Saturday, 17 December 2016

ഹൈദരാബാദിൽ പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

ഹൈദരാബാദിൽ പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ്

ഹൈദരാബാദ്∙ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ഹൈദരാബാദിൽനിന്നു മാത്രം പഴയ നോട്ടുകൾക്കൊപ്പം പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണബിസ്കറ്റുകളാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). 8000 കിലോ സ്വർണമാണ് നവംബർ എട്ടിനും മുപ്പതിനുമിടയ്ക്ക് ഹൈദരാബാദിലെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഈമാസം ഒന്നിനും പത്തിനുമിടയ്ക്ക് 1500 കിലോയുടെ പുതിയ സ്വർണമെത്തിയിട്ടുണ്ട്. അസാധുനോട്ടുകളുപയോഗിച്ച് സ്വർണം വാങ്ങുന്ന പ്രവണത വർധിച്ചതോടെയാണിത്. ഹൈദരാബാദിലെ സ്വർണക്കട്ടി, ആഭരണ വ്യാപാരികളിൽനിന്ന വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പഴയ നോട്ടുകളാണോ ഇടപാടിന് ഉപയോഗിച്ചതെന്ന് അറിയാൻ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, നോട്ട് അസാധുവാക്കുന്നതിനു മുൻപായി വലിയ തോതിൽ സ്വർണം ആവശ്യപ്പെട്ട് ആളുകളെത്തിയിരുന്നുവെന്നും അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരുന്നുവെന്നുമാണ് സ്വർണ വ്യാപാരികൾ പറയുന്നത്. അങ്ങനെ ലഭിച്ച പണമാണ് കൈവശമുള്ളതെന്നും അവർ വ്യക്തമാക്കുന്നു.  

No comments :

Post a Comment