Monday, 5 September 2016

ഈ പെൺപുലികളൊക്കെ എന്താണാവോ കഴിക്കുന്നത്? Mathrubhumi പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളികളും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ പിന്തുടര്‍ന്നിരുന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്. August 25, 2016, 10:33 AM IST മനസിന് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് സുഹൃത്തുക്കളോടൊപ്പം സൊറയും പറഞ്ഞിരിക്കാന്‍ ഒരു ദിവസമെങ്കിലും കിട്ടിയാല്‍ അതിലും വലുതായി മറ്റൊന്നുമില്ല എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇത്തരം സന്തോഷങ്ങളൊന്നും വേണ്ടെന്നുവച്ച് ജീവിതത്തിന്റെ സുഖവും സന്തോഷവും എല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ചിലരുണ്ട്... അവരാണ് ചരിത്രം സൃഷ്ടിക്കുന്നത്. അങ്ങനെ ചരിത്രം സൃഷ്ടിച്ചവരാണ് റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധുവും സാക്ഷി മാലികും ദിപാ കര്‍മാകറും. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഒളിമ്പിക്സിനായി ഇവര്‍ സഹിച്ച ത്യാഗങ്ങള്‍ എല്ലാവരും അറിഞ്ഞത്. പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളിയും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ ആചരിച്ചുപോന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്. ലോകചാമ്പ്യന്മാരോടാണ് ഇവര്‍ക്ക് ഏറ്റുമുട്ടേണ്ടി വരിക. അപ്പോള്‍ പതറാതിരിക്കാനും തളരാതിരിക്കാനും എന്തു ഭക്ഷണമാകും ഇവര്‍ കഴിക്കുകയെന്ന് ആലോചിക്കാത്തവര്‍ കുറവാകും. ഇതാണ് ആ ഗുട്ടന്‍സ്... ''ഫൈനല്‍ കഴിഞ്ഞു രണ്ടുദിവസത്തിനു ശേഷമാണ് ഞാന്‍ കുറച്ച് ഐസ്‌ക്രീം കഴിച്ചത്. മൂന്നു മാസമെങ്കിലും ആയിക്കാണും ഞാന്‍ മധുരപലഹാരങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ട്. അതുകൊണ്ടുതന്നെ കുറച്ചല്ല കുറച്ചധികം ഐസ്‌ക്രീം കഴിച്ചു. ഇപ്പൊ തൊണ്ട വേദനയാണ്,'' റിയോയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ദിപ പറഞ്ഞതാണിത്. ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ താരങ്ങള്‍ വേണ്ടെന്നുവച്ച സന്തോഷങ്ങളുടെ ഏടുകള്‍ കാണാം ആ ചിരികള്‍ക്കപ്പുറത്ത്. നമ്മളെ സംബന്ധിച്ചിടത്തോളം കൈയില്‍ പൈസ ഉള്ള പക്ഷം ഇതൊക്കെ കൈയ്യകലത്താണ്. എന്നാല്‍, ഇവരെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മികച്ചവരുടെ പട്ടികയിലെത്തുക എന്നതാണ് ഇവയൊക്കെ കഴിക്കാനുള്ള അവസരം നല്‍കുന്നത്. മുന്നിലെ വെള്ളിവെളിച്ചത്തിലെത്തുന്നത് മാത്രമാണ് നമ്മള്‍ കാണുന്നത് അതിനു പിന്നിലെ കഷ്ടപ്പാടുകള്‍ കാണാതെ പോകരുത്. ''രാവിലെ പ്രാതലിന് മുട്ടയും നുറുക്കുഗോതമ്പും കടലയും ഒരു ഗ്ലാസ് പാലുമാണ് കഴിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് വേവിച്ച കോഴിയിറച്ചി മാത്രമാണ് ആഹാരം. അത്താഴത്തിന് കോഴിയിറച്ചിയോടൊപ്പം വെജിറ്റബിള്‍ സൂപ്പും ഉണ്ടാവും. ഒളിമ്പിക്സിന് സെലക്ഷന്‍ കിട്ടിയതിനു ശേഷം മാത്രമല്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് എന്റെ ആഹാരക്രമം''. -ദിപ പറയുന്നു. ''ഒളിമ്പിക്സിനു ശേഷം കഴിച്ച ആ ഐസ്‌ക്രീമുകള്‍ ഈ മടുപ്പിക്കുന്ന ഭക്ഷണക്രമത്തില്‍ നിന്നും അവള്‍ക്കൊരു മോചനമായിരിക്കും എന്നറിയാം പക്ഷേ പഴയ ഭക്ഷണ ക്രമത്തിലേക്ക് അവള്‍ വൈകാതെ തന്നെ തിരിച്ചുവരും. കാരണം അവളുടെ രാജ്യത്തിന് അഭിമാനിക്കാനുള്ള ഒരു നിമിഷം സമ്മാനിക്കുക എന്നതാണ് അവളുടെ ജീവിതലക്ഷ്യം''- ദിപയുടെ പരിശീലകന്‍ പറയുന്നു. അതേസമയം, സാക്ഷിയുടെ ഒരു മാസത്തെ ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ചിലവ് ഏകദേശം 40,000 രൂപയോളം വരും. കൂട്ടുകാരോടൊത്ത് നക്ഷത്രങ്ങള്‍ കൂടിയ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ച് വരുത്തിവയ്ക്കുന്ന തുകയല്ല കേട്ടോ ഇത്. വളരെ കൂടിയ അളവില്‍ കലോറി അടങ്ങിയിരിക്കുന്ന ആഹാരസാധനങ്ങള്‍ വേണം സാക്ഷിക്ക് കഴിക്കാന്‍ എന്നാലേ ഗോദയില്‍ പിടിച്ചുനില്‍ക്കാനാവൂ. പശുവിന്‍ പാല്, പച്ചക്കറികളും പഴവര്‍ഗങ്ങളും, ഉണക്കമുന്തിരി, ബദാം, മുളപ്പിച്ച ധാന്യങ്ങള്‍, സോയാബീന്‍, പയര്‍വര്‍ഗങ്ങള്‍, മാതളവും നാരങ്ങാ നീരും ചേര്‍ത്തുണ്ടാക്കിയ പാനീയം, വ്യത്യസ്ത തരം മാംസാഹാരം എന്നിവ അടങ്ങിയതാണ് സാക്ഷിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം. ചോറും കറിയും ആലൂ പറാത്തയുമാണ് സാക്ഷിയുടെ ഇഷ്ടഭക്ഷണങ്ങള്‍. എന്നാല്‍ ഈ വിഭവങ്ങള്‍ സാക്ഷി വീണ്ടും കണ്ണിനു നേരെ കണ്ടത് ഒളിമ്പിക്സ് കഴിഞ്ഞ് നാട്ടിലെത്തിയ ശേഷമാണ്. ശരീരത്തെ വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ തടസപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഗോപീചന്ദ് സിന്ധുവിനെ പഞ്ചസാരയും മധുരപലഹാരങ്ങളും കഴിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തിനു ശേഷമാണ് ഐസ്‌ക്രീമും മധുരമുള്ള തൈരും കഴിക്കാന്‍ സിന്ധുവിനും ആയത്. അതും പരിശീലകന്‍ ഗോപീചന്ദിന്റെ അനുവാദത്തോടെ. ''സിന്ധുവിന്റെ ഇഷ്ടം എന്ന ഒന്ന് അവളുടെ ഭക്ഷണകാര്യത്തില്‍ ഇല്ല. ഞാന്‍ എന്തു കഴിക്കാന്‍ പറഞ്ഞിരിക്കുന്നുവോ അതാണ് അവളുടെ ഭക്ഷണക്രമം''- ഗോപീചന്ദ് പറയുന്നു. "കലോറി വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സിന്ധുവിന് നല്‍കുന്നത്. വിശപ്പില്ലാത്തപ്പോള്‍ പോലും സിന്ധു ഈ ഭക്ഷണ ക്രമം പാലിക്കാന്‍ നിര്‍ബന്ധിതയാണ്. ഒളിമ്പിക്‌സിന്റെ സമയത്തും കൂടിയ അളവില്‍ മൂന്നുതരം ന്യൂട്രീഷന്‍സ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സിന്ധുവിന്റെ ബാഗില്‍ എപ്പോഴും ഉണ്ടായിരുന്നു. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താനുള്ളവ, കൂടിയ തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളവ, പെട്ടെന്ന് ക്ഷീണത്തെ മറികടക്കാനുള്ളവ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സിന്ധുവിന്റെ ബാഗില്‍ ഉണ്ടായിരിക്കുക," ഗോപീചന്ദ് വ്യക്തമാക്കി. "രാവിലെ ഏഴുമണിക്ക് എഴുന്നേറ്റാല്‍ പ്രഭാതകര്‍മങ്ങള്‍ നിര്‍വഹിച്ച് 8 മണിയാവുമ്പോഴേക്കും പ്രഭാതഭക്ഷണത്തിനായി മെസ്സിലെത്തും. 8.30 പരിശീലനം തുടങ്ങാനുള്ള സമയമാണ്. ഇത് 12 മണി വരെ നീളും. വീണ്ടും റൂമിലേക്ക്. കുറച്ചുനേരം വിശ്രമിച്ച് 1 മണിയാവുമ്പോഴേക്കും ഉച്ചഭക്ഷണത്തിനായി വീണ്ടും മെസ്സിലെത്തണം. പിന്നെ 3.30 വരെ ഉറങ്ങാനുള്ള സമയമാണ്. 4.30 ന് അടുത്ത ഘട്ടം പരിശീലനം ആരംഭിക്കും. ഇത് രാത്രി 8.30 വരെ നീളും. അതിനുശേഷം അത്താഴം കഴിക്കും കിടന്നുറങ്ങും. ഇതാണ് കഴിഞ്ഞ കുറേ കാലങ്ങളായി എന്റെ ദിനചര്യ," ദിപ പറഞ്ഞു. റിയോയ്ക്ക് മാസങ്ങള്‍ക്കു മുമ്പുതന്നെ സാക്ഷി കടുത്ത പരിശീലനത്തിലേക്ക് കടന്നിരുന്നു. ഒരു ദിവസം 500 സിറ്റപ്പുകള്‍ വരെ എടുത്തിരുന്ന സാക്ഷി പുറത്തു പോവുകയോ കൂട്ടുകാരുമായി കറങ്ങി നടക്കുകയോ ചെയ്തില്ല. കഠിനമായ പരിശീലനവും അല്ലാത്ത സമയം വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയും മാത്രമാണ് സാക്ഷി ചെയ്തത്. "12 വര്‍ഷത്തെ എന്റെ കഠിനാധ്വാനം മൂലമാണ് എനിക്ക് മെഡല്‍ നേടാന്‍ സാധിച്ചത്. സമാധാനം മാത്രമാണ് എനിക്കു വേണ്ടത്, അതാണ് എന്റെ സുഖം," സാക്ഷി പറയുന്നു. പെണ്‍ഭ്രൂണഹത്യകള്‍ പുതുമയല്ലാത്ത ഒരു നാട്ടില്‍ നിന്നും ആണ്‍കുട്ടികളോട് ഗുസ്തി പിടിച്ചു വളര്‍ന്നുവന്ന സാക്ഷി തന്റെ ലക്ഷ്യത്തിലെത്തുന്നതിനു മുന്നോടിയായി കേട്ട പഴികള്‍ക്കും നേരിട്ട ദുരനുഭവങ്ങള്‍ക്കും കണക്കില്ല. എല്ലാത്തിനും ഒഴിമ്പിക്‌സിലെ തന്റെ മെഡല്‍ നേട്ടത്തിലൂടെയാണ് സാക്ഷി മറുപടി നല്‍കിയത്. സിന്ധുവിന്റെ പരിശീലനം എന്നും രാവിലെ നാലു മണിക്കു തുടങ്ങും. 7 മണിവരെ നീളുന്ന പരിശീലനത്തിനിടയില്‍ കുറഞ്ഞത് 1000 ഷട്ടിലുകളെയെങ്കിലും സിന്ധു നേരിട്ടിട്ടുണ്ടാവും. ഒരു മണിക്കൂര്‍ വിശ്രമത്തിനു ശേഷം വീണ്ടും ആരംഭിക്കുന്ന പരിശീലനം രണ്ടു മണിക്കൂറോളം നീളും. 11 മണിക്ക് ആരംഭിച്ച് ഒന്നൊന്നര മണിക്കൂര്‍ വീണ്ടും പരിശീലനം. വൈകുന്നേരങ്ങള്‍ മുഴുവന്‍ വ്യായാമമുറകള്‍ക്കും ജിമ്മിലേക്കുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ഒരാഴ്ചയില്‍ ഏകദേശം 600 സിറ്റപ്പുകളും 2400 അബ്‌ഡോമിനല്‍ വ്യായാമവും സിന്ധു ചെയ്തു തീര്‍ക്കും. ശരീരത്തിന്റെ ദൃഢതയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ഇതൊക്കെ കൂടിയേ തീരൂ. © Copyright Mathrubhumi 2016. All rights reserved.

ഈ പെൺപുലികളൊക്കെ എന്താണാവോ കഴിക്കുന്നത്?


പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളികളും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ പിന്തുടര്‍ന്നിരുന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്.
August 25, 2016, 10:33 AM IST
നസിന് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് സുഹൃത്തുക്കളോടൊപ്പം സൊറയും പറഞ്ഞിരിക്കാന്‍ ഒരു ദിവസമെങ്കിലും കിട്ടിയാല്‍ അതിലും വലുതായി മറ്റൊന്നുമില്ല എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇത്തരം സന്തോഷങ്ങളൊന്നും വേണ്ടെന്നുവച്ച് ജീവിതത്തിന്റെ സുഖവും സന്തോഷവും എല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ചിലരുണ്ട്... അവരാണ് ചരിത്രം സൃഷ്ടിക്കുന്നത്.
അങ്ങനെ ചരിത്രം സൃഷ്ടിച്ചവരാണ് റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധുവും സാക്ഷി മാലികും ദിപാ കര്‍മാകറും. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഒളിമ്പിക്സിനായി ഇവര്‍ സഹിച്ച ത്യാഗങ്ങള്‍ എല്ലാവരും അറിഞ്ഞത്.
പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളിയും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ ആചരിച്ചുപോന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്.
ലോകചാമ്പ്യന്മാരോടാണ് ഇവര്‍ക്ക് ഏറ്റുമുട്ടേണ്ടി വരിക. അപ്പോള്‍ പതറാതിരിക്കാനും തളരാതിരിക്കാനും എന്തു ഭക്ഷണമാകും ഇവര്‍ കഴിക്കുകയെന്ന് ആലോചിക്കാത്തവര്‍ കുറവാകും. ഇതാണ് ആ ഗുട്ടന്‍സ്...
''ഫൈനല്‍ കഴിഞ്ഞു രണ്ടുദിവസത്തിനു ശേഷമാണ് ഞാന്‍ കുറച്ച് ഐസ്‌ക്രീം കഴിച്ചത്. മൂന്നു മാസമെങ്കിലും ആയിക്കാണും ഞാന്‍ മധുരപലഹാരങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ട്. അതുകൊണ്ടുതന്നെ കുറച്ചല്ല കുറച്ചധികം ഐസ്‌ക്രീം കഴിച്ചു. ഇപ്പൊ തൊണ്ട വേദനയാണ്,'' റിയോയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ദിപ പറഞ്ഞതാണിത്. ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ താരങ്ങള്‍ വേണ്ടെന്നുവച്ച സന്തോഷങ്ങളുടെ ഏടുകള്‍ കാണാം ആ ചിരികള്‍ക്കപ്പുറത്ത്.
നമ്മളെ സംബന്ധിച്ചിടത്തോളം കൈയില്‍ പൈസ ഉള്ള പക്ഷം ഇതൊക്കെ കൈയ്യകലത്താണ്. എന്നാല്‍, ഇവരെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മികച്ചവരുടെ പട്ടികയിലെത്തുക എന്നതാണ് ഇവയൊക്കെ കഴിക്കാനുള്ള അവസരം നല്‍കുന്നത്. മുന്നിലെ വെള്ളിവെളിച്ചത്തിലെത്തുന്നത് മാത്രമാണ് നമ്മള്‍ കാണുന്നത് അതിനു പിന്നിലെ കഷ്ടപ്പാടുകള്‍ കാണാതെ പോകരുത്.
''രാവിലെ പ്രാതലിന് മുട്ടയും നുറുക്കുഗോതമ്പും കടലയും ഒരു ഗ്ലാസ് പാലുമാണ് കഴിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് വേവിച്ച കോഴിയിറച്ചി മാത്രമാണ് ആഹാരം. അത്താഴത്തിന് കോഴിയിറച്ചിയോടൊപ്പം വെജിറ്റബിള്‍ സൂപ്പും ഉണ്ടാവും. ഒളിമ്പിക്സിന് സെലക്ഷന്‍ കിട്ടിയതിനു ശേഷം മാത്രമല്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് എന്റെ ആഹാരക്രമം''. -ദിപ പറയുന്നു.
''ഒളിമ്പിക്സിനു ശേഷം കഴിച്ച ആ ഐസ്‌ക്രീമുകള്‍ ഈ മടുപ്പിക്കുന്ന ഭക്ഷണക്രമത്തില്‍ നിന്നും അവള്‍ക്കൊരു മോചനമായിരിക്കും എന്നറിയാം പക്ഷേ പഴയ ഭക്ഷണ ക്രമത്തിലേക്ക് അവള്‍ വൈകാതെ തന്നെ തിരിച്ചുവരും. കാരണം അവളുടെ രാജ്യത്തിന് അഭിമാനിക്കാനുള്ള ഒരു നിമിഷം സമ്മാനിക്കുക എന്നതാണ് അവളുടെ ജീവിതലക്ഷ്യം''- ദിപയുടെ പരിശീലകന്‍ പറയുന്നു.
അതേസമയം, സാക്ഷിയുടെ ഒരു മാസത്തെ ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ചിലവ് ഏകദേശം 40,000 രൂപയോളം വരും. കൂട്ടുകാരോടൊത്ത് നക്ഷത്രങ്ങള്‍ കൂടിയ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ച് വരുത്തിവയ്ക്കുന്ന തുകയല്ല കേട്ടോ ഇത്. വളരെ കൂടിയ അളവില്‍ കലോറി അടങ്ങിയിരിക്കുന്ന ആഹാരസാധനങ്ങള്‍ വേണം സാക്ഷിക്ക് കഴിക്കാന്‍ എന്നാലേ ഗോദയില്‍ പിടിച്ചുനില്‍ക്കാനാവൂ.
പശുവിന്‍ പാല്, പച്ചക്കറികളും പഴവര്‍ഗങ്ങളും, ഉണക്കമുന്തിരി, ബദാം, മുളപ്പിച്ച ധാന്യങ്ങള്‍, സോയാബീന്‍, പയര്‍വര്‍ഗങ്ങള്‍, മാതളവും നാരങ്ങാ നീരും ചേര്‍ത്തുണ്ടാക്കിയ പാനീയം, വ്യത്യസ്ത തരം മാംസാഹാരം എന്നിവ അടങ്ങിയതാണ് സാക്ഷിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം.
ചോറും കറിയും ആലൂ പറാത്തയുമാണ് സാക്ഷിയുടെ ഇഷ്ടഭക്ഷണങ്ങള്‍. എന്നാല്‍ ഈ വിഭവങ്ങള്‍ സാക്ഷി വീണ്ടും കണ്ണിനു നേരെ കണ്ടത് ഒളിമ്പിക്സ് കഴിഞ്ഞ് നാട്ടിലെത്തിയ ശേഷമാണ്.
ശരീരത്തെ വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ തടസപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഗോപീചന്ദ് സിന്ധുവിനെ പഞ്ചസാരയും മധുരപലഹാരങ്ങളും കഴിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തിനു ശേഷമാണ് ഐസ്‌ക്രീമും മധുരമുള്ള തൈരും കഴിക്കാന്‍ സിന്ധുവിനും ആയത്. അതും പരിശീലകന്‍ ഗോപീചന്ദിന്റെ അനുവാദത്തോടെ. ''സിന്ധുവിന്റെ ഇഷ്ടം എന്ന ഒന്ന് അവളുടെ ഭക്ഷണകാര്യത്തില്‍ ഇല്ല. ഞാന്‍ എന്തു കഴിക്കാന്‍ പറഞ്ഞിരിക്കുന്നുവോ അതാണ് അവളുടെ ഭക്ഷണക്രമം''- ഗോപീചന്ദ് പറയുന്നു.
"കലോറി വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സിന്ധുവിന് നല്‍കുന്നത്. വിശപ്പില്ലാത്തപ്പോള്‍ പോലും സിന്ധു ഈ ഭക്ഷണ ക്രമം പാലിക്കാന്‍ നിര്‍ബന്ധിതയാണ്. ഒളിമ്പിക്‌സിന്റെ സമയത്തും കൂടിയ അളവില്‍ മൂന്നുതരം ന്യൂട്രീഷന്‍സ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സിന്ധുവിന്റെ ബാഗില്‍ എപ്പോഴും ഉണ്ടായിരുന്നു. ശരീരത്തില്‍  ഊര്‍ജം നിലനിര്‍ത്താനുള്ളവ, കൂടിയ തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളവ, പെട്ടെന്ന് ക്ഷീണത്തെ മറികടക്കാനുള്ളവ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സിന്ധുവിന്റെ ബാഗില്‍ ഉണ്ടായിരിക്കുക," ഗോപീചന്ദ് വ്യക്തമാക്കി.
"രാവിലെ ഏഴുമണിക്ക് എഴുന്നേറ്റാല്‍ പ്രഭാതകര്‍മങ്ങള്‍ നിര്‍വഹിച്ച് 8 മണിയാവുമ്പോഴേക്കും പ്രഭാതഭക്ഷണത്തിനായി മെസ്സിലെത്തും. 8.30 പരിശീലനം തുടങ്ങാനുള്ള സമയമാണ്. ഇത് 12 മണി വരെ നീളും. വീണ്ടും റൂമിലേക്ക്. കുറച്ചുനേരം വിശ്രമിച്ച് 1 മണിയാവുമ്പോഴേക്കും ഉച്ചഭക്ഷണത്തിനായി വീണ്ടും മെസ്സിലെത്തണം. പിന്നെ 3.30 വരെ ഉറങ്ങാനുള്ള സമയമാണ്. 4.30 ന് അടുത്ത ഘട്ടം പരിശീലനം ആരംഭിക്കും. ഇത് രാത്രി 8.30 വരെ നീളും. അതിനുശേഷം അത്താഴം കഴിക്കും കിടന്നുറങ്ങും. ഇതാണ് കഴിഞ്ഞ കുറേ കാലങ്ങളായി എന്റെ ദിനചര്യ," ദിപ പറഞ്ഞു.
റിയോയ്ക്ക് മാസങ്ങള്‍ക്കു മുമ്പുതന്നെ സാക്ഷി കടുത്ത പരിശീലനത്തിലേക്ക് കടന്നിരുന്നു. ഒരു ദിവസം 500 സിറ്റപ്പുകള്‍ വരെ എടുത്തിരുന്ന സാക്ഷി പുറത്തു പോവുകയോ കൂട്ടുകാരുമായി കറങ്ങി നടക്കുകയോ ചെയ്തില്ല. കഠിനമായ പരിശീലനവും അല്ലാത്ത സമയം വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയും മാത്രമാണ് സാക്ഷി ചെയ്തത്.
"12 വര്‍ഷത്തെ എന്റെ കഠിനാധ്വാനം മൂലമാണ് എനിക്ക് മെഡല്‍ നേടാന്‍ സാധിച്ചത്. സമാധാനം മാത്രമാണ് എനിക്കു വേണ്ടത്, അതാണ് എന്റെ സുഖം," സാക്ഷി പറയുന്നു. പെണ്‍ഭ്രൂണഹത്യകള്‍ പുതുമയല്ലാത്ത ഒരു നാട്ടില്‍ നിന്നും ആണ്‍കുട്ടികളോട് ഗുസ്തി പിടിച്ചു വളര്‍ന്നുവന്ന സാക്ഷി തന്റെ ലക്ഷ്യത്തിലെത്തുന്നതിനു മുന്നോടിയായി കേട്ട പഴികള്‍ക്കും നേരിട്ട ദുരനുഭവങ്ങള്‍ക്കും കണക്കില്ല. എല്ലാത്തിനും ഒഴിമ്പിക്‌സിലെ തന്റെ മെഡല്‍ നേട്ടത്തിലൂടെയാണ് സാക്ഷി മറുപടി നല്‍കിയത്.
സിന്ധുവിന്റെ പരിശീലനം എന്നും രാവിലെ നാലു മണിക്കു തുടങ്ങും. 7 മണിവരെ നീളുന്ന പരിശീലനത്തിനിടയില്‍ കുറഞ്ഞത് 1000 ഷട്ടിലുകളെയെങ്കിലും സിന്ധു നേരിട്ടിട്ടുണ്ടാവും. ഒരു മണിക്കൂര്‍ വിശ്രമത്തിനു ശേഷം വീണ്ടും ആരംഭിക്കുന്ന പരിശീലനം രണ്ടു മണിക്കൂറോളം നീളും. 11 മണിക്ക് ആരംഭിച്ച് ഒന്നൊന്നര മണിക്കൂര്‍ വീണ്ടും പരിശീലനം. വൈകുന്നേരങ്ങള്‍ മുഴുവന്‍ വ്യായാമമുറകള്‍ക്കും ജിമ്മിലേക്കുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്.
ഒരാഴ്ചയില്‍ ഏകദേശം 600 സിറ്റപ്പുകളും 2400 അബ്‌ഡോമിനല്‍ വ്യായാമവും സിന്ധു ചെയ്തു തീര്‍ക്കും. ശരീരത്തിന്റെ ദൃഢതയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ഇതൊക്കെ കൂടിയേ തീരൂ. 

No comments :

Post a Comment