Wednesday, 21 September 2016

ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീക്കും സ്വാതന്ത്ര്യം ഉണ്ട്; ബോംബെ ഹൈക്കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീക്കും സ്വാതന്ത്ര്യം ഉണ്ട്; ബോംബെ ഹൈക്കോടതി

ബോംബെ: ഗര്‍ഭച്ഛിദ്രം നടത്താനുള്ള പുര്‍ണ്ണ സ്വാതന്ത്ര്യം സ്ത്രീക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി. 1971 ലെ ഗര്‍ഭച്ഛിദ്ര നിയ്മം സ്ത്രീയുടെ മാനസികാവസ്ഥ കൂടി പരിഗണിക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്നും കോടതി പറഞ്ഞു.
ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും സ്വാധിനിക്കുന്ന അവസ്ഥയാണ് ഗര്‍ഭധാരണമെന്നും തനിക്ക് വേണ്ടെന്ന് തോന്നിയാല്‍ 20 ആഴ്ചയ്ക്കു മുന്‍പെ ഭ്രുണം ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
15 ആഴ്ച ഗര്‍ഭിണിയാണെന്നും എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ തനിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് തടവുകാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രസ്താവന.
നിലവിലുള്ള നിയമപ്രകാരം കുട്ടിയുടെയോ അമ്മയുടെയോ ജീവന് ഭീക്ഷണി ഉള്ളപ്പോള്‍ 20 ആഴ്ച്ചയ്ക്കുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കും. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീക്ക് അവകാശമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അവകാശം നിലവിലെ നിയമത്തില്‍ സ്ത്രീയ്ക്കില്ല.

No comments :

Post a Comment