ഉണ്ണി കൊടുങ്ങല്ലൂര്‍

ഗിരിജ വൈദ്യനാഥൻ. (ചിത്രം: എഎൻഐ)
റെയ്ഡിൽ തെറിച്ച് രാമമോഹന റാവു; പകരം ഗിരിജ വൈദ്യനാഥൻ ചീഫ് സെക്രട്ടറി
ചെന്നൈ ∙ ആദായനികുതി റെയ്ഡിനെത്തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനു സ്ഥാനചലനം. പാതി മലയാളി ഗിരിജ വൈദ്യനാഥനാണു പുതിയ ചീഫ് സെക്രട്ടറി. റാവുവിനു പകരം തസ്തിക നൽകിയിട്ടില്ല. രാമമോഹനറാവുവിന്റെ അണ്ണാനഗറിലെ വസതിയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പരിശോധന ഇന്നലെ രാവിലെയാണ് അവസാനിച്ചത്.
അതേ സമയം, മകൻ വിവേകിന്റെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ രാത്രി വരെ റെയ്ഡ് തുടർന്നു. കോടിക്കണക്കിനു രൂപയുടെ ഇടപാടു രേഖകൾ പിടിച്ചെടുത്തതായാണു സൂചന. കണക്കുകൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
വിവേകിന്റെ നേതൃത്വത്തിലുള്ളതും കള്ളപ്പണനിക്ഷേപമുണ്ടെന്നു കരുതുന്നതുമായ ആറു കമ്പനികളെ കുറിച്ച് അന്വേഷിച്ചു വരികയാണ്. മൂന്നു കമ്പനികൾ പ്രവർത്തിക്കുന്ന നന്ദനം ചാമിയേഴ്സ് റോഡിലുള്ള കെട്ടിടത്തിലും പരിശോധനയുണ്ടായിരുന്നു. രാമമോഹന റാവു 2011ൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി ഒരു വർഷത്തിനു ശേഷമാണു വിവേക് ഈ കമ്പനികളെല്ലാം ആരംഭിച്ചത്.
വിവേകിന്റെ ഭാര്യാപിതാവിന്റെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ വീട്, സഹായിയായ അഡ്വ. അമൽനാഥിന്റെ ചെന്നൈയിലെ വീട് എന്നിവിടങ്ങളിലും റെയ്ഡ് തുടർന്നു. റാവുവിന്റെ ജന്മഗ്രാമമായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കെ ബിത്രഗുണ്ടയിലേക്ക് ആദായനികുതി ഉദ്യോഗസ്ഥർ പോയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു.
മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചെന്നൈ പല്ലാവരത്തുള്ള വസതിയിലും റെയ്ഡ് നടന്നു. 1.25 കോടി രൂപയും ആറു കിലോ സ്വർണവും പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. എന്നാൽ, രാമമോഹന റാവുവുമായി ബന്ധപ്പെട്ടാണോ ഈ റെയ്ഡ് എന്നു വ്യക്തമല്ല. പരിശോധന കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്കു നീങ്ങുമെന്നാണ് സൂചന.
അതിനിടെ, കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി, രാമമോഹന റാവുവുമായി ബന്ധം ആരോപിക്കപ്പെടുന്ന ശേഖർ റെഡ്ഡിയുടെ നാലു സഹായികളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. റെഡ്ഡിയുടെ ഓഡിറ്റർ പ്രേം കുമാർ, രത്നം, രാമചന്ദ്രൻ എന്നിവരെ ചെന്നൈയിൽനിന്നാണു പിടികൂടിയത്. റെഡ്ഡിക്കു പഴയ നോട്ടുകൾ മാറ്റി നൽകാൻ സഹായിച്ച കൊൽക്കത്ത സ്വദേശി പരസ് എം. ലോധയെ മുംബൈയിൽ നിന്നു പിടികൂടി.
ഗിരിജ പാതി മലയാളി; ആർബിഐ മുൻ ഗവർണർ വെങ്കട്ടരമണന്റെ മകൾ
ചെന്നൈ ∙ റിസർവ് ബാങ്ക് മുൻ ഗവർണറും തിരുവനന്തപുരം സ്വദേശിയുമായ എസ്. വെങ്കട്ടരമണന്റെ മകളാണു തമിഴ്നാടിന്റെ പുതിയ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ. 1981 സിവിൽ സർവീസ് ബാച്ചിലെ ഒൻപതാം റാങ്കുകാരി. അതേ ബാച്ചിലെ ഏഴാം റാങ്കുകാരനാണ് കേരളത്തിലെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്.
വെങ്കട്ടരമണൻ 1952ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരനായിരുന്നു. തമിഴ്നാട്ടിലും കേന്ദ്രത്തിലും ധനകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് 1990–92 കാലത്താണ് റിസർവ് ബാങ്ക് ഗവർണറായത്. ഗിരിജയുടെ അമ്മ തമിഴ്നാട്ടുകാരിയാണ്.
അതേ സമയം, മകൻ വിവേകിന്റെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ രാത്രി വരെ റെയ്ഡ് തുടർന്നു. കോടിക്കണക്കിനു രൂപയുടെ ഇടപാടു രേഖകൾ പിടിച്ചെടുത്തതായാണു സൂചന. കണക്കുകൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
വിവേകിന്റെ നേതൃത്വത്തിലുള്ളതും കള്ളപ്പണനിക്ഷേപമുണ്ടെന്നു കരുതുന്നതുമായ ആറു കമ്പനികളെ കുറിച്ച് അന്വേഷിച്ചു വരികയാണ്. മൂന്നു കമ്പനികൾ പ്രവർത്തിക്കുന്ന നന്ദനം ചാമിയേഴ്സ് റോഡിലുള്ള കെട്ടിടത്തിലും പരിശോധനയുണ്ടായിരുന്നു. രാമമോഹന റാവു 2011ൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി ഒരു വർഷത്തിനു ശേഷമാണു വിവേക് ഈ കമ്പനികളെല്ലാം ആരംഭിച്ചത്.
വിവേകിന്റെ ഭാര്യാപിതാവിന്റെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ വീട്, സഹായിയായ അഡ്വ. അമൽനാഥിന്റെ ചെന്നൈയിലെ വീട് എന്നിവിടങ്ങളിലും റെയ്ഡ് തുടർന്നു. റാവുവിന്റെ ജന്മഗ്രാമമായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കെ ബിത്രഗുണ്ടയിലേക്ക് ആദായനികുതി ഉദ്യോഗസ്ഥർ പോയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു.
മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചെന്നൈ പല്ലാവരത്തുള്ള വസതിയിലും റെയ്ഡ് നടന്നു. 1.25 കോടി രൂപയും ആറു കിലോ സ്വർണവും പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. എന്നാൽ, രാമമോഹന റാവുവുമായി ബന്ധപ്പെട്ടാണോ ഈ റെയ്ഡ് എന്നു വ്യക്തമല്ല. പരിശോധന കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്കു നീങ്ങുമെന്നാണ് സൂചന.
അതിനിടെ, കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി, രാമമോഹന റാവുവുമായി ബന്ധം ആരോപിക്കപ്പെടുന്ന ശേഖർ റെഡ്ഡിയുടെ നാലു സഹായികളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. റെഡ്ഡിയുടെ ഓഡിറ്റർ പ്രേം കുമാർ, രത്നം, രാമചന്ദ്രൻ എന്നിവരെ ചെന്നൈയിൽനിന്നാണു പിടികൂടിയത്. റെഡ്ഡിക്കു പഴയ നോട്ടുകൾ മാറ്റി നൽകാൻ സഹായിച്ച കൊൽക്കത്ത സ്വദേശി പരസ് എം. ലോധയെ മുംബൈയിൽ നിന്നു പിടികൂടി.
ഗിരിജ പാതി മലയാളി; ആർബിഐ മുൻ ഗവർണർ വെങ്കട്ടരമണന്റെ മകൾ
ചെന്നൈ ∙ റിസർവ് ബാങ്ക് മുൻ ഗവർണറും തിരുവനന്തപുരം സ്വദേശിയുമായ എസ്. വെങ്കട്ടരമണന്റെ മകളാണു തമിഴ്നാടിന്റെ പുതിയ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ. 1981 സിവിൽ സർവീസ് ബാച്ചിലെ ഒൻപതാം റാങ്കുകാരി. അതേ ബാച്ചിലെ ഏഴാം റാങ്കുകാരനാണ് കേരളത്തിലെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്.
വെങ്കട്ടരമണൻ 1952ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരനായിരുന്നു. തമിഴ്നാട്ടിലും കേന്ദ്രത്തിലും ധനകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് 1990–92 കാലത്താണ് റിസർവ് ബാങ്ക് ഗവർണറായത്. ഗിരിജയുടെ അമ്മ തമിഴ്നാട്ടുകാരിയാണ്.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment