ഉണ്ണി കൊടുങ്ങല്ലൂര്‍


Posted BY web desk22/09/2016IndiaPage Views 27
പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു കശ്മീര്‍ ഹൈക്കോടതി തളളി
ജമ്മു: കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു-കശ്മീര്‍ ഹൈക്കോടതി തളളി
. അപൂര്‍വ്വമായ സാഹചര്യത്തിലാണ് പെല്ലറ്റ് തോക്കുകള്‍ സൈന്യം ഉപയോഗിക്കുന്നതെന്നും ഇത് വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ബാര്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
കശ്മീരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാസേന പലപ്പോഴും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റീസ് എന്‍ പോള്‍ വസന്തകുമാറും ജസ്റ്റീസ് അലി മൊഹമ്മദ് മാഗ്രെയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രതിഷേധക്കാര്‍ കലാപത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ചുമതലപ്പെട്ടവര്‍ സേനയെ അതിനായി നിയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വിലക്കാനാകില്ലെന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിലപാട്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പൂര്‍ണമായി വിലക്കാനാകില്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളക് ഗ്രനേഡുകള്‍ ഉപയോഗിക്കാമെങ്കിലും അവശ്യഘട്ടങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍ തന്നെ വേണ്ടി വരുമെന്നായിരുന്നു സമിതിയുടെ നിഗമനം.
. അപൂര്‍വ്വമായ സാഹചര്യത്തിലാണ് പെല്ലറ്റ് തോക്കുകള്‍ സൈന്യം ഉപയോഗിക്കുന്നതെന്നും ഇത് വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ബാര്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
കശ്മീരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാസേന പലപ്പോഴും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റീസ് എന്‍ പോള്‍ വസന്തകുമാറും ജസ്റ്റീസ് അലി മൊഹമ്മദ് മാഗ്രെയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രതിഷേധക്കാര്‍ കലാപത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ചുമതലപ്പെട്ടവര്‍ സേനയെ അതിനായി നിയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വിലക്കാനാകില്ലെന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിലപാട്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പൂര്‍ണമായി വിലക്കാനാകില്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളക് ഗ്രനേഡുകള്‍ ഉപയോഗിക്കാമെങ്കിലും അവശ്യഘട്ടങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍ തന്നെ വേണ്ടി വരുമെന്നായിരുന്നു സമിതിയുടെ നിഗമനം.
© copyright 2016 | janam multimedia Limited | All
കാശ്മീരിൽ പെല്ലറ്റ് തോക്ക് നിരോധിക്കില്ലെന്ന് ഹൈക്കോടതി
ശ്രീനഗർ: ജമ്മുകാശ്മീരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാ സേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ നിരോധിക്കാനാവില്ലെന്ന് ജമ്മു കാശ്മീർ ഹൈക്കോടതി വ്യക്തമാക്കി. മാത്രവുമല്ല പ്രതിഷേധക്കാരെ നേരിടാൻ സൈന്യം നടത്തിയ നടപടികൾ ശരിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകൾ നിരോധിക്കണമെന്ന് കാട്ടി ജമ്മുകാശ്മീർ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഏത് തരത്തിലുള്ള മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്ന് കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്ക് നിരോധിക്കാനായി കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുന്നത് വരെ പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ പെല്ലറ്റ് തോക്കിന്റെ പ്രയോഗം മൂലം പരിക്കേറ്റവർക്ക് വേണ്ട രീതിയിലുള്ള ചികിത്സ നൽകണമെന്ന് കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ തുടങ്ങിയ സംഘർഷങ്ങളിൽ ഇതുവരെ 85 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്, ഇവരിലേറെപ്പേരും പെല്ലറ്ര് തോക്ക് പ്രയോഗത്തിലാണ് കൊല്ലപ്പെട്ടത്. ഏകദേശം ആയിരത്തോളം പേർക്ക് ഇതിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു,തുടർന്ന് പെല്ലറ്റ് തോക്ക് പിൻവലിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഏത് തരത്തിലുള്ള മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്ന് കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്ക് നിരോധിക്കാനായി കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുന്നത് വരെ പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ പെല്ലറ്റ് തോക്കിന്റെ പ്രയോഗം മൂലം പരിക്കേറ്റവർക്ക് വേണ്ട രീതിയിലുള്ള ചികിത്സ നൽകണമെന്ന് കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ തുടങ്ങിയ സംഘർഷങ്ങളിൽ ഇതുവരെ 85 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്, ഇവരിലേറെപ്പേരും പെല്ലറ്ര് തോക്ക് പ്രയോഗത്തിലാണ് കൊല്ലപ്പെട്ടത്. ഏകദേശം ആയിരത്തോളം പേർക്ക് ഇതിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു,തുടർന്ന് പെല്ലറ്റ് തോക്ക് പിൻവലിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
© Copyright Keralakaumudi Online
No comments :
Post a Comment