ങളാവാം. ചിലർക്ക് അത് സത്യദർശിയായ പ്രവാചകനാവാം. ചിലർക്ക് അവരുടെ പ്രത്യയശാസ്ത്രമാകാം. ചിലർക്ക് അത് ശാസ്ത്രസത്യമാകാം. അതൊക്കെ ഓരോവ്യക്തിയുടെയും വ്യവഹാരനിലയെ ആശ്രയിച്ചിരിക്കുന്നു.
തിരുവിതാംകൂറിൽ ജാതി ദുഷ്പ്രഭുത്വത്തിൻ്റെ കീഴിലായിരുന്നു ഭരണകർത്താക്കൾ. ക്ഷേത്രപരിസരത്തുകൂടി അവർണൻ നടന്നാൽ കൊന്നുകളയുന്ന കാലത്താണ് ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചത്. അക്കാലം രണ്ട് അവസരങ്ങളിൽ വ്യക്തികൾ സംഭാവന നൽകിയ വസ്തുക്കളുടെ പേരിൽ വന്ന തർക്കം കോടതിയിലെത്തിയപ്പോൾ ഗുരുവിനെ കോടതിയിൽ വിളിക്കണം എന്ന ആവശ്യം ഉയർന്നു. നാഞ്ചിനാട്ടിലെ കോടതി അതാവശ്യപ്പെട്ടു. ഗുരു ഹാജരായില്ല. അതിനുശേഷമാണ് ശ്രീമൂലം തിരുനാൾ ഗുരുവിനെ തിരുവിതാംകൂറിലെ ഒരു കോടതിയിലും ഹാജരാകാൻ വിളിക്കരുത് എന്ന ഉത്തരവിട്ടത്. അതിനായി രാജാവിന് വേണ്ടപ്പെട്ട ഇടത്തുനിന്ന് നിയമോപദേശം കിട്ടിയിരുന്നു. അത് നൽകിയത് ജാതിദുഷ്പ്രഭുത്വത്തിനും ജന്മിത്തത്തിനും കേളകേട്ട ആഴ്വാഞ്ചേരി മനയിൽനിന്നായിരുന്നു. തിരുവിതാംകൂർ മഹാരാജാവിനും മേലെയായിരുന്നു അക്കാലം ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ സ്ഥാനം. ഗുരുവിനെ കോടതിയിൽ വിളിക്കണോ എന്ന് രാജാവ് ചോദിച്ചതും ആഴ്വാഞ്ചേരി തമ്പ്രാക്കളോടായിരുന്നു. തമ്പ്രാക്കൾ ഒരു തർക്കവും കൂടാതെ അസന്നിഗ്ദ്ധമായി പറഞ്ഞു ഗുരുദേവനെ ഒരുകാരണവശാലും കോടതിയിൽ വിളിക്കരുതെന്ന്. ന്യായാധിപന്മാർക്ക് സംശയമുണ്ടെങ്കിൽ ഗുരു എഴുന്നള്ളിയിരിക്കുന്ന ഇടത്ത് നേരിട്ട് ചെന്ന് സംശയനിവൃത്തി വരുത്തണമെന്നായിരുന്നു താന്ത്രിക നിർദ്ദേശം. അതിന് തമ്പ്രാക്കൾപറഞ്ഞന്യായം ഗുരു നിയാമകനാണ് നിയമ്യനല്ല എന്നാണ്. നിയാമകൻ എന്നാൽ നിയമം ഉണ്ടാക്കുന്നവൻ. നിയമ്യൻ എന്നാൽ നിയമം അനുസരിക്കുന്നവൻ. ദൈവത്തെയാണ് പരമമായ നിയാമകനായി കാണുന്നത്. ജാതിഭീകരന്മാരുടെ അക്കാലത്തുപോലും ഗുരുവിൻ്റെ ദൈവികത്വം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗുരുവല്ലോ പരദൈവം എന്നും നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ എന്നുമെഴുതിയ കുമാരനാശാനെ ആരും ശിക്ഷിച്ചിട്ടുമില്ല. ഗുരുവിൻ്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം തിരുവനന്തപുരം നഗരത്തിൽ നടത്തിയത് 1916ലാണ്. അന്ന് 41 ദിവസം വ്രതത്തോടെ പൂജിച്ച ഗുരുവിൻ്റെ ഛായാചിത്രം വലിയ തേരിൽവച്ച് നഗരത്തിലൂടെ വലിച്ചുകൊണ്ടുവന്നത് അന്നത്തെ ഗവർണർ കൃഷ്ണൻനായരും ന്യായാധിപനും മഹാകവിയുമായ ഉള്ളൂർ എസ്. പരമേശ്വരയ്യരുമായിരുന്നു. അവർക്കാർക്കും ഇല്ലാത്ത സംശയമാണ് ഇന്നത്തെ ആൾക്കാർക്കുള്ളത്. എന്താണ് കാരണം എന്നല്ലേ? അവർ ഗുരുവിനെ കണ്ടറിഞ്ഞു, അനുഭവിച്ചറിഞ്ഞു, പഠിച്ചറിഞ്ഞു. അവർക്കൊക്കെ കലർപ്പില്ലാത്ത പിതൃഗുണം ഉണ്ടായിരുന്നു. ഇന്ന് ആര് അനുഭവിക്കുന്നു, പഠിക്കുന്നു, അറിയുന്നു. സ്വന്തം കീശവീർപ്പിക്കാനും കീർത്തിയുണ്ടാക്കാനും നടക്കുന്നവർക്ക് ഗുരുവിനെ ദൈവമായി അനുഭവിക്കാൻ സാധിക്കില്ല. കാരണം ആശ്രയിക്കുന്നവരെ അനുനിമിഷം ശുദ്ധീകരിച്ച് അവരിൽ മനുഷ്യത്വമുണ്ടാക്കുന്ന അറിവിൻ്റെ ദൈവമാണ് ഗുരു. സ്വന്തം ജാതിവിചാരങ്ങളിൽ, അപക്വനിലപാടുകളിൽ, ഞാനെന്നഭാവത്തിൽ അടയിരിക്കുന്നവരുടെ ദൈവമല്ല. ഗുരുവിനെ ശരീരത്തോടെ ഇരുന്ന കാലത്ത് 20 ലക്ഷം ജനങ്ങളാണ് പ്രത്യക്ഷമായി ആരാധിച്ചിരുന്നത്. അവർക്കാർക്കും എന്തെങ്കിലും കുഴപ്പമുണ്ടായതായി അറവില്ല. ഇപ്പോൾ ഭജിക്കുന്നവർക്കും നല്ല മനസമാധാനവും സുഖവും ഐശ്വര്യവും ലഭിക്കുന്നുണ്ട്. ചാത്തനെയും മാടനെയും മറുതയെയും ആരാധിക്കുന്നവരെ ആരും തടയുന്നില്ല. ചോദ്യം ചെയ്യുന്നില്ല. ഗുരുവിന ഭജിക്കുന്നവർക്ക് മാത്രമാണ് വിലക്ക്. എന്താണ് കാരണം. മനുഷ്യൻ ഒരിക്കലും അറിവുനേടരുത്, അവൻ്റെ ബുദ്ധി ഉണരരുത്. അവൻ ചിന്തിക്കുന്നവനാകരുത്. അങ്ങനെ സംഭവിച്ചാൽ അധികാരദുഷ്പ്രഭുത്വവും മതപ്രീണകരും ജാതിവാദികളും വീണുടയും. അതിനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
അടുത്തകാലത്ത് ശ്രീ പെരുമ്പടവം ശ്രീധരൻസാർ പറഞ്ഞതാണ് ഓർക്കുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്ന് ഞാൻ കണ്ടറിഞ്ഞിട്ടില്ല. അതിനുള്ള സിദ്ധിയൊന്നും എനിക്കില്ല. പക്ഷേ, ഒരു ദൈവം ഭൂമിയിൽ ഉണ്ടെങ്കിൽ അത് ഗുരുവിനെപ്പോലെയിരിക്കണം എന്ന ആഗ്രഹമുണ്ട്. അതിനാൽ ഗുരു എൻ്റെ ദൈവമാണെന്ന്.
കോടതികളും സർക്കാരുമല്ല മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുന്നത്.കോടതി നിയമവ്യവസ്ഥയെക്കുറിച്ച് മാത്രം ചിന്തിക്കട്ടെ. സർക്കാർ സമത്വപൂർണമായ വിഭവവിതരണത്തെക്കുറിച്ചും ആലോചിക്കട്ടെ. ദൈവത്തെക്കുറിച്ച് വിശ്വാസികളും ആലോചിക്കട്ടെ. അതാണ് ആരോഗ്യകരമായ സമൂഹനിർമ്മിതിക്ക് നല്ലത്.
#ഗുരു_എന്റെ_ദൈവം
Image may contain: 1 person
8 hrs ·
ഗുരു അറിവുതേടുന്ന മനുഷ്യരുടെ ദൈവമാണ്
അടയിരിക്കുന്നവരുടേതല്ല
(സജീവ് കൃഷ്ണൻ കേരളാകൗമുദി)
മനുഷ്യനാണ് ആദ്യം ഉണ്ടായത്. അവനെ നിയന്ത്രിക്കാൻ അവനൊത്തുകൂടി ഉണ്ടാക്കിയതാണ് നിയമവും നിയമജ്ഞരെയും. ദൈവം സൃഷ്ടിച്ച ലോകത്ത് ദൈവം സൃഷ്ടിച്ച മനുഷ്യൻ അവൻ്റെ സാമൂഹ്യസുരക്ഷയ്ക്കായി ഉണ്ടാക്കിയ നിയമം പഠിച്ചവരല്ല ദൈവം ആരെന്ന് തീരുമാനിക്കുന്നത്. ദൈവത്തെ മുമ്പ് കണ്ടുപരിചയമുള്ള ആരും ഇക്കൂട്ടത്തിൽ ഉണ്ടാവില്ല. നിലവിൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ ലിസ്റ്റ് ഒരു കോടതിയും പ്രഖ്യാപിച്ചതായി അറിയില്ല. അവനവൻ്റെ ബോദ്ധ്യത്തിൽനിന്നാണ് അവനവൻ്റെ ദൈവം ഉയരുന്നത്. ചിലർക്ക് അത് പുരാണകഥാപാത്രങ്ങളാവാം. ചിലർക്ക് അത് സത്യദർശിയായ പ്രവാചകനാവാം. ചിലർക്ക് അവരുടെ പ്രത്യയശാസ്ത്രമാകാം. ചിലർക്ക് അത് ശാസ്ത്രസത്യമാകാം. അതൊക്കെ ഓരോവ്യക്തിയുടെയും വ്യവഹാരനിലയെ ആശ്രയിച്ചിരിക്കുന്നു.
തിരുവിതാംകൂറിൽ ജാതി ദുഷ്പ്രഭുത്വത്തിൻ്റെ കീഴിലായിരുന്നു ഭരണകർത്താക്കൾ. ക്ഷേത്രപരിസരത്തുകൂടി അവർണൻ നടന്നാൽ കൊന്നുകളയുന്ന കാലത്താണ് ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചത്. അക്കാലം രണ്ട് അവസരങ്ങളിൽ വ്യക്തികൾ സംഭാവന നൽകിയ വസ്തുക്കളുടെ പേരിൽ വന്ന തർക്കം കോടതിയിലെത്തിയപ്പോൾ ഗുരുവിനെ കോടതിയിൽ വിളിക്കണം എന്ന ആവശ്യം ഉയർന്നു. നാഞ്ചിനാട്ടിലെ കോടതി അതാവശ്യപ്പെട്ടു. ഗുരു ഹാജരായില്ല. അതിനുശേഷമാണ് ശ്രീമൂലം തിരുനാൾ ഗുരുവിനെ തിരുവിതാംകൂറിലെ ഒരു കോടതിയിലും ഹാജരാകാൻ വിളിക്കരുത് എന്ന ഉത്തരവിട്ടത്. അതിനായി രാജാവിന് വേണ്ടപ്പെട്ട ഇടത്തുനിന്ന് നിയമോപദേശം കിട്ടിയിരുന്നു. അത് നൽകിയത് ജാതിദുഷ്പ്രഭുത്വത്തിനും ജന്മിത്തത്തിനും കേളകേട്ട ആഴ്വാഞ്ചേരി മനയിൽനിന്നായിരുന്നു. തിരുവിതാംകൂർ മഹാരാജാവിനും മേലെയായിരുന്നു അക്കാലം ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ സ്ഥാനം. ഗുരുവിനെ കോടതിയിൽ വിളിക്കണോ എന്ന് രാജാവ് ചോദിച്ചതും ആഴ്വാഞ്ചേരി തമ്പ്രാക്കളോടായിരുന്നു. തമ്പ്രാക്കൾ ഒരു തർക്കവും കൂടാതെ അസന്നിഗ്ദ്ധമായി പറഞ്ഞു ഗുരുദേവനെ ഒരുകാരണവശാലും കോടതിയിൽ വിളിക്കരുതെന്ന്. ന്യായാധിപന്മാർക്ക് സംശയമുണ്ടെങ്കിൽ ഗുരു എഴുന്നള്ളിയിരിക്കുന്ന ഇടത്ത് നേരിട്ട് ചെന്ന് സംശയനിവൃത്തി വരുത്തണമെന്നായിരുന്നു താന്ത്രിക നിർദ്ദേശം. അതിന് തമ്പ്രാക്കൾപറഞ്ഞന്യായം ഗുരു നിയാമകനാണ് നിയമ്യനല്ല എന്നാണ്. നിയാമകൻ എന്നാൽ നിയമം ഉണ്ടാക്കുന്നവൻ. നിയമ്യൻ എന്നാൽ നിയമം അനുസരിക്കുന്നവൻ. ദൈവത്തെയാണ് പരമമായ നിയാമകനായി കാണുന്നത്. ജാതിഭീകരന്മാരുടെ അക്കാലത്തുപോലും ഗുരുവിൻ്റെ ദൈവികത്വം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗുരുവല്ലോ പരദൈവം എന്നും നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ എന്നുമെഴുതിയ കുമാരനാശാനെ ആരും ശിക്ഷിച്ചിട്ടുമില്ല. ഗുരുവിൻ്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം തിരുവനന്തപുരം നഗരത്തിൽ നടത്തിയത് 1916ലാണ്. അന്ന് 41 ദിവസം വ്രതത്തോടെ പൂജിച്ച ഗുരുവിൻ്റെ ഛായാചിത്രം വലിയ തേരിൽവച്ച് നഗരത്തിലൂടെ വലിച്ചുകൊണ്ടുവന്നത് അന്നത്തെ ഗവർണർ കൃഷ്ണൻനായരും ന്യായാധിപനും മഹാകവിയുമായ ഉള്ളൂർ എസ്. പരമേശ്വരയ്യരുമായിരുന്നു. അവർക്കാർക്കും ഇല്ലാത്ത സംശയമാണ് ഇന്നത്തെ ആൾക്കാർക്കുള്ളത്. എന്താണ് കാരണം എന്നല്ലേ? അവർ ഗുരുവിനെ കണ്ടറിഞ്ഞു, അനുഭവിച്ചറിഞ്ഞു, പഠിച്ചറിഞ്ഞു. അവർക്കൊക്കെ കലർപ്പില്ലാത്ത പിതൃഗുണം ഉണ്ടായിരുന്നു. ഇന്ന് ആര് അനുഭവിക്കുന്നു, പഠിക്കുന്നു, അറിയുന്നു. സ്വന്തം കീശവീർപ്പിക്കാനും കീർത്തിയുണ്ടാക്കാനും നടക്കുന്നവർക്ക് ഗുരുവിനെ ദൈവമായി അനുഭവിക്കാൻ സാധിക്കില്ല. കാരണം ആശ്രയിക്കുന്നവരെ അനുനിമിഷം ശുദ്ധീകരിച്ച് അവരിൽ മനുഷ്യത്വമുണ്ടാക്കുന്ന അറിവിൻ്റെ ദൈവമാണ് ഗുരു. സ്വന്തം ജാതിവിചാരങ്ങളിൽ, അപക്വനിലപാടുകളിൽ, ഞാനെന്നഭാവത്തിൽ അടയിരിക്കുന്നവരുടെ ദൈവമല്ല. ഗുരുവിനെ ശരീരത്തോടെ ഇരുന്ന കാലത്ത് 20 ലക്ഷം ജനങ്ങളാണ് പ്രത്യക്ഷമായി ആരാധിച്ചിരുന്നത്. അവർക്കാർക്കും എന്തെങ്കിലും കുഴപ്പമുണ്ടായതായി അറവില്ല. ഇപ്പോൾ ഭജിക്കുന്നവർക്കും നല്ല മനസമാധാനവും സുഖവും ഐശ്വര്യവും ലഭിക്കുന്നുണ്ട്. ചാത്തനെയും മാടനെയും മറുതയെയും ആരാധിക്കുന്നവരെ ആരും തടയുന്നില്ല. ചോദ്യം ചെയ്യുന്നില്ല. ഗുരുവിന ഭജിക്കുന്നവർക്ക് മാത്രമാണ് വിലക്ക്. എന്താണ് കാരണം. മനുഷ്യൻ ഒരിക്കലും അറിവുനേടരുത്, അവൻ്റെ ബുദ്ധി ഉണരരുത്. അവൻ ചിന്തിക്കുന്നവനാകരുത്. അങ്ങനെ സംഭവിച്ചാൽ അധികാരദുഷ്പ്രഭുത്വവും മതപ്രീണകരും ജാതിവാദികളും വീണുടയും. അതിനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
അടുത്തകാലത്ത് ശ്രീ പെരുമ്പടവം ശ്രീധരൻസാർ പറഞ്ഞതാണ് ഓർക്കുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്ന് ഞാൻ കണ്ടറിഞ്ഞിട്ടില്ല. അതിനുള്ള സിദ്ധിയൊന്നും എനിക്കില്ല. പക്ഷേ, ഒരു ദൈവം ഭൂമിയിൽ ഉണ്ടെങ്കിൽ അത് ഗുരുവിനെപ്പോലെയിരിക്കണം എന്ന ആഗ്രഹമുണ്ട്. അതിനാൽ ഗുരു എൻ്റെ ദൈവമാണെന്ന്.
കോടതികളും സർക്കാരുമല്ല മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുന്നത്.കോടതി നിയമവ്യവസ്ഥയെക്കുറിച്ച് മാത്രം ചിന്തിക്കട്ടെ. സർക്കാർ സമത്വപൂർണമായ വിഭവവിതരണത്തെക്കുറിച്ചും ആലോചിക്കട്ടെ. ദൈവത്തെക്കുറിച്ച് വിശ്വാസികളും ആലോചിക്കട്ടെ. അതാണ് ആരോഗ്യകരമായ സമൂഹനിർമ്മിതിക്ക് നല്ലത്.
#ഗുരു_എന്റെ_ദൈവം
Image may contain: 1 person
No comments :
Post a Comment