ഉണ്ണി കൊടുങ്ങല്ലൂര്‍

അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.
അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ
കരുനാഗപ്പള്ളി ∙ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള യുനെസ്കോ ചെയർ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ആരംഭിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണു മാതാ അമൃതാനന്ദമയിയുടെ 63–ാം പിറന്നാളിനോടനുബന്ധിച്ചു തുടക്കം കുറിച്ച ചെയറിന്റെ ലക്ഷ്യം.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും വിലയിരുത്താനുമുള്ള സംവിധാനം ഇപ്പോഴില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനുമുള്ള സൂചകങ്ങൾ രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിക്കു തന്നെ അമൃത വിശ്വവിദ്യാപീഠം മുൻകയ്യെടുക്കുമെന്ന് വൈസ് ചാൻസലർ പി.വെങ്കിട്ട് രംഗൻ പറഞ്ഞു.
1992ൽ തുടങ്ങിയ യുനെസ്കോ ചെയറിൽ ആഗോളതലത്തിൽ 128 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം സർവകലാശാലകളാണുള്ളത്. ഓരോ സർവകലാശാലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും പുറമെ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്തവും സഹകരണവും പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ഥാപനങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ ആഗോള തലത്തിൽ തന്നെ വിജ്ഞാനവും വിഭവശേഷിയും പങ്കുവയ്ക്കുകയാണ് ചെയ്യുക. അടിസ്ഥാന സൗകര്യ വികസനത്തിലും നയരൂപീകരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചിന്തകളും സർഗശേഷിയും ഉപയോഗിക്കാനാണ് അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും വിലയിരുത്താനുമുള്ള സംവിധാനം ഇപ്പോഴില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനുമുള്ള സൂചകങ്ങൾ രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിക്കു തന്നെ അമൃത വിശ്വവിദ്യാപീഠം മുൻകയ്യെടുക്കുമെന്ന് വൈസ് ചാൻസലർ പി.വെങ്കിട്ട് രംഗൻ പറഞ്ഞു.
1992ൽ തുടങ്ങിയ യുനെസ്കോ ചെയറിൽ ആഗോളതലത്തിൽ 128 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം സർവകലാശാലകളാണുള്ളത്. ഓരോ സർവകലാശാലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും പുറമെ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്തവും സഹകരണവും പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ഥാപനങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ ആഗോള തലത്തിൽ തന്നെ വിജ്ഞാനവും വിഭവശേഷിയും പങ്കുവയ്ക്കുകയാണ് ചെയ്യുക. അടിസ്ഥാന സൗകര്യ വികസനത്തിലും നയരൂപീകരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചിന്തകളും സർഗശേഷിയും ഉപയോഗിക്കാനാണ് അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.
© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment