ഉണ്ണി കൊടുങ്ങല്ലൂര്‍

ടിയാംഗോങ് – 1നെയും വഹിച്ചുള്ള റോക്കറ്റ് ചൈന വിക്ഷേപിക്കുന്നു. (2011 സെപ്റ്റംബർ 29ലെ ചിത്രം)
ചൈനീസ് ബഹിരാകാശ കേന്ദ്രത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു; ഭൂമിയിൽ പതിക്കുമെന്ന് ഉറപ്പായി
ബെയ്ജിങ്∙ ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ കേന്ദ്രം ഭൂമിയിൽ പതിക്കുമെന്നുറപ്പായി. ഹെവൻലി പാലസ് എന്നറിയപ്പെടുന്ന ടിയാംഗോങ് – 1 എന്ന ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രത്തിനാണ് നിയന്ത്രണം നഷ്ടമായിരിക്കുന്നത്. എന്നാൽ അടുത്തവർഷം പകുതിയോടെ മാത്രമേ ഇത് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുകയുള്ളൂവെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. പക്ഷേ, ഇതെവിടെ പതിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 8.5 ടൺ ഭാരമുള്ള ടിയാംഗോങ് – 1ന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് ചൈനീസ് ബഹിരാകാശ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ബഹിരാകാശ കേന്ദ്രത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിക്കുമെന്ന് ചൈനയുടെ ബഹിരാകാശ എൻജിനീയറിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ വു പിങ് അറിയിച്ചു. വളരെക്കുറച്ചുഭാഗങ്ങളെ ഭൂമിയിൽ പതിക്കാനിടയുള്ളൂ. ഇങ്ങനെ പതിക്കുന്നവയ്ക്ക് ഏകദേശം നൂറു കിലോയോളം ഭാരമുണ്ടാകും. വൻ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് കരുതുന്നതെന്നും പിങ് കൂട്ടിച്ചേർത്തു.
ബഹിരാകാശത്ത് ചൈനയെ സൂപ്പർ പവറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2011ൽ ആളില്ലാ ടിയാംഗോങ് – 1 വിക്ഷേപിച്ചത്. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ആണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. രണ്ടര വർഷമാണ് ടിയാംഗോങ് – 1ന്റെ കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും നാലര വർഷത്തോളം കുഴപ്പം കൂടാതെ അതു പ്രവർത്തിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഡീ–കമ്മിഷൻ ചെയ്തിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ബഹിരാകാശ കേന്ദ്രത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിക്കുമെന്ന് ചൈനയുടെ ബഹിരാകാശ എൻജിനീയറിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ വു പിങ് അറിയിച്ചു. വളരെക്കുറച്ചുഭാഗങ്ങളെ ഭൂമിയിൽ പതിക്കാനിടയുള്ളൂ. ഇങ്ങനെ പതിക്കുന്നവയ്ക്ക് ഏകദേശം നൂറു കിലോയോളം ഭാരമുണ്ടാകും. വൻ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് കരുതുന്നതെന്നും പിങ് കൂട്ടിച്ചേർത്തു.
ബഹിരാകാശത്ത് ചൈനയെ സൂപ്പർ പവറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2011ൽ ആളില്ലാ ടിയാംഗോങ് – 1 വിക്ഷേപിച്ചത്. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ആണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. രണ്ടര വർഷമാണ് ടിയാംഗോങ് – 1ന്റെ കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും നാലര വർഷത്തോളം കുഴപ്പം കൂടാതെ അതു പ്രവർത്തിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഡീ–കമ്മിഷൻ ചെയ്തിരുന്നു.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment