ഉണ്ണി കൊടുങ്ങല്ലൂര്‍
എസ് ജാനകിയുടെ തീരുമാനം മാതൃകാപരം; പ്രായം കൂടുമ്പോൾ പാട്ടു നിർത്തണം; 78 വയസ് എന്നാൽ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണർഥം; തൊണ്ട തളരുന്നതു ഗായകൻ മനസിലാക്കണമെന്നും ജി വേണുഗോപാൽ
തിരുവനന്തപുരം: സംഗീതലോകത്തുനിന്നു വിട പറയാനുള്ള എസ് ജാനകിയുടെ തീരുമാനം മാതൃകാപരമെന്നു ഗായകൻ ജി വേണുഗോപാൽ. പ്രായം കൂടുമ്പോൾ പാട്ടു നിർത്തണം. 78 വയസ് എന്നാൽ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണർഥം. തൊണ്ട തളരുന്നതു ഗായകൻ മനസിലാക്കണമെന്നും ജി വേണുഗോപാൽ പറഞ്ഞു.
ഗായകന്റെ കാര്യത്തിൽ അയാളുടെ ഇരുപതു വയസുമുതലുള്ള പാട്ടുകൾ, മുപ്പതു വയസുവരെയുള്ള പാട്ടുകൾ നാൽപതു വയസുവരെയുള്ള പാട്ടുകൾ എന്നൊക്കെ പാട്ടുകളെ വേർതിരിക്കേണ്ടിവരും. ഇരുപതു മുതൽ ഇരുപത്തഞ്ചു വർഷം വരെയാണ് ഒരു കലാകാരനു സാധാരണ നിറഞ്ഞുനിൽക്കാവുന്ന കാലം. പഴയഗായകർ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ജാനകി പാടിയത് അറുപതു വർഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കൽകോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം ജോലി ചെയ്തിട്ടുള്ളത്. ഇനി നിർത്തണമെന്നു തോന്നുന്നതു തികച്ചം സ്വാഭാവികമാണ്. തെന്നിന്ത്യൻ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയിൽ ആയിരുന്നകാലത്തു പാടിയിരുന്നവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവർ പാടിയിരുന്ന തരം ഗാനങ്ങൾ ഇന്നില്ല. റെക്കോഡിങ് രീതികളില്ല. ഹാർഡ് വേർ മാത്രം ഗാനം നിർണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ് വെയറിലേക്കു ഗാനശബ്ദലേഖന മേഖല മാറി. ഇതിനോടൊക്കെ പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലർത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ് ഇനി പാടേണ്ട എന്നതെങ്കിൽ അതു തീർച്ചയായും സ്വാഗതാർഹമാണ്. പ്രായം ഒരു പ്രശ്നം തന്നെയാണ്. തലമുറകൾ മാറുന്നു. പാട്ടുകൾ മാറുന്നു. ആ പാട്ടുകൾക്ക് ആവശ്യമായ ശബ്ദങ്ങൾ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാൻ അതിന്റെ സ്രഷ്ടാക്കൾക്കു സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് ജാനകിയമ്മയുടേത് തീർച്ചയായും ഉചിതമായ തീരുമാനമാണെന്നും വേണുഗോപാൽ പറഞ്ഞു.
ഗായകന്റെ കാര്യത്തിൽ അയാളുടെ ഇരുപതു വയസുമുതലുള്ള പാട്ടുകൾ, മുപ്പതു വയസുവരെയുള്ള പാട്ടുകൾ നാൽപതു വയസുവരെയുള്ള പാട്ടുകൾ എന്നൊക്കെ പാട്ടുകളെ വേർതിരിക്കേണ്ടിവരും. ഇരുപതു മുതൽ ഇരുപത്തഞ്ചു വർഷം വരെയാണ് ഒരു കലാകാരനു സാധാരണ നിറഞ്ഞുനിൽക്കാവുന്ന കാലം. പഴയഗായകർ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ജാനകി പാടിയത് അറുപതു വർഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കൽകോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം ജോലി ചെയ്തിട്ടുള്ളത്. ഇനി നിർത്തണമെന്നു തോന്നുന്നതു തികച്ചം സ്വാഭാവികമാണ്. തെന്നിന്ത്യൻ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയിൽ ആയിരുന്നകാലത്തു പാടിയിരുന്നവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവർ പാടിയിരുന്ന തരം ഗാനങ്ങൾ ഇന്നില്ല. റെക്കോഡിങ് രീതികളില്ല. ഹാർഡ് വേർ മാത്രം ഗാനം നിർണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ് വെയറിലേക്കു ഗാനശബ്ദലേഖന മേഖല മാറി. ഇതിനോടൊക്കെ പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലർത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ് ഇനി പാടേണ്ട എന്നതെങ്കിൽ അതു തീർച്ചയായും സ്വാഗതാർഹമാണ്. പ്രായം ഒരു പ്രശ്നം തന്നെയാണ്. തലമുറകൾ മാറുന്നു. പാട്ടുകൾ മാറുന്നു. ആ പാട്ടുകൾക്ക് ആവശ്യമായ ശബ്ദങ്ങൾ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാൻ അതിന്റെ സ്രഷ്ടാക്കൾക്കു സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് ജാനകിയമ്മയുടേത് തീർച്ചയായും ഉചിതമായ തീരുമാനമാണെന്നും വേണുഗോപാൽ പറഞ്ഞു.
www.marunadanmalayali.com © Copyright 2016. All rights reserved
No comments :
Post a Comment