ഉണ്ണി കൊടുങ്ങല്ലൂര്‍
കള്ളപ്പണം വെളുപ്പിക്കാൻ 700 പേരുടെ സഹായം തേടി; ചെറു നിക്ഷേപങ്ങൾ 27 ബാങ്കിലെ വിവിധ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു; നോട്ട് അസാധുവാക്കൽ പ്രതിസന്ധിയെ മറികടക്കാൻ സൂററ്റിലെ വ്യവസായി ഒരുക്കിയ തന്ത്രങ്ങൾ ഇങ്ങനെ
അഹമ്മദാബാദ്: വിവധ അക്കൗണ്ടുകളിലൂടെ കിഷോർ ബൈജ്വാല മാറ്റിയെടുത്തത് കോടികളാണ്. 10.45 കോടിയുടെ കള്ളപ്പണവുമായി സിബിഐ പിടികൂടിയ സൂററ്റിലെ വ്യവസായിയിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 400 കോടിയുടെ ആസ്തിയുള്ള കിഷോർ അതിവിദഗ്ധമായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
നോട്ട് അസാധുവാക്കലിൽ വമ്പൻ പ്രതിസന്ധിയെയാണ് ഈ വ്യവസായി നേരിട്ടത്. 27 ബാങ്കിലെ 20 ബിനാമി അക്കൗണ്ടുകളാമ് ഇതിനായി ഉപയോഗിച്ചത്. 700ഓളം പേരെ ഉപയോഗിച്ച് നിക്ഷേപം നടത്തി. ഒരു ലക്ഷം, രണ്ട് ലക്ഷം, നാല് ലക്ഷം തുടങ്ങിയ ചെറു സഖ്യകൾ പലരേയും കൊണ്ട് ബാങ്കിൽ നിക്ഷേപിച്ചു. സൂററ്റിലെ പീപ്പിൾ സഹകരണ ബാങ്കിലെ മാനേജരുടെ സഹായവും ഇയാൾക്ക് കിട്ടി. ഇനിയും ബാങ്ക് അക്കൗണ്ടുകൾ ഇയാൾക്കുണ്ടാകുമെന്ന് അദായ നികുതി ഉദ്യോഗസ്ഥർ കരുതുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ഇയാളിൽ നിന്ന് വലിയ തോതിൽ പുതിയ നോട്ടുകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ വലിയ സഹായം കിട്ടിയിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. എത്ര തുക ബാങ്ക് അക്കൗണ്ടിലൂടെ കിഷോർ വെളുപ്പിച്ചെന്ന കാര്യത്തിൽ ഇനിയും അന്തിമ നിഗമനം ഉണ്ടായിട്ടില്ല.
നോട്ട് അസാധുവാക്കലിൽ വമ്പൻ പ്രതിസന്ധിയെയാണ് ഈ വ്യവസായി നേരിട്ടത്. 27 ബാങ്കിലെ 20 ബിനാമി അക്കൗണ്ടുകളാമ് ഇതിനായി ഉപയോഗിച്ചത്. 700ഓളം പേരെ ഉപയോഗിച്ച് നിക്ഷേപം നടത്തി. ഒരു ലക്ഷം, രണ്ട് ലക്ഷം, നാല് ലക്ഷം തുടങ്ങിയ ചെറു സഖ്യകൾ പലരേയും കൊണ്ട് ബാങ്കിൽ നിക്ഷേപിച്ചു. സൂററ്റിലെ പീപ്പിൾ സഹകരണ ബാങ്കിലെ മാനേജരുടെ സഹായവും ഇയാൾക്ക് കിട്ടി. ഇനിയും ബാങ്ക് അക്കൗണ്ടുകൾ ഇയാൾക്കുണ്ടാകുമെന്ന് അദായ നികുതി ഉദ്യോഗസ്ഥർ കരുതുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ഇയാളിൽ നിന്ന് വലിയ തോതിൽ പുതിയ നോട്ടുകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ വലിയ സഹായം കിട്ടിയിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. എത്ര തുക ബാങ്ക് അക്കൗണ്ടിലൂടെ കിഷോർ വെളുപ്പിച്ചെന്ന കാര്യത്തിൽ ഇനിയും അന്തിമ നിഗമനം ഉണ്ടായിട്ടില്ല.
www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment