ജ്വാലാമുഖി : മുഗലന്മാരും ഇംഗ്ലീഷ് കാരും തോറ്റ്
മടങ്ങിയ മഹാ സത്യം ..!
...
ജ്വാലാമുഖി :- നെഹ്രു പറഞ്ഞയച്ച ശാസ്ത്ര ലോകവും യുക്തി വാതികളും തോറ്റ് മടങ്ങിയ മഹത്തായ സത്യം...
ജ്വാലാമുഖി :നൂറ്റാണ്ടുകള്‍ ആയി പാറയില്‍ കത്തി നില്‍ക്കുന്ന അല്ഭുധ ജ്വാല
ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട മഹാ പ്രപഞ്ച സത്യം ...
ഹിമാചല്‍ പ്രദേശില്‍ കംഗ്രാ ജില്ലയില്‍ ധര്‍മ്മസ്ഥലയില്‍ നിന്നും 55 KM അകലെയാണ് 51 ശക്തിപീഠങ്ങളില്‍പ്പെടുന്ന ജ്വാലാമുഖി ക്ഷേത്രം. ഏറ്റവും തേജസ്സാര്‍ന്ന ഒന്‍പത് ശക്തിപീഠങ്ങളിലുള്‍പ്പെടുന്ന ജ്വാലാമുഖി, സതിദേവിയുടെ "നാക്ക്" വീണസ്ഥലമാണ് .
ജ്വാലാമുഖിദേവിയുടെ വിഗ്രഹത്തിനു താഴെയുള്ള പാറയുടെ വിള്ളലില്‍ നിന്നും നിരന്തരം വമിച്ചുകൊണ്ടിരിക്കുന്ന അഗ്നിയാണ് ഈ ക്ഷേത്രത്തിലെ അത്ഭുതദൃശ്യം. പാറയുടെ വിള്ളലില്‍ നിന്നും ഒന്‍പതു സ്ഥലത്ത്കൂടിയാണ് അഗ്നി പുറത്തേക്കു വരുന്നത് .
ജഗത്ഗുരു ശങ്കരാചാര്യര്‍ ഗഗനചാരിയായി ഈ ഭാഗത്ത്കൂടി സഞ്ചരിക്കുമ്പോള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വനത്തില്‍നിന്നും തേജസ്സാര്‍ന്ന അഗ്നിപ്രഭ കണ്ടു ഇവിടെ ഇറങ്ങുകയും ,ആദിപരാശക്തിയായ ദേവി ആചാര്യ സ്വാമികള്‍ക്ക് ദര്‍ശനം നല്‍കിയനുഗ്രഹിക്കുകയും ചെയ്തു. കലിയുഗത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഈ താന്ത്രികോര്‍ജ്ജം താങ്ങാന്‍ ഉള്ള കരുത്തുണ്ടാവില്ലെന്നും ,അവര്‍ ഇതിനെ ദുരുപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കിയ ആചാര്യന്‍ ,അഗ്നിപ്രഭയെ ഒന്‍പതു ഭാഗമായി ലഘൂകരിച്ചു.
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.... അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി ........
മഹാ വിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ " ധോളിധര്‍" എന്ന പർവ്വത പ്രദേശത്താണ്.. നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം...
ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്.. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട്
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി യായിരുന്നപ്പോള്‍ ഒരു സംഘം വിദഗ്ധ Geology ശാസ്ത്രജ്ഞരെ ഇവിടെ പരീക്ഷണത്തിനായി നിയോഗിക്കുകയുണ്ടായി. ഓയില്‍- ഗ്യാസ്സ് നിക്ഷേപങ്ങള്‍ ഈ പ്രദേശത്ത് ഇല്ലാ എന്നാണു തെളിഞ്ഞത്. ബ്രിട്ടീഷ്‌ ഭരണകാലത്തും നിരവധിപരീക്ഷണങ്ങള്‍ ഇവിടെ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല .
സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായി അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശ്രീപരമശിവൻ കാലഭൈരവന്‍റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും കാവല്‍നില്‍ക്കുന്നു ...
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ...
ഓം നമ: ശിവായ
See More
EM Jose jose
ആയിരത്തി ഇരുനൂറു വര്‍ഷം ഭരണം നടത്തിയിട്ടും, 80 ദശലക്ഷം ഹിന്ദുക്കളെ കാലപുരിക്കയച്ചിട്ടും...
അസഖ്യം ഹിന്ദു സ്ത്രീകളെ ബലാല്‍സംഘം ചെയ്തും ലൈംഗീക അടിമകളാക്കിയും...
ലക്ഷക്കണക്കിനു ഹൈന്ദവ ക്ഷേത്രങ്ങള്‍ നശിപ്പിച്ചും കൊള്ളയടിച്ചും മസ്ജിദുകളാക്കിയും....
എന്നിട്ടും ഈ സംസ്കാരം തകര്‍ക്കാന്‍ എന്തേ കഴിഞില്ല.?...
Continue Reading
സംസ്കൃതം , ആയൂർവേദം, ജോതിഷം , വേദങ്ങൾ, ഉപനിഷത്തുക്കൾ , ശാസ്ത്രീയ നൃത്തങ്ങൾ , കഥകളി , ശാസ്ത്രീയ സംഗീതം , കർണ്ണാടക സംഗീതം , ഇതൊക്കെ ഹിന്ദുമതം ആയി അഭേദ്യ ബന്ധം ഉള്ളത് തന്നെ ആണ് . ഇതൊക്കെ ഉണ്ടാക്കിയവരും അല്ലെങ്കിൽ വികസിപ്പിച്ചു എടുത്തതും ആയ ആളുകൾ ഹൈന്ദവർ ആരാധിക്കുന്ന മൂർത്തികളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട് . അങ്ങിനെ ബന്ധിപ്പിച്ചു നിറുത്തിയത് കൊണ്ടു ആവാം നശിച്ചു പോവാതെ ഇവിടെ ചില വ്യക്തികളിലൂടെ ഇതെല്ലാം നിലനിന്നു പോയത് .