Friday, 30 September 2016

നാഗരാജ ക്ഷേത്രത്തില്‍ നാഗച്ചിറകുകളുമായി അത്ഭുത ചിത്രശലഭം

ഉണ്ണി കൊടുങ്ങല്ലൂര്‍

നാഗരാജ ക്ഷേത്രത്തില്‍ നാഗച്ചിറകുകളുമായി അത്ഭുത ചിത്രശലഭം

October 1, 2016
shalabhamകുമാരനല്ലൂര്‍(കോട്ടയം): ചിറകുകളുടെ അഗ്രങ്ങളില്‍ നാഗരൂപവുമായി നാഗരാജാ ക്ഷേത്രത്തില്‍ അത്ഭുത ചിത്രശലഭം. കുമാരനല്ലൂര്‍ നാഗരാജാ ക്ഷേത്രത്തിലാണ് ഈ ചിത്രശലഭത്തെ കണ്ടത്. ആയില്യം മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നവീകരണം നടന്നുവരികയാണ്. പെയിന്റിംഗ് തൊഴിലാളിയായ വിജീഷാണ് ശലഭത്തെ ക്ഷേത്രത്തിനുള്ളില്‍ കണ്ടത്.
ആറിഞ്ചോളം വീതിയില്‍ ചിറകുവിരിച്ച ചിത്രശലഭത്തിന്റെ ചിറകുകളുടെ രണ്ടഗ്രങ്ങള്‍ക്കും സര്‍പ്പത്തിന്റെ തലയോട് സാദൃശ്യവുമുണ്ട്. നാഗരാജാവിന്റെ അനുഗ്രഹമാണ് ഈ ചിത്രശലഭത്തിനെന്നാണ് വിശ്വാസികളുടെ അഭിപ്രായം. ഏതാനും വര്‍ഷം മുന്‍പ് കാണിക്ക അര്‍പ്പിക്കുന്ന ഉരുളിയില്‍ സര്‍പ്പത്തെ കണ്ട അനുഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്രം ട്രഷറര്‍ സുരേഷ് പറഞ്ഞു. എല്ലാ മാസവും ആയില്യം നാളുകളില്‍ വിശേഷാല്‍ പൂജയും വഴിപാടുകളും പ്രസാദമൂട്ടും ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നു.
അഭിപ്രായം രേഖപ്പെടുത്താം

Related News from Archive
Editor's Pick


ജന്മഭൂമി: http://www.janmabhumidaily.com/news486365#ixzz4LneHRmmB

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈക്കം

ഉണ്ണി കൊടുങ്ങല്ലൂര്‍

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈ

ക്കം

‘നിങ്ങൾ ഇന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിച്ചോ, ഇല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ടു പോകൂ’– ഇതെ‌ാരു സ്നേഹപൂർവമായ ക്ഷണമാണ്. വൈക്കം നഗരത്തിൽ താലൂക്കാശുപത്രി റോഡിൽ സഞ്ചരിക്കുമ്പോൾ വഴിയോരത്തു കാണുന്ന ബോർഡിലാണ് ഭക്ഷണം കഴിക്കാനുള്ള ക്ഷണം എഴുതിയിരിക്കുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഒരുനേരം എങ്കിലും ഭക്ഷണം കഴിക്കാത്തവർക്കു ഭക്ഷണം നൽകുന്ന പരിപാടി ജൂലൈ ഒന്നുമുതൽ നടപ്പാക്കിയത്.ഭക്ഷണം കഴിക്കാത്തവർ എത്തിയാൽ അവർക്കു റോട്ടറി ക്ലബ് കൂപ്പ‌ൺ നൽകി സമീപത്തെ ഭക്ഷണശാലയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്.
ദിവസം അഞ്ചാറുപേർ ഭക്ഷണം കഴിക്കാനായി സമീപിക്കാറുണ്ടെന്നു റോട്ടറി ഭാരവാഹികൾ പറഞ്ഞു.അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പട്ടിണിക്കാരുണ്ടാൻ പാടില്ലെന്നാണു വയ്പ്. വൈക്കത്ത് എത്തുന്ന ആർക്കും ഭക്ഷണത്തിനു കുറവുണ്ടാകാറില്ല. വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രാതലും അന്നദാനവും രാത്രി ഭക്ഷണവും ഉണ്ട്. വൈക്കം താലൂക്കാശുപത്രിയിൽ സന്നദ്ധ സംഘടനകളുടെയും വൈക്കം ഫെ‌ാറോന പള്ളിയുടെയും നേതൃത്വത്തിലും മുടങ്ങാതെ ഉച്ചഭക്ഷണം നൽകുന്നുണ്ട്.

നിങ്ങൾക്ക് വിലയിരുത്താം

ഉണ്ണി കൊടുങ്ങല്ലൂര്‍
നിങ്ങൾക്ക് വിലയിരുത്താം ആനുകാലിക രാഷ്ട്രീയത്തെ പറ്റി#######
കഴിഞ്ഞ രാത്രിയിൽ മലപ്പുറത്തുകാരനായ എന്റെ സുഹൃത്ത് ദുബായിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞത്
“ഈ മോദി എന്നെയും B.J.Pക്കാരനാക്കുമെന്നാ തോന്നുന്നതു്”
ഈ തോന്നിപ്പിക്കലല്ലേ ഒരു നേതാവിന് വേണ്ട അടിസ്ഥാന ഗുണം…?
ഇന്ത്യയിലെ 133 കോടി(1,329,787,900) ജനങ്ങളുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ നമ്മൾ പ്രത്യേകിച്ച് മലയാളികൾ ആവശ്യത്തിലേറെ പരിഹസ്സിക്കുന്നു, പടിപ്പില്ലാത്തവൻ, ചായക്കടക്കാരൻ, കല്യാണം കഴിക്കാത്തവൻ, തള്ളൽ വിദദ്ധൻ, വർഗ്ഗീയ വാദി, എന്നിങ്ങനെ പുറത്തുപറയാൻ കൊള്ളാവുന്നതും അല്ലാത്തതുമായ പദപ്രയോഗങ്ങൾ… പക്ഷേ എല്ലാം തികഞ്ഞ മുൻകാല പ്രധാനമന്ത്രിമാർ ഭരിച്ചിരുന്നപ്പോൾ ഉള്ളതിനേക്കാളും എത്രയോ മികച്ചബന്ധമാണ് ഇന്നു് ലോകരാജ്യങ്ങൾക്ക് ഇന്ത്യയോടുള്ളത്. അതിനുകാരണക്കാരൻ എന്തായാലും ഈ ചായക്കടക്കാരൻതന്നെ എന്നതിൽ തർക്കമില്ല . ..
നമ്മൾ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രം പരിശോധിച്ചാൽ മതി ഒരു പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി എന്തുമാത്രം പ്രവർത്തിക്കുന്നു എന്നറിയാൻ. ജൂൺ നാലിനുപുറപ്പെട്ട അദ്ദേഹം നേരേ കാബൂളിലേക്ക്. അവിടെ ഇന്ത്യ പണികഴിപ്പിച്ച സൽമാ ഡാമിന്റെ ഉത്ഘാടനം. ചടങ്ങിനുശേഷം അന്നുതന്നെ നേരേ ഖത്തറിലെ ദോഹയിലേക്ക്. ഇതിനുശേഷം അന്നുവൈകിട്ട് തന്നെ ദോഹയിൽനിന്നു സ്വിറ്റ്സർലന്റിലേക്ക്. പാതിരാത്രിയിൽ സ്വിറ്റ്സർലന്റിലെ ജനീവയിൽ ലാന്റ് ചെയ്യുന്നു. പിറ്റേന്നു രാവിലേ സ്വിസ് പ്രസിഡന്റ് ജൊആൻ ഷ്നൈഡറുമായി ഉഭയകക്ഷി ചർച്ചകൾ. ചർച്ചകൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വത്തിനു സ്വിറ്റ്സർലന്റ് പിന്തുണ പ്രഖ്യാപിക്കുന്നു. ചർചകൾക്കു ശേഷം അന്നുതന്നെ നേരേ അമേരിക്കയിലേക്ക്. വൈകുന്നേരം വാഷിങ്ങ്ടണിൽ ലാന്റ് ചെയ്യുന്നു. പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച, അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ എട്ട് സ്റ്റാൻറിംഗ് ഒവേഷനുകൾ ലഭിച്ച മാസ്മരിക പ്രസംഗം. അവിടെനിന്നു് ജൂൺ ഒൻപതിനു രാവിലെ മെക്സിക്കോയിലേക്ക്. സന്ദർശ്ശനത്തിനിടെ അദ്ദേഹം ഇന്ത്യടെ എൻ.എസ്.ജി അംഗത്വത്തിനു മെക്സിക്കോയുടെ പിന്തുണ ഉറപ്പിച്ചു. ചർച്ചകൾക്കുശേഷം മെക്സിക്കൻ പ്രസിഡന്റ് താൻ സ്വയം ഡ്രൈവ് ചെയ്ത കാറിൽ മോദിയുമായി അത്താഴത്തിനു ഹോട്ടലിലേക്ക്. അത്താഴത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനായി നേരേ വിമാനത്താവളത്തിലേക്ക്, ഉറക്കം വിമാനത്തിൽ.. പിറ്റേന്നു രാവിലെ ഡൽഹിയിൽ ഓഫീസിലേക്ക്.
ഈ യാത്രക്കിടയിൽ അദ്ദേഹം 33000 കിലോമീറ്റർ യാത്ര, 45 കൂടിക്കാഴ്ചകൾ, വിമാനത്തിൽ മാത്രം 44 മണിക്കൂർ.. എല്ലാം വെറും 5 ദിവസങ്ങൾക്കിടെ!! ഒരു പ്രവൃത്തിദിനം പോലും നഷ്ടമാകാതിരിക്കാൻ ഉറക്കം വിമാനയാത്രകളിൽ. അസാമാന്യമായ ഊർജം, അസാധാരണമായ ഇഛാശക്തി, സുചിന്തിതമായ വാക്കുകൾ, സുശക്തമായ തീരുമാനങ്ങൾ അമാനുഷികം എന്നല്ലാതെ എന്താ പറയുക.
മുൻപൊക്കെ പ്രധാനമന്ത്രിമാർ വിദേശയാത്ര പോകുമ്പോൾ ഒരു വൻപടതന്നെ അനുഗമിക്കുമായിരുന്നു. മിക്കവാറും എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും പ്രധിനിധികൾ, കൈയയച്ചുസഹായിക്കുന്ന വ്യവസായികൾ, തുടങ്ങി സ്തുതിപാടകർ വരെ ഉണ്ടാകും ജനങ്ങളുടെ നികുതിപ്പണത്തിൽ ധൂർത്ത് നടത്താൻ. ഇത്തരക്കാരെ ആദ്യമേ നിലയ്ക്കുനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇവരോക്കെയാണ് പ്രധാനമായും ശ്രീ.നരേന്ദ്രമോദിയെ വേട്ടയാടുന്നതിൽ പ്രമുഖസ്ഥാനത്തുള്ളത്.
പ്രധാനമന്ത്രി അമേരിക്കയിൽ പോയി എന്തോ വലിയ അപരാധം കാണിച്ചപോലെയാണ് മലയാള മാധ്യമങ്ങളും എതിരാളികളും. പ്രശ്നം അദ്ദേഹം ഒരു ടെലിപ്രോമ്പ്ടർ ഉപയോഗിച്ചു. ഇതാണ് വലിയകാര്യം വിവരസാങ്കേതിക വിപ്ലവത്തിൽ ഇതൊക്കെ വെറും നിസ്സാരം. അമേരിക്കയിൽ ജനിച്ച് അമേരിക്കക്കാരനായി വളർന്നു് അമേരിക്കൻഇഗ്ലീഷ് മാതൃഭാഷയായ അമേരിക്കയുടെപ്രസിഡന്റ് ഇഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അല്ലെങ്കിൽ പ്രസംഗിക്കാൻ അറിയാത്തതുകൊണ്ടാണോ ടെലിപ്രോമ്പ്ടർ ഉപയോഗിക്കുന്നത്…..?
ഇത്രയും തിരക്കുകൾക്കിടയിൽ എല്ലാവരുടെയും ഷെഡ്യൂൾ തിട്ടപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ ബിസിനസും കരാറും ഉൾപ്പടെ സാമ്പത്തികവും നയതന്ത്രപരമായും നൂറു കണക്കിനു പോയിന്റുകൾ രണ്ട് രാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്യുവാൻ കിട്ടുന്നവേളയാണ് ഇത്തരം വിസിറ്റുകൾ അതും അളന്ന് തിട്ടപ്പെടുത്തിയ സമയത്ത്.
അതിനിടയിൽ ഒരു കാര്യമെങ്കിലും വിട്ടുപോയാൽ ഒരു രാജ്യത്തെ തന്നെ ബാധിച്ചേക്കാവുന്ന കാര്യമായേക്കാം. കാരണം 133 കോടി കോടി ജാനങ്ങളുടെനാവായിരിക്കണം ആ നേതാവ്.
ഇത്തരം തന്ത്രപ്രധാനമായ പ്രസംഗങ്ങളിൽ ഓർമ്മയിൽ നിന്ന്മാത്രം പ്രസംഗിക്കുക എന്നത് മണ്ടൻ ലോജിക്ക് ആണ്.
നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ ഇത്രയും തവണ വീണ്ടും വീണ്ടും സന്ദർശിക്കുന്നത് എന്തിനെന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല അല്ലേ…..!!!
മലയാളിയെ സംബന്ധിച്ചിടത്തോളം സർക്കാർപണം ചിലവാക്കി നേതാക്കന്മാർ (വളരെ കുറച്ചുപേർ ഒഴികെ) വിദേശ സന്ദർശനം നടത്തുന്നത് ഒന്നുകിൽ കുടുംബവുമായി ടൂർ നടത്താൻ, അല്ലെങ്കിൽ സർക്കാർ ചിലവിൽ ചികിത്സ നടത്താൻ, അല്ലെങ്കിൽ വിദേശത്ത് പഠിക്കുന്ന മക്കളെ കാണാൻ, അതുമല്ലെങ്കിൽ കള്ളപ്പണം നിക്ഷേപിക്കാൻ, അല്ലെങ്കിൽ അവനവൻറെ ബിസിനസ്‌ ബന്ധങ്ങൾ വളർത്താനും രഹസ്യമായി ഫണ്ട്‌ സംഘടിപ്പിക്കാനും ഇതൊന്നു മല്ലെങ്കിൽ കള്ളുകുടിക്കാനും മറ്റുചില കാര്യങ്ങൾക്കുമായിരുന്നു.
ഇങ്ങനെയുള്ള വിദേശയാത്രകൾ കാലാകാലങ്ങളായി കണ്ടുപരിചയിച്ച മലയാളിക്ക് പ്രധാനമന്ത്രി ഇത്രമാത്രം വിദേശപര്യടനം നടത്തുന്നത് എന്തിനാണെന്നു് സ്വാഭാവികമായും സംശയം തോന്നാം .
സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമുക്കാൽ രാഷ്ട്രീയ നേതാക്കന്മാർക്കും മോദിയുടെ വിദേശ സന്ദർശനങ്ങൾ എന്തിനാണെന്ന് വല്ല്യ പിടിയില്ല.
നമ്മുടെ നാട്ടിലെ പത്രമാദ്ധ്യമങ്ങളും മോദിയുടെ വിദേശസന്ദർശനത്തിൻറെ ഗുണഫലങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിക്കാറില്ല. അത് രാഷ്ട്രീയമായി അദ്ദേഹം പ്രധിനിധാനം ചെയ്യുന്ന പാർട്ടിക്ക് മേൽക്കൈ കിട്ടുമെന്നതിനാലും, ഗവർമെന്റിൽനിന്നും കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോയെന്ന ഭീതിയും, മറ്റുള്ളരാഷ്ട്രീയക്കാരുടെ അപ്രീതി ഉണ്ടാകുമെന്നും ഭയന്നിട്ടാണ്. അഭിവന്യരായ ശ്രീ.കേസരി ബാലകൃഷ്ണപിള്ളയെ പോലെയോ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലെയോയുള്ള ചങ്കുറ്റമുള്ള പത്രപ്രവർത്തകർ നമുക്കില്ലാഞ്ഞിട്ടല്ല. അവരൊക്കെ ഏതെങ്കിലും മാദ്ധ്യമസാമ്രാജ്യത്തിന്റെ ഊരാക്കുടുക്കിൽ പെട്ടുപോയതുകൊണ്ട് കൊണ്ട് മാത്രമാണ്. ഇതിൽ നിന്നൊക്കെ മോചിതരായവർ നന്നായി എഴുതുന്നുണ്ട് അവർ മോദിവിരുദ്ധരുടെ പരിഹാസത്തിനു പാത്രമാകുന്നുമുണ്ട് .
ലോകചരിത്രത്തിൽ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന പേര് നേടിയ നരേന്ദ്രമോദി വീണ്ടും വീണ്ടും വിദേശരാജ്യ സന്ദർശനങ്ങൾ നടത്തുന്നത് എന്തിനെന്നു ലോകവിവരം ഉള്ളവർക്കറിയാം എങ്കിലും ഇതൊന്നുമറിയാത്ത സാധാരണക്കാരന് വേണ്ടി ചിലത് താഴെക്കുറിയ്ക്കുന്നു.
ശ്രീ.നരേന്ദ്രമോദി വിദേശ സന്ദർശനം നടത്തുന്നത് അട്ടേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കോ സുഖചികിത്സയ്ക്കോ അല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തെ മൂന്നാംനിര രാജ്യങ്ങളുടെ ഇടയിൽ നിന്നും ഒന്നാം നിരയിലേയ്ക്ക് കൈ പിടിച്ചുയർത്താനാണ്.
ശ്രീ.നരേന്ദ്രമോദി ഒറ്റയ്ക്കല്ല ഒരു വിദേശപര്യടനവും നടത്തുന്നത് , മോദിയോടൊപ്പം സുസജ്ജമായ ഒരു ഓഫീസ് സംവിധാനം തന്നെ യാത്ര ചെയ്യുന്നു, അതിൽ അൻപതുമുതൽ നൂറോളം ഉന്നതതല ഉദ്യോഗസ്ഥരും അവരുടെ ഓഫീസ് സ്റ്റാഫുകളും യാത്ര ചെയ്യുന്നു , ഉദ്യോഗസ്ഥരിൽ വിദേശകാര്യ സെക്രടറിമാർ, വ്യവസായ വകുപ്പ് ഡയറക്ടർമാർ, പ്രവാസ്യകാര്യ ഉദ്യോഗസ്ഥർ, സാമ്പത്തിക വിദദ്ധർ, പ്രധിരോധവകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രഗവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭാഷാ വിവർത്തകർ, എല്ലാത്തിനും പുറമേ നൂറോളം അംഗരക്ഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉണ്ടാകും. പക്ഷെ ഇവരെ ആരെയും നമ്മൾ വേദികളിലോ പത്രമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലോ കാണാറില്ല, പക്ഷെ ശ്രീ മോഡിയെ സംബന്ധിച്ചിടത്തോളവും, അകമ്പടിയായി പോകുന്ന ഈ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളവും ഓരോ വിദേശപര്യടനവും രാപ്പകിലില്ലാത്ത ചർച്ചകളുടെയും ഉടമ്പടി തീരുമാനങ്ങളുടെയും അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കരാറുകളുടെ അംഗീകാരം നൽകലുമൊക്കെയാണ് .
അപ്പോൾ കാര്യവിവരം ഒട്ടുമില്ലാത്ത സാധാരണക്കാരന് തോന്നുന്ന മറ്റൊരു സംശയമാണ് നമ്മളെന്തിനാണ് മറ്റുരാജ്യങ്ങളുമായി ഉടമ്പടികൾ ഒപ്പുവെയ്ക്കുന്നത്, എന്തിനു മറ്റുരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി നല്ല ബന്ധം രൂപീകരിക്കുന്നു,
ഇന്ത്യ എന്ന രാജ്യത്തുനിന്നും വളരെ നല്ലൊരു ശതമാനം ആളുകളും വിദേശരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ചിലർ ജോലിയ്ക്കായി, ചിലർ ബിസിനസ്സിനായി, ചിലർ പഠനത്തിനും ഗവേഷണങ്ങൾക്കുമായി, അതിനെല്ലാം പുറമേ നല്ലൊരു ശതമാനം ഇന്ത്യൻ വ്യവസായികൾ വിദേശ രാജ്യങ്ങളുമായുള്ള കയറ്റുമതി ഇറക്കുമതി വ്യവസായങ്ങളിൽ ഉൾപെട്ടിട്ടുള്ളവരാണ്, ഇതെല്ലം ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ, ഇനി മറ്റുരാജ്യങ്ങളിലെ പൗരന്മാർ നമ്മുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ഉൾപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളെക്കുറിച്ച് പറയാം, നാം നമ്മുടെ രാജ്യത്ത് ദിവസേന ഉപയോഗിക്കുന്ന വിദേശ ഉൽപ്പന്നങ്ങളിൽ ചിലത് താഴെ ചേർക്കുന്നു …
colgate, close up, pepsodent, lux , Aqua fresh, Cibaca, Oral-B , Liril, Lifebuoy, Denim, Dove, Revlon, Pears, Rexona, Hamam, Ponds , Dettol, Clearasil, Palmolive, Amway, Johnson Baby , Surf, Rin, Sunlight, Wheel, OK, Vim , Ariel, Check, Henko , Old Spice, Palmolive, Ponds, Gillette, Fair & Lovely, Lakme, Liril, Denim, Revlon , Wrangler, Nike, Adidas, Newport, Reebok , Puma , Rado, Rolex, Swissco, Seiko, Citizen , Parker, Nicholson, Rotomac, Swissair, Add Gel, Rider, Mistubishi, Flair, Uniball, Pilot, Coke, Fanta, Spright, Thums up, Limca , LIPTON (Tiger, Green Label, Yellow label, Cheers), Brooke Bond (Red Label, Taj Mahal),, Sunrise, Nestle, Nescafe, Rich, Bru , Annapurna, Captain Cook (HUL), Kissan, Pilsbury , Nestle-Maggi , Kurkure , lays , Cadbury , Aquafina, Kinley, Bailey, Boost, Bournvita, Horlicks, Complan, LG, Samsung, Phillips, Salinsui, Hundai, Sony, Toshiba, Hitachi, Haier, Akai , Aircel, Vodaphone, Do-co-mo, Uninor , LG, Samsung, Dell, Apple, HP, Lenovo, Acer, Compaq, Microsoft. Maruti-Suzuki (49% Indian+51% Japan), Hyundai, GM-Chevrolet, Ford , Nissan, Raunalt, Honda, Yamaha, Suzuki, അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങൾ , അതിനു പുറമേ KFC , Pizza Hut , Coffe Day തുടങ്ങിയ ഫുഡ്‌ ഔട്ട്‌ ലെറ്റുകൾ.
മാത്രമല്ല നമ്മുടെ ന്യൂസ്‌ ചാനലുകളായ ഏഷ്യ നെറ്റ് ഉൾപ്പടെ ഒരുവിധം ചാനലുകളും ഒട്ടുമുക്കാൽ സിനിമാ നിർമാണ കമ്പനികളും ഇന്ന് വിദേശ കമ്പനികളുടെ നിക്ഷേപങ്ങളിൽ നിലനിന്നു പോകുന്നവയാണ്, ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ പലതും, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാൽ നിലനിന്നു പോകുന്നതാണ്, സ്വർണം മുതൽ പെട്രോളിയം വരെ നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാൽ വസ്തുവകകളും നമ്മൾ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകളും അതിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും, ഗൂഗിൾ മാപ്പ് പോലുള്ള സർവസാധാരണ GPS സംവിധാനങ്ങളും എല്ലാം വിദേശ രാജ്യങ്ങളുടെതാണ് .
ഇതിനെല്ലാം പുറമേ നമ്മുടെ പൊതുമരാമത്തുപണികൾ , റോഡുകൾ , കുടിവെള്ള പദ്ധതികൾ , തുടങ്ങി പലതും വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത് , ഇതിൽ ജപ്പാൻ കുടിവെള്ള പദ്ധതി ലാവ്‌ലിൻ തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ പദ്ധതികൾ കേരളീയർക്കും സുപരിചിതമാണ് …
ഇതെല്ലാം മറ്റു രാജ്യങ്ങളുമായി നമ്മൾ സാമ്പത്തികമായും വ്യാവസായികമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചെറിയ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇനി രാജ്യ സുരക്ഷയിലേയ്ക്കും അതിർത്തി സംരക്ഷണത്തിലേയ്ക്കും ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെയ്ക്കും വരാം, പാകിസ്താൻ , ചൈന, നേപാൾ, ബർമ, ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി നേരിട്ട് അതിർത്തി പങ്കുവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ പലരാജ്യങ്ങലുമായി ഇന്ത്യയ്ക്ക് അതിർത്തി തർക്കങ്ങളും സാമ്പത്തിക മത്സരങ്ങളും ഉണ്ട്. ഈ രാജ്യങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ രാഷ്ട്രീയ ബന്ധങ്ങൾ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കേണ്ടത് ഇന്ത്യയുടെ സമാധാനപരമായ നിലനിൽപ്പിന്‌ അത്യാവശ്യമാണ് ശാസ്ത്രസങ്കേതിക വിഷയങ്ങളിലും വ്യോമയാന വ്യവസായത്തിലും ഉപഗ്രഹ നിർമാണങ്ങളിലും എല്ലാം മറ്റു രാജ്യങ്ങൾ പരസ്പരം അറിവുകൾ കൈമാറി ഒരുമിച്ചു മുന്നേറുമ്പോൾ അവരെയ്ക്കാൾ ഒരുപടി മുന്നിലെത്താൻ വിദേശ രാജ്യങ്ങളുമായുള്ള നിരന്തരമായ സഹകരണം ഇന്ത്യയ്ക്ക് ആവശ്യമാണ്‌.
ഇനി പ്രവാസി സുരക്ഷയിലെയ്ക്ക് വരാം, ഓരോരോ രാജ്യങ്ങൾക്കും ഓരോരോ വിദേശ നയങ്ങളുണ്ട്‌ , ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ ജീവിക്കുന്നുണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ആ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന് ശക്തവും ഊഷ്‌മളവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അപകടങ്ങളിലോ നിയമപ്രശ്നങ്ങളിലോ പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിച്ചു തിരിച്ചു നാട്ടിലെത്തിയ്ക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല ..
ഇങ്ങനെ ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കും വേണ്ടി ലോകത്തുള്ള സർവരാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം നിലനിർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രിയെ അസൂയയോടെയാണ് എല്ലാരാജ്യക്കാരും വീക്ഷിക്കുന്നത്, മോദിയുടെ ഓരോ വിദേശപര്യടനത്തെയും ഭയത്തോടെയാണ് പാകിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ അതിർത്തി രാജ്യങ്ങൾ നോക്കി കാണുന്നത്. അതിനൊരുകാരണം ഇറാന്റെ ഛബഹാർ തുറമുഖവികസനത്തിനുള്ള സുപ്രധാനകരാർ ഇന്ത്യയും ഇറാനും ഒപ്പുവച്ചതാണ്. ഈ മേഖലയിൽ ഇന്ത്യ ഇപ്പോൾ പാകിസ്താന്റെ ഗ്വാഡർ തുറമുഖമാണ് ഉപയോഗിക്കുന്നത്. ഈ തുറമുഖത്തിന്റെ പ്രാധാന്യംമനസ്സിലാക്കി തുറമുഖത്തിന്റെ നവീകരണവും നടത്തിപ്പും ചൈന പാകിസ്താനുമായി 2003ൽ കരാറുണ്ടാക്കി. അതിനുപകരം ഇതേ മേഖലയിലുള്ള ഇറാന്റെ ഛബഹാർ തുറമുഖത്തിന്റെ വികസനത്തിൽ ഒരു കരാറുണ്ടാക്കണമെന്നത് ഇന്ത്യയുടെ ആവശ്യമായിരുന്നു. അതിനായി അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്പെയ് ബഹുദൂരം മുന്നോട്ടുപോയതുമാണ്. എന്തുകൊണ്ടോ പിന്നീടതുനടന്നില്ല. ആ സുപ്രധാനമായ കരാറാണ് ഇപ്പോൾ സാദ്ധ്യമായിരിക്കുന്നത് . ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ഛബഹാർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കുമെന്നു് വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോഡിയുടെ വരദാനം
ഈ കരാറിന്റെ മറവിൽ നടന്നൊരു വലിയ ഒരു മിലിട്ടറി നീക്കം അതും കൂടി ഈ ചരിത്രനേട്ടത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിലാക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ. കച്ചവട ബുദ്ധി മോദിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്. .
പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും
ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ തുടങ്ങിയവയാണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കുവക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും വ്യോമസേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി ഈ രാജ്യങ്ങളുമായി വലിയ ഒരു ലോകശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോകശക്തികളുടെ ഭീഷണികളെ അവഗണിച്ചുകൊണ്ട്.
അതിനായി അടുത്ത അശ്വമേധം. മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണാപത്രം ഒപ്പ് വച്ച ശേഷം മോഡിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോഡിയുടെ വിമാന യാത്ര” എന്തിന് ഈ ചെറുരാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ? ഉസ്ബക്കിസ്ഥനിൽ വിമാനം ഇറങ്ങിയ മോഡി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോഡിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു.
തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ ഇന്ത്യയും അഫ്ഗാനും പാകിസ്ഥാനും
തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോഡി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോകശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കിഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വേഗത്തിലാക്കണം എന്ന് മോഡി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു.
ശ്രീ.നരേന്ദ്രമോദി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോദിയെ കണ്ണുംപൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഏതൊരു ആവറേജ് രാഷ്ട്രീയക്കാരനും കണക്കുകൂട്ടിയെടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോഡിയുടെ ഫിജി സന്ദർശനം. ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ്‌ രാജ്യം. മോഡിയുടെ ഫിജി സന്ദർശനം യഥാർത്ഥത്തിൽ ഇന്ത്യൻ ജെയിംസ്‌ ബോണ്ട്‌ അജിത്‌ ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിലുള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞ് തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നീക്കം നടത്തിക്കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടയ്ക്കൽ തന്നെയാണ് അജിത്‌ ഡോവൽ കത്തിവച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ്‌ രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി.
ശ്രീലങ്കയിൽ ചൈനയ്ക്കായി സൈനിക സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യക്ക് നേരെ തിരിഞ്ഞ ശ്രീലങ്കൻ പ്രസിഡന്റു മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ നീക്കം ലോകം ഇന്നും അതിശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇതുവരെയുള്ള വിദേശ സന്ദർശനങ്ങളിലൂടെ മോദി ഇന്ത്യയിലേയ്ക്ക് എത്തിച്ച വിദേശനിക്ഷേപങ്ങൾ കോടാനുകോടി ഡോളർ ആണ്. അതിനെല്ലാം പുറമേ ഇന്ത്യയെ ശക്തമായ വ്യവസായ സുഹൃത്തായി കാണാൻ ഇന്ന് വിദേശ രാജ്യങ്ങൾ മത്സരിക്കുകയാണ്. ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങി നടത്തിയിരുന്ന പ്രധിരോധ ഇടപാടുകൾ പോലും നിർത്തലാക്കി രാജ്യങ്ങളുമായി നേരിട്ട് വ്യവസായ ബന്ധങ്ങൾ ആരംഭിക്കാനും ഒട്ടുമിക്ക വ്യവസായങ്ങളും ഇന്ത്യയിലേയ്ക്ക് കേന്ദ്രീകരിയ്കാൻ മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുവാനും മേയ്ക്ക്ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ മോഡിക്ക് കഴിഞ്ഞു. ശ്രീ നരേന്ദ്ര മോഡി ഈ അടുത്തകാലത്തുനടത്തിയ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രമേ ഞാൻ ഇതിൽ പ്രതിപാദിച്ചിട്ടുള്ളൂ.
സാമ്പത്തികമായി ഇന്ത്യ ഇന്നു് വൻകുതിപ്പിലാണ് ഇരുൾനിറഞ്ഞ ലോകസാമ്പത്തിക ഭൂപടത്തിൽ പ്രത്യാശതരുന്ന തിളങ്ങുന്ന പ്രദേശമാണ് ഇന്ത്യ എന്നുപറഞ്ഞത് ബി.ജെപി ക്കാരോ മോഡി അനുഭാവികളോ അല്ല. എമർജിങ്ങ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കവേ ഐ എം എഫ് മേധാവി ശ്രീ ക്രിസ്റ്റീൻ ലെഗാർ പറഞ്ഞ വാക്കുകളാണ്. (ഇതിന്റെ തുടക്കക്കാരൻ രണ്ടുപ്രാവശ്യം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങിനെ ക്കാളും 1991ൽ ധനമന്ത്രിയായ മൻമോഹൻസിങ്ങ് ആണെന്നകാര്യം ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല). സാമ്പത്തിക വളർച്ചയെകുറിച്ച് മറ്റൊരുബ്ലോഗിൽ പറയാം.
ഇത്രയും കാലം ഇന്ത്യയിലിരുന്നു ഭരിച്ചുമുടിയ്ക്കുകയും കൊള്ളയടിച്ച കോടികളുടെ സംഖ്യ എങ്ങനെ എഴുതുമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠംപോലും പകച്ചുനിന്ന രാജ്യത്തെ കൊള്ളകൾ നാം സൗകര്യപൂർവ്വം മറന്നു.അല്ലേ…? അഴിമതി ആയിരുന്നില്ലേ നമ്മുടെരാജ്യത്തെ കാർന്നുതിന്നിരുന്ന ക്യാൻസർ…!!! അഴിമതിക്ക് അറുതിവരണമെന്ന് നാം എത്രമാത്രം ആഗ്രഹിച്ചു. ഇന്നിപ്പോൾ അഴിമതികാട്ടാൻ ആർക്കും ധൈര്യമില്ല. ഇതല്ലേ നാം ആഗ്രഹിച്ചതും.
ലോകം പുഛിച്ചിരുന്ന നമ്മുടെരാജ്യം ഈ ഭൂലോകത്ത് ഒരു ശക്തമായ രാജ്യമാണെന്ന് കാണിച്ചു കൊടുത്തത് ശ്രീ.നരേന്ദ്രമോദി നേടിയെടുത്ത അന്താരാഷ്ട്ര പ്രതിച്ഛായയാണെന്നതിൽ തർക്കമില്ല.മോദിയുടെ സന്ദർശനത്തിന്റെ ഗുണങ്ങൾ നമുക്ക് മനസ്സിലാകണമെങ്കിൽ വിദേശത്തെ വാർത്താ ചാനലുകൾ കാണണം വിദേശരാജ്യങ്ങൾ ഇത്രയും ബഹുമാനത്തോടെ കാണുന്ന മോദിയുടെ വിദേശപര്യടനത്തെ കളിയാക്കാൻ സ്വന്തം മാതൃരാജ്യമായ ഭാരതത്തിനോട് ഒരംശംപോലും ആത്മാർഥതയില്ലാത്ത അഭിനവബുദ്ധിജീവികൾക്ക് മാത്രമേ കഴിയൂ …പ്രധാനമന്ത്രി മോഡിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലയാളപത്രങ്ങൾക്കും റേറ്റിംഗിനുവേണ്ടി അന്തി ചർച്ചകൾ നടത്തുന്ന i ലക്ഷ്യങ്ങളല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരുപാട് പടികൾ കടന്നുവേണം ചിന്തിക്കാൻ. തൽക്കാലം അടുത്ത തിരഞ്ഞെടുപ്പുവരെയെങ്കിലും നമുക്ക് രാഷ്ട്രീയം മറക്കാം കേന്ദ്രംഭരിക്കുന്നത് ഖജനാവിൽ പണംവരുമ്പോൾ കൈയ്യിട്ടുവാരാൻ തക്കംപാർത്തിരിക്കുന്ന ഒരുകൂട്ടം ആർത്തിപ്പണ്ടാരങ്ങളല്ല ടീം മോഡിയാണ് എന്നതിൽ നമുക്കാശ്വസിക്കാം .
എന്തായാലും ഇപ്പോഴുള്ള ഇത്തരം വിവരദോഷ വിവാദങ്ങൾ ശ്രീ നരേന്ദ്രമോഡിക്ക് വീണ്ടും വീണ്ടും നൂറുകണക്കിന് ആരാധകരെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തര്ക്കമില്ല….
നല്ലതുചെയ്താൽ നല്ലതെന്നുപറയാനുള്ള ചങ്കുറ്റം കാണിക്കുക അതാരായാലും…
അല്ലാതെ മൺമറഞ്ഞിട്ട് മഹാനെന്നു വാഴ്തിയിട്ടു കാര്യമില്ല
SHARE THIS:
AN ARTICLE FROM A TRUE INDIAN
LikeShow more reactions
Comment

എടിഎമ്മിലേയ്ക്കുവരൂ; സിനിമാ ടിക്കറ്റെടുക്കാം കറന്റുബില്ലുമടയ്ക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

എടിഎമ്മിലേയ്ക്കുവരൂ; സിനിമാ ടിക്കറ്റെടുക്കാം കറന്റുബില്ലുമടയ്ക്കാം

മുംബൈ ബാന്ദ്രയിലെ ടര്‍ണര്‍ റോഡിലെ എടിഎമ്മിലേയ്ക്ക് വരിക. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?

വൈകീട്ടേയ്‌ക്കൊരു സിനിമാ ടിക്കറ്റ് എടുക്കണോ? അല്ലെങ്കില്‍ അടുത്തയാഴ്ച ദുബായിയിലേക്കൊരു ട്രിപ്പ് പോണോ?  തിയതി കഴിഞ്ഞ കറന്റ് ബില്ല് പേ ചെയ്യണോ? എല്ലാം ഇനി എടിഎം മെഷീന്‍ വഴി സാധ്യമാകും!
ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ആവശ്യമില്ല! രജിസ്‌റ്റേഡ് മൊബൈലിലെ ഒടിപിയും ആധാര്‍ പ്ലാറ്റ് ഫോമുംവഴിയാണ് പണമിടപാട് സാധ്യമാക്കുക.
പണം നിക്ഷേപിക്കാനോ, പിന്‍വലിക്കാനോ വേണ്ടിമാത്രം ആരും ഇനി എടിഎം മെഷീനെ സമീപിക്കേണ്ട.
കറന്റ്, വെള്ളം, ഗ്യാസ് എന്നിവയുടെ ബില്ലടയ്ക്കാം. അപ്പോഴുള്ള വിലയില്‍ ഗോള്‍ഡ് കോയിന്‍ വാങ്ങുകയുമാകാം.
പുതുതലമുറ എടിഎമ്മിലൂടെ സാധ്യമാകാത്തതൊതന്നുമില്ല. എടിഎം കാര്‍ഡും വേണ്ട ക്രഡിറ്റ് കാര്‍ഡും വേണ്ട, എല്ലാ പണമിടപാടുകളും നടത്താനുള്ള ചെറു സങ്കേതമായി മാറുകയാണ് എടിഎം ക്യാബിനുകള്‍.
ഫോറിന്‍ എക്‌സ്‌ചേഞ്ച്, വായ്പ തിരിച്ചടവ്, ചെക്ക് പണമാക്കല്‍, മൊബൈല്‍-ഡിടിഎച്ച് ടോപ്പ് അപ്പ് തുടങ്ങിയവയെല്ലാം ഇനി എടിഎം വഴി സാധ്യമാകും.
50,000 രൂപ വരെയുള്ള വായ്പ എടിഎം വഴി നിമിഷനേരംകൊണ്ട് ലഭിക്കുകകയും ചെയ്യും.

എണ്ണ ഉത്‌പാദനം കുറയ്ക്കാൻ ഒപെക്‌ ; വില കൂടിയേക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

എണ്ണ ഉത്‌പാദനം കുറയ്ക്കാൻ ഒപെക്‌ ; വില കൂടിയേക്കും


കുവൈത്ത്‌ സിറ്റി: എണ്ണ ഉദ്‌പാദനം കുറയ്ക്കാൻ എണ്ണ ഉദ്‌പാദക രാഷ്‌ട്രങ്ങളുടെ സംഘടന ഒപെക്‌ തീരുമാനിച്ചു.

അൾജീരിയയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്‌ ഉദ്‌പാദനം പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തത്‌. എണ്ണ ഉദ്‌പാദനം പ്രതിദിനം 32.5-33.0 ദശലക്ഷം ബാരലായി കുറയ്ക്കും.വാർത്ത വന്നതോടെ എണ്ണവില അഞ്ചുശതമാനം കൂടി ബാരലിന് 48 ഡോളറായി.2008 നുശേഷം ആദ്യമായാണ് ഒപെക്  ഉത്പാദനം കുറയ്ക്കുന്നത്.

ഖത്തർ എണ്ണമന്ത്രി ഡോ. മുഹമ്മദ്‌ ബിൻ സാലെ അൽ-സാദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ആഗോളതലത്തിലെ എണ്ണവിലയിടിവ്‌ നേരിടുന്നതിന്‌ പ്രതിദിന എണ്ണ ഉദ്‌പാദനം പരിമിതിപ്പെടുത്തുന്നതിന്‌ ഒപെക്‌ അംഗരാജ്യങ്ങൾ യോഗത്തിൽ ധാരണയിലെത്തി. ആഗോളവിപണിയിൽ ക്രൂഡോയിൽ വില കുറയുന്നത്‌ കണക്കിലെടുത്താണ്‌ ഉദ്‌പാദനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്‌. ഉദ്‌പാദനം കുറയ്ക്കുന്നതോടെ എണ്ണവില കൂടുമെന്നാണ്‌ വിലയിരുത്തുന്നത്‌.

ഒപെക്‌ അംഗരാജ്യങ്ങൾ ഉദ്‌പാദനം കുറയ്ക്കുന്നതോടെ പ്രതിദിന ഉദ്‌പാദനത്തിൽ 7,50,000 ബാരൽ ക്രൂഡോയിലിന്റെ കുറവുണ്ടാകും. ഏറ്റവും വലിയ എണ്ണ ഉദ്‌പാദക രാജ്യങ്ങളായ ഇറാനും സൗദി അറേബ്യയും ധാരണയിലെത്തി. ഇറാൻ ഉദ്‌പാദനം കുറയ്ക്കുകയാണെങ്കിൽ സമാനമായ നടപടിയ്ക്ക്‌ തയ്യാറാണെന്ന്‌ സൗദി അറേബ്യ അറിയിച്ചു.

ഒരു ഇടവേളയ്ക്ക്‌ ശേഷമാണ്‌ എണ്ണ ഉദ്‌പാദനം കുറയ്ക്കുന്നതിന്‌ ഒപെക്‌ ധാരണയിലെത്തിയത്‌. ഒപെക്‌ അംഗരാജ്യങ്ങൾ എണ്ണ ഉദ്‌പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ ക്രൂഡ്‌ഓയിൽ വിലയിൽ നേരിയ വർധനവയുണ്ടായിട്ടുണ്ട്‌.

എണ്ണവിലയിടിവ്‌ തുടരുമ്പോഴും ഉദ്‌പാദനം കുറയ്ക്കുന്നതിന്‌ ഒപെക്‌ രാജ്യങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിലായിരുന്നു. കുവൈത്ത്‌ ഉൾപ്പെടെ ചില രാജ്യങ്ങൾ ഉദ്‌പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. 2020 ആകുമ്പോഴേക്കും നിലവിലെ ശേഷി ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളാണ്‌ കുവൈത്ത്‌ ആലോചിക്കുന്നത്‌.

 എന്നാൽ ഒാരോ രാജ്യങ്ങളും ഉത്പാദനത്തിൽ എത്രമാത്രം കുറവാണ് വരുത്തേണ്ടതെന്ന കാര്യത്തിൽ നവംബർ അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌.

ഉപഗ്രഹം വിട്ടാല്‍ പട്ടിണി മാറുമോ എന്ന് ചോദിച്ചവര്‍ക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാര്‍ട്ടോസാറ്റ് ഉപഗ്രഹം; സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ 'മൂന്നാം കണ്ണ്'



നിങ്ങളെ മാത്രമല്ല നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോലും ആകാശത്തുനിന്ന് നിരീക്ഷിക്കാനും വ്യക്തമായ ചിത്രങ്ങളെടുക്കാനും കാര്‍ട്ടോസാറ്റിനു കഴിയും.
Published: Sep 30, 2016, 11:55 AM IST

ബെംഗളൂരു: ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ നടത്തിയ സൈനിക ദൗത്യത്തിന് മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചത്  ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് എന്ന ഉപഗ്രഹം. ഭീകര വിരുദ്ധ നടപടി നിരീക്ഷിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചതിന് പുറമേയാണ് കാര്‍ട്ടോസാറ്റിന്റെ സേവനവും സൈന്യം ഉപയോഗപ്പെടുത്തിയത്. ഇതാദ്യമായാണ് സൈനികനടപടിക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്.
കാര്‍ട്ടോസാറ്റ് പരമ്പരയില്‍ അവസാനമായി ഇന്ത്യ വിക്ഷേപിച്ച 2സി ഉപഗ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യം ഉപയോഗിച്ചതായി ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തി. എന്നാല്‍ എന്തൊക്കെ ദൃശ്യങ്ങളാണ് സൈന്യത്തിനായി തങ്ങള്‍ നല്‍കിയതെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറുകളോളം ഉപഗ്രഹത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യത്തിന് ലഭ്യമാക്കി എന്നും അദ്ദേഹം പറഞ്ഞു. യുദ്ധരംഗങ്ങളില്‍ ഇന്ത്യയുടെ ആകാശത്തെ കണ്ണ് എന്ന് വേണമെങ്കില്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളെ വിശേഷിപ്പിക്കാം.
അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുക മാത്രമല്ല ആക്രമണ ലക്ഷ്യങ്ങളെ നിരന്തരം നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഇന്ത്യയിലെ വിദൂര നിയന്ത്രിത കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. 0.65 മീറ്റര്‍ റെസലൂഷ്യനുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് കാര്‍ട്ടോസാറ്റ്. വ്യക്തമായി പറഞ്ഞാല്‍ നിങ്ങളെ മാത്രമല്ല നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോലും ആകാശത്തുനിന്ന് നിരീക്ഷിക്കാനും വ്യക്തമായ ചിത്രങ്ങളെടുക്കാനും കാര്‍ട്ടോസാറ്റിനു കഴിയും.
നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ വ്യത്യസ്ഥ രീതിയിലുള്ള ചിത്രങ്ങള്‍ സൈന്യം ആവശ്യപ്പെട്ടാല്‍ ഐ.എസ്.ആര്‍.ഒ നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ പ്രതിരോധവകുപ്പുമായി പ്രത്യേക സഹകരണ സംവിധാനവും രണ്ട് വിഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2005 ലാണ് ഇന്ത്യ ആദ്യത്തെ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. എന്നാല്‍ 2007ലെ കാര്‍ട്ടോസാറ്റ് 2 എ ആണ് ആദ്യമായി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുതുടങ്ങിയത്. ഈ വര്‍ഷം ജൂണില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 സി യാണ് കൂടുതല്‍ വ്യക്തമായും കൃത്യതയാര്‍ന്നതുമായ ദൃശ്യങ്ങള്‍ നല്‍കുന്നത്.
ഇക്കാര്യത്തില്‍ അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാള്‍ മികച്ചതാണ് കാര്‍ട്ടോസാറ്റ് 2 സി. ഇന്ത്യയുടെ ഈ ചാര ഉപഗ്രഹത്തിന് ആകാശം മേഘാവൃതമായിരുന്നാല്‍ പോലും നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സംവിധാനങ്ങളുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചാരക്കണ്ണുകള്‍ തുറന്നുപിടിച്ച് ശത്രുവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ചാര ഉപഗ്രഹമാണെന്ന ഇന്ത്യ എവിടെയും സമ്മതിച്ചിട്ടില്ല.

ഇവയുള്ളപ്പോൾ ഇന്ത്യ പറന്ന് ആക്രമിക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇവയുള്ളപ്പോൾ ഇന്ത്യ പറന്ന് ആക്രമിക്കും ! 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന. 170,000 സൈനികര്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു തോല്‍പ്പിക്കാനും ശേഷിയുള്ള നിരവധി പോര്‍വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഒരു യുദ്ധസാഹചര്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന യുദ്ധവിമാനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
സുഖോയ് എസ് യു-30 എംകെഐ
ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 2004 ല്‍ സുഖോയ് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു തുടങ്ങി.  രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗതയുള്ള വിമാനത്തിന് 8000 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ആകാശത്ത് വെച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും, ബോംബുകളും, തോക്കുകളും വഹിക്കാന്‍ ഇവയ്ക്കാവും. 358 കോടി രൂപയാണ് വിമാനത്തിന്റെ ഏകദേശവില.
മിഗ് 29 
സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച സൂപ്പര്‍സോണിക് ജെറ്റ് വിമാനമാണ് മിഗ് 29. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഈ യുദ്ധവിമാനം. സോവിയറ്റ് യൂണിയന് പുറത്തു നിന്ന് മിഗ് വിമാനത്തെ സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്. 1985 ലാണ് മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. നിരവധി നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. പൈലറ്റ് മാത്രമുള്ള ഈ യുദ്ധവിമാനത്തിന് 2400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 1430 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. ഏകദേശം 29 ദശലക്ഷം ഡോളറാണ് ഒരു വിമാനത്തിന്റെ വില. ഇന്ത്യന്‍വ്യോമ സേനയുടെ പക്കല്‍ ഏകദേശം 69 മിഗ് 29 വിമാനങ്ങളുണ്ട്.
തേജസ് 
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. ഇപ്പോള്‍ സേനയുടെ ഭാഗമായിരിക്കുന്ന റഷ്യയുടെ മിഗ്-21,27 പോര്‍വിമാനങ്ങള്‍ക്കു പകരമായി 2018-19 തോടെ ആയിരിക്കും തേജസ് ഇന്ത്യന്‍ സേനയില്‍ ഇടം പിടിക്കുന്നത്. മണിക്കൂറില്‍ 1350 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ള തേജസ് ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്ന യുദ്ധവിമാനമാണ്. 8.5 ടണ്‍ ഭാരമുള്ള തേജസിനു മൂന്നുടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. വായുമേധ മിസൈലുകള്‍, ലേസര്‍ ബോംബുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി തുടങ്ങിയയാണ് ഇതിന്റെ പ്രത്യേകത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് നിര്‍മിക്കുന്ന തേജസിന് ഏകദേശം 300 കോടി രൂപ വില വരും. നിലവില്‍ ഇന്ത്യന്‍ സേനയില്‍ മൂന്നു തേജസ് വിമാനങ്ങളാണുള്ളത്. മിസൈലുകള്‍, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന, കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസ് വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്‍പന ചെയ്തത്.
മിറാഷ് 2000 
ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.
മിഗ്-21
റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇതില്‍ 113 എണ്ണം 2017 ല്‍ വിരമിക്കും ബാക്കി 132 എണ്ണം 2022 ലും. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും, 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്ക് വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.
മിഗ്-27
തേജസ് ഇന്ത്യന്‍ വ്യോമസേനയിൽ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വിരമിക്കുന്ന വിമാനങ്ങളിലൊന്നാണ് മിഗ്-27. സോവിയറ്റ് യുണിയന്‍ നിര്‍മ്മിത വിമാനമായ മിഗ് 27-ന്റെ ഏകദേശം 120 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇതില്‍ നവീകരിക്കാന്‍ വയ്യാത്തവ 2016 ല്‍ വിരമിക്കും. ബാക്കിയുള്ളവ 2017-18 സാമ്പത്തിക വര്‍ഷം വിരമിക്കും. 1979 മുതല്‍ 86 വരെ യുഎസ്എസ്ആറില്‍ നിര്‍മിച്ച വിമാനമാണ് മിഗ് 27. ആകാശത്തു നിന്ന് കരയിലേക്കുള്ള ആക്രമണത്തിനാണു മിഗ് 27 പ്രധാനമായി ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1350 കിലോമീറ്ററാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട് മിഗ് 27ന്്.
ജാഗ്വര്‍
ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജാഗ്വര്‍. 1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വാടയ്‌ക്കെടുത്ത ജാഗ്വറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുര്‍ന്ന് 81 ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജാഗ്വറുകളെത്തി. 1987-ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജാഗ്വര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനക്കുണ്ട്. ഇന്ത്യയെക്കൂടാതെ ബ്രിട്ടന്‍, ഇക്ക്വഡോര്‍, ഫ്രാന്‍സ്, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്വര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നു. പൈലറ്റിനു മാത്രം കയറാവുന്ന വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 1699 കിലോമീറ്റാണ്.
ശക്തി കൂട്ടാന്‍ റാഫേല്‍
ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി കൂട്ടാനെത്തുന്ന വിമാനമാണ് റാഫേല്‍. നിലവില്‍ ഫ്രഞ്ച് എയര്‍ഫോഴ്‌സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയര്‍ഫോഴ്‌സ്, ഖത്തര്‍ എയര്‍ഫോഴ്‌സ് എന്നിവരാണ് റാഫേല്‍ വിമാനം ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റാഫേലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറില്‍ 1912 കിലോമീറ്റര്‍). 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെസ് ശേഷിയുള്ളതാണ് റാഫേല്‍. മിക്ക ആധുനിക ആയുധങ്ങളും റാഫേലില്‍ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ റഫേല്‍ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫേലിന്റെ സേവനം മികച്ചതായിരുന്നു. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫേല്‍ പുറത്തിറങ്ങുക.

ഇന്ത്യൻ സേനയെ എത്തിച്ചത് എം17, വിഡിയോ പകർത്തിയത് ആളില്ലാ വിമാനം!

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ സേനയെ എത്തിച്ചത് എം17, വിഡിയോ പകർത്തിയത് ആളില്ലാ വിമാനം!

നിയന്ത്രണ രേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ മിന്നാലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് റഷ്യൻ നിർമിത എം17 ഹെലികോപ്റ്ററുകളാണ്. വർഷങ്ങളായി ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന കോപ്റ്ററാണ് ഇത്. താഴ്ന്നു പറക്കാൻ ശേഷിയുള്ളതാണ് ഈ കോപ്റ്ററുകൾ.
അതേസമയം, ഇന്ത്യൻ സേനയുടെ ഓരോ ദൗത്യവും നീക്കവും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ തുടർന്നു. ഈ സമയത്തെല്ലാം സേനയുടെ നീക്കങ്ങളും ഭീകരരുടെ നീക്കങ്ങളും വിഡിയോയിൽ പകർത്തി. ആളില്ലാ വിമാനങ്ങൾ വഴിയാണ് വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിരുന്നത്.
ഭീകരരെ നേരിടുന്ന ഫൊട്ടോകൾ, വിഡിയോകൾ എല്ലാം എടുത്തിട്ടുണ്ട്. ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ ആരോപിച്ചപ്പോൾ വേണ്ട തെളിവുകൾ കയ്യിലുണ്ടെന്നും വേണ്ട സമയത്ത് പുറത്തുവിടുമെന്നും ഇന്ത്യൻ സേന അറിയിച്ചു. പത്താൻകോട്ട് ഭീകരരെ നേരിടാനും സേനയെ സഹായിച്ചത് ആളില്ലാ വിമാനങ്ങളായിരുന്നു. 

ഇവര്‍ ഭീകരരുടെ പേടിസ്വപ്നം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ പാരാ അഥവാ സ്പെഷൽ ഫോഴ്സ്, ഭീകരരുടെ പേടിസ്വപ്നം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താൻ കഴിവുള്ളവർ. പൊതുവേ ഇവർ അറിയപ്പെടുന്നത് 1, 2, 3, 4, 9, 10, 21 PARA എന്നാണ്. വർഷത്തിൽ രണ്ടു തവണയാണ് പാരാ ഫോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമായും ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്പെഷൽ ഫോഴ്സിലേക്കു വരുന്നത്. തികച്ചും നിസ്വാർഥ സേവനമാണിത്. നീണ്ട മൂന്നര വർഷമാണ് ഇവരുടെ പരിശീലനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാൻഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്. അതുകഴിഞ്ഞു നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ പരിശീല ക്ലാസുകൾ എല്ലാം ഇവർക്കു നൽകുന്നു
മ്യാൻമറിൽ കഴിഞ്ഞ വർഷം പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രം തന്നെയാണ് ഇന്ത്യൻ സേന പാക്ക് ഭീകരരെ നേരിടാനും ഉയോഗിച്ചത്. എന്നും ഇന്ത്യൻ സേനയുടെ വിശ്വസ്തനായ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് വളരെ താഴ്ന്നു പറക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ഹെലികോപ്റ്റർ എം 17 ആണ് ഇവിടെ സ്പെഷൽ ഫോഴ്സിനെ ഇറക്കാൻ സഹായിച്ചത്. ഓപ്പറേഷൻ നിരീക്ഷിക്കാൻ വേണ്ടി അത്യാധുനിക ഡ്രോൺസുകളും രാത്രി നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യൻ സേന ഉപയോഗിച്ചു. ഇത് ഇന്ത്യൻ സേനയുടെ ഭാഗത്ത് ആൾനാശം ഒട്ടുംതന്നെ ഇല്ലാതാക്കാൻ സാധിച്ചു.
മികച്ച ഓപ്പറേഷനുകൾ ‌
1971– ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം
1984– ഓപ്പറേഷൻ ബ്ലൂസ്റ്റാർ
1987–ശ്രീലങ്കയിലെ ആക്രമണം
1988- ഓപ്പറേഷൻ കാറ്റക്കസ് മാലെദ്വീപ്
1999–കാർഗിൽ യുദ്ധം
2015–ഓപ്പറേഷൻ മ്യാൻമർ
ആയുധങ്ങൾ
Pistol Auto 9mm 1A Semi-automatic pistol
Glock 17 9mm Semi-automatic pistol
Beretta 92 9mm Semi-automatic pistol
Heckler & Koch MP5 Sub-machine gun
1A SMG Sub-machine gun
Micro Uzi 9mm Sub-machine gun
TAR-21 Tavor Assault rifle
M4A1 Carbine
MPi KMS-72 Assault rifle
PM Md.90 Assault rifle
vz. 58 Assault rifle
SVD Dragunov Semi-automatic sniper rifle
IMI Galil Sniper Semi-automatic sniper rifle
Mauser SP66 Bolt-action sniper rifle
PKM Light machine gun
Uk vz. 59L Light machine gun
MG 2A1 General purpose machine gun
AGS Automatic grenade launcher.
C90-CR (M3) Disposal rocket ;auncher.
RL MkIII 84mm Recoilles rifle
B-300 Shipon 82mm Rocket launcher

മി–17 എന്നും ഇന്ത്യൻ സേനയുടെ വിശ്വസ്തൻ!

ഉണ്ണി കൊടുങ്ങല്ലൂര്‍

മി–17 എന്നും ഇന്ത്യൻ സേനയുടെ വിശ്വസ്തൻ!


നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ആക്രമണം നടത്താൻ കമാൻഡോകളെ ഏറെ സഹായിച്ചത് റഷ്യൻ നിർമിത മി–17 ഹെലികോപ്റ്ററുകളായിരുന്നു. ഇന്ത്യൻ സേനയുടെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്ത ഹെലികോപ്റ്ററാണ് മി–17. മിന്നലാക്രമണത്തിനും രക്ഷാപ്രവര്‍ത്തിനും സേന ഉപയോഗിക്കുന്ന മി–17 ഹെലികോപ്റ്റർ നിരവധി പരിഷ്കാരങ്ങൾ വരുത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പിഒകെ ആക്രമണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് മി–17 തന്നെയാണ്. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് താഴ്ന്നുപറക്കാൻ കഴിയുന്ന ഈ കോപ്റ്ററിൽ നിന്ന് കമാൻഡോകൾക്ക് പരച്യൂട്ട് വഴി ഇറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ പറന്ന് ഏകദേശം 1065 കിലോമീറ്റർ വരെ സഞ്ചരിച്ച് ആക്രമണം നടത്താൻ കഴിയും. താഴ്ന്നു പറക്കുന്നതു പോലെ ഏകദേശം 20,000 അടിവരെ ഉയരത്തിലും പറക്കാൻ കഴിയും.
സൈനികരെ എത്തിക്കാനും ചരക്കു കടത്തിനും മി–17 ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകൾ, മിസൈലുകൾ, റോക്കറ്റുകൾ തുടങ്ങി ആയുധങ്ങൾ ഉപയോഗിച്ച് മി–17 കോപ്റ്ററിൽ നിന്നു ആക്രമണം നടത്താനാകും. ഈ ഹെലികോപ്റ്ററുകളെ മി–8 എന്നും വിളിക്കാറുണ്ട്. റഷ്യയിലെ കസാൻ ഹെലികോപ്റ്റേർ പ്ലാന്റിലാണ് മി–17 നിർമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണ് മി–17. ആയുധക്കടത്ത്, എസ്കോര്‍ട്ട്, പട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കൽ എന്നീ ദൗത്യങ്ങൾക്കും മി–17 ഉപയോഗിക്കുന്നു. റഷ്യയിൽ നിന്ന് 48 മി-17 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങിയത്. മ്യാൻമറിൽ കടന്നു ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചതും മി–17 ഹെലികോപ്റ്ററുകളായിരുന്നു.
മി–17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങൾ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. ഏകദേശം 12,000 മി–17 കോപ്റ്ററുകൾ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റർ നീളമുള്ള മി–17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടർബോഷാഫ്റ്റ് എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 

പിഒകെയിൽ ഭീകരരെ വെടിവെച്ചിടുന്നത് ഡൽഹിയിൽ ലൈവ് വിഡിയോ

ഉണ്ണി കൊടുങ്ങല്ലൂര്‍

പിഒകെയിൽ ഭീകരരെ വെടിവെച്ചിടുന്നത് ഡൽഹിയിൽ ലൈവ് വിഡിയോ

നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്ത്യൻ സേനയുടെ മിന്നൽ ആക്രമണത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയിരുന്നു. വിവിധ സേനകളും സാങ്കേതിക വിദഗ്ധരും രാപകലില്ലാതെ പ്രവർത്തിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇന്ത്യന്‍ സേന നടത്തിയ ദൗത്യത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലെ വിവരങ്ങളനുസരിച്ച് 25 കമാൻഡോകൾ 38 തീവ്രവാദികളെ വധിച്ചെന്നാണ്.
അര്‍ധരാത്രിയിലൊരു യാത്ര
ദിവസങ്ങൾക്ക് മുൻപെ കൃത്യമായ ആസൂത്രണം നടത്തിയായിരുന്നു സൈന്യത്തിന്റെ യാത്ര. അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററിലാണ് 25 കമാന്റോകൾ ലക്ഷ്യം നിറവേറ്റാൻ തിരിച്ചത്. കമാൻഡോകളെ പാക്കിസ്ഥാനിലെത്തിച്ചു ഹെലികോപ്റ്റര്‍ തിരിച്ചുപോന്നു. കോപ്റ്ററിൽ നിന്നു പാരച്യൂട്ട് വഴിയാണ് കമാൻഡോകൾ താഴേക്ക് ഇറങ്ങിയത്. ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ ശേഷം കരമാര്‍ഗം കിലോമീറ്ററുകളോളം സഞ്ചരിച്ചു. മുപ്പതോളം ഭീകരർ വീതമുള്ള അഞ്ച് കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം.
രഹസ്യവിവരം നൽകിയത് റോ, മിലിറ്ററി ഇന്റലിജൻസ്
ഭീകര കേന്ദ്രങ്ങളെ കുറിച്ചു ദിവസങ്ങൾക്കു മുൻപെ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികള്‍ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു. കിട്ടിയ വിവരങ്ങൾ ഓരോ ദിവസവും ഉറപ്പുവരുത്തി. ഭീകരർ ഇടക്കിടെ താവളം മാറ്റുന്നവരാണ്. അങ്ങനെ വന്നാൽ സേനയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുമായിരുന്നു. ഇതിനായി ഭീകരരെ ദിവസങ്ങളോളം നിരീക്ഷിച്ചു. റോയും മിലിറ്ററി ഇന്റലിജൻസും പിഒകെയിൽ നിന്നുള്ള വ്യക്തമായ വിവരങ്ങളാണ് സേനയ്ക്ക് കൈമാറിയിരുന്നത്. അത്യാധുനിക ടെക്നോജയിൽ പ്രവർത്തിക്കുന്ന ടവോര്‍, എം4 തോക്ക്, ഗ്രനേ‍ഡ്‍, സ്‌മോക്ക് ഗ്രനേഡ് എല്ലാം ആക്രമണത്തിനു ഉപയോഗിച്ചു‍. രാത്രയിലും എല്ലാം വ്യക്തമായി കാണാൻ നെറ്റ് വിഷൻ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി.
പിഒകെയിലെ ആക്രമണം ഡൽഹിയിൽ ലൈവ്
കമാൻഡോകളുടെ ഓരോ നീക്കങ്ങളും വിഡിയോ പകർത്തിയിരുന്നു. കമാൻഡോകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യമാറകളും ആളില്ലാ വിമാനവും വിഡിയോ പകർത്തി. സാറ്റലൈറ്റ് സഹായത്തോടെ തൽസമയ വിവരങ്ങളും വിഡിയോയും ഫൊട്ടോകളും ഡൽഹിയിൽ തൽസമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒസാമ ബിന്‍ലാദനെ വധിക്കാൻ അമേരിക്ക പുറത്തെടുത്ത അതേ ദൗത്യം തന്നെയാണ് ഇവിടെയും നടപ്പിലാക്കിയത്. ഉസാമയെ പിടികൂടുമ്പോൾ അമേരിക്കയിലിരുന്ന് ഒബാമ എല്ലാം ലൈവായി കാണുന്നുണ്ടായിരുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സൈനിക മേധാവി ദല്‍ബിര്‍ സിങ് സുഹാഗ് എന്നിവര്‍ രാത്രി മുഴുവൻ കാത്തിരുന്ന്, ഡൽഹിയിലിരുന്ന് എല്ലാം തല്‍സമയം കണ്ടു വിലയിരുത്തി കമാൻഡോകൾക്ക് വേണ്ട നിര്‍ദ്ദേശം നൽകി.

Thursday, 29 September 2016

sayikkoru hai പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് ഇനി കൊല്ലം എസ്എൻ കോളജിന്റെ പേര്

ഉണ്ണി കൊടുങ്ങല്ലൂര്‍
ഡോ.ഡി.എസ്.സായി.
ഡോ.ഡി.എസ്.സായി.

പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് ഇനി കൊല്ലം എസ്എൻ കോളജിന്റെ പേര്

കൊല്ലം ∙ പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയ ഇനി കൊല്ലം എസ്എൻ കോളജിന്റെ പേരിൽ ലോകത്ത് അറിയപ്പെടും. എസ്എൻ കോളജ് ബയോടെക്നോളജി വിഭാഗം താൽക്കാലിക അധ്യാപകനായിരുന്ന ഡോ. ഡി.എസ്.സായിയുടെ നേതൃത്വത്തിൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണു പെട്രോളിയം പദാർഥങ്ങൾ ദ്രവിപ്പിക്കുന്ന ബാസിലസ് സിറിയസ് സ്പീഷീസ് ബാക്ടീരിയയെ കണ്ടെത്തിയത്.
എസ്എൻസികെ 2 എന്ന് ഇനി അറിയപ്പെടുന്ന ഈ ബാക്ടീരിയയ്ക്ക് അമേരിക്കയിലെ നാഷനൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ കെഎക്സ് 904935 എന്നു ജീൻ ബാങ്ക് നമ്പറും നൽകിയതായി ഡോ. സായി പറഞ്ഞു.പെട്രോളിയം പദാർഥങ്ങൾ വെള്ളത്തിലും മണ്ണിലും കലരുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ജൈവവൈവിധ്യ ഉന്മൂലന ഭീഷണിയും നേരിടുന്ന സാഹചര്യത്തിൽ കണ്ടുപിടിത്തത്തിനു പ്രാധാന്യമേറെയാണ്.
ജൈവ പരിസ്ഥിതിയിൽ കലരുന്ന പെട്രോൾ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ ഇത്തരം ബാക്ടീരിയകൾ കാര്യക്ഷമമമായി പ്രവർത്തിക്കുമെന്ന് എഴുകോൺ സ്വദേശിയായ ഡോ. സായി പറയുന്നു. ബയോടെക്നോളജി പ്രോജക്ട് വിദ്യാർഥിനി എസ്.ശരണ്യയാണു പഠനസംഘത്തിലെ അംഗം.

അന്നു മ്യാൻമറിൽ ചെയ്ത പോലെ; പിന്തുടർന്നു പ്രഹരം

ഉണ്ണി കൊടുങ്ങല്ലൂര്‍

അന്നു മ്യാൻമറിൽ ചെയ്ത പോലെ; പിന്തുടർന്നു പ്രഹരം


മണിപ്പുരിൽ 18 സൈനികരെ ഒളിയാക്രമണത്തിൽ വധിച്ചതിനു പകരംചോദിച്ചാണ് ഇന്ത്യൻ സൈന്യം മ്യാൻമറിൽ കടന്നു ഭീകരരെ വധിച്ചത്. മ്യാൻമർ സേനയുടെ സഹകരണത്തോടെ അതീവ രഹസ്യമായി നടത്തിയ സൈനികനീക്കത്തിൽ 15 ഭീകരരാണു കൊല്ലപ്പെട്ടത്. ഹോട്ട് പഴ്‌സ്യൂട്ട് അഥവാ, പിന്തുടർന്നു പ്രഹരിക്കുക എന്ന നയം ആദ്യമായി ഇന്ത്യൻ സൈന്യം നടപ്പാക്കിയതു മ്യാൻമറിലാണ്. സാധാരണ സൈനിക ബറ്റാലിയനുകളെ അയച്ചു ശത്രുപാളയത്തിലേക്കു നേരിട്ടുകയറി പ്രഹരിക്കുന്നതിനു പകരം, ചെറിയ യൂണിറ്റുകളായി ഒളിച്ചുകയറിയായിരുന്നു കമാൻഡോ ഓപ്പറേഷൻ.

മണിപ്പുർ സംഭവത്തിന്റെ സൂത്രധാരന്മാരായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‍സിഎൻ), മണിപ്പുരിലെ കങ്‍ലേയി യപൂൾ കന്നലപ് (കെവൈകെഎൽ) എന്നീ ഭീകരസംഘടനകളിലെ അംഗങ്ങളെയാണ് ഇന്ത്യൻസേന വധിച്ചത്.മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പുർ, നാഗാലാൻഡ് മേഖലകളിൽ ആ രാജ്യത്തിനുള്ളിൽ കടന്നാണ് ഇന്ത്യൻസേന ഭീകരരുടെ താവളം ആക്രമിച്ചത്. 2015 ജൂൺ മൂന്നിനു ഭീകരർ നടത്തിയ ഒളിയാക്രമണത്തിലാണു മണിപ്പുർ ദോഗ്ര റജിമെന്റിലെ 18 സൈനികർ കൊല്ലപ്പെട്ടത്.