ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരട്ട തലയുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു
ഇരട്ട തലയുമായി ജനിച്ച പശുക്കിടാവ് നൂറുകണക്കിനു ജനങ്ങളുടെ ആകർഷണ കേന്ദ്രമായി മാറുന്നു. കെന്റുക്കിയിൽ സെപ്റ്റംബർ 16 വെളളിയാഴ്ചയാണ് കാംബൽസ് വില്ലയിൽ മെക്കബിൻ– ബ്രാന്റി ദമ്പതികളുടെ ഫാമിൽ ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്.
രാവിലെ ഫാമിൽ പതിവ് സന്ദർശനത്തിനെത്തിയതായിരുന്നു മെക്കബിൻ. ദൂരെ നിന്നും നോക്കിയപ്പോൾ പശു രണ്ടു കുട്ടികൾക്കു ജന്മം നൽകി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണെന്നു മനസ്സിലായത്.
അപൂർവ്വതയുമായി ജനിച്ച കിടാവിന് ‘ലക്കി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫാമിൽ ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചതിൽ തങ്ങൾ ഭാഗ്യവാന്മാരാണ് ബ്രാന്റി പറഞ്ഞു. പിറന്നു വീണ് ഏതാനും മണിക്കൂറുകൾക്കകം എഴുന്നേറ്റ് നടക്കുവാൻ ആരംഭിച്ചുവെങ്കിലും വൃത്തത്തിലാണ് നടത്തം.
ഇരുതലയും ഇരുവായ്കളും ഉളള പശുക്കിടാവ് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉടമസ്ഥർ പറയുന്നു. ഈ അത്ഭുത പ്രതിഭാസം കാണുന്നതിന് നൂറു കണക്കിനു ജനങ്ങങ്ങളാണ് ഫാമിലേക്കെത്തുന്നത്.
കുട്ടികളുടെ സ്പെഷൽ എജ്യുക്കേഷൻ അധ്യാപകനാണ് മെക്കബിൻ. പശുക്കിടാവിന് പ്രത്യേക ശുശ്രൂഷകൾ അദ്ദേഹം നൽകുന്നുണ്ട്. കിടാവ് കൂടുതൽ കാലം ജീവിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഉടമകൾ പറയുന്നു.
വാർത്ത∙ പി. പി. ചെറിയാൻ
രാവിലെ ഫാമിൽ പതിവ് സന്ദർശനത്തിനെത്തിയതായിരുന്നു മെക്കബിൻ. ദൂരെ നിന്നും നോക്കിയപ്പോൾ പശു രണ്ടു കുട്ടികൾക്കു ജന്മം നൽകി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണെന്നു മനസ്സിലായത്.
അപൂർവ്വതയുമായി ജനിച്ച കിടാവിന് ‘ലക്കി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫാമിൽ ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചതിൽ തങ്ങൾ ഭാഗ്യവാന്മാരാണ് ബ്രാന്റി പറഞ്ഞു. പിറന്നു വീണ് ഏതാനും മണിക്കൂറുകൾക്കകം എഴുന്നേറ്റ് നടക്കുവാൻ ആരംഭിച്ചുവെങ്കിലും വൃത്തത്തിലാണ് നടത്തം.
ഇരുതലയും ഇരുവായ്കളും ഉളള പശുക്കിടാവ് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉടമസ്ഥർ പറയുന്നു. ഈ അത്ഭുത പ്രതിഭാസം കാണുന്നതിന് നൂറു കണക്കിനു ജനങ്ങങ്ങളാണ് ഫാമിലേക്കെത്തുന്നത്.
കുട്ടികളുടെ സ്പെഷൽ എജ്യുക്കേഷൻ അധ്യാപകനാണ് മെക്കബിൻ. പശുക്കിടാവിന് പ്രത്യേക ശുശ്രൂഷകൾ അദ്ദേഹം നൽകുന്നുണ്ട്. കിടാവ് കൂടുതൽ കാലം ജീവിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഉടമകൾ പറയുന്നു.
വാർത്ത∙ പി. പി. ചെറിയാൻ
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment