ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ തീരത്ത് നിർമിക്കുന്ന ഛത്രപതി ശിവജി സ്മാരകം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിനു കടപ്പാട്: എഗിസ്
ഛത്രപതി ശിവജിക്ക് മുംബൈയിൽ 3,600 കോടിയുടെ സ്മാരകം; തറക്കല്ലിടാൻ മോദി
മുംബൈ∙ 3,600 കോടി രൂപ മുടക്കി ഛത്രപതി ശിവജിക്കു സ്മാരകം പണിയാൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. മുംബൈ തീരത്തിനു സമീപമുള്ള ദ്വീപിൽ പണിയുന്ന സ്മാരകത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. 15 ഏക്കർ സ്ഥലത്താണു സ്മാരകം പണിയുന്നത്. ആദ്യ ഘട്ടത്തിനുമാത്രം 2,500 കോടി രൂപ ചെലവാകും. സ്മാരകത്തിന് 210 മീറ്റർ ഉയരമുണ്ടാകും. അതേസമയം, ഇത്രയും പണം സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാൻ ഉപയോഗിക്കാമെന്നാണ് വിമർശകര്‍ ഉയർത്തുന്ന വാദം. ബൃഹൻ മുംബൈ മുനിസിപ്പാലിറ്റിയുടെ വാർഷിക ആരോഗ്യ ബജറ്റിനു (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. ബജറ്റിലെ പണം ഉപയോഗിച്ചു നാലു മെഡിക്കൽ കോളജുകളും അഞ്ച് സ്പെഷാൽറ്റി ആശുപത്രികളും മറ്റു 16 ആശുപത്രികളും പ്രവർത്തിക്കുന്നു. മാത്രമല്ല, 170 മുനിസിപ്പൽ ഡിസ്പെൻസറികൾ, ഓരോ വാർഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുമുണ്ട്.
നഗരത്തില്‍ വെറുതേകിടക്കുന്ന സ്ഥലം വികസിപ്പിക്കാൻ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഈ വർഷം ഇത്തരം സ്ഥലങ്ങളും പൂന്തോട്ടങ്ങളും വികസിപ്പിക്കാൻ 500 കോടി രൂപയാണ് മുനിസിപ്പാലിറ്റി നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരൾച്ചയെത്തുടർന്ന് കാർഷിക നഷ്ടം വന്ന പരുത്തി, സോയാ ബീൻ കർഷകർക്കു നൽകാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളിൽനിന്നും സർക്കാരിനു വിമർശനം നേരിടേണ്ടി വരുന്നുണ്ട്. നാലു വർഷത്തെ വരൾച്ചയ്ക്കുശേഷം സംസ്ഥാനത്തെ കാർഷികമേഖല ഉയിർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുകയാണ്. റാബി സീസണിൽ ഉണ്ടായ നഷ്ടത്തെത്തുടർന്ന് വിള ഇൻഷുറൻസായി 800 കോടി രൂപയും സർക്കാർ കർഷകർക്കു നൽകേണ്ടതുണ്ട്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകളുടെ പ്രവർത്തനത്തിന് 2,400 കോടി രൂപയാണ് വേണ്ടത്. നിലവിൽ സംസ്ഥാനത്തിന്റെ കടം 3.33 ലക്ഷം കോടിയാണെന്നും വിമർശനമുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാൻ ഉപയോഗിക്കാമെന്നാണ് വിമർശകര്‍ ഉയർത്തുന്ന വാദം. ബൃഹൻ മുംബൈ മുനിസിപ്പാലിറ്റിയുടെ വാർഷിക ആരോഗ്യ ബജറ്റിനു (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. ബജറ്റിലെ പണം ഉപയോഗിച്ചു നാലു മെഡിക്കൽ കോളജുകളും അഞ്ച് സ്പെഷാൽറ്റി ആശുപത്രികളും മറ്റു 16 ആശുപത്രികളും പ്രവർത്തിക്കുന്നു. മാത്രമല്ല, 170 മുനിസിപ്പൽ ഡിസ്പെൻസറികൾ, ഓരോ വാർഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുമുണ്ട്.
നഗരത്തില്‍ വെറുതേകിടക്കുന്ന സ്ഥലം വികസിപ്പിക്കാൻ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഈ വർഷം ഇത്തരം സ്ഥലങ്ങളും പൂന്തോട്ടങ്ങളും വികസിപ്പിക്കാൻ 500 കോടി രൂപയാണ് മുനിസിപ്പാലിറ്റി നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരൾച്ചയെത്തുടർന്ന് കാർഷിക നഷ്ടം വന്ന പരുത്തി, സോയാ ബീൻ കർഷകർക്കു നൽകാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളിൽനിന്നും സർക്കാരിനു വിമർശനം നേരിടേണ്ടി വരുന്നുണ്ട്. നാലു വർഷത്തെ വരൾച്ചയ്ക്കുശേഷം സംസ്ഥാനത്തെ കാർഷികമേഖല ഉയിർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുകയാണ്. റാബി സീസണിൽ ഉണ്ടായ നഷ്ടത്തെത്തുടർന്ന് വിള ഇൻഷുറൻസായി 800 കോടി രൂപയും സർക്കാർ കർഷകർക്കു നൽകേണ്ടതുണ്ട്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകളുടെ പ്രവർത്തനത്തിന് 2,400 കോടി രൂപയാണ് വേണ്ടത്. നിലവിൽ സംസ്ഥാനത്തിന്റെ കടം 3.33 ലക്ഷം കോടിയാണെന്നും വിമർശനമുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
© Copyright 2016 Manoramaonline. All rights
No comments :
Post a Comment