Thursday, 22 September 2016

കോഴിക്കോട് കൗണ്‍സില്‍ ചരിത്രമാകും

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിജെപി കോഴിക്കോട് കൗണ്‍സില്‍ ചരിത്രമാകും

September 22, 2016
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാര്‍ക്ക് രാജ്യങ്ങളുടെ മുഴുവന്‍ തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയും എല്ലാവരും പങ്കെടുക്കുകയും ചെയ്തു. അന്നതിനെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്തവരേറെയാണ്. അയല്‍ രാജ്യമെന്ന നിലയില്‍ അനുഭാവപൂര്‍വ്വമായ നയമാണ് ഭാരതം എല്ലാകാലത്തും കൈകൊണ്ടിട്ടുള്ളത്.
deenadayal-upadyayaരാജ്യം അതിനിര്‍ണ്ണായകമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ 23,24,25 തിയതികളിലായി കോഴിക്കോട് നടക്കുന്നത്. അമ്പതുവര്‍ഷം മുമ്പ് ഇവിടെ നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്നതിന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കുന്നു എന്നതുകൂടി ഈ കൗണ്‍സിലിന്റെ പ്രത്യേകതയാണ്. ബിജെപി രൂപംകൊണ്ടതിനുശേഷം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ദേശീയ കൗണ്‍സിലാണ്.
25 വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് അയോദ്ധ്യ പ്രധാന വിഷയമാക്കി തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകാന്‍ തീരുമാനമുണ്ടായത്. അതിനുള്ള ഗുണം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ കാണുകയുമുണ്ടായി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള 24 പാര്‍ട്ടികള്‍ അടങ്ങിയ ദേശീയ ജനാധിപത്യ സഖ്യം ആദ്യമായി രാജ്യം ഭരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിന്റെ തുടക്കത്തില്‍ പാക്കിസ്ഥാനുമായി വാജ്‌പേയി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവസാനം കാര്‍ഗില്‍ യുദ്ധത്തിലാണ് കലാശിച്ചത്. അതില്‍ ഭാരതം വിജയിക്കുകയും ചെയ്തു. സമാനമായ സംഭവവികാസമാണ് ഇപ്പോഴും.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാര്‍ക്ക് രാജ്യങ്ങളുടെ മുഴുവന്‍ തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയും എല്ലാവരും പങ്കെടുക്കുകയും ചെയ്തു. അന്നതിനെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്തവരേറെയാണ്. അയല്‍ രാജ്യമെന്ന നിലയില്‍ അനുഭാവപൂര്‍വ്വമായ നയമാണ് ഭാരതം എല്ലാകാലത്തും കൈകൊണ്ടിട്ടുള്ളത്. അതേസമയം പാകിസ്ഥാനാകട്ടെ കാശ്മീരിന്റെ പേരില്‍ നിരന്തരപോരാട്ടത്തിനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കാശ്മീര്‍ പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കാട്ടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും അഭയ കേന്ദ്രമായി പാകിസ്ഥാന്‍ വര്‍ത്തിക്കുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് തന്നെയാണ് ഭാരതം െൈകക്കൊണ്ടിട്ടുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മോദി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനാകട്ടെ ഭാരതത്തെ കുത്തിനോവിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ പാകിസ്ഥാന്റെ ഈ നിലപാട് ഭാരതം വിശദീകരിക്കുകയുണ്ടായി. അതിന് അനുകൂലമായ സമീപനമാണ് അവരില്‍ നിന്നമുണ്ടായത്. ഉറിയില്‍ 18 സൈനികരെ പാക് തീവ്രവാദികള്‍ വെടിവെച്ച് കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് കേന്ദ്രം ഗൗരവമേറിയ ചര്‍ച്ചയിലാണ്. ഇടക്കിടെ കുത്തുന്ന പാകിസ്ഥാന്റെ നിലപാട് അസഹനീയമായ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. മുള്ളിനെ മുള്ളുകൊണ്ട് മാത്രമേ എടുക്കാവൂ എന്ന നയത്തിലാണ് ഭാരതത്തെ പാകിസ്ഥാന്‍ എത്തിക്കുന്നത്. ഒരിക്കലും അങ്ങോട്ട് അക്രമിച്ച പാരമ്പര്യം ഭാരതത്തിനില്ല.
പാകിസ്ഥാനായാലും ചൈനയായാലും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്ക ഭാരതത്തിന്റെ നിലപാടിനോട് യോജിച്ചതാണ് പാകിസ്ഥാനെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്തായാലും കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ ചര്‍ച്ചകളുണ്ടാകും. തദനുസൃതമായ നടപടികളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും നിലപാടുകളും വാക്കുകളും അതാണ് വ്യക്തമാക്കുന്നത്. അതുവഴി ഈ കൗണ്‍സില്‍ ബിജെപിയുടെ ചരിത്രത്തില്‍ പ്രധാന പങ്കുവഹിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു.
അഭിപ്രായം രേഖപ്പെടുത്താം

Related News from Archive
Editor's Pick


ജന്മഭൂമി: http://www.janmabhumidaily.com/news480906#ixzz4L0PW7vSZ

No comments :

Post a Comment